പി എം സാദിഖലി - രാഷ്ട്രീയക്കാർക്കിടയിലെ കലാപ്രേമി: ചിത്രകലയെ സ്നേഹിക്കുന്ന യൂത്ത് ലീഗ് അധ്യക്ഷനെ അറിയുക
കുട്ടിക്കാലത്തേക്ക് കൈപിടിച്ചു നടത്തുന്ന നല്ല ഓർമകളെ ചിലപ്പോഴൊക്കെ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്ന് പുകച്ചുചാടിക്കാനാകില്ല. ഹൃദയത്തിനുള്ളിൽ മായാത്ത കുറെ ചിത്രങ്ങളായി അവ ചുരുണ്ടു കിടക്കും. അക്ഷരങ്ങളിലൂടെ ആ ഓർമകളെ വാരിപ്പുണരുന്ന ചിലരുണ്ട്. അവയിൽ ചിലത് ലോക സാഹത്യങ്ങളാകും. മറ്റു ചിലത് ചരിത്രത്തിൽ കൊത്തിവെക്കപ്പെട്ട ജീവചരിത്രങ്ങളാകും. മനസ്സിനുള്ളിൽ നിന്ന് ഇറങ്ങിപ്പോകാത്ത കുട്ടിക്കാലത്തെ നൊസ്റ്റാൾജിയ കലർന്ന ചില ഓർമകളെ വർണങ്ങൾ കൊണ്ട് തിരിച്ചുപിടിക്കാൻ ഇടക്കൊക്കെ തിരക്കു പിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിൽ സമയം കണ്ടെത്തുന്ന ആളാണ് പി എം സ്വാദിഖലി എന്ന യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്.
നാട്ടികക്കാരനായ പിഎം സാദിഖലി എന്ന രാഷ്ട്രീയക്കാരൻ എല്ലാവർക്കും സുപരിചതനാണ്. പക്ഷേ സാദിഖ് എന്ന ചിത്രകാരനെ കുറിച്ച് പലർക്കും പരിചയമുണ്ടാവില്ല. കുട്ടിക്കാലത്ത് നിരവധി സമ്മാനങ്ങളും അഭിനന്ദനങ്ങളും നേടിത്തന്ന ചിത്രകലയെ രാഷ്ട്രീയത്തിരക്കുകൾക്കിടയിൽ പലപ്പോഴും മടക്കി വെക്കേണ്ടി വന്നു. എന്നാലും ഇടയ്ക്ക് ഒഴിവുണ്ടാകുമ്പോൾ കാൻവാസിൽ വർണങ്ങൾ വിതറി കുട്ടിക്കാലത്തെയും ജീവിതാനുഭവങ്ങളെയും തിരിച്ചുപിടിക്കുകയാണ് അദ്ദേഹം. ചുരുങ്ങിയ കാലംകൊണ്ട് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് യൂത്ത് ലീഗിനെ ജന ഹൃദയങ്ങളിലെത്തിച്ച അദ്ദേഹം, അധികമാരും അറിയപ്പെടാത്ത തന്റെ വരയുടെ ലോകത്തെ കുറിച്ച്, താൻ പ്രണയിച്ച വർണക്കൂട്ടുകളെ കുറിച്ച് തുറന്നുപറയുകയാണ്.....
നാട്ടിക മാപ്പിള സ്കൂളിൽ പഠിക്കുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് സത്താറിന്റെ വരകൾ കണ്ടിട്ടാണ് വരയോടുള്ള താൽപര്യം കൂടിയത്. ദിനേന വ്യത്യസ്തമായ ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്ന പ്രകൃതമായിരുന്നു സത്താറിന്റേത്. പല സമയത്തും ഞാനത് ശ്രദ്ധയോടെ നോക്കിയിരിക്കും. മികച്ച ചിത്രങ്ങൾ കാണുമ്പോൾ കൂട്ടുകാർക്കിടയിൽ കാണിച്ച് അവനെ അഭിനന്ദിക്കാനും മടിക്കാറില്ല. സത്താറിന്റെ ചിത്ര രചന കണ്ട് ഞാനും വര തുടങ്ങി. ആദ്യമൊക്കെ കുറച്ച് പ്രയാസമുണ്ടായിരുന്നെങ്കിലും പിന്നീട് കുറച്ചുസമയം കൊണ്ടുതന്നെ പല ചിത്രങ്ങളും വരച്ചു തീർക്കാൻ സാധിച്ചു. പിന്നെ പിന്നെ വരയോടും വർണങ്ങളോടും പ്രണയം കൂടിക്കൂടിവരികയായിരുന്നു.
