സൂക്ഷിക്കുക... അമിത രക്തസമ്മർദം അറിയാതെ നിങ്ങളെ ഇല്ലാതാക്കും; ഉപ്പുകുറച്ചും വ്യായാമം ചെയ്തും ഹൃദയാരോഗ്യം സംരക്ഷിക്കുക; ലോക അമിതരക്തസമ്മർദ ദിനത്തിൽ ജീവനെക്കുറിച്ചോർക്കാം നമുക്ക്; പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാറിന്റെ ലേഖനം
ഹൃദയം മിടിക്കുമ്പോൾ ശരീരമാസകലം രക്തമെത്തുകയും സിരകളിൽ കൂടി ഓക്സിജൻ വിന്യസിക്കപ്പെടുക്കയും ശാരീരിക പ്രവൃത്തികൾക്കുള്ള ഊർജം ലഭിക്കുകയും ചെയ്യുന്നു. രക്തം സഞ്ചരിക്കുമ്പോൾ ഞരമ്പിന്റെ ഇരുവശങ്ങളിലും സമ്മർദം ചെലുത്തും. ഇത്തരത്തിൽ ചെലുത്തുന്ന സമ്മർദമാണ് രക്തസമ്മർദമെന്ന പേരിൽ അറിയപ്പെടുന്നത്.
രണ്ടു തരത്തിലാണ് രക്തസമ്മർദം കണക്കുകൂട്ടുന്നത്. ആദ്യത്തെ കണക്ക് സിസ്റ്റോളിക് രക്ത സമ്മർദം. ഹൃദയം മിടിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന സമ്മർദത്തിന്റെ തോതാണിത്. രണ്ടാമത്തേത് ഡയാസ്റ്റോളിക് രക്തസമ്മർദം. ഹൃദയമിടിപ്പുകൾക്കിടയിലെ ഇടവേളയിൽ ഹൃദയം വിശ്രമിക്കുമ്പോൾ സിരകളിൽ ചെലുത്തുന്ന സമ്മർദത്തിന്റെ തോതാണിത്. ശാരീരിക പ്രവർത്തനങ്ങളുടെയും ഉറക്കം, മാനസികസമ്മർദം, വ്യായാമം തുടങ്ങിയവയുടെയും അടിസ്ഥാനത്തിൽ രക്തസമ്മർദത്തിൽ അനുനിമിഷം മാറ്റംവരാം. സാധാരണ ഗതിയിൽ 120/80 മില്ലിമീറ്റർ മെർക്കുറി എന്ന തോതിലാണ് മുതിർന്ന ഒരാളിൽ രക്തസമ്മർദം ഉണ്ടാകേണ്ടത്.
രക്തസമ്മർദപ്പട്ടിക
പരിശോധനയിലൂടെ മാത്രമേ അമിത രക്തസമ്മർദമുണ്ടോ എന്നു കണ്ടെത്താനാകൂ. ഓരോ അവസരത്തിലും പലതരത്തിലായിരിക്കും രക്തസമ്മർദം അനുഭവപ്പെടുക. സിസ്റ്റോളിക് ബിപി 120മില്ലീമിറ്റർ മെർക്കുറിയിൽ കുറവും ഡയാസ്റ്റോളിക് ബിപി 80മില്ലീമീറ്റർ മെർക്കുറിയിൽ കുറവുമാണെങ്കിൽ അതാണ് സാധാരണനില. സിസ്റ്റോളിക് ബിപി 120നും 139നും ഇടയിലോ ഡയാസ്റ്റോളിക് ബിപി 80നും 89നും ഇടയിലോ ആണെങ്കിൽ അതു പ്രീ ഹൈപ്പർടെൻഷൻ എന്ന നിലയാണ്. അമിത രക്തസമ്മർദംതന്നെ രണ്ടു വിധമുണ്ട്. സിസ്റ്റോളിക് ബിപി 140നും 159നും ഇടയിലോ ഡയാസ്റ്റോളിക് ബിപി 90നും 99നും ഇടയിലോ ആകുമ്പോഴാണ് അതിനെ സ്റ്റേജ് 1 അമിത രക്തസമ്മർദമായി കണക്കാക്കുക.
സിസ്റ്റോളിക് രക്തസമ്മർദം 160 അധികമോ ഡയാസ്റ്റോളിക് രക്തസമ്മർദം 100ൽ അധികമോ ആകുന്ന അവസ്ഥ കുറച്ചുകൂടി ഗുരുതരമാണ്. ഇതിനെ അമിതരക്തസമ്മർദം സ്റ്റേജ് രണ്ടെന്നാണ് പറയുക. ചികിത്സ വേണ്ട ഘട്ടമാണ് ഇത്. ഹൈപ്പർ ടെൻസീവ് ക്രൈസിസ് എന്ന അടുത്തഘട്ടമാണ് ഏറ്റവും അപകടകരം. ഈ നിലയിലുള്ളവർക്ക് സിസ്റ്റോളിക് പ്രഷർ 180ലധികമോ ഡയാസ്റ്റോളിക് പ്രഷൻ 110ൽ അധികമോ ആകാം.
