ഓർഡിനറിയിലൂടെ പ്രശസ്തമായ ഗവിയിലെ കാട്ടിൽ പോയി നമുക്ക് ഒരു ദിവസം താമസിച്ചാലോ? സഹായഹസ്തവുമായി മറുനാടൻ മലയാളി
നിങ്ങൾ ഓർഡിനറി സിനിമ കണ്ടിട്ടുണ്ടോ? കുഞ്ചാക്കോ ബോബനും ബിജുമേനോനും മത്സരിച്ച് അഭിനയിച്ച ഗവി എന്ന ഗ്രാമത്തിന്റെ കഥ. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കിടയിൽ കാട്ടിൽ സ്ഥിതി ചെയ്യുന്ന ഗവി ഓർഡിനറി ഇറങ്ങുന്നതുവരെ ആ ഭാഗത്തുള്ളവരുടെ മാത്രം വിനോദ സഞ്ചാര കേന്ദ്രമായിരുന്നെങ്കിൽ ഇതോടെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് അട്രാക്ഷൻ കേന്ദ്രമായി ഇത് മാറി. സഞ്ചാരികൾ ഗവിയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയതോടെ വനംവകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഒരു ദിവസം നിശ്ചിത എണ്ണം പാസ്സുകൾ മാത്രം വാങ്ങി സഞ്ചാരികളെ നിയന്ത്രിക്കുകയായിരുന്നു ആദ്യം ചെയ്ത നിയന്ത്രണം. മൃഗങ്ങൾക്കും മരങ്ങൾക്കുമൊക്കെ മനുഷ്യൻ ശല്യം ആയതോടെ കടുത്ത നിയന്ത്രണങ്ങളാണ് സന്ദർശകർക്ക് ഗവിയിൽ ഇപ്പോൾ.
ഈ ഗവിയിൽ ഒരു യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഭാര്യയും മക്കളും ഒക്കെയായി ഒരു യാത്ര. അല്ലെങ്കിൽ കൂട്ടുകാരുമൊത്ത് ഒരു യാത്ര. അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും നൂലാമാലകൾ കാരണം അതിന് കടമ്പകൾ പലത് കടക്കേണ്ടി വരും. ടിക്കറ്റ് എടുക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ പോകണം, ഗവി വരെ ചെന്ന് ടിക്കറ്റില്ലാതെ മടങ്ങി വരേണ്ടി വന്നേക്കാം. അങ്ങനെ അങ്ങനെ പല കടമ്പകൾ.
മറുനാടൻ മലയാളി വായനക്കാർക്ക് ഈ കടമ്പകൾ ഒക്കെ കടക്കാൻ ഞങ്ങൾ അവസരം ഒരുക്കുകയാണ്. മറുനാടൻ മലയാളി ഈയിടെ ആരംഭിച്ച ഹോളിഡേ കമ്പനിയായ കേരളാ വിസിറ്റ് ഫോർ യുവിലൂടെ ബുക്ക് ചെയ്താൽ നിങ്ങൾക്ക് യാത്ര ചെയ്യാനും താമസിക്കാനും കാഴ്ചകൾ കാണാനും ഒക്കെയുള്ള ടിക്കറ്റ് നിങ്ങളുടെ വീട്ടിൽ തപാലിൽ എത്തും. ഒരു ടെൻഷനുമില്ലാതെ നിങ്ങളുടെ യാത്രാ പരിപാടി പ്ലാൻ ചെയ്ത് ഗവിയിലേക്ക് വണ്ടി കയറാം. അവിടെയെത്തി കാഴ്ചകൾ കണ്ട് പ്രകൃതിയുടെ മടിത്തട്ടിൽ ഉറങ്ങി സുഖകരമായി മടങ്ങിയെത്തുകയും ചെയ്യാം. ഭാഗ്യമുണ്ടെങ്കിൽ ഒരു ആനയെയെങ്കിലും കാണാനും സാധിക്കും.
