എന്താണ് എബോള? പിടിപെട്ടാൽ രക്ഷപ്പെടുമോ? എന്താണ് ചികിത്സയും പ്രതിവിധിയും? അത് നിങ്ങളുടെ നാട്ടിലേക്ക് എത്താൻ ഇടയുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ എല്ലാം
ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ നിന്ന് പിൻവാങ്ങിത്തുടങ്ങിയ ലോകജനതയാകമാനം ഇപ്പോൾ എബോള ഭീതിയുടെ പിടിയിൽ അമർന്നിരിക്കുകയാണ്. അതങ്ങ് ആഫ്രിക്കയിലല്ലേ യെന്നോർത്തായിരിക്കും ചിലർ സമാധാനിക്കുന്നത്. എന്നാൽ വിമാനയാത്രക്കാരിലൂടെ ലോകത്ത് എവിടെയും എബോളയെത്താമെന്ന സാധ്യത ഇവരുടെ സമാധാനത്തെയും തല്ലിക്കെടുത്തുന്നു. എന്നാൽ ഈ മഹാരോഗത്തെക്കുറിച്ച് പേടിയുണ്ടെന്നല്ലാതെ ഇതിനെ സംബന്ധിച്ച ശാസ്ത്രീയമായ കാര്യങ്ങളൊന്നും പലർക്കുമറിയില്ല. ഇതിന് ചികിത്സയുണ്ടോയെന്നും പിടിപെട്ടാൽ ചികിത്സയിലൂടെ രക്ഷപ്പെടുമോയെന്നുള്ള കാര്യങ്ങളെക്കുറിച്ചും പലരും അജ്ഞരുമാണ്.
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട എബോള ആക്രമണത്തിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാകെ മൊത്തം 672 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഗിനിയയിലെ ഒരു ഗ്രാമത്തിൽ നിന്നാരംഭിച്ച എബോള ഇപ്പോൾ ലൈബീരിയയിലേക്കും സീറ ലിയോണിലേക്കും മറ്റും വ്യാപിച്ചിരിക്കുകയാണ്. യുഎസ് പൗരനായ പാട്രിക് സോയർ നൈജീരിയൻ തലസ്ഥാനമായ ലാഗോസിൽ വച്ച് എബോള പിടിച്ച് മരിച്ചതിനാൽ പാശ്ചാത്യരാജ്യങ്ങളും ഈ രോഗത്തിന്റെ ഭീഷണിയിലാണ്. ഈ മരണങ്ങളുടെ അഞ്ചിലൊരു ഭാഗവും ലൈബിരിയയിലാണുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ എബോള ബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത വെറും 10 ശതമാനം മാത്രമാണ.#്
പടിഞ്ഞാറൻ ആഫ്രിക്കയിൽ വ്യാപിക്കുന്ന എബോളയെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടൻ ജൂലൈ 30ന് ഒരു ഉന്നതതല ഗവൺമെന്റ് മീറ്റിങ് വിളിച്ച് കൂട്ടിയിരുന്നു. ഇതൊരു ഭീഷണിയാണെന്നും ഇതിനെ പ്രതിരോധിക്കണമെന്നുമാണ് മീറ്റിംഗിൽ നിന്ന് അഭിപ്രായമുയർന്നത്. ലൈബീരിയയിലെയും സീറ ലിയോണിലെയും നിരവധി ലോക്കൽ ഹെൽത്ത് വർക്കർമാരും രണ്ട് ഡോക്ടർമാരും എബോള ബാധിച്ച് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ എബോളയെ സംബന്ധിച്ച അടിസ്ഥാന വസ്തുതകളെപ്പറ്റിയുള്ള ബോധവൽക്കരണ ശ്രമങ്ങൾ ലോകമെങ്ങും നടന്നു കൊണ്ടിരിക്കുകയാണ്. അത്തരം ചില അടിസ്ഥാന വസ്തുതകളാണ് ഇനി പ്രതിപാദിക്കുന്നത്.
എന്താണ് എബോള?
എബോള അപകടകാരിയായ ഒരു വൈറസാണ്. മൃഗങ്ങളിൽ നിന്നാണത് ആദ്യം മനുഷ്യരിലേക്കെത്തിയത്. ഹെമോർഹാഗിക് ഫീവർ എന്ന രോഗമാണ് ഇത് വരുത്തി വയ്ക്കുന്നത്. ഇതു മൂലം ഞെരമ്പുകൾ പൊട്ടുകയും തൽഫലമായി ശരീരത്തിന്റെ ആന്തരികഭാഗങ്ങളിൽ നിന്ന് രക്തവാർച്ചയുണ്ടാവുകയും ചെയ്യുന്നു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗംബാധിതരായ 10ൽ ഒമ്പത് പേരും മരിക്കുമെന്നുറപ്പാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാകുന്നതും മരണത്തിന് വഴിയൊരുക്കുന്നു. 1976ലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ എബോള നദിക്കടുത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ നിന്നായിരുന്നു ഇതിന്റെ ഉത്ഭവം.
