മുഖം മറച്ചുള്ള പർദ്ദ സമുദായത്തെ പിന്നോട്ടടിക്കും; അറേബ്യക്കാരുടെ ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് കരുതി സംസ്‌കാരം ഇവിടേക്ക് ഇറക്കുമതി ചെയ്യേണ്ട; ജീൻസ് സംസ്‌ക്കാരത്തോടും എതിർപ്പ്: നിലപാട് ആവർത്തിച്ച് ഡോ. ഫസൽ ഗഫൂർ മറുനാടൻ മലയാളിയോട്
എം പി റാഫി
കോഴിക്കോട്: സൈബർ ലോകത്ത് നിരവധി ചർച്ചകൾക്ക് ഇടയാക്കിയിട്ടുള്ള വസ്ത്രമാണ് മുസ്ലിം സ്ത്രീകളുടെ വേഷമായ പർദ്ദയെ കുറിച്ച്. അറബ് സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പർദ്ദ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുസ്ലിംങ്ങളുടെ ഇഷ്ടവേഷമായി മാറുകയും ചെയ്തു. എന്നാൽ മുഖംമൂടിയുള്ള പർദ്ദയോട് കേരളത്തിലെ സ്ത്രീകൾക്ക് അത്ര താൽപ്പര്യമില്ല. എന്നാൽ ചില മൗലികവാദികൾ പർദ്ദ മുസ്ലിം സ്ത്രീകൾ ധരിക്കണമെന്ന് ശഠിക്കുകയും ചെയ്തു പോന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ മുഖംമൂടിയുള്ള പർദ്ദ മുസ്ലിം സ്ത്രീകൾ ധരിക്കേണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിന്റെ പേരിൽ മൗലികവാദികൾക്ക് പുറമേ സർക്കാർ സംവിധാനം പോലും ഫസൽ ഗഫൂറിനെതിരായി തിരിഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പർദ്ദയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ഉണ്ടായി. എങ്കിലും വിഷയത്തിൽ തന്റെ നിലപാട് മാറ്റില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഡോ. ഫസൽ ഗഫൂർ. താൻ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഫസൽ ഗഫൂർ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിവാദ വിഷയങ്ങളെ എംഇഎസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂറുമായി മറുനാടൻ മലയാളി ലേഖകൻ എംപി റാഫി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം:
- പർദ്ദയോടുള്ള എതിർപ്പ് വ്യക്തിപരമാണോ അതോ സംഘടനാ നിലപാടാണോ?
ഈ വിഷയത്തിൽ എന്റെ നിലപാട് വളരെ വ്യക്തമായതുകൊണ്ടാണല്ലോ, കഴിഞ്ഞ ആഴ്ച നടന്ന എം.ഇ.എസ് എക്‌സിക്യൂട്ടീവ് യോഗത്തിൽ എന്റെ നിലപാടിനെ ശരിവച്ചത്. എം.ഇ.എസ് സംഘടനയിൽ ഒരു കുട്ടി പോലും ഈ നിലപാടിനെതിരായി രംഗത്ത് വന്നിട്ടില്ല. ഞങ്ങൾ ഒറ്റക്കെട്ടായി തന്നെ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും മുന്നോട്ടു പോകുകയും ചെയ്യും.
- എന്താണ് എം.ഇ.എസിന് പർദ്ദയോടുള്ള കാഴ്ചപ്പാട്?