അമ്പതു വയസിനു മുകളിൽ പ്രായമുള്ളവരുടെ സിസ്റ്റോളിക് ബ്ലഡ് പ്രഷർ വർധിക്കുന്നത് അതീവ ഗുരുതരമായി കരുതണം. ഇവ ഹൃദയരോഗങ്ങളുടെ ലക്ഷണമാകാം. സിസ്റ്റോളിക് ബ്ലഡ് പ്രഷറിൽ 20 മില്ലീമീറ്റർ മെർക്കുറിയുടെയോ ഡയാസ്റ്റോളിക് ബ്ലഡ് പ്രഷറിൽ 10 മില്ലീ മീറ്റർ മെർക്കുറിയുടെയോ വ്യതിയാനമുണ്ടായാൽ അതു ഹൃദയാഘാതത്തിന്റെയോ പക്ഷാഘാതത്തിന്റെയോ സാധ്യത ഇരട്ടിയാക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
രക്തസമ്മർദം കുറയുന്നതും അപകടകരമായ അവസ്ഥയാണ്. ധനമികളിലെ രക്തസമ്മർദം കുറയുന്ന അവസ്ഥയാണ് ഇത്. ഈ സ്ഥിതി വന്നാൽ തലച്ചോറിലേക്കും ആന്തരികാവയവങ്ങളിലേക്കുമുള്ള രക്തചംക്രമണത്തിന്റെ തോത് കുറയും. ഇത് ബോധക്കേടിനും തലകറക്കത്തിനും കാരണമാകും. തുടർച്ചയായി രക്തം ആവശ്യമായ തോതിൽ ശാരീരികാവയവങ്ങളിൽ എത്തുന്നതു കുറഞ്ഞാൽ പക്ഷാഘാതം, ഹൃദയാഘാതം, കിഡ്നി തകരാറുകൾ എന്നിവയ്ക്കു കാരണമാകാം.
ഉയർന്ന രക്തസമ്മർദം ഹൃദയാരോഗ്യം തകർക്കുന്നതെങ്ങനെ
ആരോഗ്യപൂർണമായ ധമനികൾ വളയുന്നതും ബലവത്തായതും ഇലാസ്തികവുമാണ്. ധമനികളിലെ ഇന്നർ ലൈനിങ് രക്തത്തിന് സ്വതന്ത്രമായി കടന്നുപോകാൻ കഴിയും വിധമുള്ളതാണ്. അമിത രക്തസമ്മർദമുണ്ടാകുമ്പോൾ അതു ഇന്നർ ലൈനിംഗിലെ കോശങ്ങളെ നശിപ്പിക്കും. ഇത് ധമനികളെ ചുരുക്കുകയും രക്തചംക്രമണം തടസപ്പെടുത്തുകയും ചെയയ്ും. ഇത്തരത്തിൽ സംഭവിക്കുമ്പോൾ ഹൃദയത്തിലേക്ക് രക്തം എത്തുന്നത് തടസപ്പെടുകയും അത് നെഞ്ചുവേദനയിലേക്കും ഹൃദയാഘാതത്തിലേക്കും എത്തുകയും ചെയ്യും.
അമിത രക്തസമ്മർദം ഹൃദയത്തെ കൂടുതൽ അധ്വാനിക്കാൻ നിർബന്ധിതമാക്കുന്ന സാഹചര്യവുമുണ്ട്. ഇതു ഹൃദയത്തെ ഇടത് വെൻട്രിക്കിളിന്റെ ആരോഗ്യം തകർക്കും. ഇതുമൂലം രക്തം പമ്പ്ചെയ്യാനുള്ള സാഹചര്യം നഷ്ടമാകും. ഇതിനെയാണ് ലെഫ്റ്റ് വെൻട്രിക്കുലാർ ഹൈപ്പർട്രോഫി എന്നു പറയുന്നത്. ഈ നില ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുകയും പെട്ടെന്നുള്ള ഹൃദ്രോഗമരണത്തിനു വഴിവയ്ക്കുകയും ചെയ്യും.
അമിത രക്തസമ്മർദം മൂലം ഹൃദയത്തിനുണ്ടാകുന്ന ഏതൊരു ക്ഷതവും ഹൃദയപശികളെ ദുർബലമാക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നതിന് ഇടവരുത്തുകയും ചെയ്യും. സാവധാനം ഇതു ഹൃദയാഘാതത്തിലെത്തുകയുമായിരിക്കും ഫലം.
ദുർബലമായ ധമനിയിലൂടെയുള്ള സമ്മർദത്തോടെയുള്ള രക്തസഞ്ചാരം ഹൃദയഭിത്തിയെ വിപുലീകരിക്കുകയും വീക്കമുണ്ടാക്കുകയും ചെയ്യും. ഏതൊരു ഘട്ടത്തിലും ആന്തരിക രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ടാക്കുന്നതാണ് ഇത്. എന്യൂറിസം എന്നാണ് ഈ രോഗാവസ്ഥയെ വിളിക്കുന്നത്. ഇത് ശരീരത്തിലെ ഏതു ധമനിയിലും സംഭവിക്കാവുന്നതാണ്. ശരീരത്തിലെ ഏറ്റവും വലിയ ധമനിയായ അയോർട്ടയിലാണ് ഇതുകൂടുതൽ സംഭവിക്കുക.
ഹൃദയരോഗങ്ങൾ കൂടാതെ അമിതരക്തസമ്മർദം തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. കണ്ണിനെ ബാധിക്കുന്ന രോഗങ്ങൾക്കും ലൈംഗിക വിഷമതകൾക്കും ഇതുവഴിവയ്ക്കും.
അമിത രക്തസമ്മർദം നിയന്ത്രിക്കാൻ മൂന്നു കൽപനകൾ
- ഉപ്പിന്റെ ഉപയോഗം കുറച്ചുകൊണ്ടുള്ള ഭക്ഷണക്രമം
- പതിവായ വ്യായാമവും മാനസിക സമ്മർദം നിയന്ത്രിക്കലും
- മരുന്നുകൾ- രക്തസമ്മർദത്തിന്റെ തോത് കണക്കാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുപയോഗം.
(മെഡിട്രീന ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും പ്രശസ്ത കാർഡിയോളജിസ്റ്റുമാണ് ഡോ. പ്രതാപ് കുമാർ)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