അമ്മായിയമ്മപ്പോരും അവിഹിതവും കാണിക്കുന്ന സീരിയലിനെ കുറ്റം പറയുന്നവർ തന്നെ ആദ്യം ബഹിഷ്ക്കരിക്കട്ടെ; സീരിയൽ സെൻസറിങ് അസംബന്ധം: കറുത്തമുത്തിലെ നായിക വെളുത്തതല്ല! മിനി സ്ക്രീനിലെ സൂപ്പർസ്റ്റാർ കിഷോർ സത്യയുമായുള്ള അഭിമുഖം
കൊച്ചി: മലയാള സീരിയൽ മേഖലയിലെ പരിചിത താരങ്ങളിൽ ഒരാളാണ് കിഷോർ സത്യ. മിനി സ്ക്രീനിൽ സ്ത്രീ പ്രേക്ഷകരുടെ സൂപ്പർസ്റ്റാറായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഏഷ്യാനെറ്റായാലും മഴവിൽ മനോരമ ആയാലും സൂര്യ ടിവിയായാലും കിഷോർ സത്യയുടെ സീരിയൽ മലയാളികൾ കാണും. ഇപ്പോൾ സ്ത്രീ പ്രേക്ഷകരുടെ ഇഷ്ട സീരിയലായ ഏഷ്യാനെറ്റിലെ കറുത്ത മുത്തിലെ നായക വേഷത്തിലും എത്തുന്നത് കിഷേർ സത്യയാണ്. സിനിമാ രംഗത്ത് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി പരാജയപ്പെട്ട കിഷോറിനെ മിനി സ്ക്രീൻ സൂപ്പർതാര പരിവേഷം നൽകുകയായിരുന്നു. കറുത്തമുത്തിലെ കഥാപാത്രത്തെ കുറിച്ചും മലയാള സീരിയലുകൾക്ക് നേരെ ഉയർന്ന ആക്ഷേപരങ്ങളെ കുറിച്ചും കിഷോർ മറുനാടൻ മലയാളിയോട് മനസുതുറന്ന് സംസാരിച്ചു. സീരിയലുകളെ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ തന്നെ ആദ്യം അത് കാണാതിരിക്കട്ടെ എന്നാണ് കിഷോറിന് പറയാനുള്ളത്. സീരിയലുകൾ സ്വയം സെൻസർ ചെയ്യുന്നുണ്ടെന്നും ഇതിനായി സർക്കാർ സംവിധാനം വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കിഷോർ സത്യ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലേക്ക്..
കറുത്ത മുത്ത് എന്ന സീരിയലിൽ അഭിനയിക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്തായിരുന്നു?
ഞാൻ ടെലിവിഷനിൽ വളരെ സെലക്ടീവ് ആണ്. മഴവിൽ മനോരമയിലെ കഥയിലെ രാജകുമാരി എന്ന സീരിയലാണ് അവസാനമായി ഞാൻ ചെയ്തത്. കഥാപരമായിട്ടും ക്യാരക്ടർ നോക്കിയാലും നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം പ്രവീൺ കടയ്ക്കാവൂർ ഈ പ്രോജക്ടുമായി വിളിച്ചപ്പോൾ വളരെ വ്യത്യസ്തമായ ഒരു പ്രയോഗമായി തോന്നി. പ്രദീപ് പണിക്കർ, പ്രവീൺ കടയ്ക്കാവൂർ എന്നിവർ കുങ്കുമപ്പൂവ് സീരിയലിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് ഒരു ഹിറ്റ് പെയർ ആയി മാറിക്കഴിഞ്ഞവരാണ്. അത് എന്നെ പ്രേരിപ്പിച്ച ഘടകങ്ങളിൽ പ്രധാനമായ ഒന്നാണ്.
കാസ്റ്റിങ് സമയത്ത് പ്രധാനമായും കറുത്ത മുത്ത് എന്ന കഥാപാത്രത്തെ സെലക്ട് ചെയ്യുന്നതിൽ താങ്കൾക്ക് പങ്കുണ്ടായിരുന്നോ?
