നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3
1947 ജൂൺ 13-ാം തീയതി ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് യഹൂദ സമൂഹം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും പ്രഗൽഭനായ വ്യക്തികളിൽ ഒരാളായ സർ ആൽബർട്ട് ഐൻസ്റ്റീൻ നാല് പേജുള്ള ഒരു കത്തെഴുതി. ആ കത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. നിങ്ങളുടെ ഭരണ ഘടന അസംബ്ലി കൂടി തൊട്ടു കൂട്ടായ്മയും തീണ്ടിക്കൂടായ്മയും നിർത്തലാക്കാൻ തീരുമാനിച്ചു. എന്നാൽ നിങ്ങളുടെ രാജ്യത്തെ അധസ്ഥിതരെക്കാൾ പീഡനം അനുഭവിച്ച ഒരു കൂട്ടം മനുഷ്യരാണ് യഹൂദർ. അവർ ലോകം മുഴുവൻ പീഡിക്കപ്പെട്ടു പൊതു സമൂഹത്തിൽ നിന്നും തീണ്ടാപ്പാടകലെ നിർത്തി. ആശ്രയം തേടി ലോകം മുഴുവൻ അലഞ്ഞു. കോൺസൻട്രേഷൻ ക്യാമ്പുകളിൽ അതി മൃഗീമായി കൊല ചെയ്യപ്പെട്ടു. അഭയം തേടി കഴിഞ്ഞ 2000 വർഷം ലോകം മുഴുവൻ അലഞ്ഞ ഞങ്ങൾക്ക് ഇസ്രയേൽ എന്ന രാജ്യം ഉണ്ടാക്കുന്നതിന് വേണ്ടി സഹായിക്കണം. ഇന്ത്യ യുഎൻഎയിൽ ഇസ്രയേലിന് വേണ്ടി വോട്ട് ചെയ്യണം എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. എന്നാൽ ജൂലൈ 11 ൽ നെഹ്‌റു ഐൻസ്റ്റീന് എഴുതിയ മൂന്ന് പേജുള്ള മറുപടി കത്തിൽ ഇങ്ങനെ പറഞ്ഞു എനിക്ക് യഹൂദന്മാരെയും അതുപോലെ തന്നെ അറബികളോടും അനുകമ്പയുണ്ട്. തീർച്ചയായും നിങ്ങളുടെ പ്രവർത്തനം കൊണ്ട് പാലസ്റ്റയിനിലെ ആളുകളുടെ ജീവിതം മെച്ചപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു. എന്നാൽ അവരുടെ കൈവശം ഇരിക്കുന്ന അപ്പം നിങ്ങൾ തട്ടിയെടുക്കും എന്ന് അവർ വിശ്വസിക്കുന്നു. അവരുടെ ഇച്ഛാശക്തി കൂടി നിങ്ങൾക്ക് അനുകൂലമാകുന്നില്ലെങ്കിൽ നിങ്ങൾ സ്ഥാപിക്കുന്ന രാഷ്ട്രം ഒരിക്കലും സമാധാനത്തിൽ പുലരാൻ കഴിയില്ല എന്നു ഞാൻ വിശ്വസിക്കുന്നു.
നെഹ്‌റുവും ആയി വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുകയും നെഹ്‌റുവിന്റെ വിശ്വ പ്രസിദ്ധമായ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന് അവതാരിക എഴുതുകയും ചെയ്ത ഐൻസ്റ്റീന്റെ അഭ്യർത്ഥനയെ മാനിക്കാത്ത ഇന്ത്യ ഇസ്രയേൽ രാഷ്ട്ര രൂപീകരണത്തിനെതിരെ വോട്ടു ചെയ്‌തെങ്കിലും ഭൂരിപക്ഷം നേടി അവർ ഇസ്രയേൽ എന്ന രാഷ്ട്രം 1948ൽ സ്ഥാപിച്ചു.