എം.ഇ.എസിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട് പർദ്ദ വിഷയത്തിൽ. ഞങ്ങൾ മുഖം മറക്കുന്ന പർദ്ദയെ ആണ് എതിർക്കുന്നത്. എം.ഇ.എസിലെയും ഒരുപാട് പേരുടെ ഭാര്യമാരും കുടുംബങ്ങളും പർദ്ദ ധരിക്കുന്നവരുണ്ട്. അത് പണ്ടും ധരിക്കുന്നുണ്ട്. കോഴിക്കോടെന്ന് പറയുന്നത് ആദ്യം മുതലേ പർദ്ദയുടെ ഒരു കേന്ദ്രം തന്നെയാണ്. എന്നാൽ അതിനെ ഇവിടെയാരും എതിർക്കുന്നില്ല. ഞങ്ങൾ എതിർക്കുന്നത് മുഖം മറച്ചു കൊണ്ടുള്ള വസ്ത്ര ധാരണയെയാണ്. മുഖം മറച്ചുകൊണ്ട് നടക്കണമെങ്കിൽ അവർ ഞങ്ങളുടെ സ്ഥാപനത്തിൽ ചേരണ്ട അവർക്ക് പറ്റിയ സ്ഥാപനത്തിൽ അവർ ചേരട്ടെ. അല്ലെങ്കിൽ അവർ സ്ഥാപനമുണ്ടാക്കി മുഖം മറച്ച് അവിടെ കൂടിക്കോട്ടെ. ഇവിടെ ഒരു ലക്ഷം വിദ്യാർത്ഥികൾ എം.ഇ.എസ് സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട് അതിൽ നാൽപതിനായിരം പേരും മുസ്ലിം പെൺകുട്ടികളാണ്. അവരിലാരും മുഖം മറക്കുന്നില്ല. പിന്നെ ഇവർ മാത്രം പൊതുഇസ്ലാമായി ഇവിടെ വരണ്ട. ഇവരുടെ വല്യമ്മമാരൊന്നും ഇവിടെ മുഖം മറച്ചിട്ടില്ലല്ലോ. ഇത്തരത്തിൽ ഒരു അറബ് സംസ്‌കാരം ഇവിടെ കൊണ്ടു വരണ്ട. അവരുടെ ശമ്പളം പറ്റുന്നുണ്ടെന്ന് കരുതി സംസ്‌കാരത്തെ ഇവിടേക്ക് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. ഈ വിഷയിത്തിൽ ഞങ്ങളുടെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്.എം.ഇ.എസിന് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട് പർദ്ദ വിഷയത്തിൽ. ഞങ്ങൾ മുഖം മറക്കുന്ന പർദ്ദയെ ആണ് എതിർക്കുന്നത്. എം.ഇ.എസിലെയും ഒരുപാട് പേരുടെ ഭാര്യമാരും കുടുംബങ്ങളും പർദ്ദ ധരിക്കുന്നവരുണ്ട്. അത് പണ്ടും ധരിക്കുന്നുണ്ട്. കോഴിക്കോടെന്ന് പറയുന്നത് ആദ്യം മുതലേ പർദ്ദയുടെ ഒരു കേന്ദ്രം തന്നെയാണ്. എന്നാൽ അതിനെ ഇവിടെയാരും എതിർക്കുന്നില്ല. ഞങ്ങൾ എതിർക്കുന്നത് മുഖം മറച്ചു കൊണ്ടുള്ള വസ്ത്ര ധാരണയെയാണ്. മുഖം മറച്ചുകൊണ്ട് നടക്കണമെങ്കിൽ അവർ ഞങ്ങളുടെ സ്ഥാപനത്തിൽ ചേരണ്ട അവർക്ക് പറ്റിയ സ്ഥാപനത്തിൽ അവർ ചേരട്ടെ.
- മറ്റു വസ്ത്ര ധാരണകളെ പറ്റി എം.ഇ.എസിന് എന്താണ് നിലപാട്?
ഞങ്ങൾ മുഖം മറച്ചുകൊണ്ടുള്ള പർദ്ദക്കും എതിരാണ് അതുപോലെ ജീൻസ് സംസ്‌കാരത്തിനും എതിരാണ്. ഞങ്ങളുടെ സ്ഥാപനങ്ങളിലെവിടെയും ആരെയും ജീൻസിടാൻ സമ്മതിക്കില്ല. അദ്ധ്യാപകരായാലും വിദ്യാർത്ഥികളായാലും ഞങ്ങൾ ഇതിന് അനുവദിക്കില്ല. ഞങ്ങളുടെ നിലപാടെന്നത് ജീൻസും വേണ്ട ഒരു തരത്തിലുള്ള ആധുനികവൽക്കരണവും വേണ്ട എന്നുള്ളതാണ്. സാരിയെന്നതിന് ഞങ്ങൾ എതിരാണ്.
- താങ്കൾ കോഴിക്കോട്ട് നടത്തിയ പ്രസംഗത്തിൽ പർദ്ദയെ ഒന്നടങ്കം എം.ഇ.എസ് എതിർക്കുന്നു എന്ന തെറ്റിദ്ധാരണക്ക് ഇടയാക്കിയോ?