കേരളാ വിസിറ്റ് ഫോർ യുവും കേരളാ വനം വകുപ്പിന്റെ ടൂറിസം വിഭാഗവുമായി എത്തിയ ധാരണാ പ്രകാരം മുൻകൂട്ടി യാത്ര ബുക്ക് ചെയ്യാൻ സാധിക്കും. മൂന്നു തരത്തിലാണ് നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നത്. ആദ്യത്തേത് ഒരു ദിവസത്തെ ഗെയ്ഡഡ് ടൂർ ആണ്. ഇതിൽ പങ്കെടുക്കാൻ രാവിലെ എട്ടരയോടെ ഗവിയിൽ എത്തണം. പ്രഭാത ഭക്ഷണത്തിന് ശേഷം രണ്ടര മണിക്കൂർ കാട്ടിലൂടെയുള്ള ട്രക്കിങ്ങ് നടത്താം. തിരിച്ച് വന്ന ശേഷം ഉച്ചഭക്ഷണം (വെജിറ്റേറിയൻ). ഊണിന് ശേഷം ഗവി തടാകത്തിലൂടെ വള്ളത്തിൽ തുഴഞ്ഞുകൊണ്ടുള്ള കാഴ്ചകളാണ്. ഏലത്തോട്ടങ്ങളും കാടും ശബരിമല വ്യൂ പോയിന്റും ഒക്കെ സന്ദർശിച്ച് അഞ്ച് മണിയോടെ നിങ്ങൾക്ക് മടങ്ങാം. ഇതിന് ഒരാൾക്ക് ഈടാക്കുന്നത് 1600 രൂപയായിരിക്കും.
ഒരു ദിവസം കുടുംബസമേതം താമസിക്കുന്നവർക്കു വേണ്ടിയാണ് രണ്ടാമത്തെ പാക്കേജ്. ഇവർ ഗവിയിൽ എത്തിച്ചേരേണ്ടത് ഉച്ചയ്ക്ക് രണ്ടു മണിക്കാണ്. മടക്കം പിറ്റേന്ന് രണ്ടിനും. എത്തുന്ന ദിവസം ഉച്ചയ്ക്കോ അല്ലെങ്കിൽ പിറ്റേ ദിവസം ഉച്ചയ്ക്കോ ഏതെങ്കിലും ഒരു നേരം ഉച്ചഭക്ഷണം കഴിക്കാം. ആദ്യ ദിനം കഴിക്കുന്നവർ മടങ്ങുമ്പോൾ വെളിയിൽ പോയി കഴിക്കേണ്ടി വരുമെന്നാണ് അർത്ഥം. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കൂർ നേരം കാട്ടിലൂടെ ട്രക്കിങ്ങ് ഉണ്ട്. തിരിച്ച് വന്ന ശേഷം വള്ളത്തിലൂടെയുള്ള കാഴ്ചകൾ കാണൽ, രാത്രിയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്ന കോട്ടേജിലാണ് താമസം. ആന പിടിക്കാതിരിക്കാൻ ചുറ്റിനും കിടങ്ങ് തീർത്ത അതിമനോഹരമായ കോട്ടേജിലാണ് ഉറക്കം. ഭാഗ്യമുണ്ടെങ്കിൽ അർത്ഥ രാത്രിയിൽ എണീറ്റ് നോക്കുമ്പോൾ നിങ്ങളുടെ താമസസ്ഥലത്തിന് ചുറ്റും കാട്ടാനക്കൂട്ടം പോകുന്നത് കാണാം. അതേസമയം നിങ്ങൾ പൂർണ്ണസുരക്ഷിതരായിരിക്കും താനും.
പിറ്റേന്ന് അതിരാവിലെ ആറര മണിക്ക് എഴുന്നേറ്റ് രണ്ടര മണിക്കൂർ നേരം കാട്ടിലൂടെ ട്രക്കിങ്ങ് ആണ്. തിരിച്ച് വന്ന് കുറച്ച് കാഴ്ചകൾ കൂടി തീർത്ത് രണ്ടു മണിയോടെ മടക്കം. ഒരാൾക്ക് 2600 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. ഒരു മുറിയിൽ രണ്ട് പേരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു മുറി ലഭിക്കണമെങ്കിൽ 5200 രൂപാ മുടക്കണം. ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ആറു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഒരാൾക്ക് 700 രൂപാ വീതം ആകും. 11 വയസ്സ് കഴിഞ്ഞുള്ളവർക്ക് മുഴുവൻ ഫീസും നൽകണം. ഭക്ഷണവും ഗെയ്ഡ് ടൂറിനും അടക്കമുള്ള നിരക്കാണ് ഇത്.
