ഒരുപാട് നേരം വേണ്ട; തയ്യാറെടുപ്പുകളും കുറവ്; മനസ്സിനെ പെട്ടെന്ന് ശാന്തമാക്കാൻ ഈ അഞ്ചു വഴികൾ പരീക്ഷിക്കുക
ആധുനിക ജീവിതത്തിലെ തൊഴിൽപരമായും കുടുംബപരമായും സാമൂഹികപരമായുണ്ടാകുന്ന സമ്മർദങ്ങൾ മൂലം മനുഷ്യരിൽ ഭൂരിഭാഗം പേരും ഇന്ന് കടുത്ത ടെൻഷനാണ് അനുഭവിക്കുന്നത്. അതിൽ നിന്നും മോചനം നേടാനാണ് മിക്കവരും അവധിക്കാല യാത്രകൾ പോകുന്നത്. എന്നാൽ നിത്യവുമെന്നോണം മനസിൽ അടിഞ്ഞ് കൂടുന്ന സമ്മർദങ്ങളെ ലഘൂകരിക്കാൻ ഒഴിവുകാലം വരെ കാത്തിരിക്കേണ്ടതില്ല. ഇത്തരം ടെൻഷനുകളെ കുടഞ്ഞെറിഞ്ഞ് മനസിന് ലാഘവത്വവും ഉന്മേഷവും പ്രദാനം ചെയ്യാൻ പ്രാപ്തമായ ലളിതമായ ചില റിലാക്സേഷൻ ടെക്നിക്കുകളുണ്ട്. ഇവ നിങ്ങൾക്ക് എപ്പോഴും എവിടെ വച്ചും പരീക്ഷിച്ച് ഫലപ്രാപ്തി നേടാവുന്നതാണ്. ഇത്തരത്തിലുള്ള അഞ്ച് റിലാക്സേഷൻ ടെക്നിക്കുകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇവ പരീക്ഷിക്കാൻ ഒരു പാട് നേരവും തയ്യാറെടുപ്പുകളും വേണ്ടെന്നതും ഇവയെ ആകർഷകമാക്കുന്നു.ഫോർട്ടിസ് ഹേർട്ട് ഇൻസ്റ്റിറ്റിയൂട്ടിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഭാവന ബാർമിയാണ് ഈ ടെക്നിക്കുകൾ നിർദേശിച്ചിരിക്കുന്നത്.
1. രണ്ട് മിനിറ്റ് ധ്യാനം
നിങ്ങളുടെ ചിന്തകളിൽ നിന്ന് മോചനം നേടി നിങ്ങളിലേക്കും നിങ്ങളുടെ ശ്വാസഗതിയിലേക്കും ശ്രദ്ധയൂന്നുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി കുറച്ച് ദീർഘശ്വാസമെടുക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ശ്വാസം പുറത്തേക്ക് വിടുക. ഇതിലൂടെ മാനസികമായി നിങ്ങളുടെ ശരീരം സ്കാൻ ചെയ്യുകയാണ് ചെയ്യുന്നത്.നിങ്ങൾക്ക് സമ്മർദമുണ്ടാക്കുന്ന ഏരിയകൾക്ക് അയവുണ്ടാകുന്നതായി സങ്കൽപിക്കുക. തുടർന്ന് നിങ്ങളുടെ തല വലത് ചുമലിന് അടുത്തേക്ക് ചലിപ്പിക്കുക. പിന്നീട് ഇടത് ചുമലിനടുത്തേക്കും ചലിപ്പിക്കണം. തുടർന്ന് തല മുന്നോട്ട് പിന്നീട് പിന്നോട്ടും ചലിപ്പിക്കണം. തുടർന്ന് നിങ്ങളുടെ ചുമലുകൾ മുന്നോട്ടും പ ിന്നോട്ടും നിരവധി തവണ തിരിക്കണം. നിങ്ങളുടെ മസിലുകളെയെല്ലാം അയച്ച് വിടണം. തുടർന്ന് സന്തോഷം പകരുന്ന ചിന്തകളെ കുറച്ച് സെക്കൻഡ് നേരത്തേക്ക് ഓർത്തെടുക്കണം. ഇനി വീണ്ടും ദീർഘശ്വാസമെടുത്ത് ശ്വാസം മെല്ലെ പുറത്തേക്ക് വിടണം. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് വളരെയധികം റിലാക്സേഷൻ അനുഭവപ്പെടും.
2. മനസിനെ ശാന്തമാക്കുക
ഇതിനായി കണ്ണടയ്ക്കുക. മൂക്കിലൂടെ സാധാരണ രീതിയിൽ ശ്വസിക്കുക. ശ്വാസം പുറത്തേക്ക് വിടുമ്പോൾ മെല്ലെ മെല്ലെ 'പീസ് ഫുൾ' എന്നോ ' ഐ ഫീൽ കൈ്വറ്റ്' എന്നോ ' ഐ ആം സേഫ് ' എന്നോ ഉരുവിടണം. ഈ പ്രക്രിയ 10 മിനുറ്റ് നേരം തുടരണം. എന്നിട്ടും നിങ്ങളുടെ മനസിന് ഏകാഗ്രത ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ശ്വാസഗതിയിലേക്കും നിങ്ങൾ ഉരുവിടുന്ന വാക്കുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ ശ്വാസം മെല്ലെയും സ്ഥിരമായും നിലനിർത്തുക.