അത് മാദ്ധ്യമങ്ങളുടെ വർഗീയമായ കുത്തിത്തിരിപ്പുകളാണ്. ഞാൻ ഇപ്പൊ പറഞ്ഞ നിലപാടുകൾ തന്നെയായിരുന്നു അവിടെയും പറഞ്ഞത്. എന്നാൽ അത് പർദ്ദയെ ഒന്നടങ്കം എതിർക്കുന്നു എന്നെല്ലാം മാദ്ധ്യമങ്ങളുടെ വളച്ചൊടിക്കലായിരുന്നു. ഈ വിവാദങ്ങളെ പറ്റിയെല്ലാം പ്രതികരിക്കാനോ ഇടപെടാനോ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഞാൻ നാട്ടിലെത്തിയത് എത്തിയത്. ഇനി ഇതിലൂടെ ധരിക്കുന്നവന് എല്ലാം അറിയാം ഇതെല്ലാം കുറെ ആളുകൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇവർ ആരെല്ലാമാണെന്നുള്ളതും വ്യക്തമാണ്. ഇതൊന്നും കേരളത്തിൽ ചെലവാകില്ല എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം.
- കേരളത്തിന്റെ പശ്ചാത്തലത്തിൽ പർദ്ദ എത്രമാത്രം അനുയോജ്യമാണ്?
ഈ മുഖമൂടിക്കൊണ്ടുള്ള വസ്ത്രധാരണം സമുദായത്തെ പിന്നോട്ടടിക്കും. ഇവിടെ ഐ.എ.എസ് ഉദ്യോഗസ്ഥകൾ വരെ മുസ്ലിം പെൺകുട്ടികൾ ഉണ്ടായിട്ടുണ്ട്. മുസ്ലിം ഐ.എ.എസ് ഡോക്ടർമാരുണ്ട്, കലക്ടർ ലെവലിലുള്ളവരുണ്ട്. ഇതിൽ ഞങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചവരുണ്ടെന്നതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ഫാത്തിമാ ബീവി ആണെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനെയെല്ലാം ഇനിയും പുറകോട്ട് കൊണ്ടുപോകാൻ ആര് എതിർത്താലും ഞങ്ങൾ എതിർക്കും. അതിൽ മതപണ്ഡിതന്മാരുടെ അഭിപ്രയമൊന്നും ഞങ്ങൾക്ക് കിട്ടേണ്ട ആവശ്യമല്ല. ഇവിടെ പർദ്ദ എന്ന് പറഞ്ഞ് ഇന്ന് ധരിക്കുന്നവർ ആധുനികമായ രീതിയിലും മറ്റു തരത്തിലുള്ള മോടിയിലുമാണ് നടക്കുന്നത്. എന്നാൽ അവരുടെ മക്കൾ ധരിക്കുന്നതോ സെൽവാർ കമ്മീസ് ധരിച്ചു കൊണ്ടാണ് ഇത് ഭയങ്കരമായ വൈരുധ്യമല്ലേ.
പർദ്ദ എന്ന വസ്ത്രം ഉണ്ടാക്കിയിട്ടുള്ളത് ശരീരം പ്രദർശിപ്പിക്കണ്ട എന്ന് കരുതിയിട്ടു തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ശരിയാണ് ഇറുകിയ വസ്ത്ര ധാരണം നടത്തിയാൽ കൂടുതൽ ആകർഷണമുണ്ടാകും ഞാനതിനെ അംഗീകരിക്കുന്നു. എന്നാൽ ഇവിടെ നടക്കുന്നതെന്താണ് പർദ്ദ എത്രത്തോലം ശരീരത്തിൽ ഒട്ടിനിൽക്കാം അതിനെ എത്രത്തോളം കല്ലും ഗിൽറ്റ് വർക്കുകളും പിടിപ്പിക്കാം തുടങ്ങി ഓപ്പണുള്ളതും കീറിയതുമായ വിവിധ മോഡലിലാണ് ഇപ്പോ പർദ്ദ ധരിക്കുന്നത്. പിന്നെ എന്ത് വ്യത്യാസമാണ് സെൽവാർ കമ്മീസും പർദ്ദയും തമ്മിൽ. ഇവിടെത്തെ കാലാവസ്ഥക്കും ചുറ്റുപാടിനും അനുയോജ്യമായ വസ്ത്രം സെൽവാറും കമ്മീസുമാണ്, ഇത് ചുരിദാറിനെക്കാളും ലൂസുള്ളതും അഴഞ്ഞതുമാണ്. അല്ലാതെ പർദ്ദ ധരിക്കുമ്പോൾ വീണ്ടും അടിയിൽ വേറെ വസ്ത്രം ധരിക്കേണ്ടി വരികയാണ്. അത് ഇവിടത്തെ കാലാവസ്ഥക്ക് യോജിച്ചതല്ല. ഇനി പർദ്ദയല്ല എന്ത് വസ്ത്രവും ശരീരത്തിൽ ഒട്ടിയ രൂപത്തിൽ ധരിച്ചാൽ അത് സ്ത്രീ ശരീരത്തെ കൂടുതൽ പ്രദർശിപ്പിക്കാൻ ഇടവരുത്തും.
- ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഏതെങ്കിലും മതത്തിന്റെ പിൻബലത്തിലാണോ എം.ഇ.എസ് എടുത്തിട്ടുള്ളത്?
പിൻബലത്തിന്റെ ആവശ്യം ഞങ്ങൾക്കില്ലല്ലോ.., ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും മതപരമായ പിൻബലത്തോടുകൂടിയല്ലല്ലോ നടക്കുന്നത്. ഉദാഹരണമായി ഇവിടെ നടക്കുന്ന വിവാഹങ്ങൾക്ക് മതപരമായ എന്ത് പിൻബലമാണുള്ളത്. ഇസ്ലാമിൽ വെറം രണ്ടു സാക്ഷികളുടെ മുന്നിൽ വിവാഹം നടത്താനാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ പതിനായിരം പേരെ വിളിച്ച് വിവാഹം നടത്തുന്നതിന് മതപരമായ വല്ല പിൻബലവും ഉണ്ടോ..ഇസ്ലാമിൽ ഇമാമുമാർക്ക് ശുദ്ധിയുള്ള സ്വഭാവം വേണമെന്നാണ് പറഞ്ഞിട്ടുള്ളത് ഇവിടത്തെ നേതാക്കളുടെ സ്വഭാവം ശുദ്ധിയുള്ള സ്വഭാവമാണോ. ഞങ്ങൾ എടുത്തിട്ടുള്ളത് ഏതെങ്കിലും പണ്ഡിതന്മാരുടെ അഭിപ്രയമല്ല. കേരളത്തിലെ മുസ്ലിംങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമാണ് എന്റെ പിന്തുണ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരിയാണ് എന്റെ വല്യുമ്മ. അവർ ഇവിടെ മുഖം മറച്ച് നടന്നിരുന്നില്ല, എ.എ റഹീമിന്റെ മകളെയാണ് ഞാൻ വിവാഹം കഴിച്ചത് അവരുടെ കുടുംബത്തിലൊന്നും ഇത്തരം പ്രവണതയില്ല. നവോത്ഥാനത്തിന്റെ മുന്നിൽ നിന്നിരുന്ന മണപ്പാട് കുഞ്ഞുമുഹമ്മദാജി എന്നത് എന്റെ വല്യപ്പയുടെ ജേഷ്ഠനാണ്. അദ്ദേഹത്തിന്റെ ഭാര്യമാരൊന്നും മുഖം മറച്ചിട്ടില്ല ഈ പാരമ്പര്യമാണ് ഞങ്ങൾ പിന്തുണക്കുന്നത് .അല്ലാതെ ഇതെല്ലാം ഇസ്ലാമികമാണോ അല്ലയോ എന്ന് നോക്കിയിട്ടല്ല. ഇവിടെ അങ്ങിനെയല്ലല്ലോ എല്ലാരും ജീവിക്കുന്നത്.ഞങ്ങൾ മുഖം മറച്ചുകൊണ്ടുള്ള പർദ്ദക്കും എതിരാണ് അതുപോലെ ജീൻസ് സംസ്‌കാരത്തിനും എതിരാണ്. ഞങ്ങളുടെ സ്ഥാപനങ്ങളിലെവിടെയും ആരെയും ജീൻസിടാൻ സമ്മതിക്കില്ല. അദ്ധ്യാപകരായാലും വിദ്യാർത്ഥികളായാലും ഞങ്ങൾ ഇതിന് അനുവദിക്കില്ല. ഞങ്ങളുടെ നിലപാടെന്നത് ജീൻസും വേണ്ട ഒരു തരത്തിലുള്ള ആധുനികവൽക്കരണവും വേണ്ട എന്നുള്ളതാണ്. സാരിയെന്നതിന് ഞങ്ങൾ എതിരാണ്.