ആദ്യത്തെ മികച്ച ചിത്രം
എന്റെ വീടിനടുത്തു തന്നെയാണ് കാവിൽ മൂസക്കാക്ക. എല്ലാദിവസവും മീനും തുലാസുമായി കാവിൽ വന്നിരിക്കും. എല്ലാവരും അത് വാങ്ങാൻ വേണ്ടി കാവിലേക്ക് എത്തുകയാണ് പതിവ്. അത് ജീവിതത്തിൽ നിന്ന് മറക്കാൻ കഴിയാത്ത ഒരു ചിത്രമാണ്. ഓർത്തെടുക്കാൻ രസമുള്ള നല്ല അനുഭവം. പലപ്പോഴും ഇക്കയുടെ നിൽപ്പും ഇരുപ്പുമൊക്കെ നോക്കി ഞാൻ ചിത്രം വരച്ചു നോക്കും. അങ്ങനെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇക്ക മീൻ കൊണ്ടുവന്ന് ത്രാസും തൂക്കി നിൽക്കുന്നതിന്റെയും നാട്ടുകാർ വരിനിന്ന് മീൻ വാങ്ങുന്നതിന്റെയും ഒരു മികച്ച ഒരു ചിത്രം ഒപ്പിച്ചെടുത്തു. ഇക്കക്ക് തന്നെയാണ് ആദ്യം ആ ചിത്രം കാണിച്ചുകൊടുത്തതും. മീൻ മണക്കുന്ന പരുക്കൻ കൈകൊണ്ട് പുറത്തുതട്ടി ഇക്ക പറഞ്ഞു, ഇനി എന്നേക്കാൾ നല്ല ചിത്രം വരയ്ക്കണം ട്ടോ എന്ന്.. നാട്ടിലെ പലരും ആ ചിത്രം കണ്ട് അഭിനന്ദിച്ചു. വര നാട്ടുകാർക്കും ഇഷ്ട്പ്പെടുന്നുണ്ടെന്ന് മനസിലായതോടെ വരയെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി.
നാട്ടിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഉശസ് രവിയാണ് ചിത്ര രചനയിൽ ഏറെ താൽപര്യം തോന്നിയ ഒരു വ്യക്തി. എംഎസ്എഫിൽ പ്രവർത്തിക്കുന്ന സമയത്ത് നാമ്പ് സുവനീറിന് വേണ്ടി വരച്ച ചിത്രം കണ്ടാണ് സ്ക്രീൻ പ്രിന്റിംഗിന്റെ രീതി മനസിലാക്കിയത്. ഉശസ് രവി ഇതിനായി നല്ല പ്രോത്സാഹനവും നൽകി. പിന്നീട് എംഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയായിരിക്കുന്ന സമയത്ത് ഫാസിസത്തിനെതിരെ ചിന്തയും ശക്തിയും എന്ന പ്രമേയത്തിലുള്ള തന്റെ സ്ക്രീൻ പ്രന്റിങ് ഏറെ ശ്രദ്ധ നേടി. പല പ്രമുഖ നേതാക്കളും അന്ന് അഭിനന്ദനമറിയിച്ചിരുന്നു.
പിന്നീട് കൂടുതൽ ശ്രദ്ധ ഓയിൽ പെയിന്റിംഗിലായിരുന്നു. ഒഎൻവി കുറുപ്പിന്റെ ശാർങ്ങക പക്ഷികൾ കവിതയുടെ കവർ പേജ് കണ്ട് ആ ചിത്രമൊന്ന് വരച്ചു നോക്കി. മൂന്ന് പക്ഷികൾ നിൽക്കുന്ന ആ പെയിന്റിങ് ഫേസ്ബക്കിലിട്ടിരുന്നു. അതുകണ്ട് പലരും അഭിനന്ദനമറിയിക്കാൻ വിളിച്ചിരുന്നു.
