വയലാർ-ദേവരാജൻ ടീമിന്റെ ചലച്ചിത്രഗാന മാസ്മര പ്രപഞ്ചം
എ.സി. ജോർജ്
വയലാർ-ദേവരാജൻ എന്ന ഈ രണ്ടു സംഗീതപ്രതിഭകളേയും പറ്റി ചിന്തിക്കുമ്പോൾ മാർച്ച് മാസം വളരെ പ്രധാനമുള്ളതാണ്. മാർച്ച് 25, 1928ലാണ് വയലാറിന്റെ ജനനം. മാർച്ച് 15, 2006ലാണ് ദേവരാജൻ മാസ്റ്റർ നിര്യാതനായത്. അദ്ദേഹം 81 വർഷവും വയലാർ 47 വർഷവും ജീവിച്ചു. വയലാറിന്റെ ജീവിതം അകാലത്തു തന്നെ പൊലിഞ്ഞു. ഈ രണ്ടു സംഗീതപ്രതിഭകളിൽ ഒരാളുടെ ജനനവും മറ്റെയാളുടെ മരണവും ഓരോ മാർച്ചു മാസവും സംഗീതപ്രേക്ഷകർ അനുസ്മരിക്കുന്നു. ഇവരിരുവരേയും അതുപോലെ ഇവരുടെ മലയാളഗാനരംഗത്തുള്ള സംഭാവനകളേയും മലയാള തലമുറ തലമുറകളായി അനുസ്മരിക്കുന്നു.
സാങ്കേതികമായി സിനിമയുടെയും സിനിമാ ഗാനങ്ങളുടെയും അവതരണത്തിലും ആസ്വാദനത്തിലും ഒട്ടേറെ വ്യതിയാനങ്ങൾ കാലാനുസൃതമായി വന്നുവെങ്കിലും മലയാളികളുടെ മനസ്സിൽ നിത്യഹരിതമായി പച്ചപിടിച്ചു നിൽക്കുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, എതു പ്രായക്കാർക്കും അറിവും ആനന്ദവും പകരുന്ന ചലച്ചിത്ര ഗാനശാഖയിലെ അതികായരാണ് മൺമറഞ്ഞ വയലാറും ദേവരാജനും എന്ന കാര്യത്തിൽ സംശയമില്ല. സാമൂഹ്യ ജീവിത പശ്ചാത്തലത്തിൽ ജീവിതഗന്ധിയായ, ശ്രവണമധുരമായ ഗാനങ്ങൾ ഈ ഇരു സംഗീതമാന്ത്രികരും ചേർന്ന് സൃഷ്ടിച്ചെടുത്തു എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ആ സംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും ഇന്നും മലയാള മനസ്സുകളിൽ കുളിർമഴയായും തേന്മഴയായും തൊട്ടു തലോടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഇടിവെട്ട് തട്ടുപൊളിപ്പൻ ശബ്ദകോലാഹല സിനിമാ ഗാനങ്ങളിൽ നിന്ന് ഒരല്പനേരം അകന്നു ചിന്തിക്കാൻ വയലാർ-ദേവരാജന്റെ മാതിരിയുള്ള പഴയ സിനിമാഗാന രചയിതാക്കളും സംഗീത സംവിധായകരും നമ്മെ സഹായിക്കുന്നു. പുതുമയുള്ള, എന്നാൽ ഇലക്ട്രോണിക് സംഗീത ഉപകരണങ്ങൾക്ക് നൈസർഗീകമായ ഗായകാ-ഗായിക ശബ്ദസൗകുമാര്യത്തിനപ്പുറം വില കൽപ്പിക്കുന്ന ഇന്നത്തെ സംഗീതാസ്വാദകരെ വിമർശിക്കുകയാണെന്ന് കരുതരുത്.
മലയാള ചലച്ചിത്രസംഗീതത്തിലെ ചക്രവർത്തിയായിരുന്നു വയലാർ. ഇന്ത്യൻ സംസ്ക്കാരത്തെ സ്വതന്ത്രവും സമൃദ്ധവുമായ മാർഗ്ഗത്തിലൂടെ സിനിമാഗാനങ്ങളിൽ ആവാഹിച്ച അദ്ദേഹം സാധാരണ മനുഷ്യന്റെ ഹൃദയസ്പന്ദനം പോലും മനസ്സിലാക്കിയിരുന്നു. ഉന്നത കുടുംബത്തിൽ ജനിച്ചു, കമ്മ്യൂണിസത്തിന്റേയും, സോഷ്യലിസത്തിന്റേയും പ്രചാരകനായി, അനുചരന്മാർക്കു വേണ്ടി കവിതയെഴുതിയ വയലാർ രാമവർമ്മ സിനിമാഗാനത്തിന്റെ എല്ലാമായിരുന്നു.
