ഭാഷയുടെ അതിർ വരമ്പുകൾ വിട്ട് മലയാളത്തിന്റെ സംഗീതം ലോകം കീഴടക്കുന്നു; തൈക്കൂടം സംഗീതം അറബികൾക്കും വെള്ളക്കാർക്കും ഒരുപോലെ ഇഷ്ടമായത് എങ്ങനെ? അണിയറപ്രവർത്തകർ മറുനാടനോട് മനസ് തുറക്കുന്നു
കെ ആർ ഷൈജുമോൻ
ലണ്ടൻ: ഇന്ത്യയ്ക്ക് ഒരു സംഗീത പാരമ്പര്യം ഉണ്ട്. ലോകം അതിനെ ആദരിക്കുന്നു. ഷെഹനായി വായിച്ചു ബിസ്മില്ല ഖാനും സിത്താർ വായിച്ചു രവിശങ്കറും തബല വായിച്ചു അള്ളാരാഖയുമൊക്കെ കലയുടെ അതിർത്തി ഭേദിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്തിന്റെ സ്വന്തമായ ബാൻഡ് സംഗീതത്തിന് ഒരു മലയാള പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയും ആ പാട്ടുകൂട്ടത്തെ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ലോകം ഇഷ്ടപ്പെടുകയും ചെയ്യുന്ന അപൂർവ്വ പ്രതിഭാസം ഉണ്ടെങ്കിൽ അത് തൈക്കൂടം ബ്രിഡ്ജിന്റെ വിജയഗാഥ മാത്രമായിരിക്കും. രണ്ടാഴ്ചത്തെ യുകെ പര്യടനത്തിന് എത്തിയ തൈക്കൂടത്തിന്റെ അണിയറ ശില്പികൾ മറുനാടൻ മലയാളി ലേഖകനുമായി ലണ്ടനിൽ വച്ച് സംസാരിച്ചപ്പോൾ ലോകം അംഗീകരിച്ച സംഗീതത്തിന്റെ ഒരു ചരിത്രം കൂടിയാണ് മാറിയത്.
ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്കാണ് തൈക്കൂടം പ്രേക്ഷകരെ കൊണ്ടുചെന്നെത്തിക്കുന്നത്. കൊച്ചു കേരളത്തിൽ നിന്ന് രാജ്യമൊട്ടുക്കും അറിയുന്ന സംഗീത സംഘമായി വളർന്ന തൈക്കൂടം ബ്രിഡ്ജ് രാജ്യാന്തരതലത്തിലും പ്രസിദ്ധിയാർജിക്കുകയാണ്. കുറച്ചുകാലം കൊണ്ടു തന്നെ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും യുകെയിലുമെല്ലാം തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ഈ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.
ഗോവിന്ദ് മേനോൻ, സിദ്ധാർഥ് മേനോൻ എന്നീ സഹോദരന്മാർ ചേർന്നു രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യൻ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികൾക്കിടയിൽ വൻ തരംഗം ആയി മാറിയ ഒന്നാണ്. തൈക്കൂടം ബ്രിഡ്ജിന്റെ ഫിഷ് റോക്ക്, ശിവ, ചത്തെ എന്നീ ആൽബങ്ങൾ സോഷ്യൽ മീഡിയയിലും യുടൂബിലും വൈറൽ ഹിറ്റ് ആയി മാറിയിരുന്നു. ഇംഗ്ളീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായി വേറിട്ട ശൈലിയിൽ പെർഫൊം ചെയ്യുന്ന 18 പ്രശസ്ത കലാകാരന്മാരാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. ഫേസ്ബുക്കിലും ലക്ഷക്കണക്കിന് ആളുകളാണ് ഇവരെ പിന്തുടരുന്നത്. യൂട്യൂബിൽ ഒരു മലയാളി സംഗീത സംഘത്തിനു ലഭിച്ച് ഏറ്റവും വലിയ പിന്തുണയാണ് തൈക്കൂടത്തിനു ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന 18 പ്രഫഷണലുകൾ സംഗീതം എന്ന ഒറ്റ വികാരത്തിൽ ഒന്നിച്ചു ചേർന്നപ്പോഴാണ് ലോകമെങ്ങുമുള്ള സംഗീത പ്രേമികൾക്കു തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാൻഡ് പിറന്നത്.
