മണിയടിച്ചാൽ സെക്രട്ടറിയേറ്റിലെ ദേവന്മാർ കനിയുമോ? പിഎസ്സി അഡ്വൈസ് മെമോ നൽകിയിട്ടും നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സർക്കാറിനെതിരെ മണിയടിച്ച് യുവാവിന്റെ ഒറ്റയാൾ സമരം; വേറിട്ട സമരത്തെ കുറിച്ച് രഞ്ജിത്ത് ശശി മറുനാടനോട്
തിരുവനന്തപുരം: നിരവധി സമരങ്ങൾക്കാണ് കേരളത്തിന്റെ ഭരണസിരാകേന്ദ്രം സാക്ഷിയായിട്ടുള്ളത്. അതിൽ ചിലത് വിജയം കാണും, മറ്റു ചിലതാകട്ടെ, ആരുമറിയാതെ പോകുകയും ചെയ്യും. ഇതാണ് സാധാരണ സംഭവിക്കാറ്. മാദ്ധ്യമ ശ്രദ്ധ നേടാൻ വ്യത്യസ്ത സമരമുറ പരീക്ഷിക്കുന്നവരുമുണ്ട്. എന്നിട്ടും കാര്യമായ ഫലങ്ങളൊന്നും ഉണ്ടാകാറില്ല. ഇങ്ങനെ എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു വ്യത്യസ്ത സമരമുറയുമായാണ് തിരുവല്ല സ്വദേശിയായ ചെറുപ്പക്കാരൻ സെക്രട്ടറിയേറ്റ് പടിക്കലുള്ളത്. പിഎസ്സി അഡൈ്വസ് മെമോ നൽകിയ 9300 ഉദ്യോഗാർഥികൾക്ക് നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് വളരെ വ്യത്യസ്തമായ മണിയടിസമരം നടത്തുകയാണ് രഞ്ജിത് ശശി യുവാവ്. അധികാരത്തിന്റെ ശ്രീകോവിലിൽ ഇരിക്കുന്ന ദേവന്മാരെ ഉണർത്തി തങ്ങളുടെ സങ്കടങ്ങൾ പറയാൻ വേണ്ടിയാണ് രഞ്ജിത്തിന്റെ ഈ മണിയടി. ഈ വ്യത്യസ്ത സമരത്തെ കുറിച്ചും സമരത്തിലേക്ക് നയിക്കാനുണ്ടായ പോരാട്ടത്തെ കുറിച്ചും രഞ്ജിത്ത് മറുനാടൻ മലയാളിയോട് വിവരിച്ചു. മറുനാടൻ മലയാളി ലേഖകൻ രാകേഷ് രാധാകൃഷ്ണന് മുമ്പിൽ രഞ്ജിത് മനസുതുറന്നപ്പോൾ...
- എന്തുകൊണ്ടാണ് നിങ്ങൾ സമരത്തിനിറങ്ങിയത്? അതിന്റെ സാഹചര്യം ഒന്നു വിശദീകരിക്കാമോ?
