ഒരു നോട്ടീസ് കൈവശം വച്ചാൽ ഇത്ര പീഡനമോ? ഞങ്ങൾക്ക് ദേഹോപദ്രവമേറ്റില്ലെങ്കിലും നടയടി നേരിട്ട് കണ്ടു; ചെയ്യാത്ത കുറ്റത്തിന് മവോ ബന്ധമാരോപിച്ച് തടവറയിൽ പൊലീസ് അടച്ച തുഷാർ നിർമ്മലിന് പറയാനുള്ളത്
കൊച്ചി:''അവർ എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്. എന്തു കുറ്റമാണു ഞങ്ങൾ ചെയ്തത്? '' മാവോയിസ്റ്റ് ബന്ധമാരോപിച്ചും കളമശേരിയിലെ ദേശീയപാത അഥോറിറ്റിയുടെ ഓഫീസ് അക്രമിച്ചെന്നും പറഞ്ഞ് രണ്ടു മാസക്കാലം യു എ പി എ എന്ന കരിനിയമം ചുമത്തി ജയിലലടച്ച മനുഷ്യാവകാശ പ്രവർത്തകരായ തുഷാർ നിർമൽ സാരഥിയും സർക്കാർ ജീവനക്കാരൻ കൂടിയായ ജയ്സൺ കൂപ്പറും ജയിലിൽനിന്നിറങ്ങിയ ശേഷം ചോദിക്കുന്നു.
കളമശേരി ദേശീയപാതാ അഥോറിറ്റിയുടെ ഓഫീസ് മാവോയിസ്റ്റുകളെന്നു പൊലീസ് പറയുന്ന ഒരു സംഘമാളുകൾ അടിച്ചുതകർത്ത സംഭവമുണ്ടായതോടെയാണ് കൊച്ചിയിൽ ഏറെ നാളായി ഭരണകൂടത്തിന്റെ കണ്ണിലെ കരടായ തുഷാറും ജയ്സൺ കൂപറും പിടിക്കപ്പെട്ടത്. ഒരിക്കൽ പോലും പൊലീസ് തങ്ങളെ തല്ലുകയോ ദേഹോപദ്രവം ഏല്പിക്കുകയോ ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളോട് വളരെ നന്നായാണു പെരുമാറിയതെന്നുമാണ് അഡ്വ. തുഷാർ നിർമൽ സാരഥി മറുനാടൻ മലയാളിയോടു പറഞ്ഞത്. ഇപ്പോഴും ഞങ്ങൾ ചെയ്ത കുറ്റമെന്താണെന്നു പറയുന്നില്ല. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചുവെന്നാണ് പൊലീസ് ഭാഷ്യം. ഒരു നോട്ടീസ് കൈവശം വച്ചാൽ ഇത്ര പീഡനമോ?
പുറത്ത് ആളുകൾ പറയുന്നതും വിശ്വസിക്കുന്നതും പോലെ തങ്ങൾ മനുഷ്യാവകാശ ധ്വംസകരൊന്നുമല്ല എന്നു തെളിയിക്കാനായിരിക്കും അവർ ചിലപ്പോൾ ശ്രമിച്ചത്. അല്ലെങ്കിൽ ഞങ്ങളെ കുറച്ചുകാലം ഇരുമ്പഴിക്കുള്ളിലാക്കണമെന്നു മാത്രമായിരിക്കും അവരുടെ ആവശ്യം. അതു നടത്താൻ എന്തായാലും തല്ലിന്റെ ആവശ്യമില്ലല്ലോ? തങ്ങളോടു ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ(അറിയാവുന്ന) മറുപടി കൊടുത്തിട്ടുണ്ട്. ചിലപ്പോൾ അതിൽ പൊലീസ് ഉദ്യോഗസ്ഥർ തൃപ്തരായിരിക്കാം. കളമശേരി ഓഫീസ് അക്രമവുമായി ഒരു ബന്ധവും തങ്ങൾക്കില്ല. പിടിക്കപ്പെട്ട സമയം മുതൽ ഇതുതന്നെയാണ് പൊലീസിനോട് ആവർത്തിക്കുന്നത്. തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഞങ്ങൾ സത്യത്തിൽ ഉറച്ചുനിന്നതേയുള്ളൂ.
മാവോയിസത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നുവെന്നു പറയപ്പെടുന്ന ഒരു അക്രമസംഭവവുമായി ജയ്സണോ തനിക്കോ യാതൊരു ബന്ധവുമില്ലെന്നും തുഷാർ പറയുന്നു. യു എ പി എ ചുമത്തപ്പെട്ട ഇരുവരേയും കാക്കനാട് ജില്ലാ ജയിലിലാണ് അടച്ചത്. അവിടെയും മറ്റ് ദുരന്താനുഭവങ്ങൾ ഒന്നും തങ്ങൾക്കുനേരെ ജയിൽ വാർഡന്മാർ കാണിച്ചില്ല. അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായതിനാലായിരിക്കാം അത്. എന്നാൽ മറ്റു തടവുകാരോട് ക്രൂരമായിത്തന്നെയാണ് ജയിൽ ഉദ്യോഗസ്ഥരും പൊലീസുകാരും പെരുമാറിയിരുന്നത്. നമ്മുടെ ജയിലുകളിൽ നിന്ന് എടുത്തുമാറ്റപ്പെട്ടുവെന്നു ഭരണകൂടം അവകാശപ്പെടുന്ന നടയടി ഉൾപ്പെടെയുള്ള പീഡനമുറകൾ കക്കനാട് ജില്ലാ ജയിലിൽ കാണാനായി. തങ്ങളെ ഉപദ്രവിച്ചില്ലെങ്കിലും പുതുതായി വരുന്ന പ്രതികളെ നടയടി നൽകിത്തന്നെയാണ് ജയിലിലേക്ക് സ്വീകരിക്കുക അതിൽ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല-തുഷാർ വെളിപ്പെടുത്തുന്നു.
