താൽകാലിക സാമ്പത്തിക മാന്ദ്യം മറികടന്നാൽ ഭാവിയിൽ ഗുണം ഉറപ്പ്; 97 ശതമാനവും തിരികെയെത്തി എന്നതിനാൽ കള്ളപ്പണം തിരിച്ചുപിടിച്ചില്ല എന്ന് പറയുന്നതിൽ അർഥമില്ല; ആശയക്കുഴപ്പം ഉണ്ടാക്കിയത് നടപ്പാക്കിയതിലെ പാളിച്ച; നോട്ട് അസാധുവാക്കലിൽ പിന്തുണ തുടരുന്നു; മേരി ജോർജ് മറുനാടനോട് പറഞ്ഞത്
അരുൺ ജയകുമാർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിൽ സാമ്പത്തിക വിദഗ്ദ മേരി ജോർജ് കേന്ദ്ര സർക്കാരിനൊപ്പമായിരുന്നു. നോട്ട് നിരോധനം സമൂഹത്തിന് ഗുണം ചെയ്യുമെന്ന് വാദിച്ച സാമ്പത്തിക വിദഗ്ധ. തീരുമാനം വന്ന് അമ്പത് ദിവസം പിന്നിടുമ്പോൾ രാജ്യത്ത് സമ്മിശ്ര വികാരമാണ് ഇതേ കുറിച്ച് ഉയരുന്നത്. പ്രതീക്ഷിച്ച കള്ളപ്പണം കണ്ടെത്താൻ മോദിയുടെ തീരുമാനത്തിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. വിപണിയിലുണ്ടായിരുന്ന നോട്ടുകളുടെ എഴുപത്തിയഞ്ച് ശതമാനം മാത്രമേ ബാങ്കുകളിൽ തിരിച്ചെത്തൂവെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് തൊണ്ണൂറ് ശതമാനത്തിലധികം തുകയും തിരിച്ചെത്തി. ഇതോടെ നോട്ട് നിരോധനം പൊളിഞ്ഞെന്ന പൊതു വിലയിരുത്തലാണ് ഉണ്ടായത്.
അപ്പോഴും തന്റെ മുൻ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് മേരി ജോർജ്. നോട്ട് പിൻവലിക്കൽ നടത്തിയത് കള്ളപ്പണം തടയണം എന്ന ഉദ്ദേശത്തോടുകൂടിയാണ്, ഇത് രാജ്യത്തിന്റെ ഭാവിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തിൽ ഇനിയും തർക്കിക്കുന്നതിൽ അർഥമില്ല. രാഷ്ട്രീയ ഭേദമന്യേ അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞത് പോലെ തന്നെ താൽക്കാലിക സാമ്പത്തികമാന്ദ്യമുണ്ടാകും. പക്ഷേ ഭാവിയിൽ ഗുണം ചെയ്യുമെന്നതുറപ്പ്. രാജ്യത്തെ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ പൊരുതാനുള്ള അവസരം വിനിയോഗിക്കുക തന്നെയാണ് വേണ്ടത്. എന്നാൽ ഇത് നടപ്പാക്കിയതിൽ വന്ന ചില പാളിച്ചകളാണ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയത്.-മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മേരി ജോർജ് വ്യക്തമാക്കി
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വേണമായിരുന്നു പദ്ധതി നടപ്പിലാക്കാൻ. അതേ സമയം തന്നെ രാജ്യത്തിന്റെ പുരോഗതിക്കായി ഇത്തരം ഇത്തരത്തിലുള്ള ചെറിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകാത്തതുമാണ്. ഇന്ത്യക്ക് അകത്ത് മാത്രമല്ല ഇന്ത്യക്ക് പുറത്തും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തിനകത്തെ കള്ളപ്പണം പിടികൂടിയ ശേഷം വിദേശത്തുള്ളത് പിടികൂടുന്നതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
അഭിമുഖത്തിലേക്ക്
നോട്ട് നിരോധനം ഒരു വിജയമോ അതോ പരാജയമോ?