''2010ലാണ് കെഎസ്ആർടിസിയിൽ 9300 വേക്കൻസി ഉണ്ടെന്ന് റിപ്പോർട്ട് വന്നത്. 2011ൽ പരീക്ഷനടത്തി. 2012ൽ ഷോർട്ട് ലിസ്റ്റ് വന്നു. 2013ൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് 9300 പേർക്ക് അഡൈ്വസ് മെമോ അയച്ചു. 25,000 പേരുള്ളതായിരുന്നു മെയിൻ ലിസ്റ്റ്. മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്തണം എന്നാണ് പിഎസ്സി പറഞ്ഞിരുന്നത്. ആ മൂന്ന് മാസം കഴിഞ്ഞ് ഇപ്പോൾ 13 മാസം ആയി. ഗവൺമെന്റിൽ നിന്ന് വ്യക്തമായ ഒരു മറുപടി കിട്ടുന്നില്ല. ഞാൻ തന്നെ കെഎസ്ആർടിസി ഹെഡ് ഓഫീസിൽ പോയി തിരക്കിയിട്ടും വ്യക്തമായ മറുപടി തരാൻ അവർക്കും കഴിയുന്നില്ല. അവർക്കൊന്നും ഒരു ഐഡിയ ഇല്ല. പ്രധാന പ്രശ്നം എം പാനലുകാരെ ഒരുപാടുപേരെ സ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഞങ്ങൾക്ക് അവരുടെ കഞ്ഞിയിൽ പാറ്റിയിടണം എന്നൊന്നും ഇല്ല. അല്ലാതെ തന്നെ ഒരുപാട് വേക്കൻസി ഉണ്ട്. ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട കുറച്ച് ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം എവിടൊക്കെ എത്ര ഒഴിവുണ്ട് എന്ന് അന്വേഷിച്ചു. ആ റിപ്പോർട്ട് പ്രകാരം യുവമോർച്ച പ്രവർത്തകർ കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഒരു ധർണ്ണ നടത്തി. അത്രയും വേക്കൻസി ഇല്ലാ എന്നാണ് മറുപടി ലഭിച്ചത്. അത് എങ്ങനെയാ ശരിയാകുന്നത്? വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ട് ലഭിച്ചത്. കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്നും പറയുന്നത് അത്രയും വേക്കൻസി ഇല്ല എന്ന്. വിവരാവകാശ നിയമപ്രകാരം കിട്ടിയ റിപ്പോർട്ട് ശരിയല്ല എന്നാണ് അവർ പറയുന്നത്. ഇത് എങ്ങനെ ശരിയാകും. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. ഇനിയും സമരമുഖത്തേയ്ക്ക് ഇറങ്ങിയില്ലെങ്കിൽ ശരിയാകില്ല. മറ്റുമാർഗ്ഗം ഒന്നും ഇല്ലാത്തതുകൊണ്ടാണ് സമരത്തിന് ഇറങ്ങിയത്''.
- എന്തുകൊണ്ട് മണിയടി സമരം തെരഞ്ഞെടുത്തു?
ഈ സമരത്തിന് പലരീതിയിൽ അർത്ഥം കണ്ടെത്താം. ഞാൻ ആദ്യം തീരുമാനിച്ചത് മണികെട്ടിത്തൂക്കിയിട്ട് ബസ് കണ്ടക്ടർ എന്ന് പ്രതീകാത്മകമായി മണിയടിക്കുക എന്നതായിരുന്നു. പക്ഷേ അത്തരം മണിയുടെ വില എനിക്ക് താങ്ങാൻ പറ്റില്ല. അങ്ങനെയാണ് ഒരു ചെറിയ മണി വാങ്ങി സമരം തുടങ്ങിയത്.
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്ഷേത്രങ്ങളിലും മറ്റും പൂജക്കെത്തുന്നതാണ്. ദേവന്മാരെ ഉണർത്തുന്നത് മണിയടിച്ചാണ്. അങ്ങനെ ബന്ധപ്പെട്ട മന്ത്രിമാരേയും മറ്റും മണിയടിച്ച് ഉന്നതരെ നമ്മുടെ സങ്കടങ്ങൾ ബോധിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്. ചിലർ ചോദിക്കുന്നത് അധികാരികളെ മണിയടിച്ച് കാര്യം സാധിക്കുന്നവർക്കുള്ള ഒരു കൊട്ടാണോ എന്ന്. വേണമെങ്കിൽ അങ്ങനെയും കരുതാം.
ഞാൻ മണപ്പുറം ഫിനാൻസിൽ ജോലി ചെയ്യുമ്പോഴാണ് ഈ അഡൈ്വസ് മെമ്മൊ വന്നത്. ഇതിൽ വ്യകതമായി എഴുതിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ ജോലി കിട്ടിയില്ലെങ്കിൽ പിഎസ്സിയെ അറിയിക്കണം എന്ന്. ഈ കാര്യം പിഎസ്സിയെ അറിയിച്ചപ്പോൾ അത് ഞങ്ങളോട് അല്ല, കെഎസ്ആർടിസിയോടോ ഗവൺമെന്റിനോടോ ആണ് പറയേണ്ടത് എന്നാണ് പറയുന്നത്. പരീക്ഷനടത്തി റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയുള്ളൂ പിഎസ്സിക്ക് ബാധ്യത എന്നാണ് അവരുടെ ഭാഷ്യം.
