ജെറുശലേമും ബത്ലഹേമിലെ പള്ളിയും- ഇസ്രയേൽ യാത്ര 5
വിശ്വപ്രസിദ്ധ സാഹിത്യകാരനും നോവൽ സമ്മാന ജേതാവും മഹാത്മാഗാന്ധിയുടെ ആരാധന പാത്രവും ആയിരുന്ന റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നു. ഓരോ യുദ്ധങ്ങളും അവസാനിക്കുന്നത് സമാധാനത്തിലാണ്, പക്ഷെ ആ സമാധാനം അടുത്ത യുദ്ധത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പിനുവേണ്ടിയാണ്. ഇസ്രയേലിന്റെ ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ ഇത് വളരെ ശരിയാണ് എന്നു തോന്നും.
സമാധാനം പ്രസംഗിക്കുന്ന മൂന്ന് മതങ്ങളുടെ ഈറ്റില്ലത്തിലാണ് ഈ യുദ്ധങ്ങൾ നടക്കുന്നത്. മതാധിഷ്ഠിത ഭരണ കൂടങ്ങൾ ലോകത്ത് എവിടെ ഒക്കെ നില നിൽക്കുന്നുവോ അവിടെ സമാധാനം പുലരുക വളരെ അസാദ്ധ്യമാണ്. കാരണം മതത്തിന്റെ അടിസ്ഥാനശില മത മൗലിക വാദത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. പരസ്പര സഹകരണം എന്നു പറയുന്നത് ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്തി കഴിയുമ്പോൾ ഉണ്ടാകുന്ന നിസ്സഹായതയിൽ നിന്നും ഉരുത്തിരിയുന്നതാണ്. അല്ലാത്ത സാഹചര്യത്തിൽ എല്ലാം കടന്നു കയറ്റവും കീഴ്പ്പെടുത്തലുമാണ് മതത്തിന്റെ മുഖ മുദ്ര ഇതാണ് ഇസ്രയേലിൽ നടക്കുന്നത്.
ജെറുശലേമിൽ കണ്ടു മുട്ടിയ ഒരു ഫ്രാൻസിക്കൻ സഭയുടെ ഫാദർ പറഞ്ഞത് ഇസ്രയേൽ എന്ന രാഷ്ട്രത്തെ നയിക്കുന്നത് ഇവിടുത്തെ യഥാസ്ഥിത യഹൂദന്മാരുടെ അഭിപ്രായമാണ്. അവർ യഹൂദന്മാരെ മാത്രമേ കാണുന്നുള്ളൂ. മറ്റുള്ളവർ അവിടെ ഉള്ളതായി പോലും അവർ ഗൗനിക്കുന്നില്ല. അവരുടെ അഭിപ്രായമാണ് ഇസ്രയേൽ ഗവൺമെന്റ് നടപ്പിലാക്കുന്നത്.
പാലസ്റ്റയിനിൽ താമസിക്കുന്ന പലരുടെയും കൈയിൽ ജെറുശലേമിലെ അവരുടെ വീടിന്റെ താക്കോലുണ്ട് പക്ഷെ അവർക്ക് അങ്ങോട്ട് തിരിച്ച് ചെല്ലാൻ കഴിയില്ല. 1967 ൽ നടന്ന യുദ്ധത്തിൽ ഇസ്രയേൽ പഴയ ജറുശലേം പിടിച്ചെടുത്തപ്പോൾ അവിടെ ഉണ്ടായിരുന്ന പലസ്റ്റീൻകാരെ പട്ടാളത്തെ ഉപയോഗിച്ച് ബലമായി ഒഴിപ്പിച്ചു. ഇതിന്റെ മറ്റൊരു വശം എന്നു പറയുന്നത് 1948ൽ നടന്ന അറബ് ഇസ്രയേൽ യുദ്ധത്തിൽ അന്ന് പഴയ ജറുശലേം ജോർദ്ദാന്റെ നിയന്ത്രണത്തിൽ എത്തി. അന്ന് അവിടെ താമസിച്ചിരുന്ന ഇസ്രയേലിയരേ മിലിട്ടറിയെ ഉപയോഗിച്ച് പുറത്താക്കി. അങ്ങനെ ഈ പിടിച്ചെടുക്കലും കടന്നു കയറ്റവും അനുസൃതം തുടർന്നു കൊണ്ടിരുന്നു. ഗോലിയത്തും ദാവീദും തമ്മിൽ നടന്ന യുദ്ധം ഇന്നും തുടരുന്നു.