ഒരു സീരിയലിൽ അഭിനയിച്ചാൽ അതിന്റെ ടോട്ടാലിറ്റിയിൽ കൂടെ നിൽക്കുന്ന ആളാണ് ഞാൻ. കറുത്ത മുത്ത് എന്ന സീരിയലിലെ കഥാപാത്രമായി ഒരു കറുത്ത കുട്ടിയെത്തന്നെയാണ് അഭിനയിപ്പിക്കാൻ പ്രവീൺ കടയ്ക്കാവൂർ തീരുമാനിച്ചത്. അതിനായി മലയാളത്തിലും തമിഴിവും ആന്ധ്രയിലും ഒക്കെ അന്വേഷണങ്ങൾ നടത്തി. പ്രവീണിനൊപ്പം തന്നെ ഹീറോയിൻ ഹണ്ടിൽ ഞാനും സജീവമായിരുന്നു.
റേഡിയോയിൽ വരെ ഹീറോയിനായി പരസ്യം ചെയ്തു നോക്കി. എന്റെ ഒരു സുഹൃത്ത് ദിനേശ് പണിക്കക് പഴയ നടനും നിർമ്മാതാവുമൊക്കെയാണ്, അദ്ദേഹത്തിന്റെ ഫേസ്ബുക്ക് സുഹൃത്താണ് പ്രേമി എന്ന ഈ നായിക, അങ്ങനെ അവരുടെ സ്ക്രീൻ ടെസ്റ്റ് നടത്തി. അങ്ങനെ കറുത്ത ഒരു പെൺകുട്ടിയെ തന്നെ കറുത്തമുത്തായി കിട്ടി.
കറുത്ത മുത്തായി വേഷമിടുന്ന നായിക വെളുത്ത പെൺകുട്ടിയാണെന്നും ഖ്യാതിയുണ്ടായിരുന്നു? അതിന് പിന്നലെ സത്യാവസ്ഥ എന്താണ്? സീരിയലിനെ പ്രമോട്ട് ചെയ്യാൻ അണിയറക്കാരുടെ ഒരു തന്ത്രമായിരുന്നോ അത്?
സത്യമായിട്ടും ഞങ്ങൾ ആരും തന്നെ ചെയ്തതല്ല. നായികയുടെ ഫേസ്ബുക്ക് പേജിൽ അവർ ഫോട്ടോഷോപ്പിലൂടെ വെളുപ്പിച്ച ചിത്രങ്ങളാണ് ഇട്ടിരിക്കുന്നത്. അത് കണ്ടിട്ട് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ അവർ വെളുത്തതാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പിന്നെ അത് വളരെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നിൽ മലയാളികളുടെ സ്വഭാവത്തിന്റെ ഒരു പ്രതിഫലനം കൂടെയുണ്ട്. കറുപ്പിനും വെളുപ്പിനും അത്രയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നായികയെക്കുറിച്ച് ഇത്തരം ഒരു വാർത്ത പ്രചരിക്കുമ്പോൾ അവർക്ക് തന്നെ വേണമെങ്കിൽ താൻ കറുത്തതാണെന്ന് ഫേസ്ബുക്കിലൂടെയെങ്കിലും തിരുത്ത് നൽകാമായിരുന്നു. യഥാർത്ഥത്തിൽ ഞാൻ അവരുടെ യഥാർത്ഥ ചിത്രം എന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇതിന് മറുപടിയായി നൽകിയിരുന്നു.
കറുത്ത നിറമുള്ളവരെ ആക്ഷേപിക്കുന്ന ചില പ്രയോഗങ്ങൾ ഈ സീരിയലിൽ ഉണ്ട് എന്ന് പറഞ്ഞാൽ?