9300 പേരിൽ 3808 പേർക്ക് അപ്പോയിന്റ്മെന്റ് കൊടുത്തു. അതിൽ 1000ൽ താഴെ ആളുകളെ ജോലിക്ക് കയറിയുള്ളു. അവരിൽ പലരും വേറെ പല ലിസ്റ്റിലും പേരുള്ളവരാണ്. ഞാനും പൊലീസിന്റെ മെയിൻ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടു. 3808ൽ ഭൂരിഭാഗം ആളുകളും മറ്റ് ലിസ്റ്റിൽ ഉള്ളവർ ആണെന്ന് ഗവർമെന്റിനറിയാം. അതറിയാവുന്നതുകൊണ്ടാണ് ഇത്രയും പേരെ മാത്രം ഗവൺമെന്റ് വിളിച്ചത്. പക്ഷേ ബാക്കിയുള്ളവർക്കാണ് ശരിക്കും ജോലി വേണ്ടത്. ഈ ലിസ്റ്റിൽ താഴോട്ടുള്ളവർ പലരും പ്രായം ഏറിയവരും സ്ത്രീകളും ഒക്കെയാണ്. അപ്പോൾ അവർക്ക് ഈ ജോലി കിട്ടിയേതീരു. ഈ ലിസ്റ്റ് 25,000 പേർക്ക് ആണ് അപ്പോൾ എന്തുകൊണ്ടാണ് ബാക്കിയുള്ളവർക്ക് ജോലി കൊടുത്തത്.
- ഒറ്റയ്ക്കാണല്ലോ സമരം നടത്തുന്നത്?
ഞാൻ നേരത്തെ പറഞ്ഞല്ലോ അധികാരവർഗത്തെ ഉണർത്താൻ വേണ്ടിയുള്ള സമരമാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു അനുകൂല സമീപനം ഇല്ലാത്തതുകൊണ്ട് എല്ലാവരും ഇത് കൈയൊഴിഞ്ഞ മട്ടാണ്. സർക്കാർഇങ്ങനെ ചെയ്യുമ്പോൾ നമ്മൾക്ക് എന്തു ചെയ്യാൻ കഴിയും എന്നാണ് അവർ ചോദിക്കുന്നത്. അപ്പോൾ അവരെ ഒന്ന് ഉണർത്തണം. നാളെ മുതൽ കുറച്ച് പേരും ഈ സമരത്തിൽ കൂട്ടുചേരും. അവരൊക്കെ ചേർന്ന് കഴിയുമ്പോൾ ഈ മണിയടിയുടെ ശബ്ദം കൂടും, സമരം ശക്തമാകുകയും ചെയ്യും.
- വീട്ടുകാരുടെ സപ്പോർട്ട്?
ഈ സമരത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിട്ടേ ഇല്ല. തിരുവനന്തപുരത്ത് ഒരു സമരത്തിന് വരുന്നുണ്ട് എന്നറിയാം. പക്ഷേ ഒറ്റയ്ക്കുള്ള ഒരു സമരമാണ് എന്ന് അറിയില്ല. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കണ്ട കുറച്ച് നാട്ടുകാർ പറഞ്ഞ് അവർ അറിഞ്ഞു. അറിഞ്ഞപ്പോൾ അവർ അനുകൂല നിലപാടാണ്. തിരുവല്ലയിലാണ് വീട്. അച്ഛൻ ശശി. അത്യാവശ്യം നാട്ടിലെ ജോലികൾ ചെയ്യുന്നു. ഒരു സാധാരണ കുടുംബം. വീട്ടുകാർ ഒരു ബ്യൂട്ടി പാർലറും നടത്തുന്നു.
- ആദ്യമായി എഴുതിയ പിഎസ്സി എക്സാം ആയിരുന്നോ?
അല്ല. ലാസ്റ്റ്ഗ്രേഡ് എഴുതി അതിന്റെ സപ്ലിമെന്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു. അതാണ് ആദ്യമായി എഴുതിയ പരീക്ഷ. പിന്നെ എൽഡി ക്ലാർക്ക് എഴുതി അതും സപ്ലിമെന്ററി ലിസ്റ്റ് ആയിരുന്നു. അതിന് ശേഷം പൊലീസ് കോൺസ്റ്റബിൾ എഴുതി. അതിന്റെ മെയിൻ ലിസ്റ്റിൽ വന്നു. പക്ഷേ ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടു. അതിന് ശേഷമാണ് കണ്ടക്ടർ ലിസ്റ്റിൽ വന്നത്.
