തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് ഷോ സൗജന്യമായി കാണണോ? ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് സുവർണാവസരം; പെർഫോർമൻസിനൊപ്പം ബാൻഡിന്റെ സൂപ്പർ ഹിറ്റ് സോംഗ് വീഡിയോ റിലീസ് വൈകുന്നേരം ഇന്ത്യാ പവിലിയനിൽ
ദുബായ്: ദിവസവും സന്ദർശകർക്ക് വിനോദവും രസവും ഷോപ്പിങ്ങും പ്രദാനം ചെയ്യുന്ന ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയൻ ഇന്ന് ഇന്ത്യയിലെ സുപ്രധാന ബാൻഡായ തൈക്കൂടം ബ്രിഡ്ജ് സന്ദർശകർക്കായി ഒരു സർപ്രൈസ് ഒരുക്കുന്നു- ബാൻഡിന്റെ സൂപ്പർ ഹിറ്റ് സോങ്ങിന്റെ വീഡിയോ റിലീസ്. ആദ്യമായാണ് ബാൻഡ് അവരുടെ പാട്ട് ദൃശ്യവൽക്കരിക്കുന്നത്. രാത്രി 9 മുതൽ 11 വരെ നീളുന്ന പ്രധാനവേദിയിലെ ത്രസിപ്പിക്കുന്ന പെർഫോമൻസിനു മുൻപ് വൈകിട്ട് 7.30ന് ഇന്ത്യൻ പവലിയന്റെ വേദിയിലാണ് വീഡിയോ റിലീസ്.
പുതിയകാലത്തിന്റെ രസങ്ങളും സംഗീതവും വിനോദവും ചേർന്ന തൈക്കൂടം ബ്രിഡ്ജിന്റെ ഗാനങ്ങൾ ഇന്ത്യൻ റോക്ക് സംഗീതത്തിന്റെ യൗവ്വനമാണ്. ഹിന്ദുസ്ഥാനിയും കർണ്ണാട്ടിക്കും ചേർത്ത പലതലങ്ങളിലുള്ള റോക്കും റെഗേയും തൈക്കൂടം വേദിയിലെത്തിക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ മ്യൂസിക് മെജോ എന്ന സംഗീതപരിപാടിയിൽ പാട്ട് അവതരിപ്പിച്ചതിന്റെ തുടർച്ചയായി ബന്ധുക്കളായ ഗോവിന്ദ് മേനോനും സിദ്ധാർത്ഥ് മേനോനും സംഗീതരംഗത്തെ മറ്റ് സുഹൃത്തുക്കളേയും മുംബൈയിൽ നിന്നുള്ള കലാകാരന്മാരേയും ചേർത്ത് രൂപം കൊടുത്തതാണ് തൈക്കൂടം ബ്രിഡ്ജ്.
വൈകാതെ ബാൻഡിലെ അംഗങ്ങൾ പ്രശസ്തരായി. ഗോവിന്ദിന്റെ പിതാവും ഗായകനുമായ പീതാംബരനാണ് സംഘത്തിലെ മുതിർന്നയാൾ. 14 അംഗങ്ങളുള്ള ബാൻഡിലെ പ്രായം കുറഞ്ഞത് ഡ്രമ്മറായ അബിൻ തേജിനും. ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് മെലഡി ഗാനങ്ങളിലെ പരീക്ഷണങ്ങളാണ് ബാൻഡിന്റെ മാന്ത്രികാനുഭവം.
