ആട്ടിറച്ചിയില്‍ പട്ടിയിറച്ചി; കറിവേപ്പിലയില്‍ എന്‍ഡോസള്‍ഫാന്‍; ഭക്ഷണക്കാര്യത്തില്‍ ആശ്വാസം വിശ്വാസം മാത്രമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ബിജു പ്രഭാകര്‍ മറുനാടന്‍ മലയാളിയോട്
സംസ്ഥാനത്തെ മദ്യഉപഭോഗം കൂടി വരുന്നത് സമ്പൂര്‍ണ മദ്യനിരോധനത്തിലൂടെ കുറയ്ക്കാനാവില്ലെന്നും ഭക്ഷണ പദാര്‍ഥങ്ങളില്‍ സുരക്ഷയില്ലാത്ത പലതും കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് മറുനാടന്‍ മലയാളിയോട്. സമ്പൂര്‍ണ മദ്യനിരോധനം വ്യാജമദ്യനിര്മാണത്തെ പ്രോത്സാഹിപ്പിക്കും. ഇത് അപകടം ക്ഷണിച്ചുവരുത്തും. പകരം വീര്യം കൂടിയ മദ്യത്തിന് വില കൂട്ടണം. വീര്യം കുറഞ്ഞ ബീയറിനും വൈനിനും വില കുറയ്ക്കണം. ഇപ്പോള്‍ വീര്യം കുറഞ്ഞ മദ്യത്തിന് വില കൂടുതലാണ്. വില കൂടിയാല്‍ കേരളത്തിലെ മദ്യപാനികള്‍ അധികവും മദ്യം ഉപേക്ഷിക്കും. പാന്മസാലയും ഗുഡ്കയും ഭക്ഷ്യസുരക്ഷാനിയമം ഉപയോഗിച്ച് നിരോധിച്ച് ഇതിനകം ശ്രദ്ധേയനായ ബിജു പ്രഭാകര്‍ ഫുഡ് സേഫ്റ്റി കമ്മീഷണറായി ചുമതലയേറ്റിട്ട് ഒന്നര വര്‍ഷമേ ആയുള്ളൂ. പക്ഷേ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ രംഗത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. കേരളത്തിലെ ലോട്ടറി വില്പനയിലൂടെ ജീവകാരുണ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാമെന്നു കണ്ടെത്തിയ ബിജു പ്രഭാകര്‍ പാന്‍മസാല നിരോധനത്തിലൂടെ മറ്റൊരു പടി കൂടി കടന്നിരിക്കുകയാണ്.
- പാന്‍മസാല നിരോധിച്ചതു കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായോ?
പാന്‍മസാലകളുടെ പൊതു ഉപയോഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. എന്നാല്‍ 30 ലക്ഷത്തോളം മറുനാട്ടുകാരാണ് ഉപഭോക്താക്കളില്‍ അധികവും. ഇവരോടൊപ്പം പുതുതലമുറ പാന്‍മസാല ശീലമാക്കാതിരിക്കാനാണ് നിരോധിച്ചത്. കരിഞ്ചന്തയില്‍ പാന്‍മസാലയ്ക്കു 20 രൂപയാണു വില. അതുകൊണ്ടു ഉപയോഗം കുറഞ്ഞു.. പാന്‍മസാലയുടെ ഉപയോഗം വായിലും ശ്വാസനാളിയിലും ക്യാന്സറുണ്ടാക്കുന്നുവെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
- പാന്‍മസാല നിരോധിച്ചെങ്കിലും വിഷം വിതറുന്ന മദ്യത്തിന്റെ ഉപഭോഗ കാര്യത്തില്‍ കേരളം ഒന്നാമതാണല്ലോ? സര്‍ക്കാര്‍ നേരിട്ടു മദ്യം വില്‍ക്കുന്ന സംസ്ഥാനമല്ലേ നമ്മുടേത്?