സർക്കാരുകൾ എന്തു കൊണ്ടാണ് പെട്ടെന്ന് ആശങ്കയിലാകുന്നത്?
ഈ പ്രശ്നം ചർച്ച ചെയ്യാനായി ഫോറിൻ സെക്രട്ടറി ഫിലിപ്പ് ഹാമ്മൊണ്ട് ചെയർമാനായി ഒരു എമർജൻസി കോബ്ര മീറ്റിംഗാണ് ജൂലൈ 30ന് വിളിച്ച് കൂട്ടിയത്. ആഫ്രിക്കയിൽ നിന്നും എബോള വൈറസ് ബ്രിട്ടനിലെത്താനുള്ള സാധ്യതയുണ്ടാക്കി ഭയമാണ് ഈ മീറ്റിങ് വിളിച്ചു കൂട്ടാൻ കാരണമായി വർത്തിച്ചത്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരവാസികളിലാണ് ഇത് എളുപ്പത്തിൽ പടർന്ന് പിടിക്കുന്നത്. ഗിനിയയിൽ എബോള അതിന്റെ തലസ്ഥാനമായ കോണക്രൈ വരെ എത്തിയിട്ടുണ്ട്.
എന്താണ് ലക്ഷണങ്ങൾ?
റോയൽ ആർമി മെഡിക്കൽ കോർപ്സിലെ ഡോ.ടോം ഫ്ലെട്ച്ചർ ഗിനിയയിലും സീറ ലിയോണിലും എബോള ബാധിതരെ ചികിത്സിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങളാണ് എബോളയ്ക്കുണ്ടാകുകയെന്നാണ് അദ്ദേഹം പറയുന്നത്. അതായത് പനി, തലവേദന, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ തുടങ്ങിയവയായിരിക്കും പ്രകടമാവുക. തുടർന്ന് കടുത്ത വയറിളക്കവും ഛർദ്ദിയും പ്രകടമാകുന്നു. വൈറസിന്റെ ഇൻക്യുബേഷൻ കാലാവധി രണ്ടുദിവസം മുതൽ മൂന്നാഴ്ച വരെയാകാം.
ബ്രിട്ടനിൽ എബോള കേസുകളേതെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?
ഇതുവരെ ബ്രിട്ടനിൽ എബോള ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വൈറസ് ബ്രിട്ടനിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ ഡോ.ബെൻ ന്യൂമാൻ പറയുന്നത്. വിമാനയാത്രക്കാരിലൂടെയാണ് വൈറസ് ഇവിടേക്കെത്താനുള്ള മാർഗം. യുഎസ് പൗരനായ പാട്രിക് സോയർക്ക് ലൈബീരിയയിൽ വച്ച് ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും വിവിധരാജ്യങ്ങളിലൂടെ വിമാനങ്ങളിൽ സഞ്ചരിക്കാൻ അനുവദിച്ചിട്ടുണ്ടായിരുന്നു. ഛർദ്ദിയും വയറിളക്കവും അനുഭവിച്ചു കൊണ്ടാണ് അയാൾ ലൈബിരിയിൽ നിന്നും നൈജീരിയയിലേക്ക് പറന്നത്. എന്നാൽ അയാൾ ഇടയ്ക്ക് വച്ച് ഘാനയിൽ ഇറങ്ങി പ്ലെയിൻ മാറിക്കയറി ടോഗോയിലെക്ക് പോയിരുന്നു. എന്നാൽ നൈജീരിയയിൽ എത്തിയ അയാൾ എബോള മൂലം മരിക്കുകയും ചെയ്തു. ഇതു മൂലം പാശ്ചാത്യരാജ്യങ്ങളെല്ലാം എബോളയുടെ ഭീഷണിയുടെ നിഴലിലായിരിക്കുന്നു.
വന്യമൃഗങ്ങളുടെ ഇറച്ചിയുമായി എന്താണ് ബന്ധം?