നളിനി ടീച്ചറുടെ അഭിനന്ദനം
പൊതുവെ സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ രാഷ്ട്രീയപ്രവർത്തനവുമായി നടക്കുന്നവർ അത്ര പഠിപ്പിസ്റ്റൊന്നും ആവില്ല. അത്ര മോശമല്ലാത്ത പഠിപ്പുണ്ടെങ്കിലും സകൂളിലെ ഹെഡ് ടീച്ചർ നളിനി ടീച്ചർക്ക് എന്നെ നല്ല ഇഷ്ടായിരുന്നു. തന്റെ ചിത്ര രചനയിലുള്ള കഴിവ് വളർത്താൻ നളിനി ടീച്ചർ കൂടുതൽ പ്രത്സാഹനം നൽകിയിരുന്നു. രാഷ്ട്രീയപ്രവർത്തനം സ്കൂളുകളിൽ സജീവമായ കാലമാണ്. മിക്ക ക്ലാസുകളിലും എംഎസ്എഫിന് വേണ്ടി പ്രസംഗിക്കാൻ പോകും. ടീച്ചർ തന്റെ പ്രസംഗം പലപ്പോഴും ശ്രദ്ധിച്ചിരുന്നു. മിക്ക ടീച്ചർമാർക്കും സ്കൂൾ പഠന കാലത്ത് രാഷ്ട്രീക്കാരോട് അൽപം ദേഷ്യം പുറമെ കാണിക്കുമെങ്കിലും പലരുടേയും ഉള്ളിൽ വലിയ സ്നേഹമായിരിക്കും.
സ്കൂളിലെ ത്ന്നെ മറ്റൊരു അദ്ധ്യാപകനായ വാസുദേവൻ മാഷാണ് എന്നിലെ ചിത്രകാരനെ വെളിച്ചത്തിലെത്തിച്ച മറ്റൊരും വ്യക്തി. വരച്ച ചിത്രത്തിൽ ഇനി എന്തൊക്കെ ചെയ്താൽ കൂടുതൽ ഭംഗിയാക്കാം എന്നതാണ് മാഷ് പറഞ്ഞുതരാറുള്ളത്. അങ്ങനെ മാഷിന്റെ നിർദ്ദേശങ്ങൾ കേട്ട് ഹൈസ്കൂൾ തലത്തിൽ ചിത്ര രചനാ മത്സരത്തിൽ പങ്കെടുത്തു. രണ്ടു വർഷവും സമ്മാനവും കരസ്ഥമാക്കി. നളിനി ടീച്ചർ സ്കൂളിൽ നിന്നും വിരമിക്കുന്ന സമയത്ത് അസംബ്ലിയിൽ വച്ച് സ്കൂളിലെ ഏറ്റവും നല്ല കുട്ടിക്കുള്ള സമ്മാനവും ഏറ്റുവാങ്ങി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മുഹൂർത്തമായിരുന്നു അത്.
മുനീർ സാഹിബുമൊത്തുള്ള ചിത്ര വിശേഷം
എംഎസ്എഫിൽ പ്രവർത്തിക്കുന്ന സമയത്താണ് മുനീർ സാഹിബിനെ(മന്ത്രി.എംകെ മുനീർ)നെ അടുത്തറിയുന്നത്. മികച്ച ഒരു കലാകാരനാണ് അദ്ദേഹം. പാട്ട്,അഭിനയം, ചിത്ര രചന എന്നിവയിലെല്ലാം നല്ല കഴിവുള്ള വ്യക്തി. ഒരിക്കൽ ഞാൻ വരച്ച പെൻസിൽ ഡ്രോയിങ് കണ്ട് മുനീർ സാഹിബ് വിളിച്ച് അഭിനന്ദിച്ചു. പിന്നീട് മുനീർ സാഹിനെ കാണുമ്പോഴെല്ലാം സംസാരം ചിത്ര കലയെ കുറിച്ചാവും. നമുക്ക് ഒരു ചിത്ര പ്രദർശനം നടത്തണമെന്ന് മുനീർ സാഹിബ് പലപ്പോഴും പറയുമായിരുന്നു. പക്ഷേ തിരക്കുകൾ കാരണം അത് നടക്കാതെ പോയി. എന്തായാലും അടുത്തുതന്നെ ചിത്ര പ്രദർശനം നടത്തണമെന്നാണ് ആഗ്രഹം.