വെറും രണ്ട് വർഷം കൊണ്ട് ഒരു മുഖവുര പോലും വേണ്ടാതെ മലയാളികൾ തിരിച്ചറിയുന്ന നാമം ആയിരിക്കുകയാണ് തൈക്കൂടം ബ്രിഡ്ജ്. ഇപ്പോൾ വളർച്ചയുടെ വഴികളിൽ അന്യ രാജ്യക്കാർ പോലും തിരയുന്ന പേരായി തൈക്കൂടം മാറിയിരിക്കുന്നു, അവർ പോലും അറിയാതെ. ദുബൈയിൽ ഉടൻ നടക്കാനിരിക്കുന്ന ഒരു വമ്പൻ പരിപാടിയിലേക്ക് അറബ് വംശജരായ സംഘാടകർ തൈക്കൂടത്തെ തിരയുന്നു എന്ന് സൂചന നൽകിയപ്പോൾ അൽപ്പം അന്ധാളിപ്പ് പ്രകടിപ്പിച്ചെങ്കിലും ഏയ് ആരെങ്കിലും പുളു അടിച്ചു വിടുന്നതായിരിക്കും എന്ന ഭാവത്തിലാണ് തൈക്കൂടത്തിന്റെ നെടും തൂണുകളായ ഗോവിന്ദ് മേനോനും സിദ്ധാർഥ് മേനോനും പ്രതികരിച്ചത്.
ആദ്യമായി യൂറോപ്യൻ പര്യടനത്തിന് എത്തിയ തൈക്കൂടം യുകെയിൽ ആദ്യ രണ്ട് വേദികളിൽ ആവേശത്തിരമാല തീർത്തുകഴിഞ്ഞു. ഭാഷ പോലും അറിയാതെ തൈക്കുടത്തിന് അവരറിയാതെ രാജ്യ അതിർത്തികൾ പിന്നിട്ടു ആരാധകർ വളരുകയാണ്. ഗോവിന്ദും സിദ്ധാർത്ഥും മറുനാടൻ മലയാളി പ്രതിനിധി കെ ആർ ഷൈജുമോനുമായി പങ്കുവച്ച നിമിഷങ്ങളിലൂടെ:
ഞങ്ങൾ കഞ്ചാവടിക്കാരല്ല, മറ്റു പാട്ടുകാരും
മുടിയും താടിയും നീട്ടി വളർത്തി, നീളൻ കുപ്പായം ഒക്കെ അണിഞ്ഞു ഒരു മാതിരി കോലത്തിൽ പ്രത്യക്ഷപ്പെടുന്ന പാശ്ചാത്യ സംഗീതത്തിന്റെ വക്താക്കൾ കഞ്ചാവും മയക്കു മരുന്നും ഒക്കെ ഇഷ്ടപ്പെടുന്നവർ ആണെന്ന ധാരണയാണ് ലോകത്തിന് പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക്. എന്നാൽ ഈ ധാരണ തങ്ങളെ കുറിച്ചും മലയാളത്തിലെ മറ്റ് ബാന്റുകളെ കുറിച്ചും വേണ്ടെന്നു തുറന്നടിക്കുകയാണ് ഗോവിന്ദും സിദ്ധാർത്ഥും ആളുകളെ ആകർഷിക്കാൻ ഉള്ള പൊടിക്കൈകൾ ഒക്കെ ഏത് ഫീൽഡിലും ഉള്ളത് പോലെ സ്വാഭാവികമായി രൂപപ്പെടുന്നതായിരിക്കും ഈ വേഷപ്പകർച്ചയും. മുൻവിധിയോടെ കാണുന്ന നമ്മുടെ ശീലം മാറ്റുകയാണ് ഇതിന് പ്രധിവിധി.
തൈക്കൂടം വരുന്നത് സംഗീത കുടുംബത്തിൽ നിന്ന്
വെറും ഒരു പരീക്ഷണത്തിന്റെ ഭാഗമായി പിറന്നതല്ല തൈക്കുടം ടീം. നല്ല ഒന്നാന്തരം പാട്ട് പാരമ്പര്യം തന്നെയാണ് തങ്ങൾക്കെന്നു ഇരുവരും സൂചിപ്പിക്കുന്നു. ഇരിഞ്ഞാലക്കുടയ്ക്ക് അടുത്ത് നടവരമ്പിലെ പ്രശസ്തമായ പരിയാരത്ത് തറവാട്ടിൽ ഏറെയും പാട്ടുകാരും സംഗീത പ്രേമികളും ആയിരുന്നു. പിതൃ വഴികളിൽ ജ്യോഷ്ഠാനുജന്മാരായ ഗോവിന്ദിന്റെയും സിദ്ധാർത്ഥിന്റെയും മുത്തച്ഛൻ ഗോപിനാഥ് ഭാഗവതർ അറിയപ്പെടുന്ന സംഗീതജ്ഞൻ ആയിരുന്നു. തൈക്കുടത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഗോവിന്ദിന്റെ അച്ഛൻ പീതംബരനും ജ്യോഷ്ഠ സഹോദരിയും അടക്കം ഒരു പിടി പാട്ടുകാരുടെ കുടുംബത്തിൽ നിന്നുമാണ് തൈക്കുടത്തിന്റെ പിറവി. ബാന്റിന്റെ ഏറെ ഹിറ്റായ ഫിഷ് റോക്ക് പാട്ട് ഗോവിന്ദിന്റെ സഹോദരി ധന്യയുടെ വകയാണ്.