വ്യക്തിപരമായി നെഹ്‌റുവിന് യഹൂദരോട് സഹതാപവും അനുകമ്പയും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ അകത്ത് സ്വാധീനം ചെലുത്താൻ കഴിയുന്ന മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെട്ടാണ് ഇന്ത്യ അങ്ങനെ ഒരു നയം സ്വീകരിക്കാൻ തയ്യാറായത് എന്നാണ് കേംബ്രിഡ്ജിലെ പ്രഫസർ ബെന്നി മോറീസ് 2005ൽ ഗാർഡിയൻസിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. എന്താണെങ്കിലും ഒരു കാര്യം വസ്തുതയാണ്. നെഹ്‌റു ചൂണ്ടി കാണിച്ച അസ്സമാധാനത്തിന്റെ ചിഹ്നങ്ങൾ നമ്മൾക്ക് ഇസ്രയേലിലെ എല്ലാ പട്ടണങ്ങളിലെയും പട്ടാള സാന്നിദ്ധ്യം കൊണ്ട് തന്നെ തിരിച്ചറിയാൻ കഴിയും.
അടുത്ത ദിവസത്തെ ഞങ്ങളുടെ പര്യടനത്തിന്റെ ഭാഗമായി രാവിലെ തന്നെ എഴുന്നേറ്റ് 7 മണിക്ക് റെഡിയായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നപ്പം തന്നെ ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്ന മിസ്റ്റർ അഗസ്റ്റിനും, മിസ്റ്റർ ജോസും കുടുംബാംഗങ്ങളും നേരത്തെ തന്നെ എഴുന്നേറ്റ് ഗലീലിയ കടലിലെ സൂരോദയം ദർശിച്ച് ഫോട്ടോയും എടുത്ത് തിരിച്ച് വന്നിരുന്നു. അവർ എടുത്ത ഫോട്ടോകൾ വളരെ മനോഹരമായി തോന്നി. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എട്ട് മണിക്ക് ഞങ്ങൾ യാത്ര ആരംഭിച്ചു. ക്രിസ്തുവിന്റെ വീട് സ്ഥിതി ചെയ്തിരുന്ന നസ്രത്തിലേയ്ക്ക് ഞങ്ങൾ പോയത്. നസ്രത്ത് എന്നതിന്റെ അർത്ഥം ദൈവത്തോട് വിധേയപ്പെട്ട എന്നാണ്. അവിടെ മദർ മേരി വെള്ളം ശേഖരിച്ചിരുന്ന കിണർ ആണ് ആദ്യം കണ്ടത്. കിണറിനോട് ചേർന്ന് ഇരിക്കുന്ന പള്ളി ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ വകയാണ്. കാരണം ഗ്രീക്ക് ഓർത്തഡോക്‌സുകാർ വിശ്വസിക്കുന്നത് കിണറിന്റെ അടുത്തു വന്നപ്പോഴാണ് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവ ഹിതത്താൽ അവർ ഗർഭം ധരിച്ചു എന്ന മംഗള വാർത്ത അവളെ അറിയിച്ചത് എന്നാണ്. കിണറിന്റെ അടിത്തട്ടിൽ ചെറുതായി വെള്ളം ഇപ്പോഴും കാണാം. കിണറിൽ ആരും പണം ഇടരുത് എന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും ലോകത്തിലെ ഒട്ടു മിക്ക നാണയങ്ങളും വിശ്വാസികൾ അവിടെ നേർച്ചയായി ഇട്ടിരിക്കുന്നത് കാണാമായിരുന്നു.
