ബൈബിൾ വചനങ്ങൾ ചിത്രമാക്കിയ ഇന്ദു ഫ്രാൻസീസ്
മനുഷ്യർക്കുള്ള ദൈവസന്ദേശങ്ങളാണ് വിശുദ്ധ ഗ്രന്ഥം. ബൈബിൾ കാലം മുതൽ തന്നെ ബൈബിൾ കഥകൾ ചിത്രകാരന്മാരുടെ ഭാവനയിൽ സ്ഥാനം പിടിച്ചിരുന്നു. അതല്ലെങ്കിൽ ബൈബിൾ കഥകൾ എല്ലായ്പ്പോഴും ചിത്രകരന്മാരെ പ്രലോഭിപ്പിച്ചിരുന്നു എന്നു പറയാം. വിവധ രൂപങ്ങളിലൂടെയായിരുന്നു ആദ്യകാലത്തെ അറിയപ്പെടാത്ത ചിത്രകാരന്മാർ ദൈവത്തിന്റെ ഇതിഹാസം പകരാൻ ശ്രമിച്ചിരുന്നത്. പിന്നീടാണിതിന് മനുഷ്യന്റെയും ദൈവത്തിന്റെയും പ്രകൃതിയുടെയും രൂപവും ഭാവവും പകർന്നു ലഭിച്ചത്. അക്ഷരാഭ്യാസമില്ലാത്തവർക്ക് ഈ ചിത്രങ്ങൾ ദൈവസന്ദേശം പകർന്നു നൽകി. ലിയനാൾഡോ ഡാവിഞ്ചി, മൈക്കൽ ആഞ്ചലോ, ബിബ്ലിക്കൽ ചിത്രകാരന്മാരാണ്. ലോകത്തിലെ വിവധ ദേവാലയങ്ങളിലും ഗാലറികളിലും ഇവരുടെ ചിത്രങ്ങൾ ഇന്നും ജീവൻ തുടിച്ചു നിൽക്കുന്നു.
ഇന്ത്യയിൽ ബിബ്ലിക്കൽ ആർട്ടിസ്റ്റുകൾ എണ്ണത്തിൽ കുറവാണ്. അവരിൽ തന്നെ സ്ത്രീകൾ അത്യപൂർവ്വവും. ഇന്ദു ഫ്രാൻസിസ് താടിക്കാരൻ വ്യത്യസ്തയുകുന്നത് ഇവിടെയാണ്. ഇന്ദു ഒരു നിയോഗം പോലെം ബൈബിൾ താളുകളിലേക്ക് കടന്നു വരികയും വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ സന്ദർഭങ്ങൾ കാൻവാസിൽ വരയുകയും ചെയ്യുന്നു. തികച്ചും വ്യത്യസ്തമായ ഒരി ജീവിത സന്ദർഭത്തിൽ നിന്നാണ് ബൈബിൾ കഥയിലേക്കുള്ള അവരുടെ കടന്നു വരവ്.
നിറങ്ങളുടെ ലോകത്തേക്ക് ഇന്ദു പ്രവേശിക്കുന്നത് നാലാമത്തെ വയസിലാണ്. സ്കൂൾ തലത്തിൽ നടന്ന മത്സരങ്ങളിൽ പെയിന്റിംഗിൽ നിരവധി പുരസ്കാരങ്ങൾ നേടി. തൃപ്പൂണിത്തറ ആർഎൽവി കോളേജിൽ നിന്നുമാണ് ബിഎഫ്എയിൽ ബിരുദം നേടിയത്. ഫ്രാൻസീസിനെ കണ്ടുമുട്ടിയതും വിവാഹം കഴിച്ചതുമായിരുന്നു തന്റെ കലാ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവെന്ന് അവർ സ്മരിക്കുന്നു.
