മോഹനേട്ടനു സുഖമാണോ? ഷാജുവിന്റെ വിശേഷങ്ങൾ
കേരളത്തിലെ വീട്ടമ്മമാർ നെഞ്ചിലേറ്റിയ ഒരു മിമിക്രി താരമുണ്ട്. മിമിക്രിയിലൂടെ ചിരിപ്പിച്ച് സീരിയലിലൂടെ കുടുംബ മസ്സുകളുടെ കണ്ണിലുണ്ണിയായി മാറിയ ഷാജു. മോഹൻലാലിനെ മിമിക്രി ചെയ്താണ് വേദികളിൽ ഷാജുകയ്യടി വാങ്ങിയതങ്കിൽ സീരിയൽ പ്രേമികൾക്ക് ഷാജു സ്വന്തം മോഹനേട്ടനാണ്. വീട്ടമ്മമാരും കൊച്ചുകുട്ടികളും മുതൽ മുത്തശ്ശിമാർ വരെ ഈ നടനെ കാണുമ്പോൾ മോഹനേട്ടൻ എന്നാണ് വിളിക്കുക. 'പാരിജാതത്തിൽ ഷാജു അവതരിപ്പിക്കുന്ന കഥാപാത്രമാണ് മോഹട്ടേൻ. ''അടുത്തിടെ ഒരു കടയിൽ നിൽക്കുമ്പോൾ നല്ല പ്രയമുള്ള അമ്മച്ചി ഓടി എന്റെയടുത്തു വന്നിട്ട് 'മോഹനേട്ടാ സുഖമാണോ എന്നൊരു ചോദ്യം. മക്കളോടൊപ്പം കടയിൽ വന്നതാണ് അവർ. എന്റെ യഥാർത്ഥപേര് ആളുകൾ മറന്നുപോയെന്നു തോന്നുന്നു പുതുതായി അഭിനയിക്കുന്ന സിനിമയ്ക്കുവേണ്ടി മുടിയൊക്കെ പറ്റവെട്ടി സാധാരണ കാണുന്ന രൂപത്തിൽ നിന്ന് കുറച്ച് വ്യത്യസ്തനായിട്ടാണ് ഷാജുവിന്റെ രൂപം.
- മിമിക്രിയിലൂടെയായിരുന്നല്ലോ അഭിനയരംഗത്തേക്ക് വന്നത്?
കലയുമായി ഒരു ബന്ധമില്ലാത്ത കുടുംബമായിരുന്നു എന്റേത്. പാലക്കാട്ടെ മുണ്ടൂരിലാണ് വീട്. പഠിക്കുമ്പോഴേ മിമിക്രിയോട് നല്ല താൽപര്യമുണ്ട്. സ്കൂളിൽ ചില നാടകങ്ങളിലൊക്കെ തല കാണിച്ചിരുന്നു. പ്രിഡിഗ്രിക്കുശേഷം കമ്പ്യൂട്ടർ ഡിപ്ലോമയ്ക്ക് ചേർന്നു. മിമിക്രിയോടും, പാട്ടിനോടുമുള്ള ഇഷ്ടം കൊണ്ട് ഗാനമേള ട്രൂപ്പിന്റെ കൂടെ അനൗൺസ് ചെയ്യാൻ പോയിരുന്നു. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു മിമിക്രി ട്രൂപ്പുകാർ എന്റെ ശബ്ദം കേട്ടിട്ട് 'നല്ല ശബ്ദമാണെന്നു പറഞ്ഞ് അവരുടെ ട്രൂപ്പിലേക്ക് ക്ഷണിച്ചു. കുറേനാൾ പാലക്കാട് തുടർന്നു. പിന്നീട് കൊച്ചിയിലേക്ക് വന്നു. 'കൊച്ചിൻ ഹൈസ് എന്ന ട്രൂപ്പിൽ ചേർന്നു. സലിംകുമാറൊക്കെ ഇതിൽ പ്രവർത്തിച്ചിരുന്നു.
- മോഹൻലാലിനെയാണല്ലോ കൂടുതലും അനുകരിക്കുന്നത്?
അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാൻ. അന്ന് അദ്ദേഹത്തെ അനുകരിക്കാൻ അധികം ആളുകൾ ഉണ്ടായിരുന്നില്ല. മിമിക്രിരംഗത്ത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ അതുകൊണ്ട് സാധിച്ചു. അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയിൽ അഭിയിക്കണെമെന്ന് വലിയ സ്വപ്നമായിരുന്നു. 'മാമ്പഴക്കാലത്തിൽ അദ്ദേഹത്തിന്റെ സഹോദരനായി അഭിയിക്കാൻ അവസരം കിട്ടി. പക്ഷേ സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ല. അന്ന് നല്ല സങ്കടം തോന്നിയിരുന്നു. ഇപ്പോൾ ഞാൻ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ പടമായ 'ശിക്കാറിലാണ് വലിയ വേഷമൊന്നുമല്ല എന്നാലും ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം അതാണ്.
- മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തുന്നത് എങ്ങയൊണ്?
വാർദ്ധ്യക്യപുരാണം സിനിമയിൽ അബി അവതരിപ്പിച്ചിരുന്ന കഥാപാത്രം മോഹൻലാലിനെ അനുകരിക്കുന്നുണ്ട്. ആ സിനിമയിൽ മുഴുവൻ അബിക്കുവേണ്ടി ഡബ്ബ് ചെയ്തിരുന്നത് ഞാനായിരുന്നു. അത് അറിഞ്ഞിട്ടാണ് ബാലുകിരിയത്ത് സംവിധാനം ചെയ്ത മിമിക്സ് ആക്ഷൻ 500 സിനിമയിലേക്ക് വിളിച്ചത്. അതായിരുന്നു ആദ്യ സിനിമ. ആ സമയങ്ങളിൽ ചെറിയ ബജറ്റിലൊതുങ്ങുന്ന മിമിക്രി താരങ്ങളെ വച്ച് ധാരാളം സിനിമകൾ ഇറങ്ങിയിരുന്നു. ചെറിയ വേഷങ്ങളായിരുന്നു എല്ലാ സിനിമകളിലും.
- സിനിമയിലേക്കാൾ നല്ല വേഷങ്ങൾ കിട്ടിയിരുന്നത് സീരിയലിലല്ലേ?
ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ എല്ലാം സീരിയലിലായിരുന്നു. മഹാത്മഗാന്ധി കോളി, ചാരലത, ദുർഗ, മെഗസ്സീരിയലുകളുടെ ചാകരക്കാലത്ത് ഞാൻ അഭിനയിച്ച എല്ലാ സീരിയലുകളും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴും ആ സീരിയലുകളെക്കുറിച്ച് പറയാറുണ്ട്.
സാമ്പത്തികമായും സീരിയലുകൾ ഗുണം ചെയ്തു. ഒരു സിനിമയിൽ അഭിനയിച്ചു വിജയിച്ചാൽ നമ്മൾ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. സിനിമ എത്ര വർഷം കഴിഞ്ഞാലും ആളുകൾ കാണും. എന്റെ മോൾ വളർന്നു വരുമ്പോൾ എന്റെ ചെറുപ്പകാലത്ത് ഞാൻ എങ്ങയൊണ് ഇരുന്നതെന്ന് കാണാൻ ചെറിയ വേഷമെങ്കിലും ഞാൻ അഭിയിച്ച ഒരു സിനിമ കണ്ടാൽ മതി.
സീരിയലിന്റെ ആയുസ് ഒരു ദിവസത്തേയ്ക്കേ ഉള്ളൂ എന്നാലും ഒരു സിനിമ നടനെ കാണുന്നതുപോലെയല്ലേ ആളുകൾ സീരിയൽ നടനെ കാണുന്നത് എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകളൊക്കെയാണെങ്കിൽ അവരുട വീട്ടിലെ സ്വന്തം ഒരാളെ കാണുന്നതുപോലെയാണ് നമ്മളെ കാണുന്നത്. എപ്പോൾ എവിടെച്ചെന്നാലും ആളുകൾക്ക് 'പാരിജാതത്തിന്റെ കാര്യമേ ചദിക്കാുള്ളൂ. ആ സീരിയലിൽ എന്റെ പേര് മോഹൻ എന്നാണ്. ഭാര്യ വിളിക്കുന്നതാണ് മോഹനേട്ടൻ എന്ന്. എന്നെ കാണുമ്പോൾ മോഹനേട്ടാ എന്തുണ്ട് വിശേഷമെന്നാണ് ചോദിക്കുന്നത്.
- സീരിയൽ അഭിനയത്തിലാണോ ചാന്ദനിയുമായി പരിചയപ്പെടുന്നത്?
