പൈജാമ ധരിക്കരുത്; ലോയൽറ്റി സ്കീമിൽ ചേരണം; ഹണിമൂൺ ട്രിപ്പെന്ന് പറയണം; എക്കണോമിക് ക്ലാസ് ടിക്കറ്റ് എടുത്ത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ചില കുറുക്കു വഴികൾ
യാത്രകളിൽ ഏറ്റവും സുഖകരവും സൗകര്യപ്രദവും വിമാനയാത്രയാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഉചിതമായ സീറ്റും മറ്റും സൗകര്യങ്ങളും ലഭിച്ചില്ലെങ്കിൽ വിമാനയാത്ര ഏറ്റവും നരകം പിടിച്ചതാവുകയും ചെയ്യും. അതിനാൽ എക്കണോമിക് ക്ലാസ് ടിക്കറ്റെടുക്കുന്നവരും ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. സാധാരണയായി ചീഫ് എക്സിക്യൂട്ടീവുമാർ, ചലച്ചിത്രതാരങ്ങൾ, തുടങ്ങിയ പ്രമുഖരായിരിക്കും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാറുള്ളത്.
എന്നാൽ നിങ്ങൾക്കും ഇതിനായി ശ്രമിക്കാവുന്നതാണ്. പലരും അതിനായി പലവിധ ശ്രമങ്ങൾ നടത്താറുണ്ടെങ്കിലും മിക്കവാറും നിരാശയായിരിക്കും ഫലം. എന്നാൽ എക്കണോമിക് ക്ലാസ് ടിക്കറ്റ് എടുത്ത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ചില കുറുക്കു വഴികളുണ്ട്. ഇത്തരത്തിൽ അപ്ഗ്രേഡിനായി ആഗ്രഹിക്കുന്നവർ ഒരിക്കലും പൈജാമ ധരിച്ച് വിമാനയാത്രയ്ക്കായി എത്തരുതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ നിർദേശിക്കുന്നത്. അതുപോലെത്തന്നെ ലോയൽറ്റി സ്കീമിൽ ചേരുകയും വേണം. ഹണിമൂൺ ട്രിപ്പിന് പറഞ്ഞാൽ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറെയാണെന്നും കണ്ടെത്തലുണ്ട്. ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ ഉയർന്ന ക്ലാസ് യാത്ര തരപ്പെടുത്തുന്നതിനുള്ള കുറുക്കുവഴികളിൽ ചിലതിനെക്കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്.
ഫ്രീക്വന്റ് ഫ്ലയർ സ്കീമിൽ ചേരുക
നിങ്ങൾ ഒരു കമ്പനിയുടെ വിമാനങ്ങളിൽ പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കിൽ അവരുടെ ഫ്രീക്വന്റ് ഫ്ലയർ സ്കീമിൽ അഥവാ റിവാർഡ് സ്കീമിൽ ചേർന്നാൽ സീറ്റ് അപ്ഗ്രേഡ് അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയേറുന്നതാണ്. ഇതിലൂടെ കാരിയർമാരുടെ പാർട്ട്ണർമാർ ലഭ്യമാക്കുന്ന പലവിധ സേവനങ്ങളും നല്ല രീതിയിൽ നമുക്ക് കരഗതമാകുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട ഹോട്ടൽ, റസ്റ്റോറന്റ്, കാർഹയർ കമ്പനികൾ തുടങ്ങിയവയിൽ നിന്നും നല്ല ഡീലിംഗുകൾ നമുക്ക് ലഭിക്കാൻ ഇതിലൂടെ വഴിയൊരുങ്ങിയേക്കും. സീറ്റുകൾ അപ്ഗ്രേഡ് ചെയ്യാനായി പരിഗണിക്കുമ്പോൾ തങ്ങളുടെ സ്ഥിരം യാത്രക്കാർക്ക് മുൻഗണന നൽകാൻ മിക്ക വിമാനക്കമ്പനികളും താൽപര്യം കാണിക്കാറുണ്ട്.
ഒറ്റയ്ക്ക് യാത്ര ചെയ്യുക
ഒറ്റയ്ക്ക് യാത്ര ചെയ്താൽ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറെയാണ്. കുടുംബമായി യാത്ര ചെയ്യുന്നവരേക്കാൾ ബിസിനസ് ക്ലാസ് ലഭിക്കാൻ ഇത്തരക്കാർക്ക് എളുപ്പത്തിൽ സാധിക്കും. അതായത് ഇവർക്ക് കുടുംബങ്ങളേക്കാൽ 72 ശതമാനം അപ്ഗ്രേഡിനുള്ള സാധ്യത കൂടുതലാണെന്നാണ് സ്കൈസ്കാനേർസ് അടുത്തിടെ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
ഹണിമൂൺ ട്രിപ്പെന്ന് പറയുക
നിങ്ങൾ ജീവിതപങ്കാളിയുമൊത്താണ് യാത്ര ചെയ്യുന്നതെങ്കിൽ ഹണിമൂണിന് പോവുകയാണെന്ന് വിമാന അധികതരെ ബോധിപ്പിച്ചാൽ അപ്ഗ്രേഡിംഗിനുള്ള സാധ്യതയേറെയാണ്. ജീവിതത്തിലെ നിർണായകമായ ഒരു ആഘോഷത്തിനോ ചടങ്ങിനോ പോകുന്നവർക്ക് ഉയർന്ന ക്ലാസുകൾ അനുവദിക്കുന്നതിൽ വിമാനക്കമ്പനികൾ മുൻഗണന നൽകി വരുന്നുണ്ട്. ഇതിനായി ചെക്ക്ഇൻഡെസ്കിൽ ഇക്കാര്യം ബോധിപ്പിക്കേണ്ടതാണ്. വിദേശത്ത് ഹണിമൂണിന് പോകുന്ന ദമ്പതികൾ ഇതിനായി സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ 58 ശതമാനവും പരിഗണിക്കാറുണ്ടെന്നാണ് സ്കൈസ്കാനേർസ് സർവേയിൽ പങ്കെടുത്ത 700 കാബിൻ ക്രൂ മെമ്പർമാരും വെളിപ്പെടുത്തിയിട്ടുള്ളത്.
