ഒരാൾക്ക് ആഴ്ചയിൽ എത്ര മദ്യം കഴിക്കാം? അളവ് കൂടിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? മദ്യം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ ഒരു കണക്ക് പുസ്തകം
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാതെയല്ല ആരും മദ്യപിക്കുന്നത്. എന്നാൽ, അത് ഏതൊക്കെ തരത്തിലാണ് ശരീരത്തിന് ഹാനികരമാകുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മദ്യപിക്കണമെന്ന് തോന്നുമ്പോൾ, ഇക്കാര്യങ്ങൾ കൂടി ചിന്തിച്ചാൽ ചിലപ്പോൾ ആ ആഗ്രഹം തന്നെ ഇല്ലാതായേക്കാം. മദ്യപർ തീർച്ചയായും വായിച്ചിരിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ.
ആഘോഷങ്ങളുടെ കാലമാണിത്. ക്രിസ്മസും ന്യൂ ഇയറുമൊക്കെയായി എല്ലാ ദിവസവും ആഘോഷത്തിന്റെ ദിനങ്ങൾ. ബാറുകൾ ഫൈവ് സ്റ്റാറിൽ മാത്രമാണെങ്കിലും മലയാളിയുടെ ആഘോഷത്തിന് മദ്യമില്ലാതെ പൂർണതയില്ല. ഡിസംബറിൽ മദ്യോപഭോഗത്തിൽ ഗണ്യമായ വർധനയാണ് വരുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വിത്തുപാകുന്ന കാലം കൂടിയാണിത്. മാത്രമല്ല, മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന വാഹനാപകടങ്ങളുടെയും എണ്ണം വർധിക്കും.
ആരോഗ്യകരമായ മദ്യപാനം എന്നൊന്നുണ്ട്. അതനുസരിച്ച് പുരുഷനും സ്ത്രീയ്ക്കും കഴിക്കാവുന്ന അളവുകളും വിദഗ്ദ്ധർ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് ആഴ്ചയിൽ 14 യൂണിറ്റ് മദ്യവും പുരുഷന്മാർക്ക് 21 യൂണിറ്റ് മദ്യവുമാണ് യൂറോപ്യൻ സ്റ്റാൻഡേർഡ്. ഒരു യൂണിറ്റെന്നാൽ 25 എംഎൽ (40 ശതമാനം ആൽക്കഹോൾ ഉള്ള മദ്യം) മദ്യമാണ്. ഇന്ത്യൻ നിർമ്മിത മദ്യങ്ങളിലെ ആൽക്കഹോൾ 42.8 ശതമാനമാണ്. 14 യൂണിറ്റ് മദ്യം എന്നു പറയുമ്പോൾ, ഇന്ത്യൻ കണക്കനുസരിച്ച് ആറ് പെഗ്ഗോളം (ഒരു പെഗ്: 60 എം.എൽ) വരും. പുരുഷന്മാർക്ക് ഒരാഴ്ച ആരോഗ്യകരമായി കഴിക്കാവുന്ന അളവ് ഒമ്പത് പെഗ്ഗോളമേ ഉള്ളൂ.
ഒരു ദിവസം ഒന്നര പെഗ് മദ്യത്തിനപ്പുറം കഴിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ മദ്യപർക്ക് ഈ കണക്കുകൾ സ്വീകാര്യമായിരിക്കില്ല. രാവിലെ മുതൽ തുടങ്ങുന്ന മദ്യപാനത്തിലൂടെ രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് ഇവിടുത്തെ മുഴുക്കുടിയന്മാർ.
മദ്യപാനം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. തലച്ചോറിന്റെ പ്രവർത്തനത്തെയും മന്ദീഭവിപ്പിക്കും. വന്ധ്യത, ഗർഭഛിദ്രം തുടങ്ങി ശരീരത്തെ പലരീതിയിലും മദ്യപാനം ബാധിക്കുന്നുണ്ട്. മദ്യം ലൈംഗികതയെ ഉത്തേജിപ്പിക്കും എന്ന ധാരണ തീർത്തും തെറ്റാണ്. മദ്യപാനം കിടപ്പറയിൽ പുരുഷനെ തളർത്തുകയേ ഉള്ളൂ. കടുത്ത മദ്യപർക്ക് ഉദ്ധാരണശേഷി പോലും നഷ്ടപ്പെടാനിടയുണ്ട്.
ടെസ്റ്റോസ്റ്റെറോൺ ഹോർമോണിന്റെ ഉദ്പാദനം കുറയ്ക്കുമെന്നതാണ് മദ്യപാനത്തിന്റെ ദൂഷ്യവശം. ഇതുകൊണ്ടാണ് ലൈംഗിക ശേഷി നഷ്ടപ്പെടാൻ കാരണം. ബീജങ്ങളുടെ അളവിനെയും അത് കുറയ്ക്കും. വൃഷണങ്ങൾ ചുരുങ്ങുന്നതും മദ്യപാനത്തിന്റെ മറ്റൊരു അനന്തര ഫലമാണ്. ഷണ്ഡത്വത്തിലേക്ക് അത് നയിക്കും.