കറുത്ത നിറമുള്ളവരെ അഭംഗിയായും ഐശ്വര്യക്കേടായും കേരളത്തിൽ മാത്രമല്ല, രാജ്യത്തു തന്നെ കണക്കാക്കുന്ന ഒരു പ്രവണത നിലനിൽക്കുന്നുണ്ട്. നായിക താൻ കറുത്തതാണെന്ന് വെളിപ്പെടുത്താത്തത് പോലും അതിനാലാണ്. അത്തരം ഒരു സാഹചര്യമാണ് ഈ സീരിയലും ചർച്ച ചെയ്യുന്നത്. കഥയാകുമ്പോൾ അതിനെ പൊലിപ്പിച്ചുകാണിക്കേണ്ടിയിരിക്കുന്നു. എന്നാൽ കഥയിൽതന്നെയപം ഡോ. ബാലചന്ദ്രൻ എന്ന എന്റെ കഥാപാത്രം കറുത്ത മുത്തിന്റെ ഭർത്താവ് അവളെ പിന്തുണയ്ക്കുന്നതായാണ് കാണിക്കുന്നത്. അമ്മായിഅച്ഛനായിട്ടുള്ള കഥാപാത്രവും അനിയനുമെല്ലാം അങ്ങനെത്തന്നെ.
പുരുഷന്മാർക്ക് യഥാർത്ഥത്തിൽ സീരിയലുകളിൽ രണ്ടാം സ്ഥാനമാണല്ലോ കണ്ടുവരാറുള്ളത്?
സത്യമാണ്. എന്നാൽ കറുത്തമുത്ത് എന്ന സീരിയൽ അതിലും വ്യത്യസ്തമാണ്. അമ്മായിഅമ്മയും അനുജത്തിയും നെഗറ്റീവ് റോളുകളിൽ അരങ്ങ് തകർക്കുമ്പോൾ ഞാൻ, അച്ഛൻ കഥാപാത്രം എന്നിവർക്ക് കൃത്യമായ സ്ഥാനം കഥയിൽ ഉണ്ട്. കാർത്തു എന്ന എന്റെ ഭാര്യാ കഥാപാത്രമായ കറുത്ത മുത്തിനെ പീഡിപ്പിക്കുന്നതിനെതിരെ ശക്തമായി സംസാരിക്കാൻ കഴിവുള്ള ആളാണ് എന്റെ കഥാപാത്രം. കഥയിലെ രാജകുമാരി എന്ന ഞാൻ രണ്ട് വർഷം മുമ്പ് ചെയ്ത സീരിയൽ കഥാപാത്രത്തിനും പുരുഷന് കൃത്യമായ പരിഗണനയുണ്ടായിരുന്നു. സ്ത്രീകളെ ആക്ഷേപിക്കുകയല്ല, എങ്കിലും സ്ത്രീകൾ ശബ്ദിക്കുകയും പുരുഷന്മാർ അടിമകളാക്കപ്പെടുകയും ചെയ്യുന്ന സീരിയൽ കഥകളോട് വ്യക്തിപരമായി എനിക്ക് താത്പര്യമില്ല.
സീരിയലിന് സെൻസറിങ് വരുന്നു എന്നതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?
അറിവില്ലായ്മയുടെ ഒരു ഭാഗമാണ് സീരിയൽ സെൻസറിങ് എന്ന് തന്നെ തോന്നുന്നു. അങ്ങനെ കൃത്യമായി അല്ലെങ്കിൽ പ്യുവർ സെൻസറിങ് കഴിഞ്ഞാണെങ്കിൽ ഇപ്പറയുന്ന സിനിമകളൊക്കെ പുറത്തിറങ്ങുമോ? രണ്ടാമത്തെ കാര്യം ഒരു സിനിമ മോശമായാൽ ജനങ്ങൾ അവ തീയേറ്ററിൽ പോയി കാണുന്നില്ല. ആ സിനിമ വിജയിക്കുന്നില്ല. സീരിയൽ മോശമാണെങ്കിൽ അത്തരം സീരിയലുകളെ ബഹിഷ്കരിക്കണം. അങ്ങനെ പ്രേക്ഷകർ ബഹിഷ്കരിച്ചാൽ അത് ടെലിവിഷൻ റേറ്റിംഗിനെ ബാധിക്കും. അത് നിർത്താൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകും. അമ്മായിഅമ്മപ്പോരും അവിഹിതവുമെല്ലാം കാണുകയും അതിന് ശേഷം വിമർശിക്കുകയും ചെയ്യുന്നതെന്തിനാണ്. മോശമാണെങ്കിൽ കാണണ്ട്. ഒരു റിമോട്ടുമായി ഇരിക്കുന്നവർക്ക് സീരിയലല്ലാതെ എത്ര ഓപ്ഷനുകളുണ്ട്. മോശമാണെങ്കിൽ അത് ബഹിഷ്കരിക്കപ്പെടുകയും അത്തരം സീരിയലുകളും എടുക്കാതിരിക്കാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാകും.