- ഇസ്ലാമിന്റെ കാര്യം പറയാൻ മത പണ്ഡിതരുണ്ട്, എം.ഇ.എസ് അവരുടെ വിദ്യാഭ്യാസ കാര്യം നോക്കിയാൽ മതി എന്ന തരത്തിലുള്ള എതിർപ്പുകൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു ഇതിനെ എങ്ങിനെ കാണുന്നു?
അങ്ങിനെ എം.ഇ.എസിനെ കൊച്ചാക്കി ഇരുത്താൻ നോക്കേണ്ട. ഞങ്ങൾക്കും ഇവിടെ നിരവധി പള്ളികളുണ്ടല്ലോ, ഒരു സ്ഥാപനത്തിൽ ആയിരം വിദ്യാർത്ഥികളുണ്ടെങ്കിൽ അറുനൂറ് കുട്ടികളും മുസ്ലിംങ്ങളാണ് അവരെല്ലാം ഒരു എതിർപ്പും കൂടാതെ ഈ പള്ളികളിൽ പോകുന്നുണ്ടല്ലോ. ഈ ഇസ്ലാം വർത്താനം ഇവരാരും എന്റടുത്ത് പറയണ്ട. പിന്നെ ഈ വിഷയത്തിൽ എനിക്ക് പറയാനുള്ള പ്രധാന കാര്യം മത പണ്ഡിതന്മാർ സംസ്‌കാരമുള്ള ഭാഷയുപയോഗിക്കണം അല്ലെങ്കിൽ, ഞാനിവിടെ കോഴിക്കോട് കടപ്പുറത്തെ മുക്കവരോട് ഫുട്ബോൾ കളിച്ച് വളർന്നവനാണ് എന്റെ വീട് കടപ്പുറത്തിനോടടുത്താണ് അവരുടെ ഭാഷയും എനിക്കറിയാം അവരുടെ പണിയും എനിക്കറിയാം ഒട്ടും മോശമല്ല ഞാനും. ഇപ്പോഴും ആരുടെയും സപ്പോർട്ടിന് ഞാൻ പോയില്ലല്ലോ. ഞാൻ ഇതിനെ നേരിടുകയാണ് ചെയ്തിട്ടുള്ളത്. ഇവരുടെ മക്കൾ ഒരു വശത്ത് എം.ഇ.എസിന്റെ സ്ഥാപനങ്ങളിൽ മുഖം മറക്കാതെ പോകുകയും മറുവശത്ത് വേറെ വർത്താനവുമായി നടക്കുകയാണ്. എന്നലോ താത്വികമായി ഇത്തരക്കാർ പറയും ഇസ്ലാമിൽ മുഖം മറക്കാതിരിക്കുന്നതുകൊണ്ട് വിരോധമില്ലെന്ന്. അതായത് എല്ലാ പൈസയും ബാങ്കിൽ ഇട്ടിട്ട് പലിശ വാങ്ങുന്നില്ല, ഇന്ത്യൻ സംവിധാനത്തിലുള്ള ബാങ്കിലല്ലേ ഇട്ടിട്ടുള്ളൂ എന്ന് പറയും പോലയാണിത്. ഇസ്ലാമെന്നു പറഞ്ഞാൽ ഒരു ജനാധിപത്യ സ്വഭാവമുള്ള ഒരു മതമാണ്. വിശ്വാസിയായാൽ പ്രവാചകനെ അംഗീകരിക്കുക, തൗഹീദ്, തഖ്‌വ ഇതൊക്കെ സൂക്ഷിക്കുകയെന്നതാണ്. മറ്റു വിഷയങ്ങളിൽ നൂറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്നുണ്ട്.
- കേരളത്തിലെ എല്ലാ മുസ്ലിം വിഭാഗങ്ങളും പർദ്ദക്ക് അനുകൂലമായാണ് സംസാരിച്ചത്, പ്രബലമായ ഇരു സുന്നി വിഭാഗങ്ങളും പരസ്യമായി തന്നെ താങ്കൾക്കെതിരിൽ രംഗത്തുവരികയുമുണ്ടായി?