പള്ളിയും കിണറും കണ്ടതിന് ശേഷം മാതാവിന്റെ വീട് ഇരിക്കുന്ന കത്തോലിക്കരുടെ പള്ളിയിലേക്ക് പോയി ഒരു ചെറിയ കുന്ന് നടന്ന് കയറിയാണ് അവിടെ എത്തിയത്. മംഗള വാർത്ത പള്ളി എന്നാണ് ഈ പള്ളി അറിയപ്പെടുന്നത് (ചർച്ച് ഓഫ് അനൗൺസേഷൻ) മാതാവിന്റെ വീട് ഇരിക്കുന്നതിന്റെ ചുറ്റുമാണ് ഈ ബൃഹത്തായ പള്ളി പണിതിരിക്കുന്നത്. കത്തോലിക്കാ വിശ്വാസത്തിൽ മാതാവിന് ഗബ്രിയേൽ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗള വാർത്ത അറിയിച്ചത് മാതാവിന്റെ ഭവനത്തിൽ വച്ചാണ്. ഏതാണ്ട് രണ്ട് നിലകളിലായി പണിതിരിക്കുന്ന പള്ളിയുടെ അടിത്തട്ടിൽ മാതാവിന്റെ വീടിന്റെ ഭാഗമായ ഒരു ഗുഹ കാണാം. അവിടെയാണ് മാലാഖ പ്രത്യക്ഷപ്പെട്ടത് എന്നാണ് വിശ്വാസം. 1969ൽ ആണ് പുതിയ പള്ളി പണിതത്. ആ കാലത്ത് മദ്ധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ പള്ളി കൂടിയായിരുന്നു ഇത്. മൾട്ടി നാഷണൽ ചർച്ച് എന്നാണ് ഈ പള്ളിയെ അറിയപ്പെടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സംഭാവനയിലൂടെയാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. പള്ളിക്ക് കിഴക്കൻ വാതിൽ സംഭാവന ചെയ്തിരിക്കുന്നത് അമേരിക്കയിൽ നിന്നും ആണ്. ഈ വാതിലിൽ മാതാവിന്റെ ജീവിതത്തിന്റെ എല്ലാ പ്രധാന സംഭവങ്ങളെയും കൊത്തിവച്ചിട്ടുണ്ട്. അതുപോലെ ലോകത്തെ വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മാതാവിന്റെ രൂപങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഉള്ള മാതാവിന്റെ രൂപം ആയി വേളാങ്കണ്ണി മാതാവിനെയാണ് പ്രദർശിപ്പിക്കുന്നത്.
എല്ലാ രാജ്യത്തെ മാതാവിന്റെ രൂപത്തിലും അതാത് രാജ്യത്തെ മനുഷ്യരുടെ രൂപവും ആയി ചില സാദൃശ്യങ്ങൾ നമുക്ക് ദർശിക്കാൻ കഴിയും. ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലും മാതാവിനോടുള്ള പ്രാർത്ഥന ഭിത്തിയിൽ എഴുതി വച്ചിട്ടുണ്ട്. ബൈസാന്റയിൻ കാലഘട്ടത്തിൽ പണിത ഈ പള്ളി പിന്നീട് പല തവണ നശിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ എഴുതി വച്ചിരുന്ന മാതാവിനോട് ഉള്ള പ്രാർത്ഥന ഒക്കെ കണ്ട് ഞങ്ങൾ പുറത്തിറങ്ങി. പള്ളിയിൽ കയറുന്നതിന് മുൻപ് എല്ലാവരും തൊപ്പി എടുത്ത് മാറ്റണമെന്നും സ്ത്രീകൾ തല മറയ്ക്കണമെന്നും നിശബ്ദം ആയിരിക്കണം എന്നു ഗൈഡ് പറഞ്ഞിരുന്നു.
ചർച്ച് ഓഫ് അനൗൺസേഷനിൽ നിന്നും തൊട്ടടുത്ത സെന്റ് ജോസഫിന്റെ വീടിരിക്കുന്ന സെന്റ് ജോസഫ് പള്ളിയിലേയ്ക്ക് ഞങ്ങൾ പോയി അവിടെ ജോസഫിന്റെ പഴയ വീടും ആശാരി ജോലികൾ ചെയ്തിരുന്നു എന്നു വിശ്വസിക്കുന്ന സ്ഥലവും അക്കാലത്തെ മാർക്കറ്റിന്റെ അവശിഷ്ടങ്ങളും ഒക്കെ കാണാൻ കഴിഞ്ഞു.