സിനിമയിൽ നിന്നാണല്ലോ അഭിനയ ജീവിതത്തിന്റെ തുടക്കം?
യൂത്ത് ഫെസ്റ്റിവൽ എന്ന ചിത്രത്തിലൂടെയാണ് ഞാൻ അഭിനയ രംഗത്തേക്ക് വന്നത്. ആ സിനിമയുടെ കൊമേഴ്സ്യൽ പരാജയം എന്റെ കരിയറിനെ വല്ലാതെ ബാധിച്ചു. ആ സമയത്ത് യുവാക്കളുടെ സിനിമയ്ക്ക് അത്ര സ്വീകാര്യത ഉണ്ടായിരുന്നില്ല. തസ്കരവീരൻ എന്ന ചിത്രവും ചെയ്തു. ആദ്യ രണ്ട് സിനിമകളിലും ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെ ബൈസൈക്കിൾ തീവ്സ്, പൈസ പൈസ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിവയും ചെയ്തു. പിന്നെ ടെലിവിഷൻ തന്നെയാണ് എന്നെ പ്രേക്ഷകശ്രദ്ധ നേടിത്തന്നത്. പക്ഷേ, ഞാൻ ഒരിക്കലും കിഷോർ സത്യയായിട്ടല്ല പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ ആളുകൾ എന്നെ ഡോ. ബാലചന്ദ്രൻ എന്നാണ് വിളിക്കുന്നത്. പക്ഷേ, സിനിമകണ്ട് കഴിഞ്ഞിറങ്ങിയാൽ പിന്നീട് ഞാൻ കിഷോർ സത്യയാണ്. പിന്നെ എന്റെ അഭിനയത്തിന് ലഭിക്കുന്ന ഒരു അംഗീകാരമാണ് എന്നെ കഥാപാത്രമായി സ്വീകരിക്കുന്നു എന്നുള്ളത്.
വീട്ടമ്മമാരാണോ കറുത്തമുത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നത്?
രാത്രി പത്ത് മണിയുടെ സ്ലോട്ട് ആയതുകൊണ്ടാണെന്ന് തോന്നുന്നു പുരുഷന്മാരും കറുത്ത മുത്ത് എന്ന സീരിയൽ കണ്ട് അഭിപ്രായങ്ങൾ അറിയാക്കാറുണ്ട്. സാധാരണ സ്ത്രീകൾ അഭിപ്രായം അറിയിക്കുന്നതിൽ നിന്ന് വ്യത്യാസപ്പെട്ടാണ് അവർ കഥയെ സമീപിക്കുന്നത്. എത്ര മെയിൽ ഷോവെനിസം എന്നു പറഞ്ഞാലും സ്ത്രീയ്ക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പുരുഷനല്ലാത്തതിനാൽ പുരുഷന്മാർക്കും പൊതുവേ കാണാൻ താത്പര്യമുള്ളതായി തോന്നുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങൾ ഉറഞ്ഞ് തുള്ളുമ്പോൾ തലതാഴ്ത്തി നിൽക്കുന്ന ഒരു പുരുഷ കഥാപാത്രത്തെ വീട്ടിൽ ഇരുന്ന് ആരും കാണാൻ താത്പര്യപ്പെടില്ലല്ലോ? അതുകൊണ്ടായിരിക്കാം പുരുഷന്മാർക്കിഷ്ടം എന്ന് എനിക്ക് തോന്നുന്നു.
സീരിയലിലെ സഹപ്രവർത്തകരെക്കുറിച്ച്?