- പിഎസ്സി നിലപാട് എന്താണ്?
പിഎസ്സി നിലപാട് അവർ ശരിക്കും വ്യക്തമാക്കുന്നില്ല. ഓരോ പിഎസ്സി എക്സാം നടത്തുന്നതിന് എത്രയോ കോടി രൂപ ചെലവാക്കുന്നുണ്ട്. ഇപ്പോഴത്തെ പരീക്ഷയുടെ കാര്യം തന്നെ എടുക്കാം. ആറുലക്ഷത്തിലേറെ ആളുകളാണ് അന്ന് പരീക്ഷ എഴുതിയത്. അതിൽ നിന്നും വെറും ആയിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ജോലി കൊടുത്തത്. അങ്ങനെ കോടികൾ മുടക്കി നടത്തുന്ന പരീക്ഷകൾ കഴിഞ്ഞ് എത്രപേർക്ക് ജോലി കിട്ടി എന്ന് അന്വേഷിക്കേണ്ട ചുമതല കൂടി പിഎസ്സി കാണിക്കണം.
9300 ഒഴിവുകൾ ഉണ്ട് എന്ന് പിഎസ്സിയെ കെഎസ്ആർടിസി അറിയിച്ചതുകൊണ്ടാണ് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഇട്ടത്. 9300 പേർക്ക് അഡൈ്വസ് മെമോ നൽകിയതും അതിന്റെ പേരിലാണ്. വിശന്ന് ഉറങ്ങിയവനെ വിളിച്ചുണർത്തി ഇലയിട്ട് ചോറ് തരില്ല എന്ന് പറയുന്ന അവസ്ഥയാണ് ഇത്.
- നിങ്ങളുടെ സമരം സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നുണ്ടോ?
അറിഞ്ഞിട്ടുണ്ട്. എന്നാണ് എന്റെ വിശ്വാസം. ഇല്ലെങ്കിൽ റാങ്ക്ലിസ്റ്റിൽ പേരുള്ള കുറേ ആളുകൾ കൂടി വന്ന് ചേരുന്നുണ്ട്. അപ്പോൾ ഈ മണിയടിയുടെ ശബ്ദം ഉയരും. അത് എന്തായാലും അധികാരവർഗ്ഗത്തിന്റെ അകത്തളങ്ങളിൽ ചെന്നെത്തും എന്ന് തന്നെയാണ് വിശ്വാസം.
- പിന്തുണയുമായി ആരെങ്കിലും എത്തിയിരുന്നു?
നാല് ദിവസമായി ഞാൻ ഈ സമരം തുടങ്ങിയിട്ട്. ഇപ്പോൾ കുറച്ച് ആളുകളുടെ പിന്തുണയുണ്ട്. എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികളുടെ പിന്തുണ ഇപ്പോൾ കിട്ടിയിട്ടുണ്ട്. നാളെ മുതൽ അവർകൂടി സമരത്തിൽ പങ്കുചേരും എന്നാണ് അറിയിച്ചിരിക്കുന്നത്.
- ഒറ്റയ്ക്ക് സമരം നടത്തുമ്പോഴുള്ള മാനസികാവസ്ഥ എന്താണ്?
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയാണ്. ചില ആളുകൾ അഭിനന്ദിക്കുന്നുണ്ട്. ചിലർ പരിഹാസരൂപത്തിൽ നോക്കുന്നുണ്ട്. ചിലർ നോക്കുകപോലും ചെയ്യാതെ പോകുന്നു. ഇതൊക്കെ ഒരു വല്ലാത്ത മാനസികാവസ്ഥയിലാക്കും. പക്ഷേ എന്തായാലും പിന്നോട്ടില്ല. ഈ സമരത്തിന് ഒരു നല്ല അവസാനം ഉണ്ടാകും എന്ന് ഉറപ്പാണ്. ശുഭാപ്തിവിശ്വാസം പണ്ടുമുതലേയുണ്ട്.