ആയിരത്തിതൊള്ളായിരത്തി അൻപത്തിയഞ്ചിൽ കാലം മാറുന്നു എന്ന ചിത്രത്തിലൂടെയാണ് ജി.ദേവരാജൻ സിനിമാഗാനരംഗത്തേയ്ക്ക് വരുന്നത്. ആയിരത്തിത്തൊള്ളായിരത്തി അൻപത്തിയൊമ്പതിൽ ചതുരംഗം എന്ന ചിത്രത്തിന് വേണ്ടിയാണ് വയലാറും ദേവരാജനും കൂടി ഒന്നിക്കുന്നത്. അവർ പിന്നീട് ഒരു ടീമായി തീർന്നു. ചതുരംഗം മുതൽ സ്വാമിഅയ്യപ്പൻ വരെ എത്രയെത്ര ചിത്രങ്ങൾക്കാണ് അവർ ഒന്നിച്ച് സംഗീതമൊരുക്കിയത്. ഏകദേശം ഇരുന്നൂറ് ചിത്രങ്ങൾക്ക്. അതായത് ആയിരത്തി അഞ്ഞൂറ് ഗാനങ്ങൾ. പി. ഭാസ്ക്കരന്റെയും ഓ.എൻ.വി.യുടേയും ഗാനങ്ങൾക്കു വേണ്ടിയും ദേവരാജൻ സംഗീതം നൽകിയിട്ടുണ്ട്. അതേപോലെ വയലാറിന്റെ വരികൾക്ക് കെ. രാഘവൻ, വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, ശേഖർ, സലിൽ ചൗധരി തുടങ്ങിയവരും സംഗീതം പകർന്നു. എന്നാൽ വയലാർ-ദേവരാജൻ ടീം അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. അവർ തീപ്പൊരി പറത്തി മാസ്മരവിദ്യ സൃഷ്ടിച്ചു,
ദൈർഘ്യം കൊണ്ട് വിരസമായ, ജീർണ്ണിച്ച ചലച്ചിത്രഗാന മണ്ഡലത്തെ ഈ ടീം മഹത്വത്തിന്റെ പുളകങ്ങൾ അണിയിച്ചു പ്രേക്ഷകരെ വികാരതരളിതരാക്കി കണ്ണീരൊലിപ്പിക്കാൻ പറ്റിയ തരത്തിൽ, ഇവരുടെ ഗാനങ്ങൾ സംവിധായകർ അഭ്രപാളികളിൽ ചിത്രീകരിച്ചു. എല്ലാത്തരം ശ്രോതാക്കളേയും വശീകരിക്കാൻ പോരുന്നതായിരുന്നു ആ ടീമിന്റെ സംഗീതസാന്ദ്രത. സ്വന്തം അനുഭൂതി മണ്ഡലത്തിലേക്ക് ഓരോരുത്തേരും അതു നയിച്ചു. അവരുടെ മനസ്സിന്റെ വാതായനങ്ങൾ തുറന്നിട്ട വയലാർ മറ്റൊരു വാല്മീകിയായി.
ദേവരാജന്റെ ശക്തി വെളിപ്പെട്ടത് വയലാറിന്റെ വരികളിലൂടെയായിരുന്നു. പുതുമയുള്ള ഉപകരണങ്ങളിലൂടെ വയലാറിന്റെ വരികൾ പൂത്തുലഞ്ഞു. ദേവരാജന്റെ മറ്റൊരു വലിയ നേട്ടം ശബ്ദസൗകുമാര്യമുള്ള യേശുദാസായിരുന്നു. ദേവരാജന്റെ ഈണം യേശുദാസിനെ പ്രചുരപ്രചാരകനാക്കി. വയലാറിന്റെ കവിത സമൂഹത്തിന്റേതായിരുന്നു. വയലാർ-ദേവരാജൻ ടീം തയ്യാറാക്കിയ ഗാനങ്ങൾ ഏറ്റവും കൂടുതൽ ആലപിച്ച രണ്ടാമത്തെ വ്യക്തി മാധുരിയായിരുന്നു. മാധുരിയിലെ കലാകാരിയെ കണ്ടെത്തിയത് ദേവരാജൻ തന്നെ. മറ്റാരെയും അനുകരിക്കാതെ മെനഞ്ഞെടുത്ത ശൈലി മാധുരിക്കുണ്ടായിരുന്നു. അതായിരുന്നു ആ ഗായികയുടെ വിജയവും.