പ്രേമി എന്നാണ് കറുത്ത മുത്തിന്റെ പേര്. അത്പോലെ തന്നെ ശരണ്യ ക്യാൻസറിനെ അതജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നതിന് ശേഷം അഭിനയിച്ച ആദ്യ സീരിയലാണ് അച്ഛനായി അഭിനയിക്കുന്ന സന്തോഷ് ചേട്ടന് വളരെ നല്ല കഥാപാത്രമാണ് ഈ സീരിയലിൽ. അത്പോലെ തന്നെ എല്ലാ അണിയറ പ്രവർത്തകരും വളരെ സപ്പോർട്ടീവ് ആണ്. ശ്രീഹരി, ശ്രീലത നമ്പൂതിരി, പട്ടുസാരിയിലൂടെ സീരിയൽ രംഗത്ത് വന്ന റിച്ചാർഡ് എല്ലാവരും വളറെ അനുഭവസമ്പന്നരുമാണ്. സംവിധായകൻ ആയ പ്രവീൺ കടയ്ക്കാവൂർ എന്റെ ഈ പത്ത് വർഷത്തെ കരിയറിൽ ഇത്ര ആത്മാർത്ഥതയും ഉത്തരവാദിത്തവുമുള്ള ഒരു സീരിയൽ സംവിധായകനെ കണ്ടിട്ടില്ല.
ജനങ്ങൾ കറുത്തമുത്തിനെക്കുറിച്ച് നേരിട്ട് അഭിപ്രായം അറിയിക്കാറുണ്ടോ?
തീർച്ചയായും കറുത്തമുത്തിന്റെ ഒരു പ്രധാന സീൻ പൊന്മുടിയിൽ വച്ച് ചിത്രീകരിച്ചതാണ്. സീൻ സംപ്രേഷണം ചെയ്തതിന് ശേഷമുള്ള ഒരു ഒഴിവ് ദിവസം ഞാൻ കുടുംബവുമൊത്ത് പൊന്മുടിയിൽ പോയി. അവിടെ വച്ച് തലശേരിയിൽ നിന്നുള്ള ഒരു കുടുംബം എന്നെ വന്ന് പരിചയപ്പെട്ടു. കറുത്തമുത്ത് സീരിയലിൽ പൊന്മുടി കണ്ട് ഇഷ്ടപ്പെട്ട് വന്നതാണെന്ന് പറഞ്ഞു. അവർ സീരിയലിനെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു. അത്പോലെതന്നെ ഡോ. ബാലചന്ദ്രൻ എന്ന കഥാപാത്രത്തെ വളരെയധികം വിലയിരുത്തി സംസാരിക്കുന്നവരുമുണ്ട്. പ്രശംസയെക്കാൾ വിമർശനങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം.
ആരാണ് വിമർശിക്കുന്നത്?
അടുത്ത സുഹൃത്തും വലിയ വിമർശകയുമൊക്കെ എന്റെ ഭാര്യ പൂജ തന്നെയാണ്. അവൾ നല്ല അഭിനയമെന്ന് പറയാൻ കുറച്ച് ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ എനിക്ക് ഇംപ്രൂവ് ചെയ്യാൻ അത് വളരെ സഹായിക്കുന്നു.
അവതാരകനായും തിളങ്ങാൻ കഴിയുന്നുണ്ടല്ലോ?
ഒരുപക്ഷേ, സീരിയലുകളിൽ വന്നപ്പോൾ പ്രേക്ഷകർക്ക് ഞാൻ ഏറെ സുപരിചിതനായിരുന്നിരിക്കാം. അമൃത ടിവി, വനിതാ രത്നം, ഏഷ്യാനെറ്റ് അവാർഡ് എന്നിവയിലൂടെയെല്ലാം ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. ഇപ്പോൾ ഷോകൾ കുറവാണ്. സീരിയൽ ഡബ്ബിങ് എന്നിവയൊക്കെയാണ് പ്രധാനമായി ഇപ്പോൾ ചെയ്യുന്നത്. കറുത്തമുത്തിൽ ഞാൻ തന്നെയാണ് എന്റെ കഥാപാത്രത്തിന് ശബ്ദം നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്