വന്യമൃഗങ്ങളുടെ ഇറച്ചി തിന്നാൽ എബോള വരാനുള്ള സാധ്യത കൂടുതലാണ്. മഴക്കാടുകളിലെ എബോള ബാധിച്ച മൃഗങ്ങളെ കൊന്നു തിന്നുമ്പോഴും അവയെ തൊട്ടാൽ പോലും എബോള മനുഷ്യരിലേക്ക് പകരും. ആഫ്രിക്കയിലുള്ളവർ ചിമ്പാൻസികളെ കൊന്നു തിന്നാറുണ്ട്. എബോള ബാധിച്ച ചിമ്പാൻസികൾ, വവ്വാലുകൾ തുടങ്ങിയവയിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലായുള്ളത്. കള്ളക്കടത്തിലൂടെ ബ്രിട്ടനിലെത്തുന്ന വന്യമൃഗങ്ങളുടെ മാംസത്തിലൂടെ എബോള ബ്രിട്ടനിലെത്താനുള്ള സാധ്യതയെയും ബ്രിട്ടീഷ് അധികൃതർ ഭയപ്പെടുന്നു. എല്ലാ വർഷവും 7500 ടൺ ഇറച്ചി നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെ ബ്രിട്ടനിലെത്തുന്നുണ്ട്. ഇതിൽ 55 ശതമാനവും വന്യമൃഗങ്ങളുടെ ഇറച്ചിയുമാണ്. ഇത് ഹോൾസെയിലർമാരിലൂടെയും ലോക്കൽ മാർക്കറ്റുകളിലൂടെയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
എബോള പകരുന്നതെങ്ങനെ?
ഇൻഫ്ളുവൻസ, ക്ഷയം തുടങ്ങിയവയെപ്പോലെ വായുവിലൂടെ എബോള പകരുകയില്ല. എന്നാൽ രോഗിയുടെ സ്രവങ്ങളിലൂടെയാണ് എബോള വൈറസ് മറ്റുള്ളവരിലേക്കെത്തുന്നത്. അതിനാൽ രോഗികളുടെ കുടുംബാംഗങ്ങൾക്കും ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും ഇത് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ.ഫ്ലെറ്റ്ച്ചെർ പറയുന്നു.
ബ്രിട്ടനിലുള്ളവർ ഭയപ്പെടേണമോ?
നിലവിലെ സാഹചര്യത്തിൽ ബ്രിട്ടനിലുള്ളവർ എബോളയുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുണ്ടായിട്ടില്ലെന്നാണ് ഡോ. ടോം സോളൊമൻ പറയുന്നത്. പുതിയതായി സ്ഥാപിച്ച ഹെൽത്ത് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഡയറക്ടറായ ഇദ്ദേഹം വൈറൽ ഇൻഫെക്ഷനെപ്പറ്റിയുള്ള ശാസ്ത്രശാഖയിൽ വിദഗ്ദ്ധനുമാണ്. എന്നാൽ ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള നിയന്തണവിധേയമല്ലാത്തതിനാൽ ബ്രിട്ടീഷുകാർ ഇതിനെ ഭയക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു.
എബോള ബാധിച്ചവരെ തൊട്ടെന്ന് സംശയം തോന്നിയാൽ എന്ത് ചെയ്യണം?
അത്തരത്തിലൊരു സംശയമുണ്ടായാൽ നിങ്ങളുടെ ജിപിയെ ഉടൻ ബന്ധപ്പെടണം. ഒരു വിമാനത്തിൽ രോഗബാധിതനായ ഒരാളുണ്ടെങ്കിൽ അയാൾ മറ്റു യാത്രക്കാരുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാധ്യ കൂടുതലാണ്.
എങ്ങനെയാണ് എബോള ചികിത്സിക്കുന്നത്?
എബോളയ്ക്ക് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനെതിരെയുള്ള ആന്റി വൈറസ് മരുന്നുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ ലോകമാകമാനം നടക്കുകയാണ്. രോഗം ഭേദമായവരുടെ ശരീരത്തിലുണ്ടാവുന്ന ആന്റി ബോഡികൾക്ക് എബോള വൈറസിനെ ഇല്ലാതാക്കാൻ കഴിയുമോയെന്നതിനെ സംബന്ധിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ കുറെയാളുകൾ തക്കസമയത്തുള്ള ചികിത്സയിലൂടെ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഡോ.ഫ്ലെറ്റ്ച്ചെർ പറയുന്നത്. ആന്റി ബയോട്ടിക്കുകളും ഫ്ലൂയിഡുകളും ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സയാണ് ഇന്ന് പ്രയോഗിക്കുന്നത്. രോഗത്തിന്റെ തുടക്കത്തിൽ കണ്ടെത്തുന്നത് രക്ഷപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