സ്ത്രീകളെയും മദ്യപാനം സാരമായി ബാധിക്കുന്നുണ്ട്. വന്ധ്യതയ്ക്കുള്ള സാധ്യത മദ്യം കൂട്ടും. ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതിനാൽ, ആർത്തവ ചക്രത്തെപ്പോലും അത് ദോഷകരമായി ബാധിക്കും. ആരോഗ്യകരമായി മദ്യപിക്കുന്ന സ്ത്രീകൾക്കുപോലും ഗർഭധാരണം വൈകുന്നുണ്ടെന്ന് ഡെന്മാർക്കിൽ നടന്ന പഠനത്തിൽ തെളിഞ്ഞിരുന്നു. മുഴുക്കുടി ഗർഭധാരണശേഷിയെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് 2009-ൽ ഹാർവാർഡ് സർവകലാശാലയിൽ നടന്ന പഠനത്തിലും തെളിഞ്ഞു. ഗർഭഛിദ്രം സംഭവിക്കാനുള്ള സാധ്യതയും ഇത്തരക്കാരിൽ കൂടുതലാണ്. നേരത്തെ ആർത്തവം നിലയ്ക്കുന്നതിനും മദ്യപാനം കാരണമാകും.
അഞ്ചുതരത്തിലുള്ള കാൻസറിന് മദ്യം വഴിമരുന്നിടുന്നുണ്ട്. വായ, തൊണ്ട, കരൾ, വയറ്, സത്നം എന്നിവയിലെ കാൻസറിനാണ് മദ്യം കാരണമാകുന്നത്. യുകെ ടുബാക്കോ ആൻഡ് ആൽക്കഹോൾ സ്റ്റഡീസ് സെന്ററിലെ പ്രൊഫസ്സർ ലിൻഡ ബോൾഡിന്റെ അഭിപ്രായത്തിൽ മദ്യപരിൽ കാൻസറിന് സാധ്യത വളരെക്കൂടുതലാണ്. കാൻസറിന് കാരണമാകുന്നുവെന്നതിനാൽ, ബ്രിട്ടീഷ് പൗരന്മാർക്കുള്ള ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളിൽ, ആരോഗ്യകരമായ മദ്യപാനത്തിന്റെ അളവ് അടുത്ത വർഷം മുതൽ കുറച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
മദ്യം ശരീരത്തിൽ കടന്നാൽ, അത് അതിന്റെ അടിസ്ഥാനരൂപമായ എതനോളായി മാറും. കരളിൽവച്ചാണ് മദ്യം എതനോളാകുന്നത്. അപ്പോഴുണ്ടാകുന്ന അസെറ്റാൽഡിഹൈഡ് എന്ന വിഷവസ്തുവാണ് ശരീരത്തിന് ദോഷകരമാകുന്നത്. കോശങ്ങളുടെ ഡി.എൻ.എയെപ്പോലും തകരാറിലാക്കാൻ അസറ്റാൽഡിഹൈഡിനാകും. അതാണ് അർബുദ സാധ്യത കൂട്ടുന്നതെന്ന് ലിൻഡ ബോൾഡ് പറയുന്നു. ആഴ്ചയിൽ ഒരു കുപ്പി വൈൻ കുടിക്കുന്നയാൾക്ക് സ്തനാർബുദ സാധ്യത 10 ശതമാനം കൂടുതലാണെന്ന് വിദഗ്ദ്ധർ മു്ന്നറിയിപ്പ് നൽകുന്നു.
അസെറ്റാൽഡിഹൈഡിന്റെ അളവ് കരളിൽ കൂടുമ്പോഴാണ് കരളിന്റെ കോശങ്ങൾ ക്രമാതീതമായി വളരാൻ തുടങ്ങുന്നത്. ഇത് കാൻസറിന് കാരണമായി മാറും. കാൻസറിന് കാരണമായ മറ്റ് രാസവസ്തുക്കളുമായും മദ്യം എളുപ്പത്തിൽ പ്രവർത്തിച്ചുതുടങ്ങും. മദ്യപിക്കുമ്പോൾ വലിക്കുന്ന സിഗരറ്റ് കാൻസർ സാധ്യത കൂട്ടും. മദ്യം എളുപ്പത്തിൽ പ്രവർത്തിക്കാൻ സിഗരറ്റ് പുക കാരണമാകും.
മദ്യം കൊഴുപ്പടങ്ങിയ വസ്തുവാണ്. വെണ്ണയിലുള്ളത്ര കലോറി മദ്യത്തിലുമുണ്ട്. മദ്യത്തിലെ കൊഴുപ്പ് കരളിൽ തന്നെ അടിയുന്നു. സ്ഥിരം മദ്യപർക്ക് ഫാറ്റി ലിവർ പ്രശ്നം ഉണ്ടാകന്നത് അതുകൊണ്ടാണ്. ഫാറ്റി ലിവർ പതുക്കെ കരളിന്റെ പ്രവർത്തനം തന്നെ അപകടത്തിലാക്കുന്നു. ചിലരിൽ ഇത് ലിവർ സിറോസിസ് ആയും മാറും. അത്യന്തം മാരകമാണ് ഈ രോഗം.