'കോരപ്പൻ ഗ ഗ്രേറ്റ് എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ചാന്ദിനിയെ ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിയിച്ചു. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. അല്ലാതെ പ്രണയമൊന്നുമില്ലായിരുന്നു. പഠകാലത്തുള്ള സൗഹൃദം പോലെ മാത്രം.
പരസ്പരം എല്ലാം ഞങ്ങൾ തുറന്നുപറയുമായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറി. സൂര്യ ടിവിയിലെ ആദ്യ സീരിയലായ 'സ്നേഹസമ്മാനത്തിൽ ഞങ്ങൾ പ്രണയജോഡികളായി തന്നെയാണ് അഭിയിച്ചത്.
- വിവാദം സൃഷ്ടിച്ചിരുന്നല്ലോ നിങ്ങളുടെ വിവാഹം?
ഇപ്പോൾ ഓർക്കുമ്പോൾ അത്ര എടുത്തുചാട്ടം വേണ്ടായിരുന്നെന്ന് ഓർക്കാറുണ്ട്. അന്ന് രണ്ടു പേർക്കും വലിയ പ്രായമൊന്നും ആയിട്ടില്ല. ചാന്ദ്നി വീട്ടിലെ ഇളയകുട്ടിയായിരുന്നു. രണ്ട് ആങ്ങളമാരുടെ ഇളയ പെങ്ങൾ ഞങ്ങളുടെ ബന്ധം അറിഞ്ഞപ്പോൾ രണ്ടു വീട്ടിലും പ്രശ്നമായി. എതിർപ്പ് കൂടിയപ്പോൾ ഞങ്ങൾക്കും വാശിയായി. ഒരു ദിവസം രാവിലെ ബ്യൂട്ടിപാർലറിൽ പോകുകയാണെന്ന് പറഞ്ഞ് ചാന്ദ്നി വീട്ടിൽനിന്നിറങ്ങി. ഞാനും കൂട്ടുകാരുമായി കാത്തുനിന്നു. നേരെ രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്തു. വൈകുന്നേരം അമ്പലത്തിൽ വച്ച് താലികെട്ടി. ആ ദിവസം അമുഭവിച്ച ടെൻഷമെക്കുറിച്ച് ഇന്ന് ഓർക്കാൻ വയ്യ. രണ്ടു ദിവസം വീട്ടുകാർ ചേർന്ന് വലിയ റിസപ്ഷൻ നടത്തി. കല്യാണങ്ങൾ കൂടാൻ പോകുമ്പോൾ ഇപ്പോൾ ഞങ്ങൾ ഓർക്കാറുണ്ട് ഒളിച്ചോട്ടം വേണ്ടായിരുന്നെന്ന്.
എല്ലാവരുടെയും അനുഗ്രഹത്തോടെ എത്രയോ സന്തോഷത്തോടെയാണ് വധൂവരന്മാർ കതിർമണ്ഡപത്തിൽ നിൽക്കുന്നത്. വിവാഹത്തിനുശേഷമാണ് ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഉണ്ടായത്. അതിനുമുമ്പ് കൂട്ടുകാരുടെ കൂടെ എപ്പോഴും അടിച്ചുപൊളിച്ച് നടക്കുന്ന സ്വഭാവമായിരുന്നു. അതൊക്കെ മാറി. ചാന്ദ്നി ഈ രംഗത്തുനിന്ന് വന്നതായതുകൊണ്ട് കലാരംഗത്തെ പ്രശ്ങ്ങൾ. മനസിലാക്കാനും, എപ്പോഴും പ്രോത്സാഹനവുമായി കൂടെ നിൽക്കാും സാധിക്കുന്നു.
- വിവാഹശേഷം ചാന്ദനിയെ അഭിയിക്കാൻ കണ്ടിട്ടില്ലല്ലോ?
അത് ചാന്ദനിയുടെ സ്വന്തം തീരുമാമാണ്. വിവാഹശേഷം നൃത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാനായിരുന്നു അവൾക്ക് ഇഷ്ടം. കലാമണ്ഡലത്തിൽ ചേർന്ന് ഭരതനാട്യത്തിൽ ബി. എ. എടുത്തു. പാലക്കാട് സെന്റ് ആൻസ് സ്കൂളിൽ നൃത്തം പഠിപ്പിച്ചിരുന്നു. നൃത്തസ്കൂളിൽ തിരക്കായതുകൊണ്ട് ഇപ്പോൾ പോകുന്നില്ല.