സുന്നികളോട് എനിക്ക് വിരോധമില്ല, കാരണം സുന്നികളുടെ ആദർശം അങ്ങിനെയാണ് ഞാനതിനെ അംഗീകരിക്കുന്നു. സമസ്തയുടെ തീരുമാനത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. എനിക്ക് എതിർപ്പുള്ളത് മോഡേണായി അഭിനയിക്കുന്നവരും പുറകിൽ ഈ പണി ചെയ്യുന്ന മുനാഫിഖു(കപട ഭക്തർ)കളെയുമാണ്. സമസ്തയോട് എനിക്ക് യാതൊരു എതിർപ്പുമില്ല. ബാപ്പു മുസ് ലിയാരോടും കാന്തപുരത്തോടും എനിക്ക് എതിർപ്പില്ല അവർ അവരുടെ ആദർശത്തിലാണ് നിലകൊള്ളുന്നത്. എം.ഇ.എസിന് തികച്ചും വേറൊരു ആദർശമാണ് അതായത് എം.ഇ.സിന്റെ സ്ഥാപനങ്ങളിൽ പെൺകുട്ടികൾ പള്ളിയിൽ പോകുന്നു, വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ മലയാളത്തിലാണ്. അതിനർത്ഥം ഞങ്ങൾ മുജാഹിദോ ജമാഅത്തോ ആണെന്നല്ല. എം.ഇ.എസിന് മുപ്പതോളം പള്ളികളുണ്ട് അവിടെയെല്ലാം ഇത്തരത്തിലാണ് ആരാധന നടക്കുന്നത്.
- എം.ഇ.എസ് ശരിക്കും ഇസ്‌ലാമിൽ ഏതു ആദർശത്തെയാണ് പിൻപറ്റുന്നത്?
എം.ഇ.എസിന്റെ ആദർശമെന്നത് നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നും ഉണ്ടായതാണ്. അത് കെ.എൻ.എം ന്റെ ഭാഗമോ ജമാഅത്തേ ഇസ്ലാമിയുടു ഭാഗമോ അല്ല, നവോത്ഥാനത്തിന്റെ ഭാഗമായുണ്ടായതാണ്. ഞങ്ങൾ സ്വന്തമായി രൂപപ്പെടുത്തിയെടുത്ത നവോത്ഥാനത്തിന്റെ ഭാഗമായുള്ള ആദർശങ്ങളാണ് ഞങ്ങൾ പിൻതുടരുന്നത്. ഞങ്ങളുടെ ഡെൻന്റൽ കോളേജുകളിലും മെഡിക്കൽ എഞ്ചിനീയറിംങ് കോളേജുകളിലുമെല്ലാം പെൺകുട്ടികൾ പള്ളിയിൽ പോകുന്നുണ്ട്. പക്ഷെ, എന്റെ ഭാര്യ പള്ളിയിൽ പോകാറില്ല. കാരണം ഞങ്ങൾക്ക് സമ്മിശ്രമായ വിശ്വാസങ്ങളുണ്ട്. ഇവിടെ ഇവരുണ്ടാക്കിയതാണല്ലോ ഈ സുന്നി മുജാഇദ് ജമാഅത്ത് സംഘടനകളൊക്കെ അല്ലാതെ ഇസ്ലാമിൽ മൗദൂദിയെ പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ. ഇതിനു പുറമെ ഞാൻ ചില സംഘടനകളുടെ സാമൂഹ്യ പരമായുള്ള പ്രവർത്തനങ്ങളെ ഞാൻ അംഗീകരിക്കുന്നു. അതിൽ ജമാഅത്തെ ഇസ്ലാമിയുടെയും ഒറിജിനൽ മുജാഹിദുകളുടെയും നവോത്ഥാനത്തെ ഞാൻ അംഗീകരിക്കുന്നു.ഞങ്ങൾ മുഖം മറച്ചുകൊണ്ടുള്ള പർദ്ദക്കും എതിരാണ് അതുപോലെ ജീൻസ് സംസ്‌കാരത്തിനും എതിരാണ്. ഞങ്ങളുടെ സ്ഥാപനങ്ങളിലെവിടെയും ആരെയും ജീൻസിടാൻ സമ്മതിക്കില്ല. അദ്ധ്യാപകരായാലും വിദ്യാർത്ഥികളായാലും ഞങ്ങൾ ഇതിന് അനുവദിക്കില്ല. ഞങ്ങളുടെ നിലപാടെന്നത് ജീൻസും വേണ്ട ഒരു തരത്തിലുള്ള ആധുനികവൽക്കരണവും വേണ്ട എന്നുള്ളതാണ്. സാരിയെന്നതിന് ഞങ്ങൾ എതിരാണ്.