നോട്ട് നിരോധന വിഷയത്തിൽ മുൻ അഭിപ്രായത്തിൽ തന്നെ ഉറച്ച് നിൽക്കുന്നു. രാജ്യത്തിന് വേണ്ടി കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം തന്നെയാണ് ഇതെന്നതിൽ സംശയമില്ല. എന്നാൽ ഇത് നടപ്പാക്കിയ രീതിയിൽ പോരായ്മകൾ ഉണ്ടെന്നത് ഒരു വാസ്തവം തന്നെയാണ്. ഇന്ത്യയിൽ സാമ്പത്തിക വ്യവസ്ഥയെന്ന യന്ത്രത്തെ ചലിപ്പിക്കുന്ന എണ്ണയാണ് കറൻസി നോട്ടുകൾ. നോട്ട് പിൻവലിക്കലിലൂടെ യന്ത്രത്തിന് വേഗത കുറഞ്ഞിട്ടുണ്ട. പക്ഷേ രാജ്യത്തിന്റെ ഭാവിക്ക് ഈ നോട്ട് പിൻവലിക്കൽ തീർച്ചയായും ഒരു മുതൽകൂട്ട് തന്നെയാണ്.ഇന്ത്യയിൽ നിലനിന്നിരുന്ന കറൻസി നോട്ടുകളിൽ 86.4 ശതമാനം വരുന്ന നോട്ടുകളാണ് 500, 1000 നോട്ടുകൾ പിൻവലിച്ചതിലൂടെ അസാധുവായത്. ഇത് മനസ്സിലാക്കികൊണ്ട് കൂടുതൽ 50, 100 രൂപയുടെ നോട്ടുകൾ അടിക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതായിരുന്നു.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം മുഴുവൻ ഇല്ലാതാക്കാനായിട്ടുണ്ടോ ? പിൻവലിച്ച നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന കണക്കുകൾ സൂചിപ്പിക്കുന്നതെന്ത്?
മൂന്ന് ശതമാനം പണം മാത്രം തിരികെ വന്നില്ല എന്നതിനാൽ അത്രയും മാത്രമാണ് കള്ളപ്പണം എന്നത് തെറ്റായ ധാരണയാണ്. റിസർവ് ബാങ്ക് അച്ചടിച്ച് ഇറക്കുന്ന കറൻസികളിൽ കണക്ക് കാണിക്കാതെയും നികുതി അടക്കാതെയും സൂക്ഷിക്കുന്നത് മാത്രമല്ല കള്ളപ്പണം. അത് മാത്രമാണ് കള്ളപ്പണം എന്ന ധാരണ തന്നെ തെറ്റാണ്. റിസർവ് ബാങ്ക് അച്ചടിച്ചതായ പഴയ 500,1000 രൂപയുടെ നോട്ടുകൾ 100ശതമാനവും തിരികെയെത്തിയെന്ന് പറഞ്ഞാലും ്തിൽ അതിശയോക്തിയൊന്നും ഇല്ല. അതിനുള്ള കാരണം എന്തെന്നാൽ ഇവിടെ വ്യാപനം നടത്തുന്ന കള്ളനോട്ടുകൾ റിസർവ് ബാങ്ക് അച്ചടിച്ചതാകണമെന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെയാണ് കള്ളനോട്ടുകൾ ഇന്ത്യയിലേക്ക് വരുന്നത്.
അതോടൊപ്പം തന്നെ വിദേശ രാജ്യങ്ങളിൽ നിന്നും അയക്കുന്ന കുഴൽപ്പണവും റിസർവ്ബാങ്ക് അച്ചടിച്ചതാകണമെന്ന് ഒരു ഉറപ്പുമില്ല. ഇതോടൊപ്പം തന്നെ കള്ളപ്പണം പണമായി സൂക്ഷിക്കുന്നുവെന്നതും തെറ്റായ ധാരണയാണ്. ഭൂമിയായും, സ്വർണ്ണവുമായി സൂക്ഷിച്ചിട്ടുണ്ട്. അപ്പോൾ 97 ശതമാനവും തിരികെയെത്തി എന്നതുകൊണ്ട് കള്ളപ്പണം തിരിച്ച് പിടിക്കാനായില്ല എന്ന് പറയുന്നതിൽ അർഥമില്ല. കഴിഞ്ഞ ബജറ്റ് നടന്നത് ഫെബ്രുവരി 28നാണ് അതുവരെയുള്ള കള്ളപ്പണം മുഴുവൻ സ്വർണ്ണമായും റിയലെസ്റ്റേറ്റ് നിക്ഷപമായും മാറിക്കഴിഞ്ഞുവെന്നതാണ് സത്യം. കള്ളപ്പണം വെളുപ്പിക്കാൻ 45 ശതമാനം നികുതി നിരക്കിൽ ഉറവിടം വെളിപ്പെടുത്താതെ മാറ്റിയെടുക്കാൻ അവസരം നൽകിയതുമാണ് അന്ന് അത് ഉപയോഗി്കകാതിരുന്നാൽ രൂക്ഷമായ തീരുമാനങ്ങളിലേക്ക് പോകുമെന്ന് ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നതുമാണ്.
ക്യാഷ്ലെസ് ഇക്കോണമി എന്ന സമ്പ്രദായം ഇന്ത്യയിൽ സാധ്യമാണോ?