'ശ്രീന്ദ നൃത്തകലാലയം എന്നാണ് സ്കൂളിന്റെ പേര്. വീട്ടിലെപ്പോഴും ഒരു കലയുടെ അന്തരീക്ഷമാണ്. ഇരുനൂറോലം കുട്ടികൾ പഠിക്കാൻ എത്തുന്നുണ്ട്. എന്നേക്കാൾ തിരക്കിലാണ് ചാന്ദ്നി എപ്പോഴും. കുട്ടികളുടെ അരങ്ങേറ്റവും സ്റ്റേജ് പ്രോഗ്രാമുകളുമായി. നാലിൽ പഠിക്കുന്ന മോൾ നന്ദയും നന്നായി ഡാൻസ് ചെയ്യും. യുവജനോത്സവത്തിൽ സബ്ജില്ലാതലത്തിൽ സമ്മാനം കിട്ടിയിരുന്നു.
- കുടുംബം
അച്ഛൻ ശ്രീധർ കർഷകനായിരുന്നു. അമ്മ പ്രേമകുമാരി. ചേച്ചി ഷീബയും കുടുംബവും മസ്ക്കറ്റിലാണ്. ചാന്ദ്നിയുടെ വീട് കൊച്ചിയിലാണ്. അച്ചൻ ബാലചന്ദ്രൻ കൊച്ചിൻ ഷിപ്പ്യാർഡിൽ എൻജീനിയറായിരുന്നു അമ്മ വീട്ടമ്മയാണ്.
- ഒരുപാട് വേദികളിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട് സ്വയം ചിരി തോന്നിയ ഒരു സന്ദർഭമേത്?
വളരെയധികം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ അമേരിക്കയിൽ ഒരു സ്റ്റേജ് പ്രോഗ്രാമിന് പോയി. ജയറാമേട്ടൻ, കോട്ടയം നസീർ, ഉഷാ ഉതുപ്പ് തുടങ്ങിയവരായിരുന്നു സംഘാംഗങ്ങൾ. നസീറിന് അവിടെ ചെന്നയുടൻ ചിക്കൻ പോക്സ് പിടിച്ചു. നസീറിന്റെ റൂമിൽ ഞാനാണ് താമസിച്ചിരുന്നത്. ആദ്യത്തെ ദിവസം ദേഹത്തെല്ലാം കുരുപോലെ പൊങ്ങിവന്നു. അതൊന്നും നസീർ കാര്യമാക്കിയില്ല. രണ്ടു ദിവസം കഴിഞ്ഞ് പനി പിടിച്ചപ്പോൾ സംശയം തോന്നി. ചിക്കൻ പോക്സ് ആണോയെന്ന് ഡോക്ടറെ കണ്ടപ്പോൾ അതെയെന്നു പറഞ്ഞു. പിന്നെ എന്നെ കാണുമ്പോഴും സംഘാംഗങ്ങൾ എല്ലാം ഓടും കാരണം കൂടെ താമസിച്ചത് ഞാൻ ആണല്ലോ. അസുഖമാണെന്നുകരുതി പ്രോഗ്രാം ഉപേക്ഷിക്കാനും പറ്റില്ലല്ലോ.
ശക്തികൂടിയ മരുന്ന് കഴിച്ച് നസീർ പ്രോഗ്രാം ചെയ്തു. കട്ടികൂടിയ മേയ്ക്കപ്പ് ഇട്ടാണ് കുരുക്കൾ മറച്ചിരുന്നത്. എല്ലാവരും നസീറിന്റെ അടുത്തുനിന്ന് എപ്പോഴും മാറിയേനിൽക്കൂ.
ഏറ്റവും രസം അതൊന്നുമല്ലായിരുന്നു. പ്രോഗ്രാം കഴിയുമ്പോൽ ആളുകൾ നസീറിന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ വരും. വേണ്ടന്നു പറഞ്ഞാലും അവർ കേൾക്കാതെ, 'ഞങ്ങൾ കോട്ടയം കാരാണെന്ന് പറഞ്ഞ് നസീറിനെ കെട്ടിപ്പിടിച്ചാണ് പോസു ചെയ്യുന്നത് നസീറിനാണെങ്കിൽ ഇതു സഹിക്കുകയേ നിവൃത്തിയുള്ളൂ. അവിടെ കുറേപ്പേർക്കെങ്കിലും ചിക്കൻ പോക്സ് പിടിച്ചു കാണുമെന്ന് തീർച്ചയാണ്.
കടപ്പാട്: കന്യക
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്