ആരെങ്കിലും സമാധാനത്തിന് ശ്രമിച്ചാൽ അവർക്ക് നഷ്ടമാകുന്നത് അവരുടെ ജീവനായിരുന്നു. പലസ്റ്റീനുമായി സമാധാനത്തിന് ശ്രമിച്ച ഇസ്രയേൽ പ്രധാന മന്ത്രി ഇസക്ക് റബിൻ 1995 ൽ ടെൽ അവിവിൽ വച്ച് യഹൂദ തീവ്രവാദി യിഗാൽ അമീറിന്റെ വെടിയേറ്റ് മരിച്ചു. ഇസ്രയേലും ആയി സമാധാനക്കരാർ ഒപ്പിട്ട ഈജിപ്റ്റിന്റെ പ്രസിഡന്റ് ആയിരുന്ന അൻവർ സതതിന അദ്ദേഹത്തിന്റെ സൈന്യം തന്നെ 1981ൽ വെടി വച്ചു കൊന്നു.
ഇസ്രയേലിൽ എന്നെങ്കിലും സമാധാനം രൂപപ്പെട്ടാൽ അത് ചെന്ന് നിൽക്കുന്നത് ലോക സമാധാനത്തിലായിരിക്കും. കാരണം ലോകത്ത് ഇന്നു വരെ നടന്ന എല്ലാ കലാപത്തിന്റെയും വിപ്ലവങ്ങളുടെയും ഒരു വശത്ത് യഹൂദ താല്പര്യങ്ങളായിരുന്നു എന്നു ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ കഴിയും.
ഇന്നത്തെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി 8 മണിക്ക് തന്നെ റെഡിയായി വണ്ടിയിൽ കയറി ആദ്യമായി പോയത് ക്രിസ്റ്റ്യൻ രൂപങ്ങളും കൊന്തകളും ഒക്കെ വിൽക്കുന്ന ഒരു വലിയ കടയിലേയ്ക്കാണ് അവിടെ നിന്നും എല്ലാവരും കുറെ രൂപങ്ങളും, കൊന്തകളും ഒക്കെ വാങ്ങി. അതിന് ശേഷം ജറുശലേമിലുള്ള മ്യൂസിയം കാണുന്നതിന് വേണ്ടി പോയി. മ്യൂസിയത്തോട് ചേർന്ന് ക്രിസ്തുവിന്റെ കാലത്തെ ജറുശലേമിന്റെ മോഡൽ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇന്നത്തെ ജറുശലേമിനേക്കാൾ വലുതായിരുന്നു അന്നത്തെ ജറുശലേം നഗരം. ജറുശലേം ദേവാലയം തന്നെ ഒന്നര ഏക്കർ സ്ഥലം നിറയെ ആയിരുന്നു. ദേവാലയത്തിലേയ്ക്ക് ബലി അർപ്പിക്കാൻ കൊണ്ടു വരുന്ന മൃഗങ്ങളെ കുളുപ്പിക്കുന്ന കുളവും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റിയും എല്ലാം ഗൈഡ് വിശദീകരിച്ച് പറഞ്ഞു തന്നു. ജറുശലേം ദേവാലയത്തിന്റെ മുറ്റത്തു വരെ മറ്റുള്ള ജാതിയില്പെട്ടവർക്ക് പ്രവേശിക്കാമായിരുന്നു. എന്നാൽ അതിന്റെ അകത്തെ തൂണിന് അപ്പുറത്തേയ്ക്ക് യഹൂദൻ അല്ലാത്ത ആരെങ്കിലും പ്രവേശിച്ചാൽ അവന് കിട്ടുന്ന