അച്ഛനും മകനും തമ്മിൽ പൊരുത്തപ്പെട്ടതെങ്ങനെ
സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്യുന്ന ഒരച്ഛനും യുവത്വം നിറഞ്ഞു നിൽക്കുന്ന ഒരു മകനും ചേർന്നൊരു സംഗീത ബാന്റ്. ഇത്തരം ഒരു സംഭവം ലോകത്തിൽ തന്നെ ആദ്യമായിരിക്കാം. ഇതെങ്ങനെ സംഭവിച്ചു? ഗോവിന്ദ് തന്നെ പറയട്ടെ- ജ്യേഷ്ഠൻ വെസ്റ്റേൺ സംഗീതത്തിന്റെ വക്താവായിരുന്നു. പുള്ളിക്കാരൻ മെറ്റലിക് ഒക്കെ വീട്ടിൽ പാടി തുടങ്ങിയപ്പോൾ ഞാനും അച്ഛനും ആയിരുന്നു കേൾവിക്കാർ. അക്കാലത്തു അച്ഛൻ തൃശ്ശൂരിൽ പ്രസിദ്ധമായിരുന്ന ജോൺസൺ മാഷിന്റെ വോയിസ് ഓഫ് തൃശ്ശൂർ ട്രൂപ്പിൽ ഒക്കെ പാടുമായിരുന്നു. എന്നാൽ ജ്യോഷ്ഠന്റെ കയ്യിൽ നിന്നും വെസ്റ്റേൺ കേട്ട് പഠിച്ചത് ഞങ്ങൾ രണ്ടാളും ഒന്നിച്ചായതിനാൽ അക്കാര്യത്തിൽ പ്രായ വ്യത്യാസം ഒരു തടസ്സമേ ആയില്ല. ഇപ്പോഴും ബാന്റിൽ ഏറ്റവും എൻജോയ് ചെയ്യുന്ന ആളിൽ ഒരാൾ അച്ഛൻ തന്നെയാണ്.
ബാന്റ് ആയി രൂപപ്പെട്ടത്
മലയാളത്തിൽ ഈ രംഗത്ത് ഒട്ടേറെ ബാന്റുകൾ സജീവം ആകുന്ന സമയത്താണ് ഞങ്ങളുടെ വരവ്. അവിയൽ ഒക്കെ ഏറെ വർഷത്തെ പരിശ്രമം കൊണ്ട് നേടിയെടുത്തത് ഞങ്ങൾക്ക് വളരെ വേഗത്തിൽ നേടാനായി. സംഗീത പ്രേമികളുടെ ഇഷ്ടം എന്നും കൂടെയുണ്ട്. അവർക്കിഷ്ടമായ സിനിമ പാട്ടുകൾ തിരഞ്ഞെടുത്തതാണ് ഞങ്ങളുടെ പോപ്പുലാരിറ്റിക്ക് കാരണം. മാത്രമല്ല സ്വതന്ത്ര സംഗീതത്തിന്റെ വഴികൾ മലയാളി ഇഷ്ടപ്പെടുകയും ചെയ്തു. പഴയ പാട്ടുകളും മറ്റും റോക്കിന് പരുവപ്പെടുന്ന രൂപത്തിൽ മാറ്റി എടുത്തപ്പോഴും ഒർജിനാലിറ്റി നഷ്ടം ആകാതിരിക്കാൻ ശ്രമിച്ചു എന്നതാണ് നേട്ടത്തിൽ പ്രധാനമായത്.