സുപ്രധാനമായ ചാനൽ ഷോകളും നിരവധി ലൈവ് പെർഫോമൻസുകൾക്കുമൊപ്പം സിനിമകൾക്ക് സംഗീതവും നൽകി. നവരസ എന്ന ആദ്യ ആൽബം തൈക്കൂടം ബ്രിഡ്ജ് കഴിഞ്ഞിടയ്ക്കാണ് പുറത്തിറക്കിയത്. ഗ്ലോബൽ വില്ലേജിലെ 15 ദിർഹത്തിന്റെ ടിക്കറ്റ് ഉപയോഗിച്ച് യുഎഇയിലെ സംഗീത പ്രേമികൾക്ക് തൈക്കൂടം ബ്രിഡ്ജിന്റെ ഗാനങ്ങൾ നേരിട്ടനുഭവിക്കാനുള്ള അസുലഭ അവസരമാണിത്. അറബിയിലേയും ഹിന്ദിയിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേയും ഹിറ്റ് ഗാനങ്ങളാകും തൈക്കൂടം അവതരിപ്പിക്കുക.
സന്ദർശകർക്ക് പ്രതീക്ഷകൾക്കപ്പുറമുള്ള അനുഭൂതിയുമായി ഇത്തവണയും ഗ്ലോബൽ വില്ലേജ് ഇന്ത്യൻ പവലിയൻ. ഇന്ത്യയേയും ഇന്ത്യയുടെ പ്രൗഢമായ തനത് പൈതൃകത്തേയും വിളിച്ചോതുന്ന വിധത്തിലാണ് ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയന്റെ അനുകരിക്കാനാവാത്ത കാഴ്ചയും അനുഭവവും. പവലിയന്റെ ഓരോ ഇഞ്ചിലും ഈ വ്യത്യസ്തത ദൃശ്യമാണ്. 70 രാജ്യങ്ങളിൽ നിന്നുള്ള 32 പവലിയനുകളിൽ വലിപ്പമേറിയ ഇന്ത്യൻ പവലിയനിൽ മുൻവർഷങ്ങളിലെ പോലെ നിലയ്ക്കാത്ത വിനോദവിസ്മയങ്ങൾക്കൊപ്പം ആരെയും ആകർഷിക്കുന്ന പുതുകാഴ്ചകളും വൈവിധ്യങ്ങളുമുണ്ട്.
ലോകോത്തര കുടുംബ ഉല്ലാസ കേന്ദ്രവും സാംസ്കാരിക വേദിയുമായ ഗ്ലോബൽ വില്ലേജിന്റെ ഇരുപതാമത് സീസൺ 2016 ഏപ്രിൽ 9 വരെ തുടരും. കഴിഞ്ഞ സീസണുകളിൽ നേടിയ അത്യുജ്ജ്വലമായ വിജയവും അതിഥികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മാനിച്ച് അടിസ്ഥാന സൗകര്യങ്ങളുയർത്തിയും വൈവിധ്യങ്ങളുടെയും വിനോദങ്ങളുടേയും കൺസേർട്ടുകളുടേയും നിര നീട്ടിയും കൂടുതൽ മികച്ചതും വലിപ്പമേറിയതുമാണ് ഈ ഇരുപതാമത് സീസൺ.
ഇന്ദ്രിയങ്ങളുടെ ഓരോ അണുവിനേയും ത്രസിപ്പിക്കുന്നതാണ് ഗ്ലോബൽ വില്ലേജിലെ ഏറ്റവും വലിയ പവലിയനായ ഇന്ത്യൻ പവലിയൻ. 1,23,848 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പവലിയനിലെ 348 സ്റ്റാളുകളും വിസ്താരമേറിയ നടപ്പാതകളും തടിയിൽ തീർത്ത പ്രത്യേകമായ പാർക്വറ്റ് ഫ്ളോറിങ്ങോടു കൂടിയതും വിസ്താരമേറിയതുമായതിനാൽ സന്ദർശകർക്ക് അനായാസമായി സഞ്ചരിക്കാനാവും. ഓരോ പവലിയനും