ഇന്ത്യയിലെ സിനിമാപ്രേക്ഷകരെ ഏറെ ആകർഷിച്ച ഒരു നടനാണല്ലോ കമൽഹാസൻ. ഒരു കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ മുഖവും ഒരു പുരുഷന്റെ ശരീരവും ഉള്ള ആ നടനെ മലയാളികൾ ഇഷ്ടപ്പെട്ടു തുടങ്ങിയതു തന്നെ വിഷ്ണുവിജയം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിന്റെ വിജയമാകട്ടെ വയലാർ-ദേവരാജൻ ടീമിന്റെ കഴിവുറ്റ ഗാനങ്ങളിലും.
മുപ്പതുകളിൽ എത്തി നിൽക്കുന്ന കാമാസക്തിയുള്ള ഒരു വിവാഹിത കൗമാരത്തിലേയ്ക്കു കടന്നുവരുന്ന ഒരു യുവാവിനെ നോക്കിപ്പാടുന്നു. എന്നെ നിൻ കണ്ണുകൾ തടവിലാക്കി എന്നെ നിൻ യൗവ്വനം അടിമയാക്കി ഏത് ഇന്ദ്രജാല പ്രയോഗം കൊണ്ട് എന്നെ നീ വശംവദയാക്കി നിൻ മുന്നിൽ എന്നെ ദൂർബലയാക്കി. ഈ വരികൾ മാധുരി ഏറെ മനോജ്ഞമായി പാടുകയും ചെയ്തു. ഇന്ദ്രജാലം എന്ന പദാവതരണത്തിലെ ദീർഘനിശ്വാസവും മറ്റും മാന്ത്രിക ശക്തിയുള്ളതായിരുന്നു. പ്രേക്ഷകഹൃദയത്തെ ആർദ്രമാക്കാൻ കഴിഞ്ഞ ഈ ഗാനത്തിലൂടെ നായകൻ ചിരംജീവിയായിത്തീർന്നു. പുഷ്പദലങ്ങളാൽ ഗരുഡപഞ്ചമി എന്നീ ഗാനങ്ങളും പ്രസ്തുതചിത്രത്തിന്റെ നേട്ടങ്ങളായിരുന്നു. പ്രേംനസീർ-ഷീലാ ടീം ഏറ്റവും വലിയ നേട്ടങ്ങളായിരുന്നു.
വയലാറിന്റെ വരികൾക്ക് ശക്തമായ സംഗീതാവിഷ്ക്കരണം നൽകാൻ ദേവരാജൻ എന്നും ശ്രമിച്ചിട്ടുണ്ട്. ത്രിവേണിയിലെ സംഗമം, ചെമ്പരത്തിയിലെ ചക്രവർത്തിനീ.... എന്നീ ഗാനങ്ങൾ അതിനുദാഹരണങ്ങളാണ്. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടിൽ പുറത്തുവന്ന അച്ഛനും ബാപ്പയും എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ സംഗീതം പകർന്ന് യേശുദാസ് പാടിയ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന വയലാറിന്റെ വരികൾ മനുഷ്യത്വത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടിയത്.
ദേവരാജന്റെ ഹിറ്റുകൾ എന്ന പേരിൽ ആയിരത്തിതൊള്ളായിരത്തി എഴുപത്തിയൊന്നിൽ പുറത്തുവന്ന പന്ത്രണ്ടു ഗാനങ്ങളിൽ ഒൻപതിന്റേയും രചന നിർവ്വഹിച്ചത് വയലാറായിരുന്നു. അവയാകട്ടെ കൂടുതൽ പ്രചാരം നേടുകയും ചെയ്തു. കണികാണും നേരം ........, ആകാശഗംഗയുടെ (ചിത്രം: ഓമനക്കുട്ടൻ) പെണ്ണിന്റെ മനസ്സിൽ (അനാച്ഛാദനം, എഴുസുന്ദര രാത്രികൾ.... (അശ്വമേധം), പ്രിയതമാ..... (ശകുന്തള) തുടങ്ങിയവ അവയിൽ പ്രധാനങ്ങളാണ്. ശകുന്തള എന്ന ചിത്രത്തിലെ ഗാനരചയിതാവ് യഥാർത്ഥത്തിൽ കാളിദാസന്റെ ഹൃദയം കണ്ടെത്തുകയാണ്. എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണിരുവരുടേയും ഗാനങ്ങളെന്ന് ആസ്വാദകർ സാക്ഷ്യപ്പെടുത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