മടുപ്പ് തോന്നി തുടങ്ങുമ്പോൾ
ഒരു പക്ഷെ ഞങ്ങൾക്കും അങ്ങനെ തോന്നി തുടങ്ങുന്ന സമയം ആയിരിക്കാം ഇപ്പോൾ. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് 140 സ്റ്റേജുകൾ പാടിക്കഴിഞ്ഞു. ബാന്റിൽ പലർക്കും വീടുകളിൽ പോകാൻ പോലും പറ്റുന്നില്ല. പ്രതിഫല തുക കുത്തനെ ഉയർത്തിയിട്ടും ആരാധകരുടെ ഇഷ്ട പ്രകാരം എത്തുന്ന ബുക്കിങ് തുടരുകയാണ്. അതിനാൽ മനഃപൂർവ്വം എടുത്ത ബ്രേയ്ക്കിന് ശേഷമാണ് ലണ്ടനിൽ എത്തിയത്. ഇനി കുറച്ചു പുതുമകളും ആയാണ് അടുത്ത സീസണെ സമീപിക്കുന്നത്. ഇതിന്റെ ഭാഗമായി രൂപം നൽകിയ ഉറുമ്പ് എന്ന ആൽബത്തിന്റെ പ്രോമോ വിഡിയോ ഇന്നലെ പുറത്തിറങ്ങിയ ദിവസം കൂടിയാണ്. കഴിഞ്ഞ വർഷങ്ങളിൽ ആരാധകർ ഏറെ ഇഷ്ടപ്പെട്ട നവരസത്തിന്റെ ഭാഗമായാണ് ഉറുമ്പ് വരുന്നത്. പുതുമകൾ അവതരിപ്പിക്കുമ്പോഴും ഒർജിനാലിറ്റി നഷ്ടപ്പെടാതിരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം.
കുറച്ചു പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി
കാലം കഴിഞ്ഞാലും ഓർത്തിരിക്കുന്ന പാട്ടുകൾ. ഒരു സംഗീതക്കാരനെ സംബന്ധിച്ചിടത്തോളം അതിലും വലിയ നേട്ടം വേറെ ഇല്ല. ഇത്രയും നാൾ ഞങ്ങൾ ആരാധകരുടെ ഇഷ്ടം സാധിക്കുന്ന ട്രെന്റിന് പുറകെ ആയിരുന്നു. ഇനി അൽപ്പം വേറിട്ട ശൈലി പരീക്ഷിക്കുകയാണ്. ഞങ്ങളെ സ്വയം മാനസികമായി തൃപ്തിപ്പെടുത്തുന്ന ചില പാട്ടുകൾ ഉടനെ വരും. അവിയൽ ബാന്റ് ഒക്കെ എത്രയോ നല്ല പാട്ടുകൾ ഇറക്കി കഴിഞ്ഞു. ആവരെ കുറിച്ച് പറയുമ്പോൾ ഓർക്കാനുള്ള പാട്ടുകൾ ആണവ. അത്തരം കുറച്ചു പാട്ടുകൾ തൈക്കുടത്തിനും ആവശ്യമാണ്. അതിനുള്ള ശ്രമം ആണ് ഇനി കുറച്ചു നാളത്തേക്ക്.
24 മുതൽ 60 വരെയുള്ള കൂട്ട് കെട്ട്
തൈക്കുടത്തിൽ യുവാക്കൾ മുതൽ വാദ്ധക്യത്തിലേക്ക് കയറുന്നവർ വരെയുണ്ട്. ഇതൊരു ചെറിയ കാര്യമല്ല. ജനറേഷൻ ഗ്യാപ്പും അതുവഴി കമ്മ്യൂണിക്കേഷൻ ഗ്യാപ്പും ഒക്കെ സംഭവിക്കാൻ ഏറെ സാധ്യത ഉള്ള ഒരിടം. എന്നാൽ എല്ലാവർക്കും പരസ്പ്പരം അറിയാം എന്നിടത്ത് ഈ തടസ്സങ്ങൾ എല്ലാം ഒഴിവാകുകയാണ്. ഗോവയിൽ നിന്ന് വന്ന വിയാനും ലക്നോക്കാരൻ പിയൂഷും മുംബൈ വാസിയായ കൃഷ്ണ ബോല്ഗനെ, ഒഡീഷക്കാരനായ നില മാധവ എന്നിവരൊക്കെ തൈക്കുടത്തിൽ എത്തുന്നത് സിദ്ധാർത്ഥിന്റെ കൂട്ടുകാർ എന്ന നിലയിലാണ്. എങ്കിലും എല്ലായിടത്തും സംഭവിക്കുന്ന പോലെ ഞങ്ങൾക്കിടയിലും അടിപിടി ഒക്കെയുണ്ട്. പക്ഷെ അതൊക്കെ അതിന്റെ വഴിയിൽ അവസാനിക്കുന്നു. എന്തിനു അച്ഛൻ തൃശൂരിൽ നിന്ന് എറണാകുളത്തു വരുമ്പോൾ ടീമിലെ കുട്ടേട്ടൻ എന്നറിയപ്പെടുന്ന വിപിൻ ലാലിന്റെ വീട്ടിൽ കയറിയ ശേഷമേ മകനായ തന്റെ അടുക്കൽ എത്തൂ എന്ന് ഗോവിന്ദ് പറയുമ്പോൾ ഈ 18 അംഗ സംഘത്തിന്റെ സൗഹൃദ കൂട്ടായ്മ തന്നെയാണ് ഇതൾ വിരിയുന്നത്.