ശിക്ഷ മരണമായിരുന്നു. ഇത്തരം അപരിഷ്കൃതമായ നിയമങ്ങൾ പിൻതുടരുന്ന മതങ്ങൾ ഇപ്പോഴും ലോകത്തുണ്ട്. അവിടെ നിന്നും ഞങ്ങൾ മ്യൂസിയത്തിൽ എത്തി. മ്യൂസിയത്തിലെ ഏറ്റവും വലിയ കാഴ്ച പഴയ കാലത്തെ ബൈബിളിന്റെ കൈഎഴുത്തു പ്രതികളും ഡെഡ് സീ സ്ക്രോളും ഒക്കെ ആയിരുന്നു. അവ കേടു കൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക അന്തരീക്ഷം കൃത്രിമമായി ഉണ്ടാക്കി എടുത്തിരിക്കുകയാണ്.
മ്യൂസിയം കണ്ടതിന് ശേഷം ഞങ്ങൾ ഇസ്രയേൽ പാർലമെന്റ് കാണാൻ പോയി. ക്നെസറ്റ് എന്നാണ് പാർലനെ്റിനെ വിളിക്കുന്നത്. ഇതിന്റെ അർഥം അസംബ്ലി എന്നാണ്. 1966ൽ ആണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. 70 ലക്ഷം യുഎസ് ഡോളർ ആണ് ഇതിന്റെ ചെലവ്. ഇതു മുഴുവൻ ചിലവഴിച്ചത് ഇംഗ്ലണ്ടിലെ യഹൂദ കുടുംബമായ ജോയിംസ് ഡി റോത്ത്സ്ചൈൽഡ് ആണ്. 120 മെമ്പേഴ്സ് ആണ് ഇസ്രയേൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നത് 4 വർഷമാണ് കാലാവധി. പാർലമെന്റിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന 7 ശിഖരങ്ങൾ ഉള്ള കാൻഡിൽ ഇസ്രയേലിന്റെ സിംബൽ കൂടിയാണ്. ഇത് ബ്രിട്ടീഷ് പാർലമെന്റാണ് സമ്മാനമായി നൽകിയത്. ഇവിടെ നിന്നും ഞങ്ങൾ 5 കിലോമീറ്റർ അകലെയുള്ള ക്രിസ്തുവിന്റെ ജന്മ സ്ഥലമായ ബേത്ലഹേമിലെ പള്ളിയും ജന്മസ്ഥലവും കാണാൻ പോയി.
ബേത്ലഹേം പലസ്റ്റീൻ അഥോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിന്റെ ഭാഗമാണ്. ഇവിടുത്തെ ഭരണത്തെ എ. ബി. സി. എന്ന് മൂന്നായി തിരിച്ചിട്ടുണ്ട്. എ എന്നു പറഞ്ഞാൽ ഭരണവും സെക്യൂരിറ്റയും പലസ്റ്റീൻ അഥോറിറ്റിയുടെ കീഴിൽ ബി എന്നു പറഞ്ഞാൽ ഭരണം പലസ്റ്റീന്റെ നേതൃത്വത്തിൽ സെക്യൂരിറ്റി ഇസ്രയേലിന്റെ കൈയിലാണ് സി എന്നു പറഞ്ഞാൽ ഭരണവും സെക്യൂരിറ്റിയും ഇസ്രയേലിന്റെ കൈയിൽ സ്ഥലം പലസ്റ്റീനിന്റെയും മറ്റൊരു പലസ്റ്റീൻ ഭൂരിപക്ഷ പ്രദേശമാണ്. ഗസ്സ മുനമ്പ് അവിടെ ഇസ്ലാമിക തീവ്രവാദികളായ ഹമാസ് ആണ് ഭരിക്കുന്നത്.