അതേസമയം കുറെയൊക്കെ യാഥാസ്ഥിതികമാവണം എന്ന് പറയുന്ന സുന്നികളെയും അംഗീകരിക്കുന്നു. പരമ്പരാഗതമാകണം എന്ന് പറയാൻ കാരണം നിരവധി സൂഫിവര്യരിലൂടെയാണ് ഇസ്ലാം ഇവിടെ എത്തി ചേർന്നിട്ടുള്ളതുകൊണ്ടാണ്. നിസാമുദ്ദീൻ ഔലിയായും അജ്മീർ മുഈനുദ്ദീൻ ചിസ്തിയെയുമെല്ലാം ഞാൻ നൂറ് ശതമാനം അംഗീകരിക്കുന്നു. കാരണം അവരില്ലായിരുന്നെങ്കിൽ ഇവിടെ ഇസ്ലാം ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. അതായത് ഞങ്ങൾ പിന്തുടരുന്നതിലധികവും ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദിന്റെയും ആശയങ്ങളാണ്. എം.ഇ.എസിന്റെ പത്ത് പ്രസിഡന്റുമാർ ഉണ്ടായിരുന്നതിൽ ഒമ്പത് പേരും ഈ ആശയക്കാരാണ്. ഇതുകൊണ്ട് തെറ്റിദ്ധരിക്കരുത് ഞങ്ങൾ ആ സംഘടനക്കാരാണെന്ന്.അതേസമയം ഞങ്ങൾ ജമാഅത്തേ ഇസ്ലാമിയുടെ ഹുകൂമത്തേ ഇലാഹി (ദൈവിക രാഷ്ട്രം) എന്ന ആശയത്തോടെ ഞങ്ങൾ യോജിക്കുന്നില്ല. രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾ ജമാഅത്തേ ഇസ്ലാമിയുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുമുണ്ട്. ഈ നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നെല്ലാം ആവേശം കൊണ്ട് ഒരു പുതു പ്രസ്ഥാനമുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതെല്ലാം മതപരമായ കാര്യമായതു കൊണ്ട് അതിൽ കൂടുതൽ ഇടപെടുന്നില്ല.
- ഇത്തരത്തിലുള്ള മതപരമായ വിഷയങ്ങളിൽ എം.ഇ.എസ് എന്തുകൊണ്ടായിരുന്നു മുൻകാലങ്ങളിൽ ഇടപെടാതിരുന്നത്?
പൊതുവെ ഇടപെടാറില്ല എന്നത് ശരിയാണ്, പക്ഷെ ശരീഅത്ത് വിവാദമുണ്ടായപ്പോൾ ഞങ്ങൾ ഇടപെട്ടിരുന്നു. അന്ന് ഞങ്ങളെ പിന്നെ എന്തിനാ മീറ്റിങിൽ വിളിച്ചത്. വിവാഹ പ്രായ വിഷയത്തിൽ ഞങ്ങളെ വിളിച്ചിരുന്നല്ലോ..വെറുതെ ഞങ്ങളെ മീറ്റിങിലേക്ക് വിളിക്കില്ലല്ലോ. കുറെ മൊല്ലാക്കമാരുടെ എണ്ണമുണ്ടായതുകൊണ്ട് കാര്യമില്ല അടിസ്ഥാനപരമായിട്ട് പവർ കിടക്കുന്നത് ഞങ്ങളടുത്താണ് അത് അംഗീകരിച്ചേ പറ്റൂ. പിന്നെ മുസ്ലിം ലീഗിനാണ് ഞങ്ങളേക്കാളും പവറ് അതിൽ സംശയമൊന്നുമില്ല. അവർക്ക് അണികളും അധികാരവുമുണ്ട്. അഡ്‌മിഷനെടുക്കുമ്പോൾ ഇവരുടെ മക്കളെ മൊല്ലാക്കയാക്കാനല്ലല്ലോ കൊണ്ടു വരുന്നത്. അതുകൊണ്ട് ഒരു വശത്ത് എം.ഇ.എസിന്റെ മെഡിക്കൽ എഞ്ചിനീയറിംങ് സ്ഥാപനങ്ങളിൽ മക്കളെ ചേർക്കുകയും മറുവശത്ത് ഇത്തരം ഡയലോഗ് പറയുന്നതും കപടതയാണ്.