ടീം മാനേജ്മെന്റ് എന്ന വെല്ലുവിളി
സത്യത്തിൽ ഇതുവരെ ഞങ്ങൾ അങ്ങനെ ഒന്ന് ചിന്തിച്ചിരുന്നില്ല. പല പ്രായക്കാർ എന്ന വെല്ലുവിളി പാട്ട് എന്ന ഏക മന്ത്രത്തിന്റെ ബലത്തിൽ മറികടക്കുകയാണ്. എന്നാൽ ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ ഇടവേളയിലാണ് ഞങ്ങൾ ഭാവിയെ പറ്റി ഒന്നിച്ചിരുന്നു ചിന്തിച്ചത്. അങ്ങനെ ഇന്നലെ ഒരു ആറംഗ കോർ ടീം പിറവി എടുത്തിട്ടുണ്ട്. ടീമിനെ ഗോവിന്ദ് മേനോൻ തന്നെ നയിക്കും.
ഇതുവരെ പഠിച്ച പാഠം
ഞാൻ (ഗോവിന്ദ്) ഗോപി സുന്ദറിന്റെ കൂടെ ആയിരുന്നപ്പോൾ ഓഫിസിലെ ചുവരിൽ തൂക്കിയിരുന്ന ഒരു ചിത്രം ഉണ്ടായിരുന്നു. അതിൽ ഒരു സ്െ്രെടകിങ് ക്വോട്ട് ആലേഖനം ചെയ്തിരുന്നു. ''തിങ്ക് ഗ്ലോബൽ, ആക്റ്റ് ലോക്കൽ'' എന്നായിരുന്നു ആ വാചകം. അന്ന് അത് മനസ്സിൽ തറച്ചതാണ്. വല്ലാത്ത ഒരു ഇൻസിപിറേഷൻ ആണ് ആ വാക്കുകൾ നൽകിയിട്ടുള്ളത്. എന്നും ഞാൻ ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നതും ഇത് തന്നെയാണ്.
മീഡിയ ഹൈജാക്ക്
തൈക്കൂടത്തിന്റെ വളർച്ചയിൽ ഒട്ടും ചെറുതല്ലാത്ത പങ്കാണ് ദൃശ്യാ ശ്രവ്യ പത്ര മാദ്ധ്യമങ്ങൾക്ക്. ഇതിൽ സംഗീതത്തിന് പ്രാധാന്യം നൽകുന്ന കപ്പ ചാനലിന്റെ കാര്യം എടുത്തു പറയണം. ബാന്റുകൾ വളർന്നപ്പോൾ രംഗ പ്രവേശം ചെയ്തു എന്നതാകാം കൂടുതൽ മാദ്ധ്യമ ശ്രദ്ധ കിട്ടാൻ കാരണം എന്ന് ഗോവിന്ദ് സൂചിപ്പിക്കുന്നു. എന്തായാലും അതൊരു ഭാഗ്യമാണ്. പലർക്കും കിട്ടാത്ത ഭാഗ്യം. എത്ര നന്നായി ചെയ്താലും മീഡിയ വിമർശകരായി എത്തിയാൽ എല്ലാം തകിടം മറിയാൻ വേറെ അധികം കാരണം വേണ്ടി വരില്ല. എന്നാൽ മീഡിയായുടെ ഇഷ്ടം ഉണ്ടാകാൻ ആയി ഞങ്ങളായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നതാണ് ശരി.
Stories you may Like
- ഹണിമൂൺ ആഘോഷത്തിന് നേപ്പാളിൽ നിന്ന് കാസിനോകളുടെ നാടായ മക്കാവോയിലേക്ക്
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാവുന്നു
- വിവാഹത്തിലെത്തിയ 'പ്രണയകഥ' പങ്കുവച്ച് ജിപിയും ഗോപികയും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്