ഗസ്സയിൽ നിന്നും ഇസ്രയേലിയേയ്ക്ക് നിരന്തരം റോക്കറ്റ് ആക്രമണം നടത്തി കൊണ്ടിരിക്കുന്നു. ഇസ്രയേൽ തിരിച്ച് എയർ അറ്റാക്കും നടത്തി കൊണ്ടിരിക്കുന്നു. ഇത് നൂറ്റാണ്ടുകളായി തുടരുന്ന അറബ് ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗമാണ്.
ബേത്ലഹേം എന്ന വാക്കിന്റെ ഹീബ്രൂവിൽ ഉള്ള അർത്ഥം ബ്രോഡ് എന്നാണ് അറബിയിൽ ഉള്ള അർത്ഥം മീറ്റ് എന്നും ആണ് ദാവീദ് രാജാവിന്റെ ജന്മദേശം കൂടിയാണ് ഇത്. ജോസഫും മേരിയും ദാവീദ് രാജാവിന്റെ കുടുംബത്തിന്റെ വംശ പരമ്പരയിൽ പെടുന്നവർ ആയിരുന്നത് കൊണ്ട് അവർക്ക് നസ്രത്തിൽ നിന്നും 150 കിലോ മീറ്റർ അകലെയുള്ള ബേത്ലേഹേമിൽ വന്ന് ഹെറോദ് രാജാവിന്റെ ഉത്തരവ് പ്രകാരമാണ് പേര് രജിസ്റ്റർ ചെയ്യേണ്ടി വന്നത്.
ക്രിസ്തു ജനിച്ച കാലിത്തൊഴുത്ത് ഇന്ന് ഒരു വലിയ പള്ളിയാണ്. ചർച്ച് ഓഫ് നെറ്റിവിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. എ. ഡി. 345 കോൺസ്റ്റയിൻ രാജാവിന്റെ അമ്മ ഹെലനെയാണ് ഈ പള്ളി പണിതത്. പേർഷ്യൻ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തിലും വിശുദ്ധ നാട്ടിലെ ഒട്ടു മിക്ക പള്ളികളും തകർക്കുകയോ മോസ്ക് ആക്കി മാറ്റുകയോ ചെയ്തെങ്കിലും ഈ പള്ളി മാത്രം തകർത്തില്ല പള്ളിയിലേയ്ക്ക് കയറണമെങ്കിൽ കുനിഞ്ഞ് വേണം കയറാൻ ഇതിന് കാരണം അക്കാലത്ത് കുതിരപ്പുറത്ത് വരുന്ന കള്ളന്മാർ കുതിരകളും ആയി പള്ളിക്കകത്ത് പ്രവേശിക്കാതിരിക്കാൻ വേണ്ടി ആയിരുന്നു. മറ്റൊരു കാരണം പറയുന്നത് ലോക സമാധാനത്തിന് വേണ്ടി ജനിച്ച യേശു ദേവന്റെ ജന്മ സ്ഥലം കാണാൻ വരുന്നവർ കുനിഞ്ഞ് വിനീതരായി കയറുന്നതിനുവേണ്ടിയാണ് എന്നും ഒരു വിവക്ഷയുണ്ട് ഈ വാതിലിന്.