ഇന്ത്യയിൽ പണം നേരിട്ടുപയോഗിച്ചുള്ള ക്രയവിക്രയങ്ങളാണ് 78 ശതമാനത്തോളം. പെട്ടെന്ന് ക്യാഷ്ലെസ് എക്കോണമിയിലേക്ക് മാറാനാകില്ല. അതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സാക്ഷരത കുറവുള്ള, ഇന്റർനെറ്റ് സൗകര്യങ്ങൾ താരതമേന കുറവുള്ള രാജ്യത്ത്. സാക്ഷരത കൂടുതലുള്ള കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണ്. എന്നാൽ കേരളത്തിൽ പോലും ഇൻർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാത്ത സ്ഥലങ്ങളുണ്ട്. ക്യാഷ്ലെസ് എക്കോണമിയിലേക്ക് പെട്ടെന്ന് പോകാൻ പറ്റില്ലെന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ ക്യാഷ്ലെസ് എക്കോണമിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ട നിലപാടെടുക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.
ഇടപാടുകൾ നടത്താൻ പണം ഉപയോഗിച്ചില്ലെങ്കിലും പണം കൈയിൽ സൂക്ഷിക്കുന്നതാണ് പതിവ്. 80 ശതമാനം ക്യാഷ്ലെസ് എക്കോണമിയായ അമേരിക്കയിൽപ്പോലും ആൾക്കാർ പണം കയ്യിൽ സൂക്ഷിക്കുന്ന രീതിയാണ് പിൻതുടർന്ന് പോരുന്നത്.
ക്യാഷ്ലെസ് എക്കോണമിയിലേക്ക് മാറുമ്പോൾ സുരക്ഷ ഉറപ്പ് വരുത്താനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ക്യാഷ്ലെസ് എക്കോണമിയെന്ന് കേൾക്കുമ്പോൾ തന്നെ അതിലെ സുരക്ഷയെക്കുറിച്ചായിരിക്കും ഏവർക്കും ആശങ്ക. ഇന്റർനെറ്റ് സുരക്ഷ ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. 80 ശതമാനം ക്യാഷ്ലെസ് എക്കോണമിയുള്ള്ള അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ സൈബർ സെക്ക്യൂരിറ്റി ഉറപ്പ് വരുത്താനായി ഇലക്ട്രോണിക് ബാങ്കിങ്ങ് റെഗുലേറ്ററി സിസ്റ്റം നിലൻക്കുമ്പോഴും അവിടെയും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യയിലും സൈബർ സെ്കക്യൂരിറ്റി പരമാവധി ഉറപ്പ് വരുത്താനായി ഐടി ഇൻട്രസ്ട്രീസ് വകുപ്പ് ചർച്ച നടത്തുന്നുണ്ട്. പുതിയ സംരംഭങ്ങൾക്കെല്ലാം തന്നെ സൈബർ സെക്ക്യൂരിറ്റി ഉറപ്പ് വരുത്തുന്നുമുണ്ട്.
ഇന്ത്യൻ സർക്കാറിന്റെ തന്നെ പുതിയ പദ്ധതിയായ ബിം സൈബർ സുരക്ഷയുടെ കാര്യത്തിൽ മുന്നിലായിരിക്കും. നമ്മുടെ ആധാർ കാർഡുമായിട്ട് ലിങ്ക് ചെയ്തിട്ടുള്ളതാണ് ഇത്. ആധാറിനൊപ്പം തന്നെ നമ്മുടെ മറ്റ് തിരിച്ചറിയൽ രേഖയിലെ നമ്പർ എന്നിവയുമായും ബന്ധിപ്പിച്ചവയാണ്. ഒടിപി, പേടിഎം തുടങ്ങിയവയും സൈബർ സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ്.
ക്യാഷ്ലെസ് എക്കോണമി എന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗോത്ര വിഭാഗത്തിനിടയിലും ആദിവാസി ഊരുകളിലും നടപ്പാക്കുന്നത് എങ്ങനെയാണ്?
തീർച്ചയായും അവരും ഇന്ത്യയുടെ പൗരന്മാർ തന്നെയാണ്. എന്നാൽ ക്യാഷ്ലെസ് എക്കോണമി എന്നത് ഈ വിഭാഗക്കാർക്ക് അപ്രാപ്യമാണെന്ന ധാരണ തെറ്റാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് മലപ്പുറം നിലമ്പൂരിലെ കുറുളായി എന്ന ആദിവാസി ഗ്രാമം. അവിടെ 100 ശതമാനം ഡിജിറ്റൽ സംവിധാനമാണ്. അപ്പോൽ എല്ലാവർക്കും ഇത് പഠിച്ചെടുക്കാവുന്നതേയുള്ളു. ഇതിനായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതും ജനങ്ങൾക്ക് കൃത്യമായി ബോധവൽക്കരണം നൽകുക എന്നതുമൊക്കെയാണ് പരിഹാര മാർഗങ്ങൾ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തന്നെ അവർക്ക് ഇതിലേക്കുള്ള മാർഗങ്ങൾ നേരിട്ട് നിർദ്ദേശിക്കേണ്ടതും അത്യാവശ്യമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്