- കേരളത്തിലെ ജാമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ സംഘടനകളുടെ മറ്റൊരു പതിപ്പാണോ എം.ഇ.എസ് എന്നത്?
നൂറ് ശതമാനം അങ്ങിനെ വേണമെങ്കിൽ പറയാം. ഞങ്ങളുടെ ആചാരക്രമമെല്ലാം തന്നെ നിങ്ങൾ ചോദിച്ച സംഘടനകൾ പുലർത്തുന്ന രീതിയിലാണ്. അത് കണ്ടു പിടിക്കാൻ വളരെ എളുപ്പമാണ് ഞങ്ങളുടെ പള്ളി തന്നെ പരിശോധിച്ചാൽ മതി. ഞങ്ങളുടെ എഞ്ചിനീയറിംങ് കോളേജിൽ ജാമാഅത്തിന്റെയും മുജാഹിദുകളുടെയും ആളുകളാണ് ഖുതുബ നിർവഹിക്കാറുള്ളത്. പക്ഷെ ഞങ്ങൾ സുന്നികളെ വിളിക്കാറില്ല. കാരണം കമ്മ്യൂണിസ്റ്റുകാരൻ ആർ.എസ്.എസിൽ ചേരുന്നപോലെയാണ് സുന്നി വിഭാഗങ്ങളുമായി ആദർശപരമായി ഞങ്ങൾക്ക് ഒരുപാട് അന്തരമുണ്ട്.സുന്നികളോട് എനിക്ക് വിരോധമില്ല, കാരണം സുന്നികളുടെ ആദർശം അങ്ങിനെയാണ് ഞാനതിനെ അംഗീകരിക്കുന്നു. സമസ്തയുടെ തീരുമാനത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. എനിക്ക് എതിർപ്പുള്ളത് മോഡേണായി അഭിനയിക്കുന്നവരും പുറകിൽ ഈ പണി ചെയ്യുന്ന മുനാഫിഖു(കപട ഭക്തർ)കളെയുമാണ്. സമസ്തയോട് എനിക്ക് യാതൊരു എതിർപ്പുമില്ല. ബാപ്പു മുസ് ലിയാരോടും കാന്തപുരത്തോടും എനിക്ക് എതിർപ്പില്ല അവർ അവരുടെ ആദർശത്തിലാണ് നിലകൊള്ളുന്നത്.
- തുടരെ ഇത്തരത്തിലുള്ള വിവാദങ്ങളിലൂടെ എം.ഇ.എസ് മറ്റെന്തെങ്കിലും ലക്ഷ്യം വെക്കുന്നുണ്ടോ?
ഇതിൽ മറ്റു താൽപര്യങ്ങളോ വിഷയങ്ങളെ എനിക്കോ പ്രസ്ഥാനത്തിനോ ഇല്ല. ഞാൻ ഇത്തരത്തിൽ തുടരെ ഇത് പറയാൻ എന്നെ പ്രേരിപ്പിച്ചത് ഞാൻ ഒരു ദിവസം പാലക്കാട്ടേക്ക് ഒരു സെമിനാറിൽ പങ്കെടുക്കാൻ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്റെ മുന്നിൽ എട്ടും പത്തും വയസുള്ള കുട്ടികളെ മൂടിപ്പുതച്ച് സൺലൈറ്റൊന്നും കാണിക്കാതെ കാണാൻ ഇടയായി അങ്ങിനെ ആ പരിപാടിയിൽ വച്ചു തന്നെ ഞാനിതിനെതിരിൽ പ്രസംഗിക്കുകയാണ് ചെയ്തത്. അങ്ങിനെയായിരുന്നു ഇതിന്റെ തുടക്കം. സമുദായത്തെ പിന്നോട്ടടിക്കുന്ന പ്രവണതക്കെതിരിൽ ഇടപെടുകയാണ് ലക്ഷ്യം അല്ലാതെ വേറൊരു താൽപര്യമൊന്നും ഇതിനില്ല.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