സന്ദർശകരെ സ്വാഗതം ചെയ്യുന്നതാവട്ടെ കമനീയമായ കവാടങ്ങളും കടുവകളും മയിലുകളും ആനകളും മ്യൂസിക്കൽ ഫൗണ്ടനുകളുമായാണ്. ക്ലാസിക്ക് പോൾ ലൈറ്റോടുകൂടിയ ഇന്റർലോക്ക്ഡ് പാസേജുകളിലൂടെ സഞ്ചരിക്കുമ്പോൾ ഇന്ത്യൻ പവലിയൻ, തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, ആക്സസറീസ്, ആയുർവ്വേദ ഉത്പന്നങ്ങൾ, മസാജുകൾ, സൗന്ദര്യസംരക്ഷണ വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശല വസ്തുക്കൾ, രസമുകുളങ്ങളെ ഉണർത്തുന്ന രുചിയിനങ്ങൾ എന്നിവയയടക്കമുള്ള ഇന്ത്യയുടെ തനത് വ്യാപാര ശ്രേണിയിലേയ്ക്കുള്ള കവാടമാകും. മൈസൂർപാലസ്, അംബാർ കോട്ട, ദക്ഷിണേശ്വർ, കൊണേർർക്ക് സൂര്യക്ഷേത്രത്തിലെ ചക്രം, ഗ്ലാളിയാർ കോട്ട തുടങ്ങിയവയാണ് ഒരേ സ്ഥലത്ത് കാഴ്ചയാവുന്നത്. കടുവ, മയിൽ, ആന തുടങ്ങിയവയുടെ അതേ വിലപ്പത്തിലുള്ള ജീവസുറ്റ കോൺക്രീറ്റ് ശിൽപ്പങ്ങൾ ഇന്ത്യൻ ജൈവവൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതിനൊപ്പം കാഴ്ചക്കാരുടെ മനംകവരുന്നു.
പവലിയനിലെ സ്പെഷ്യൽ ഹെറിറ്റേജ് വില്ലേജ് ഏതൊരാൾക്കും ഇന്ത്യൻ പൗരാണികതയുടെ ആഴം അടുത്തറിയാനുപകരിക്കും. സന്ദർശകരുടെ അനുഭവത്തിന് നവ്യാനുഭൂതിയായി ഇന്ത്യൻ കലാനിരയിലെ പ്രഗത്ഭർ പവലിയനിലണി നിരക്കും. ബോളിവുഡ് ഗായിക ശ്രേയ ഘോഷാൽ, തുകൽ വാദ്യകുലപതിയും ഡ്രമ്മറുമായ ആനന്ദ് ശിവമണി, 15 ഇന്ത്യൻ ഭാഷകളിൽ പാടുന്ന സോളോ ആർട്ടിസ്റ്റ് ചാൾസ് ആന്റണി തുടങ്ങിയവർ ഗ്ലോബൽ വില്ലേജിലെ പ്രധാന സാംസ്കാരിക വേദിയിലെത്തുന്ന ഇന്ത്യയിലെ പ്രമുഖരിൽ ചിലർ മാത്രം.
ജാക്കിചാനേയും ഷാറൂഖ് ഖാനെയുമടക്കം ആയോധന കല അഭ്യസിപ്പിച്ചിട്ടുള്ള ഇന്ത്യയിലെ പ്രമുഖ കളരിപ്പയറ്റ് സിവിഎൻ കളരിയിലെ അഭ്യാസികൾ ഗ്ലോബൽ വില്ലേജിൽ മെയ്യും ആയുധങ്ങളും കൊണ്ട് അഭ്യാസ പ്രകടനങ്ങൾ തീർക്കും. ഇതുകൂടാതെ, കളരി- മർമ്മാണി മസാജ് ആവശ്യമുള്ളവർക്കായി ഇതാദ്യമായി ഇന്ത്യൻ പവലിയനിൽ വിദഗ്ധസേവനം നൽകുന്ന പ്രത്യേക സ്റ്റാളും ഉണ്ടാകും. അസ്ഥി- നാഡി- പേശീ രോഗങ്ങളായ സന്ധിവാതം, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ, കായിക