ഹിന്ദുമതത്തിൽ ജനിച്ച ഇന്ദു അതോടെ ക്രിസ്തുമതത്തിലേക്കും ജീവിതത്തിലേക്കും സാവധാനം കടന്നു വരികയായിരുന്നു. പൊന്നുരുന്നി കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റ് പ്രസിദ്ധീകരിച്ചിരുന്ന മുഷ്യസ്നേഹി എന്ന മാസികയിൽ വരച്ചിരുന്ന ബൈബിൾ ചിത്രങ്ങൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. അതോടെ കാൻവാസിൽ ചിത്രങ്ങൾ ചെയ്യാൻ പ്രേരണയുണ്ടായി. ബൈബിൾ സന്ദർഭങ്ങൾ ചിത്രീകരിച്ചിട്ടുള്ള നൂറു കണക്കിന് ചിത്രങ്ങളാണ് ഇന്ദു വരച്ചിട്ടുള്ളത്. കാസർഗോഡു മുതൽ തിരുവന്തപുരം വരെയുള്ള നിരവധി പള്ളികളിലും, കന്യാസ്ത്രീ മഠങ്ങളിലും വീടുകളിലും ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ദുവിന്റെ കയ്യൊപ്പുള്ള ചിത്രങ്ങളുണ്ട്. ക്രിസ്തുവിന്റെ പീഡനത്തിന്റെ ആവിഷ്കാരമായ കുരിശിന്റെ വഴിയാണ് ഏറ്റവും കൂടുതൽ ചിത്രീകരിച്ചിട്ടുള്ളത്. 14 അടി നീളവും 7 അടി വീതിയുമുള്ള കാൻവാസിലാണ് വലിയ ചിത്രങ്ങൾ വരയ്ക്കാറുള്ളത് ഇത്രയും വലുപ്പമുള്ള ചിത്രങ്ങൾ പൂർത്തിയാക്കാൻ ഒരു മാസം വരെ സമയമെടുക്കും.
ബൈബിൾ ചിത്രങ്ങൾക്ക് ഉപയോഗിക്കുന്ന നിറങ്ങൾ ഏറ ശ്രദ്ധിച്ചാണ് തെരഞ്ഞെടുക്കാറുള്ള്. രാജാരവിവർമ്മ ഉപയോഗിച്ചിട്ടുള്ള നിറങ്ങളും രീതികളും പലപ്പോഴും ബൈബിൾ ചിത്രരചനയ്ക്ക് മതൃകയായിട്ടുണ്ട്. പഴയ തലമുറയുടെ ഒരു ചിത്രീകരണ രീതിയോട് അതുകൊണ്ടുതന്നെ ഇന്ദുവിന്റെ ചിത്രങ്ങൾക്ക് ഏറെ ഇഴയടുപ്പം തോന്നിക്കും. എണ്ണച്ചായത്തിന്റെ മനോഹാരിത അതിൽ വ്യക്തമാണ്. ഓരോ ചിത്രവും വികാരനിർഭരവും ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന ആശയങ്ങളുടെ സാക്ഷാതാകാരവുമായി മാറുന്നുണ്ട്. സ്വന്തം കർമഭൂമിയായ മനസിന്റെ അടിത്തട്ടിൽ നിന്ന് ഊർജ്ജം ശേഖരിച്ച് ചിത്രം വരയ്ക്കുമ്പോൾ അതിനു സർഗാത്മകതയുടെ പുതിയ മാനം ലഭിക്കുന്നു.
കപ്പൂച്ചിൻ അച്ചന്മാർ തന്നെ മുൻകയ്യെടുത്താണ് ഇന്ദുവിന്റ ആദ്യത്തെ എക്സിബിഷൻ സംഘടിപ്പിച്ചത്. 2003 ൽ എറണാകുളം ചിത്ര ഗാലറിയിലായിരുന്നു പ്രദർശനം. ദൈവമാണ് തന്റെ ജീവിതത്തില ഏറ്റവും വലിയ പ്രചേദനമെന്ന് ഇന്ദു തിരിച്ചറിഞ്ഞതോടെയാണ് ബൈബിളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ബൈബിൾ ചിത്രങ്ങൾ വരയ്ക്കാനായി പലതവണ ബൈബിൾ വായിച്ചു. അതോടെ ബൈബിളും ജീവിതത്തിന്റെ ഭാഗമായി. മനുഷ്യ ജീവിതത്തെ ഇത്രത്തോളം ആഴത്തിൽ അപഗ്രഥിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ കുറവാണെന്നാണ് ഇന്ദുവിന്റെ പക്ഷം ഏതൊരു മനുഷ്യനെയും തന്നെപ്പോലെ സ്നേഹിക്കപ്പെടേണ്ടതാണെന്ന ബൈബിൾ വാക്യമാണ് ഇന്ദുവുനെ ഏറെ ആകർഷിച്ചത്. സംസ്കാരത്തിന്റെ പരിശുദ്ധി നിർണയിക്കുന്ന അടിസ്ഥാന മര്യാദയാണ് സ്നേഹമെന്ന് അവർ കരുതുന്നു. ബൈബിളിൽ ദൈവത്തിന്റെയും മനുഷ്യന്റെയും സ്നേഹവും കോപവുമടക്കമുള്ള എല്ലാ വികാരങ്ങളും സ്പഷ്ടമാണ്. മനുഷ്യവിലാപങ്ങളും ദൈവസ്നേഹവും അതിൽ നിറഞ്ഞു നൽക്കുന്നു. പഴയ നിയമത്തിൽ ഇത്തരം വികാരങ്ങളുടെ വേലിയേറ്റം തന്നയുണ്ട്. അതുകൊണ്ടു തന്നെ മറ്റു പല ചിത്രകാരന്മാരേയും പോലെ ഇന്ദുവിനെയും ഏറെ ആകർഷിച്ചിരുന്നത് പഴയനിയമമാണ്.