നസ്രത്ത് ഇന്ന് ഒരു അറബ് പട്ടണമാണ്. 75% അറബികളും 25% യഹൂദരും ആണ് ഇവിടെ ജീവിക്കുന്നത്. 75% വരുന്ന അറബികളിൽ 10% മാത്രമാണ് ക്രിസ്ത്യാനികൾ .ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ബെർത്തലോമിയസ് നസ്രത്തിൽ നിന്നും ഉള്ള ശിഷ്യനാണ്. യോന പ്രവാചകനും ഇവിടുത്തുകാരനായിരുന്നു. നസ്രത്തിൽ നിന്നും അഞ്ചു മൈൽ അകലെയുള്ള കാനായിലേക്ക് ഞങ്ങൾ പുറപ്പെട്ടു. കാനായിൽ നടന്ന കല്ല്യാണത്തിനാണ് ക്രിസ്തു ആദ്യമായി അത്ഭുതം പ്രവർത്തിച്ചത്. കാനായിൽ അദ്ദേഹം വെള്ളം വീഞ്ഞാക്കി മാറ്റി, അതു പോലെയാണ് ഇവിടെയാണ് മാതാവ് മകനൊട് മാദ്ധ്യസ്ഥം അദ്യമായി അപേക്ഷിക്കുന്നത്. അവിടുത്തെ പള്ളിയും അവിടെ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്റെ കാലത്തെ കൽഭരണികളും പഴയ വീടിന്റെ അവശിഷ്ടങ്ങളും ഒക്കെ കണ്ടതിന് ശേഷം അവിടെ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിവാഹജീവിതം നയിക്കുന്നവർക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. 5 ഡോളർ കൊടുത്താൽ അവിടെ വിവാഹം നടത്തിയ സർട്ടിഫിക്കറ്റും ലഭിക്കുമായിരുന്നു. ഞങ്ങളുടെ കൂടെയുള്ള ചിലർ ഒക്കെ സർട്ടിഫിക്കറ്റ് വാങ്ങി. ഇവിടെ കത്തോലിക്കാ പള്ളിയുടെ എതിർവശത്തായി ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിയുണ്ട്. അവർ വിശ്വസിക്കുന്നത്. ആ പള്ളി ഇരുന്നിടത്താണ് കാനായിലെ കല്ല്യാണം നടന്ന വീടിരിക്കുന്നത് എന്നാണ്. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള സഞ്ചാരികളെയും അവിടെ കണ്ടിരുന്നു.
കാനായിൽ ഞങ്ങൾ നേരെ പോയത് ഗലീലിയ കടൽ തീരത്ത് വച്ച് ക്രിസ്തു 5 അപ്പവും 2 മീനും വർദ്ധിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം ആളുകൾക്ക് നൽകിയ സ്ഥലത്തേയ്ക്കാണ്. അവിടെ ഒരു ചെറിയ പള്ളിയും ഉണ്ടായിരുന്നു. ഇവിടുത്തെ പള്ളി ആദ്യം പണിതത് എഡി 28ൽ ടിബേറിയസ്‌കാരൻ ജോസഫ് എന്നയാളായിരുന്നു 614 ൽ പേർഷ്യൻ കടന്നുകയറ്റത്തിന്റെ കാലത്ത് ഇത് നശിക്കപ്പെട്ടു. പേർഷ്യൻ കാലഘട്ടത്തിൽ മാത്രം ഏകദേശം 300 പള്ളികൾ വിശുദ്ധ നാട്ടിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. അതിന് ശേഷം രാത്രി കാലത്ത് മുഴുവൻ മീൻ പിടിച്ച് തളർന്ന് ഒരു മീൻ പോലും കിട്ടാതെ വന്ന തന്റെ ശിഷ്യന്മാർക്ക് മരിച്ച് ഉയർന്ന് എഴുന്നേറ്റതിന് ശേഷം പ്രഭാത ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും തന്റെ കുഞ്ഞാടുകളെ നയിക്കാൻ പത്രോസിനെ ചുമതലപ്പെടുത്തുകയും ചെയ്ത മെന്മെ ക്രിസ്റ്റി എന്ന പള്ളിയിലേക്കാണ് പോയത്. അവിടെ ക്രിസ്തു പ്രഭാത ഭക്ഷണം ഒരുക്കി എന്ന് വിശ്വസിക്കുന്ന ഒരു പാറയാണ് പള്ളിയുടെ അകത്ത് കണ്ടത്. ഈ പള്ളിയുടെ ഭാഗത്ത് മാത്രമാണ് ആളുകൾക്ക് ഗലീലിയ കടലിലേക്ക് ഇറങ്ങാൻ വഴിയുള്ളത്. ഞങ്ങൾ അവിടെ ഇറങ്ങി മുഖവും കാലും എല്ലാം കഴുകി. ഇവിടുത്തെ പള്ളികൾ എല്ലാം തന്നെ ഫ്രാൻസിക്കൻ സഭയുടെ കീഴിൽ ആണ്.