പള്ളിയിൽ കയറിയ ഞങ്ങൾ ക്രിസ്തു ജനിച്ച സ്ഥലം കാണുന്നതിന് കുറച്ച് സമയം ക്യൂ നിൽക്കേണ്ടി വന്നു. ക്യൂവിൽ ലോകത്തിന്റെ വിവിധ തുറകളിൽ നിന്നും ഉള്ളവരെ കാണാമായിരുന്നു. ഈ പള്ളിയുടെ നിയന്ത്രണം ഗ്രീക്ക് ഓർത്തഡോക്സ് സഭയ്ക്കാണ്. ഒരു ഭാഗം അർമേനിയൻ സഭയുടെ നിയന്ത്രണത്തിലാണ്. കത്തോലിക്ക സഭയ്ക്ക് ഒരു ചെറിയ ചാപ്പൽ ഇവിടെ ഉണ്ട്. ഞങ്ങളുടെ അന്നത്തെ കുർബാന ഈ ചാപ്പലിൽ വച്ചായിരുന്നു. ഞങ്ങളുടെ കുർബാനയിൽ വിശുദ്ധനാടു കാണാൻ വന്ന രണ്ട് അമേരിക്കക്കാരും പങ്കെടുത്തു. ഫാ: എബ്രഹാമാണ് കുർബാന അർപ്പിച്ചത്. ഈ പള്ളിയോട് ചേർന്നിരിക്കുന്ന ബസിലിക്കയിൽ എല്ലാ വർഷവും ക്രിസ്തുമസ്സ് ദിനങ്ങളിൽ നടക്കുന്ന കുർബാനയിൽ പാലസ്റ്റയിൻ ആതോറിറ്റി ചെയർമാനും ബേത്ലഹേം മേയറും പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ സമൂഹം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത് 80% ക്രിസ്ത്യൻസും 20% മുസ്ലിംങ്ങളും ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് ഉണ്ടായ രാഷ്ട്രീയ സ്ഥിരത ഇല്ലായ്മ കൊണ്ട് ക്രിസ്ത്യൻസ് ഇവിടെ നിന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കുടിയേറി ഇന്ന് 80% മുസ്ലിംങ്ങളും 20% ക്രിസ്ത്യൻസുമാണ് ഇവിടെ ജീവിക്കുന്നത്.
പള്ളിയും പരിസരവും എല്ലാം കണ്ടതിന് ശേഷം ഞങ്ങൾ ഉച്ച ഭക്ഷണത്തിനായി ഒരു ഹോട്ടലിൽ കയറി. ഞങ്ങളുടെ സംഘത്തിലെ ഷാരോണിന്റെ ബേർത്ത് ഡേ കൂടിയായിരുന്നു അന്ന് അപ്രതീക്ഷിതമായി ഒരുക്കിയ ബർത്ത ഡേ ആഘോഷം വളരെ മനോഹരമായിരുന്നു. കേക്ക് മുറിച്ച് ഞങ്ങൾ ഹാപ്പി ബർത്ത് ഡേ ഗാനം പാടി കഴിഞ്ഞപ്പോൾ ഞങ്ങളുടെ അടുത്തിരുന്ന പോളണ്ടിൽ നിന്നു വന്ന ഗ്രൂപ്പുകാർ അവരുടെ ഭാഷയിൽ ബർത്ത് ഡേ ഗാനം ആലപിച്ച് ഷാരോണിന് ഭാവുകങ്ങൾ നേർന്നു. ഇത് എല്ലാവർക്കും ഒരു നല്ല അനുഭവമായി തോന്നി.
ഭക്ഷണത്തിനു ശേഷം ക്രിസ്തു ജനിച്ച വിവരം മാലാഖമാർ ആട്ടിടയന്മാരെ അറിയിച്ച ഷെപ്പേർഡ് ചർച്ച് കാണാൻ പോയി അവിടെ ആട്ടിടയന്മാർ താമസിച്ചിരുന്ന ഗുഹയും അതിനോട് ചേർന്നുള്ള പള്ളിയും ഒക്കെ കണ്ട് ഞങ്ങൾ തിരിച്ച് ഹോട്ടലിലേയ്ക്ക് പോയി.
തുടരും..
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3
ഇടുക്കിയിൽ കണ്ട യഹൂദനും ഇസ്രയേലിൽ കണ്ട യഹൂദനും- ഇസ്രയേൽ യാത്ര 4
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്