വല്ലാർപാടം പള്ളിയിലെ പുതിയ ഗോപുരങ്ങളിൽ സ്ഥാപിക്കാനായി ചിത്രങ്ങൾ വരയ്ക്കാനുള്ള ക്ഷണം ലഭിച്ചത് ഇതുവരെയുള്ളതിൽ ഏറ്റവും വിലിയ ദൈവാനുഗ്രഹമാണെന്ന് ഇന്ദു പറയുന്നു. നിരവധി ആർട്ടിസ്റ്റുകളിൽ നിന്നാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടായത്. ഗോപുരത്തിന്റെ ചുവരുകളിൽ സ്ഥാപിച്ചിട്ടുള്ള കന്യാമറിയത്തിന്റെ ചിത്രങ്ങൾ ഇന്ദുവും സഹായികളും ചതേർന്നാണ് വരച്ചിട്ടുള്ളത്. ഓയിൽപെയിന്റിംഗിൽ പരിശുദ്ധ മറിയത്തിന്റെ ജീവിതം ബൈബിളിനെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുകയാണ്.
ബൈബിളിൽ പലരും അധികം ശ്രദ്ധ പതിപ്പിച്ചിട്ടില്ലാത്ത ഒരു വിഷയവും ഇന്ദുവിന്റെ വായനയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്. സ്ത്രീകൾ നിത്യജീവിതത്തിൽ അനുഭവിക്കുന്ന നിരവധി ബുദ്ധിമുട്ടുകൾ ബൈബിളിൽ പരമാർശിച്ചിട്ടുണ്ടെന്ന് ഇന്ദി ചൂണ്ടിക്കാട്ടുന്നു. ബൈബിൾ പഴ നിയമത്തിലെ പ്രധാന സ്ത്രീകളെ കഥാപാത്രങ്ങളാക്കിയുള്ള ചിത്രങ്ങളും വല്ലാർപാടത്തമ്മയുടെ ചരിത്രവും ഇവിട വരയ്ക്കുന്നുണ്ട്. ബൈബിൾ വായിക്കാത്തവർക്കും ബൈബിൾ സംഭവങ്ങൾ കൃത്യമായി അറിയാൻ ഈ ചിത്രങ്ങൾ ഉപകരിക്കും.
അങ്കമാലി - എറണാകുളം അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയത്രത്തിന്റ നേതൃത്വത്തിൽ ആരംഭിച്ച കാഞ്ഞൂരിലെ ഐശ്വര്യാഗ്രാമിലെ ചിത്രങ്ങളും ഇന്ദു ഫ്രാൻസീസ് വരച്ചവയാണ്. കോഴിക്കോട്, കൊച്ചി, ബാഗ്ലൂർ എന്നിവിടങ്ങളിൽ ഇന്ദു ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. എറണാകുളത്ത് കേരള ലളിത കലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഴയെക്കുറിച്ചുള്ള ചിത്രപ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഒരു കലാകാരനെ സംബന്ധിച്ചടുത്തോളം മഴ ഗൃഹാതുരത്വം ഉണർത്തുന്ന അനുഭനവമാണ്. പച്ചപ്പിന്റെയും ഋതുഭേദങ്ങളുടെയും ഹൃദയഹാരിയായ ഒരു സ്പർശം മഴയനുഭവത്തിലുണ്ട്. ഈ അനുഭവമാണ് ഇന്ദുവിനെ ഈ ചിത്രം വരയ്ക്കാൻ പ്രേരിപ്പിച്ചത്
കടപ്പാട്: സൺഡേ ദീപിക
Stories you may Like
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- ഇനി ഒരു അറിയിപ്പുണ്ടാകും വരെ കുർബാന വേണ്ടെന്ന് വച്ച് അങ്കമാലി രൂപത
- ബൈക്കിലെ അഭ്യാസം; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
- ഏകീകൃത കുർബാനയെ എതിർക്കുന്നവർക്ക് മാർപ്പാപ്പയുടെ കർശന നിർദ്ദേശം
- അൽമായക്കാർ അംഗീകരിക്കുന്നില്ല; കുർബാനയിൽ പ്രതിസന്ധി തുടരുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