3. ഡീപ് ബ്രീത്തിങ് റിലാക്സേഷൻ
ഹ്രസ്വമായ ശ്വാസമെടുക്കൽ പതിവാക്കിയവർക്കാണ് ഉത്കണ്ഠ കൂടുതലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർ അപ്പർ ചെസ്റ്റ് ബ്രീത്തിങ് ശീലമാക്കിയവരായിരിക്കും. ഇത്തരക്കാർ ഉത്കണ്ഠയും ടെൻഷനും കുറയ്ക്കാനായി ദീർഘശ്വാസമെടുത്ത് ശീലിക്കേണ്ടതാണ്. അബ്ഡോമിനൽ ബ്രീത്തിംഗും ശീലിക്കേണ്ടതാണ്. അതായത് ഉദരത്തിൽ വായുനിറയ്ക്കാൻ തക്ക വണ്ണമുള്ള ശ്വസനമാണിത്. ഒഴിവു സമയത്തിനിടെയും ലഞ്ചിന് ശേഷവും ഇത്തരം ശ്വസനത്തിലേർപ്പെട്ടാൽ നല്ല റിലാക്സേഷൻ അനുഭവിക്കാൻ സാധിക്കുന്നതാണ്.
4. വിഷ്വലൈസേഷൻ
നാം നിലകൊള്ളുന്ന അന്തരീക്ഷവും നമ്മുടെ മാനസിക സമ്മർദവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പലപ്പോഴും നമുക്ക് മാനസിക സമാധാനമുണ്ടാക്കുന്ന വിധത്തിൽ നമ്മുടെ പരിതസ്ഥിതിയെ മാറ്റാൻ നമ്മിൽ ഭൂരിഭാഗം പേർക്കും സാധിക്കാറില്ല. ഇത്തരം സന്ദർഭങ്ങളിൽ വിഷ്വലൈസേഷൻ നിങ്ങളുടെ സഹായത്തിനെത്തും. ദീർഘശ്വാസമെടുക്കുന്നതിനൊപ്പം ഇത്തരം വിഷ്വലൈസേഷനും പരീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ മനസിന് സാന്ത്വനമേകുന്ന ഒരു രംഗമോ സ്ഥലമോ സംഭവമോ മനസിൽ മെനഞ്ഞെടുക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. അത് നിങ്ങൾക്ക് സുരക്ഷിതത്വവും സന്തോഷവും സാന്ത്വനവും വിശ്രാന്തിയും ഏകുന്ന സംഗതിയായിരിക്കണം.
5. ശാരീരികമായ വ്യായാമം
മാനസിക സമ്മർദം ലഘൂകരിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗങ്ങളിലൊന്നാണ് ശാരീരികമായ വ്യായാമങ്ങളിലേർപ്പെടുകയെന്നത്. ശാരീരിക വ്യായാമവുമായി ബന്ധപ്പെട്ട നാല് നിയമങ്ങളാണ് ഡോ. ഭാവന ബാർമി ഇതിനായി നിർദേശിച്ചിരിക്കുന്നത്. ' റൂൾ ഓഫ് 4 ഫോർ ഫിസിക്കൽ എക്സർസൈസ് ' എന്നാണിത് അറിയപ്പെടുന്നത്. അതായത് വ്യായാമം 40 മിനുറ്റോ നാല് കിലോമീറ്ററോ ആഴ്ചയിൽ നാല് പ്രാവശ്യമോ ചെയ്യണമെന്നാണിതിലൂടെ നിർദേശിക്കപ്പെട്ടിരിക്കുന്നത്. വ്യായാമത്തിലൂടെ നിങ്ങളിൽ എൻഡോർഫിൻസ് പോലുള്ള ഹോർമോണുകളുടെ ഉൽപാദനം ത്വരിതപ്പെടുത്തുകയും അത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ സമ്മർദത്തിൽ അടിപ്പെടുന്നത് കുറയ്ക്കാനും സുരക്ഷിതത്വ ബോധമുണ്ടാക്കാനും സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. നടത്തമോ, നിങ്ങൾക്കിഷ്ടമുള്ള സ്പോർട്സ് ഇനം പ്രാക്ടീസ് ചെയ്യുകയോ ജിമ്മിൽ പോയി വ്യായാമത്തിലേർപ്പെടുകയോ ഇതിനായി ചെയ്യാവുന്നതാണ്. പ്രകൃതിയുടെ സ്വഛതയിലേക്കിറങ്ങി നടക്കുന്നത് ശരീരത്തിനും മനസിനും ശാന്തത നൽകുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