ഈ പാക്കേജ് തെരഞ്ഞെടുക്കുന്നവർ ആങ്ങാമൂഴി വഴി രാവിലെ എത്തിയാൽ നാല് ഡാമുകൾ അടക്കം കാടിന്റെ അനേകം സൗന്ദര്യങ്ങൾ കൂടി ആസ്വദിക്കാം. എന്നാൽ ആങ്ങാമൂഴി വഴി വളരെ കുറച്ചുപേരെ മാത്രമേ കടത്തിവിടൂ എന്നതിനാൽ മുൻകൂട്ടി അറിയിക്കേണ്ടി വരും. മാത്രമല്ല, ആങ്ങാമൂഴി വഴി കടന്നു വരാനുള്ള പാസ് എടുക്കുകയും വേണം. ആങ്ങാമൂഴി വഴി ഡാമുകളുടെ സൗന്ദര്യം ആസ്വദിച്ച് രണ്ട് മണിയോടെ ഗവിയിൽ എത്തി ഭക്ഷണം കഴിച്ച് കാഴ്ച തുടരുന്നതായിരിക്കും ഉചിതം. എന്നാൽ ആങ്ങാമൂഴി വഴിയുള്ള പ്രവേശനത്തിന് ഗ്യാരന്റി ഇല്ല എന്ന് അറിയിക്കട്ടെ. മാത്രമല്ല പ്രത്യേകം പാസ് എടുക്കുകയും വേണം. ഒരു നിശ്ചിത എണ്ണം കഴിഞ്ഞാൽ ടിക്കറ്റ് ലഭിച്ചെന്നു വരില്ല. ഈ റൂട്ട് തെരഞ്ഞെടുക്കുന്നവർ മൊബൈൽ നമ്പർ സഹിതം ബന്ധപ്പെട്ടാൽ കേരളാ വിസിറ്റ് ഫോർ യു പ്രതിനിധി ടിക്കറ്റ് ശരിയാക്കാൻ ശ്രമിക്കുന്നതായിരിക്കും.
മൂന്നാമത്തെ പാക്കേജ് പുരുഷന്മാർക്ക് മാത്രമുള്ളതാണ്. സുഹൃത്തുക്കളുമായി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ. കുറഞ്ഞത് നാല് പേർ വേണം ഒരു ടീമിൽ. ഈ നാലു പേർക്കും കൂടി 13,000 രൂപയാണ് നിരക്ക്. ഉച്ചയ്ക്ക എത്തി അത്യാവശ്യം കാഴ്ചകൾക്ക് ശേഷം ഉൾക്കാട്ടിലേക്കുള്ള ട്രക്കിങ്ങ് ആണ് ഇവിടെ. 15 മുതൽ 20 കിലോമീറ്റർ വരെ ഉള്ളിലേക്ക് യാത്ര ചെയ്യാം. തോക്ക് ധരിച്ച ഗാർഡുകളുടെ അകമ്പടിയോടെ ആയിരിക്കും ഈ യാത്ര. കാട്ടിനുള്ളിൽ ടെന്റ് കെട്ടിയാണ് താമസം. ഭക്ഷണവും അവിടത്തന്നെ കഴിക്കാം. പിറ്റേന്ന് ബാക്കി കാഴ്ചകൾ കണ്ട് മടങ്ങാം.
ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിന് സമീപം വള്ളക്കടവ് വഴിയാണ് ഈ ട്രിപ്പിൽ പങ്കെടുക്കുന്നവർ എത്തേണ്ടത്. ബുക്കിങ്ങ് നടത്തി പണം അടച്ച് കഴിഞ്ഞാൽ നിങ്ങളുടെ ടിക്കറ്റ് നാട്ടിലെ വിലാസത്തിൽ കേരളാ വിസ്റ്റ് ഫോർ യു അയച്ച് തരും. നൂലാമാലകൾ ഇല്ലാതെ തന്നെ നിങ്ങൾക്ക് ഗവിയാത്ര നടത്താം. ഗവി മാത്രമല്ല, കേരളത്തിൽ എവിടെയെങ്കിലും സുരക്ഷിതമായി സഞ്ചരിക്കാൻ ആഗ്രഹിക്കുകയോ ഏതെങ്കിലും റസ്റ്റോറന്റിൽ താമസിക്കാൻ ആഗ്രഹിക്കുകയോ ഒക്കെ ചെയ്താൽ നിങ്ങളെ സഹായിക്കാൻ മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായ കേരളാ വിസ്റ്റ് ഫോർ യു ഉണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയാൻ നോബിൾ തോമസുമായി ബന്ധപ്പെടുകയോ (0091 9037403446)നിങ്ങളുടെ താത്പര്യം ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
ഗവി യാത്രയോ മറ്റേതെങ്കിലും ട്രിപ്പോ നടത്താൻ നിങ്ങളുടെ താതപര്യം ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്