ചെറിയ കുറ്റം മാത്രം ആരോപിക്കപ്പെട്ട് ജയിലിലെത്തുന്നവരെ ഉൾപ്പെടെ പലപ്പോഴും വാർഡർമാർ തെറിയഭിഷേകം നടത്തുന്നത് കണ്ടു. കുറ്റവാളിയാണെങ്കിലും അവർക്ക് ലഭിക്കേണ്ട സ്വാഭാവികമായ മനുഷ്യാവകാശങ്ങൾ പോലും അവിടെ കവർന്നെടുക്കുകയാണ്. ഭക്ഷണ കാര്യത്തിൽ പോലും വലിയ വിവേചനമുണ്ട്. സർക്കാർ ഒരു പ്രതിക്ക് അനുവദിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ പോലും അവിടെ തിരിമറി നടക്കുന്നുണ്ട് .ചോറ് എത്ര വേണമെങ്കിലും കിട്ടും .അതിനൊപ്പമുള്ള കറികൾ പലതും പേരിനുമാത്രം. ഭക്ഷണത്തിന്റെ നിലവാരവും അത്ര നല്ലതൊന്നുമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളെ കാണാൻ സന്ദർശകരെ അനുവദിക്കുന്നതിലൊന്നും കാര്യമായ വിവേചനം കാണിച്ചിട്ടില്ലെന്നും തുഷാർ പറഞ്ഞു.
താൻ മനസിലാക്കിയിടത്തോളം അക്രമങ്ങളുമായി ബന്ധപ്പെട്ട ചെറിയൊരുരു ആരോപണം പോലും തങ്ങൾക്കെതിരെ ചുമത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റ് അനുഭാവികൾ മാത്രമാണ് തങ്ങളെന്നാണ് പൊലീസ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ അതു തെളിയിക്കാൻ ആവശ്യമായ ഒരു തെളിവും പൊലീസിന്റെ പക്കലുണ്ടെന്ന് തോന്നുന്നില്ല . ഇതാക്കെയായിരിക്കാം ഒടുവിൽ തങ്ങളുടെ ജാമ്യാപേക്ഷ മൂന്നാമതും പരിഗണിച്ചപ്പോൾ ജാമ്യം നല്കുന്നതിൽ എതിർപ്പൊന്നുമില്ലെന്നു പൊലീസ് കോടതിയെ അറിയിക്കാൻ കാരണമായത്്. ഒരു പക്ഷേ തങ്ങൾ അകത്തുകിടക്കുമ്പോൾ പുറത്തു സജീവമായ ജനകീയ പ്രക്ഷോഭം വേരുറപ്പിക്കുന്നത് ഭരണകൂടം അറിഞ്ഞിട്ടുണ്ടാകാം. അതുമല്ലെങ്കിൽ പുറത്തിറങ്ങിയാൽ തങ്ങൾ ആരുമായെല്ലാം ബന്ധപ്പെടുന്നുവെന്നു നിരീക്ഷിക്കാനാകാം, തുഷാർ വ്യക്തമാക്കി.
തന്റെ ഫേയ്സ്ബുക്കും മൊബൈൽ ഫോണും ഇപ്പോഴും പൊലീസ് നിയന്ത്രണത്തിൽ തന്നെയാണ്. അവർ എങ്ങനെ വേണമെങ്കിലും അന്വേഷിക്കട്ടെ തങ്ങൾക്ക് ഒരുപ്രശ്നവുമില്ലെന്നും ജനകീയ മനുഷ്യാവകാശ പോരാട്ടങ്ങളിൽ ഇനിയും സജീവമായിത്തന്നെയുണ്ടാവുമെന്ന്് തുഷാർ നിർമൽ സാരഥി വ്യക്തമാക്കി. കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെയാണ് കോടതി ജയ്സൺ കൂപ്പറേയും തുഷാറിനേയും വിട്ടയച്ചത്. ജില്ല വിട്ടു പോകരുത്, എല്ലാ തിങ്കളാഴ്ച്ചയും എ സി പി മുൻപാകെ ഹാജരായി ഒപ്പുവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളാണ് കോടതി നിഷ്കർഷിച്ചിരിക്കുന്നത്.
എന്നാൽ ഇതുവരെ ഇത്രയും കാലം കസ്റ്റഡിയിൽ വച്ചിട്ടും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നരേഖകളൊന്നും തന്നെ പൊലീസിനു പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ജയ്സണെ കൊച്ചിയിലെ വീട്ടിൽനിന്നും തുഷാറിനെ കോഴിക്കോട് പത്രസമ്മേളനം കഴിഞ്ഞിറങ്ങും വഴിയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