ദിവസവും തിരുവല്ലയിൽ നിന്ന് വന്നാണ് ഇവിടെ സമരം നടത്തുന്നത്. വൈകിട്ട് 4.30 വരെ തുടരും. 5.15ന് തിരിച്ച് പോകാൻ ഒരു ട്രയിൻ ഉണ്ട്. ഇവിടെ നിന്ന് സമരം തുടരാൻ സാമ്പത്തിക്കാവസ്ഥ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ദിവസവും പോയി വന്ന് സമരം നടത്തുന്നത്. അതിനുവേണ്ടി സീസൺ ടിക്കറ്റ് വരെ എടുത്തിരിക്കുകയാണ്.
- സമരത്തിൽ പങ്കെടുക്കാൻ മറ്റാരെങ്കിലും?
റാങ്ക് ലിസ്റ്റിൽ പേരുള്ള രാജ്മോഹൻ എന്നയാൾ നാളെ മുതൽ ഭക്ഷണം എത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ സമരത്തിൽ സജീവമായി പങ്കെടുക്കാം എന്നും അറിയിച്ചിട്ടുണ്ട്. ലിസ്റ്റിൽ 5035 ആണ് എന്റെ നമ്പർ. സർക്കാരിന് ഇതൊന്നും ശ്രദ്ധിക്കാൻ ഉള്ള സമയം ഇല്ലല്ലോ? അപ്പോൾ അവരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
- കെഎസ്ആർടിസി നഷ്ടമാണെന്ന് പറയുന്നതിനെക്കുറിച്ച്?
എങ്ങനെ നഷ്ടം വരുന്നു എന്ന് ശരിക്കും അന്വേഷിക്കേണ്ട കാര്യമാണ്. ദിവസവും കോടികളാണ് വരുമാനം. പിന്നെ ഇതെങ്ങനെ നഷ്ടമാകുന്നു? കുറച്ചൊക്കെ പരിഷ്കാരങ്ങൾ ആവശ്യമാണ്.
കെഎസ്ആർടിസി വർക്ക്ഷോപ്പിൽ കെഎസ്ആർടിസിയുടെ വണ്ടികൾ മാത്രമാണ് നന്നാക്കുന്നത്. ആ സൗകര്യം പൊതുജനങ്ങൾക്കും കൂടെ ഉപയോഗിക്കാൻ സൗകര്യം ഒരുക്കിയാൽ ഒരു അധികവരുമാനം കെഎസ്ആർടിസിക്ക് ലഭിക്കില്ലേ.
- ഈ ആശയത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ?
ഇല്ല. എനിക്ക് സ്വയം തോന്നിയ ആശയമാണ്. വീടിനടുത്ത് എന്നും പോകുന്ന ഒരു ക്ഷേത്രമുണ്ട്, അവിടെ ഒരു ദിവസം ഇരുന്ന് സമരത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ആണ് ഈ ആശയം മനസ്സിൽ തോന്നിയത്. ദേവന്മാരുടെ പൂജയ്ക്ക് വേണ്ടിയാണല്ലോ മണിയടിക്കുന്നത്. അപ്പോൾ അധികാരത്തിന്റെ ശ്രീകോവിലിൽ ഇരിക്കുന്ന മന്ത്രിമാരായ ദൈവങ്ങളോട് സങ്കടം പറയാൻ ഇതിലും നല്ല മാർഗ്ഗമില്ല എന്ന് തോന്നി. ഇത് എന്റെ സ്വന്തം ആശയമാണ്. ഇതിന്റെ പേറ്റന്റ് തനിക്കാണ്.
കഴിഞ്ഞ ദിവസം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത് ഒന്നര വർഷത്തിനുള്ളിൽ ജോലി കൊടുക്കും എന്നാണ്. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു വർഷമാണ്. ഇപ്പോൾ 13 മാസം കഴിഞ്ഞു. അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. മന്ത്രിയോട് നേരിട്ട് സംസാരിക്കാൻ പോയെങ്കിലും അതിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പിഎയോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് മന്ത്രി ഞങ്ങളുടെ കാര്യത്തിൽ അനുഭാവപൂർവ്വമായ തീരുമാനം എടുക്കുമെന്നാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്