അരിക്കിരി പൂരം
ഞങ്ങളുടെ നാട്ടിലെ പ്രമുഖ ഉത്സവമാണ് അരിക്കിരിപൂരം. എന്റെ വീടിനടുത്തൂടെയാണ് അമ്പലത്തിലേക്ക് ആനകൾ പോകുക. പാടത്തിലൂടെ ആനകൾ വരിയായി പോകുന്നത് കാണാൻ തന്നെ വലിയ രസമാണ്. കുട്ടിക്കാലത്തിന്റെ മരിക്കാത്ത ചില ഓർമകളിൽ ആ ആനകളുടെ ചിത്രമുണ്ട്. പൂരത്തിന്റെ തലേന്നാൾ പെങ്ങൾ നേരത്തെ തന്നെ എണീപ്പിക്കും. പിന്നെ അന്ന് മുഴുക്കെ പൂരത്തിന് വരുന്ന ആനകളെ നോക്കിയിരിക്കലാണ് പണി. ചെറിയൊരു പുസ്തകമെടുത്ത് ആ ദൃശ്യങ്ങളൊക്കെ വരയാൻ ശ്രമിക്കും. അങ്ങനെ വരഞ്ഞ എത്രയോ പേജുകൾ ചിത്രം നന്നായിട്ടില്ലെന്ന് വിചാരിച്ച് കീറികളഞ്ഞിട്ടുണ്ട്. എന്നാലും വര നിർത്തിയില്ല.
ആനകൾ പാടങ്ങളിലൂടെ നടന്നുപോകുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. പാപ്പാന്റെ പിന്നാലെ ഞങ്ങളും നടന്ന് നീങ്ങും. കൊയ്ത്തുകഴിഞ്ഞ കാലത്തായിരിക്കും പൂരം ഉണ്ടാകുക. ആ സമയത്ത് ദൂരെ നിന്നു നോക്കുമ്പോൾ പാടങ്ങൾ സ്വർണനിറത്തിൽ കിടക്കുന്നത് കാണാം. ആ ഒരു ദൃശ്യത്തെ ഞാൻ മനോഹരമായി വരച്ചു. എന്നിട്ട് നാട്ടിലെ ചേട്ടന്മാർക്കും, ഇക്കാക്കമാർക്കുമെല്ലാം കാണിച്ചുകൊടുത്തു. അവരെല്ലാം നിറഞ്ഞ പ്രത്സാഹനവും നൽകി. ഇനിയും വരയ്ക്കണം...നല്ലൊരു ചിത്രകാരനാവണമെന്നും പറഞ്ഞു അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ മറന്നില്ല.
പക്ഷേ, കാലം പിഎം സാദിഖലിയെ അറിയപ്പെട്ട ചിത്രകാരനാക്കിയില്ല. രാഷ്ട്രീയത്തിലിറങ്ങാനായിരുന്നു വിധി. എന്നാലും വരയോടുള്ള ഉള്ളിലെ പ്രണയത്തിന് ഒരു കുറവും വന്നിട്ടില്ല. തന്റെ വരകൾ പ്രദർശനങ്ങൾക്ക് വച്ചില്ലെങ്കിലും വലിയ ആനന്ദം നൽകുന്നുണ്ട്. തിരക്കുപിടിച്ച വേദികളിൽ വരെ ചുമ്മാ വരച്ചു കൊണ്ടിരിക്കാറുണ്ടെന്നും ചെറു പുഞ്ചിരിയോടെ അദ്ദേഹം സമ്മതിക്കുന്നു.
'അരിക്കിരി പൂരത്തെ കുറിച്ച് വരഞ്ഞ ചിത്രം ഫേസ് ബൂക്ക് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം അദ്ദേഹം ഇത് കൂടി എഴുതി ചേർത്തു...
ഇന്ന് ജനുവരി 30, അരിക്കിരി പൂരം ഉറഞ്ഞുതുള്ളുന്ന ദിവസം. പക്ഷേ കുട്ടിക്കാലത്തെ പഴയ ആ പാടങ്ങളില്ല. വീടുകൾ ആ പാടങ്ങളെ അപഹരിച്ചെടുത്തിരിക്കുന്നു..ആനകൾ പണ്ടത്തെ പോലെ വരുന്നുണ്ട്...പോകുന്നുണ്ട്...പക്ഷേ അവയുടെ പിന്നാലെ ആർത്തുല്ലസിച്ച് നടക്കുന്ന പഴയ കുട്ടികൾ അപ്രത്യക്ഷരായിരിക്കുന്നു..വീട്ടുമുറ്റത്ത് നടക്കുന്ന പൂരത്തിന്റെ ദൃശ്യങ്ങൾ ലൈവായി ടി വിക്ക് മുമ്പിൽ ചമ്രം പടിഞ്ഞിരുന്ന തിരക്കിലാണ് അവരെല്ലാവരും.'......
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്