അവിടെ നിന്നും ഞങ്ങൾ പോയത് കേപ്പർനൗമിലേക്കായിരുന്നു. ക്രിസ്തുവിന്റെ പൊതുജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് കോപ്പർനൗമിൽ ആയിരുന്നു. 3 വർഷമാണ് അദ്ദേഹത്തിന്റെ പൊതുജീവിതം അതിൽ 20 മാസവും അദ്ദേഹം ചിലവഴിച്ചത് കേപ്പർനൗമിൽ ആയിരുന്നു. ക്രിസ്തുവിന്റെ അത്ഭുത പ്രവർത്തനങ്ങൾ കൂടുതലും നടന്നതും ഇവിടെ ആയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഭൂരിപക്ഷവും ഇവിടുത്തുകാരായിരുന്നു എങ്കിലും അവിടുത്തെ ആളുകൾ അദ്ദേഹത്തിൽ വിശ്വസിക്കാത്തതു കൊണ്ട് അദ്ദേഹം ഈ പട്ടണത്തെ ശപിക്കുകയും ചെയ്തു. എഡി 749ൽ ഭൂകമ്പത്തിൽ ഈ പട്ടണം പൂർണ്ണമായി നശിച്ച് പോകുകയായിരുന്നു. 1905ൽ ജർമ്മൻ ആർക്കിയോളജിസ്റ്റുകാർ നടത്തിയ പരിവേഷണത്തിലാണ് ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വിശുദ്ധ പത്രോസിന്റെ വീടും വളരെ പഴയ ഒരു സിനഗോഗിന്റെ അവശിഷ്ടങ്ങളും കഫർണാമിലെ പഴയ പട്ടണത്തിന്റെ അവശിഷ്ടങ്ങളും അവിടെ കാണാമായിരുന്നു. കിംങ്ങ് ഡേവിഡിന്റെ ചിഹ്നമായ നക്ഷത്രം കൊത്തിയ കല്ലുകൾ സിനിഗോഗിന്റെ നശിച്ച അവശിഷ്ടങ്ങളിൽ കാണാമായിരുന്നു. ഈ സിനഗോഗിലാണ് ക്രിസ്തു ജനങ്ങളെ പഠിപ്പിച്ചത്. ക്രിസ്തുവിന്റെ ശാപം കൊണ്ടായിരിക്കാം ഇന്നും കഫർണാമിൽ ഒരു കുടുംബവും താമസിക്കുന്നില്ല.
ഗലീലിയ കടൽക്കരയിൽ തന്നെ ഉള്ള ഒരു ഹോട്ടലിൽ നിന്നും വിശുദ്ധമായ ഈ കടലിൽ നിന്നും പിടിച്ച് മീൻ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങൾ ജോർദ്ദാൻ നദിയിലേക്ക് പോയി. പഴയ നിയമത്തിൽ ഈപ്ജിപ്റ്റിന്റെ അടിമത്തത്തിൽ നിന്നും ഇസ്രയേൽ ജനതയെ രക്ഷിച്ചു കനാൻ ദേശത്ത് എത്തിച്ച ജോഷ്വാ ഈ നദി കടന്നാണ് കീഴടക്കൽ ആരംഭിച്ചത്. അതുപോലെ ക്രിസ്തു യോഹന്നാനിൽ നിന്നും സ്‌നാനം സ്വീകരിച്ചതും ഈ നദിയിൽ നിന്നും ആയിരുന്നു. ക്രിസ്തുവിന്റെ സ്‌നാനത്തിന് ശേഷം ഈ നദി ക്രിസ്ത്യാനികളെ സംബന്ധിച്ചടുത്തോളം പരിശുദ്ധമായ നദി ആയിട്ടാണ് അറിയപ്പെടുന്നത്. ക്രിസ്തുവിനെ സ്‌നാനം ചെയ്തത് ജെറിക്കോയ്ക്ക് 5 മൈൽ കിഴക്കുള്ള ജോർദ്ദാൻ നദിയിൽ ആയിരുന്നെങ്കിൽ ഞങ്ങൾ പോയത് ജോർദ്ദാൻ നദിയുടെ മറ്റൊരു ഭാഗത്തേക്കായിരുന്നു. ഫാ. എബ്രഹാം ഞങ്ങളുടെ സംഘങ്ങളെ എല്ലാം അവിടെ സ്‌നാനം ചെയ്യിച്ചു.