ക്ഷതങ്ങൾ, ഒടിവ് തുടങ്ങിയവ പരിഹരിക്കുന്നതിൽ സിവിഎൻ കളരി പ്രശസ്തമാണ്. കളരി മരുന്നുകൾ ഉപയോഗിച്ചുള്ള ഉഴിച്ചിലാണ് സിവിഎൻ പിന്തുടരുന്ന ആയുർവ്വേദ ചികിത്സാരീതി. തൈലങ്ങളും കളരി ആശാന്മാർ പ്രത്യേകം തയ്യാറാക്കുന്ന ഔഷധക്കൂട്ടുകളും ഉപയോഗിച്ചാണ് ഉഴിച്ചിൽ. പേശികൾക്കുണ്ടാകുന്ന ക്ഷതം, അസ്ഥി ഒടിയൽ, പുറം- സന്ധി വേദനകൾ, സന്ധിവാതം എന്നിവയ്ക്ക് കളരി മുറ അനുസരിച്ചുള്ള ചികിത്സയും സിവിഎൻ കളരി നൽകുന്നു. കളരി ഗുരുക്കൾ പ്രത്യേക ഫലമൂലാധികളിൽ നിന്നായി രൂപപ്പെടുത്തുന്ന തൈലങ്ങളും കുഴമ്പുകളുമാണ് പരമ്പരാഗതമായി ഇതിനെ പിന്തുടരുന്നത്.
സന്ദർശകർക്ക് അവരുടെ പ്രതിഭ തെളിയിക്കുന്നതിന് ഉതകുന്ന മത്സരങ്ങളും ഷോകളും പവലിയനിലെ മാസ്മരിക വേദിയിൽ പ്രകടിപ്പിക്കുന്നതിന് ദിവസവും വൈകിട്ട് ആറു മുതൽ പത്ത് വരെ സമയത്ത് അപൂർവ്വ അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങങ്ങളിൽ നിന്നുള്ള സാംസ്കാരിക പരിപാടികൾ പവലിയനിലേയ്ക്ക് ജനത്തെ വലിച്ചടിപ്പിക്കുകയാണ്. സിനിമാറ്റിക് ക്ലാസിക്കൽ ഫ്യൂഷൻ വിഭാഗത്തിലെ ഡാൻസ് ഇന്ത്യ ഡാൻസസ് മത്സരവും ഇന്ത്യൻ ബാൻഡ് ഫെസ്റ്റും യുഎഇയിലെമ്പാടുമുള്ള സംഗീത- നൃത്ത വിദ്യാലയങ്ങളിൽ നിന്നുള്ള കലാകാരന്മാരും ഐഡിയ സ്റ്റാർസിംഗർ നജിം അർഷാദിന്റേയും പിന്നണി ഗായകൻ ബിജു നാരായണന്റേയും ഇന്ത്യയിലെ അതിവേഗ ചിത്രകാരൻ വിലാസ് നിയിക്കിന്റേയും ലൈവ് ബാൻഡ് ഫോർ മെൻ ആൻഡ് സ്ട്രിങ്സും ഇക്കൊല്ലം പവലിയനിലെ പ്രധാന ആകർഷണമാകും. ദീപാവലി, യുഎഇ ദേശിയ ദിനം, ക്രിസ്തുമസ്, റിപ്പബ്ലിക് ഡേ അടക്കമുള്ള ആഘോഷദിനങ്ങൾ ഇന്ത്യൻ പവലിയനെ കൂടുതൽ വർണ്ണാഭമാക്കും. കാഴ്ചയ്ക്ക് ഇമ്പമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള സൗന്ദര്യവും നാനാത്വവും പ്രകടമാകുന്ന വൈവാഹിക പ്രദർശനം പവലിയനിൽ നടക്കും. ഹാൻഡ് പെയിന്റേഴ്സിന്റെ നീണ്ട നിര കലാസ്വാദകരുടെ ആകർഷണമേറ്റുമെന്ന് എടുത്ത് പറയണ്ടല്ലോ.
For more Information: Contact (971) 0565782081, (971) 0502501379, Email: [email protected]
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്