മുഴുക്കുടിയന്മാരിലാണ് സിറോസിസ് സാധ്യത കൂടുതൽ. മുഴുക്കുടിയന്മാർക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കരളിന് നീർവീക്കം പോലുള്ള അവസ്ഥകൾ ഇതുവഴിയുണ്ടാകുന്നു.
നെഞ്ചത്ത് അണുബാധ വിട്ടൊഴിയാതെ നിൽക്കുമെന്നതാണ് കടുത്ത മദ്യപാനത്തിന്റെ മറ്റൊരു ദോഷവശം. ചെസ്റ്റ് ഇൻഫക്ഷനു പുറമെ, ന്യുമോണിക്കുള്ള സാധ്യതയും ഇത്തരക്കാരിൽ ഏറെയാണ്. പ്രതിരോധ സംവിധാനത്തെ മദ്യം തകർക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
കുടിയന്മാർക്ക് പെട്ടെന്ന് വയസ്സാകും എന്നത് അവരുടെ ജീവിതശൈലിയിലെ മാറ്റം കൊണ്ടുമാത്രമല്ല. മദ്യം തൊലിയുടെ മിനുസവും തിളക്കവും നഷ്ടപ്പെടുത്തി അവരെ വയോധികരാക്കി മാറ്റിുന്നതുകൊണ്ടാണ്. മദ്യപർക്ക് നിർജലീകരണം സംഭവിക്കുന്നതുകൊണ്ടാണ് ത്വക്കിൽ മാറ്റങ്ങളുണ്ടാകുന്നത്. വൈറ്റമിൻ സി, എ എന്നിവ നഷ്ടപ്പെടുത്തുമെന്നതിനാൽ, ത്വക്കിന് പരിസ്ഥിതിയിലെ മാറ്റങ്ങളുമായി യോജിക്കാനാവാത്ത സ്ഥിതിയും വരും.
രണ്ടെണ്ണം അകത്തുചെന്നാൽ എന്തും ചെയ്യാനുള്ള ധൈര്യം കൈവരുന്നതാണ് കുടിയന്മാരുടെ പ്രകൃതം. മദ്യം തലച്ചോറിലുണ്ടാക്കുന്ന രാസമാറ്റമാണ് ഇതിന് കാരണം. മാനസികാരോഗ്യം തകർക്കാൻ മദ്യത്തോളം പോന്ന മറ്റൊരു കാരണമില്ല. ആകാംഷ, വിഷാദ രോഗം എന്നിവയ്ക്ക് മദ്യം കാരണമാകുന്നു. ആത്മഹത്യാ പ്രവണത കൂട്ടുന്നതിനും മദ്യം കാരണമാകുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തെ നേരെ വിപരാതമാക്കുകയാണ് മദ്യം ചെയ്യുന്നത്. മുഴുക്കുടി ഓർമനാശത്തിലേക്കാണ് നയിക്കുക. ഏകാഗ്രത നഷ്ടമാവുക, ജോലിയിലുള്ള താത്പര്യം ഇല്ലാതാവുക എന്നിവയൊക്കെ മദ്യത്തിന്റെ സമ്മാനങ്ങളാണ്.
പാൻക്രിയാസിൽ നീർവീഴ്ച, എല്ലുകളുടെ ക്ഷയം, കടുത്ത രക്തസമ്മർദം, ഹൃദ്രോഗം എന്നിവയും മദ്യപാനം വഴിയുണ്ടകാം. ദിവസം രണ്ട് പെഗ് കഴിക്കുന്നവർക്ക് പോലും രക്തസമ്മർദം ഉയരാനുള്ള സാധ്യത കൂടുതലാണ്. മദ്യപരിൽ കോപം വർധിക്കുന്നത് രക്തസമ്മർദത്തിലുണ്ടാകുന്ന വ്യത്യാസം കൊണ്ടാണ്. കിഡ്നിയുടെ പ്രവർത്തനത്തെയും മദ്യം ചിലപ്പോൾ പ്രതികൂലമായി ബാധിക്കാറുണ്ട്.
അടിമുതൽ മുടിവരെ രോഗം മാത്രം സമ്മാനിക്കുന്ന കൂട്ടുകാരനാണ് മദ്യം. മദ്യപാനത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് പറയുന്നത് മദ്യത്തിന്റെ ഉയർന്ന വില കൊണ്ടുമാത്രമല്ല. മുഴുക്കുടി മനുഷ്യനെ നിത്യരോഗിയാക്കും എന്നതുകൊണ്ടുകൂടിയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്