പൈജാമ ധരിക്കരുത്
പൈജാമ കുലീനമായ വസ്ത്രമാണെങ്കിലും വിമാനയാത്രയിൽ ഇത് അത്ര ഉചിതമല്ലെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ ധരിച്ചാൽ അപ്ഗ്രേഡ് ലഭിക്കുന്നതിനുള്ള സാധ്യത കുറയുമെന്നും അവർ പറയുന്നു. ടീ ഷർട്ട്, ജീൻസ് പോലുള്ള സ്മാർട്ട് വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് ബിസിനസ് ക്ലാസിലേക്ക് മാറാനുള്ള സാധ്യതകൂടുമെന്നാണ് റിപ്പോർട്ട്. അപ്ഗ്രേഡ് അനുവദിക്കുമ്പോൾ സ്മാർട്ട് വസ്ത്രങ്ങൾ ധരിച്ചവർക്കാണ് ഫ്ലൈറ്റ് അറ്റൻഡന്റുകൾ മുൻഗണന നൽകി വരാറുള്ളത്.
പിടിവാശി കാണിക്കാതെ അയവുള്ളവരാകുക
ചിലപ്പോൾ ഒരു വിമാനത്തിൽ യാത്ര അനുവദിക്കാൻ സാധിക്കാതിരുന്നാൽ കമ്പനി മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്കായി ഒരുക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആദ്യത്തെ വിമാനത്തിൽ മാത്രമെ യാത്ര ചെയ്യൂ എന്ന് പിടിവാശി പിടിക്കാതിരുന്നാൽ നമുക്ക് പല ഗുണങ്ങളും ലഭിക്കുന്നതാണ്. ഇതിന് പകരം വിമാനക്കമ്പനി ഫ്രീ അപ്ഗ്രേഡ് അല്ലെങ്കിൽ ഭാവിയിലെ വിമാനയാത്രക്കായി ഉപയോഗിക്കാവുന്ന വൗച്ചറുകൾ തുടങ്ങിയ അനുവദിക്കുന്നതാണ്.
അപഗ്രേഡിനായി ഒരു പ്രാവശ്യം മാത്രം ചോദിക്കുക
ചിലർ അപ്ഗ്രേഡ് ലഭിക്കുന്നതിനായി ചെക്ക്ഇൻഡെസ്കിലുള്ള ജീവനക്കാരെ തുടർച്ചയായി ചോദിച്ച് ശല്യം ചെയ്യാറുണ്ട്. എന്നാൽ ഇത് അപ്ഗ്രേഡിനുള്ള സാധ്യതയെ കുറയ്ക്കുകയാണ് ചെയ്യുകയെന്നാണ് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി ഒരു പ്രാവശ്യം മാത്രം ചോദിക്കുകയാണ് അഭികാമ്യമായിട്ടുള്ളതെന്നും അവർ നിർദേശിക്കുന്നു. അപ്ഗ്രേഡിനായി ആവശ്യപ്പെടാതെ ചിരിച്ച് വിനയാന്വതരായിരിക്കുന്നവർക്ക് ഫ്ലൈറ്റ് അറ്റൻഡർമാർ ഇങ്ങോട്ട് ചോദിച്ച് അപ്ഗ്രേഡ് അനുവദിച്ച സംഭവങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.
മികച്ചൊരു സീറ്റ് ലഭിക്കാനായി തങ്ങൾ എന്തും പറയാൻ തയ്യാറാണെന്ന് സ്കൈസ്കാനേർസ് നടത്തിയ സർവേയിൽ യാത്രക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്ഗ്രേഡ് ലഭിക്കാനായി തങ്ങൾ എന്ത് കള്ളവും പറയുമെന്നാണ് ഈ സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേരും പറഞ്ഞിരിക്കുന്നത്. ഇതിനായി തങ്ങൾ നവദമ്പതികളാണെന്ന് കളവ് പറയാൻ 14 ശതമാനം പേർ തയ്യാറാവുന്നുണ്ട്.
തിരക്കുള്ള സമയങ്ങൾ ഒഴിവാക്കുക
അപ്ഗ്രേഡിനായി ആഗ്രഹിക്കുന്നവർ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. അത്തരം സമയങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ബിസിനസ് ട്രാവലർമാർ യാത്ര ചെയ്യുന്ന സമയമായതിനാൽ നിങ്ങൾക്ക് മികച്ച സീറ്റിലേക്ക് മാറാനുള്ള സാധ്യത കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധ്യാഹ്നം, അർധരാത്രി, വീക്കെൻഡ്, ബാങ്ക് അവധി ദിവസം, തുടങ്ങിയ സമയങ്ങളിൽ വിമാനം ബുക്ക് ചെയ്താൽ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യതയേറുന്നതാണ്.
പരുക്കുള്ളവർക്ക് മുൻഗണന
പരുക്കു പറ്റിയവർക്ക് മികച്ച സീറ്റ് അനുവദിക്കുന്നതിൽ കാബിൻ ക്രൂ മുൻഗണന നൽകാറുണ്ട്. കൈയോ കാലോ പൊട്ടിയവർക്ക് മികച്ച സീറ്റുകൾ അനുവദിക്കാൻ സാധ്യതയേറെയാണെന്ന് സ്കൈസ്കാനേർസ് നടത്തിയ സർവേയിൽ തെളിഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