പിന്നീട് ഞങ്ങളുടെ യാത്ര ക്രിസ്തു മലയിലെ പ്രസംഗം നടത്തിയ മൗണ്ട് ഓഫ് ബീറ്റിറ്റൂഡിലേക്കായിരുന്നു. ലോക ചരിത്രത്തെ ക്രിസ്തുവിന് ശേഷവും ക്രിസ്തുവിന് മുൻപും എന്ന് കീറിമുറിക്കുവാൻ ഒരു പക്ഷെ പ്രചോദനമായത് ഈ മലയിലെ പ്രസംഗം ആയിരിക്കാം. അന്നു വരെ കണ്ണിന് കണ്ണ് എന്ന ക്രമം നില നിന്നിരുന്ന അവസ്ഥയിൽ നിന്നും ക്ഷമാശീലൻ ഭൂമി സ്വന്തമാക്കും, അതുപോലെ തന്നെ ഒരു ചെകിടിനിട്ട് അടിക്കുന്നവന് മറു കരണം കാണിച്ച് കൊടുക്കണം എന്നീ ആശയങ്ങൾ ലോകത്തിന് നൽകിയത് ഈ മലയിൽ വച്ചായിരുന്നു. ഈ ആശയമാണ് മഹാത്മാഗാന്ധിയെയും മാർട്ടിൻ ലൂതർ കിംങ്ങിനെയും, എബ്രഹാം ലിങ്കനെയും, മദർതരേസയെയും, നെൽസൺ മണ്ഡേലയെയും എല്ലാം നയിച്ചത്. അവിടെ സ്ഥാപിച്ചിട്ടുള്ള പള്ളിയിൽ എല്ലാവരും കയറി പ്രാർത്ഥിച്ചതിന് ശേഷം ജോൺപോൾ മാർപ്പാപ്പ പള്ളി സന്ദർശിച്ചപ്പോൾ നൽകിയ സമ്മാനങ്ങൾ ഒക്കെ കണ്ടതിന് ശേഷം ഗലീലിയ കടലിൽ ബോട്ടിങ്ങ് നടത്തുന്നതിനായി പുറപ്പെട്ടു.
32 മൈൽ വിസ്തൃതിയുള്ള ഗലീലിയ കടലാണ് ഇസ്രയേലിലെയും ജോർദ്ദാനിലെയും പ്രധാനമായ ശുദ്ധ ജല തടാകം. ഇവിടെ നിന്നുമാണ് ഇസ്രയേലിൽ മുഴുവൻ കൃഷിക്കും കുടി വെള്ളത്തിനും വെള്ളം കൊണ്ട് പോകുന്നത്. 1967ൽ നടന്ന 6 ദിവസം നടന്ന യുദ്ധത്തിൽ ഈ പ്രദേശം ജോർദ്ദാനിൽ നിന്നും ഇസ്രയേൽ പിടിച്ചെടുത്തതാണ്. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം വളരെ തന്ത്ര പ്രധാനമായ മേഖലയാണ് ഈ പ്രദേശം. ഇസ്രയേൽ ദേശീയ പതാകയോടൊപ്പം ഇന്ത്യയുടെ ദേശീയ പതാക കൂടി ഉയർത്തി ദേശീയ ഗാനവും ആലപിച്ച് കൊണ്ടാണ് ബോട്ടിൽ യാത്ര തിരിച്ചത് ഒരു മണിക്കൂർ ബോട്ടുയാത്ര നല്ല ഒരു അനുഭവം ആയിരുന്നു. പകൽ 40 ഡിഗ്രി ചൂട് ആയിരുന്നത് കൊണ്ട് എല്ലാവരും തന്നെ ക്ഷീണിതർ ആയിരുന്നു. ബോട്ടിങ്ങിന് ശേഷം ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.
തുടരും...
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