മദ്യഉപഭോഗം കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇവിടെ ഉപഭോഗം കുറയ്ക്കാന്‍ വീര്യം കുറയ്ക്കുകയാണു വേണ്ടത്. സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്നു പിന്മാറിയാല് മദ്യമാഫിയകള്‍ പെരുകും. മദ്യം ഉപയോഗിച്ചാല്‍ തലവെട്ടുന്ന സൗദി അറേബ്യയില്‍ പോലും മദ്യം വ്യാപകമാണ്. അതുകൊണ്ടു തന്നെ ബോധവല്‍ക്കരണമാണ് ആവശ്യം. നാലു ലക്ഷം ലിറ്റര്‍ കള്ള് ഉല്പാദിപ്പിക്കുന്ന നമ്മുടെ സംസ്ഥാനത്ത് വില്‍ക്കുന്ന കള്ള് 20 ലക്ഷം ലിറ്റര്‍ വരും. അപ്പോല്‍ വ്യാജമായി ഉണ്ടാക്കുന്ന കള്ള് കുടിക്കുന്നതാണ് പ്രശ്നം. ശുദ്ധമായ കള്ളിന്റെ മിതമായ ഉപയോഗത്തിനു പ്രശ്നമില്ല. പക്ഷേ ഡോസ് കൂടിയ മദ്യം ഉപയോഗിക്കുന്നതിലൂടെ ഇവര്‍ രോഗികളും അടിമകളുമായി മാറുന്നു. പിന്നെ വീര്യം കുറഞ്ഞത് കുടിക്കാന്‍ ഇവര്‍ക്കാകില്ല. 35000 പേര് ജോലി ചെയ്യുന്ന ടെക്നോപാര്‍ക്കില്‍ പോലും ഒരു ബിയര്‍ പാര്‍ലര്‍ ഇവിടെ ഇല്ല. ലൈസന്‍സ് കൊടുക്കാന്‍ അടുത്തുള്ള ബാര്‍ ഉടമ സമ്മതിക്കില്ല. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരില്‍ മദ്യപിക്കുന്നവര്‍ അടുത്തെ ബാറില്‍ പോയി വീര്യം കൂടിയതു കഴിക്കും. ഇതു ജോലിയേയും അയാളുടെ ആരോഗ്യത്തേയും ബാധിക്കും. വീര്യം കുറഞ്ഞ മദ്യം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം.
- ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോള്‍ മാത്രം റെയ്ഡ് നടത്തുന്ന സംവിധാനമാണ് നമ്മുടേത്. പിന്നെ കുറേദിവസം അതിനു പിന്നാലെയാണ്. വീണ്ടും പഴയപടി. ഇതിനൊരു മോക്ഷമില്ലേ?
അതു ശരിയല്ല. ഇപ്പോള്‍ പരിശോധന മുറയ്ക്കു നടക്കുന്നുണ്ട്. പക്ഷേ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് പരിമിതിയുണ്ട്. പാന്‍മസാലയ്ക്കു പിറകേ പോകുമ്പോള്‍ ഹോട്ടല്‍ മോശമാകും. മോശപ്പെട്ട ഇറച്ചി പിടിച്ചാല്‍ അതു ലാബിലെത്തിക്കുന്നതു വരെ സൂക്ഷിക്കാന്‍ ഫ്രീസര്‍ സംവിധാനമില്ല. ലാബിലെത്തുമ്പോഴേക്കും അതു കേടാകുന്നു. ആവശ്യത്തിന് ഓഫീസര്‍മാരില്ല. പ്രത്യേകം വകുപ്പുണ്ടാക്കിയ ശേഷം 157 ഓഫീസര്‍മാരുടെ പോസ്റ്റുണ്ട്. എന്നാല്‍ ഇനിയും 75 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. 2009ലാണ് വകുപ്പുണ്ടായത്. 92 ഫുഡ് ഇന്‍സ്പെക്ടര്‍മാരെ ഡയറക്ടറേറ്റിനു കീഴിലാക്കി നിയമിച്ചു. ആരോഗ്യവകുപ്പ ഡയറക്ടര്‍ക്കു കീഴിലുള്ള നാല് അനലിറ്റിക്കല്‍ ലാബുകള്‍ കമ്മീഷണര്‍ക്കു കീഴില്‍ കൊണ്ടുവന്നു. ഒരു ചെറിയ ഓഫീസും പരിമിതമായ സൗകര്യങ്ങളുമേയുള്ളൂ. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
- ഇപ്പോഴും ഷവര്‍മ കടകള്‍ സജീവമാണല്ലോ?
ഭക്ഷ്യ വിഷബാധയേറ്റു ഒരാള്‍ മരിച്ചാല്‍ ആറുമാസത്തികം അഞ്ചുലക്ഷം രൂപ നല്‍കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഒന്നിലധികം മരിച്ചാല്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നയാള്‍ക്കു ജീവപര്യന്തം തടവും പിഴയും ചുമത്തും. സംസ്ഥാനത്തെ ഹോട്ടലുകളുടെ അടുക്കളകള്‍ കാലിത്തൊഴുത്തിനേക്കാള്‍ കഷ്ടമായിരുന്നു. ഇത് അടുക്കളയാക്കി മാറ്റാന്‍ ഏറെ ബുദ്ധിമുട്ടി. ഇതിനിടെ രാഷ്ട്രീയനേതാക്കളുടെ രൂപത്തിലും ഭീഷണി വന്നു. പക്ഷേ ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. ജനങ്ങളുടെ മനോഭാവം മാറണം എന്നാലേ രക്ഷയുള്ളൂ. യഥാര്‍ഥത്തില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ച് അവബോധമുണ്ടായത് സച്ചിന് റോയ് മാത്യു എന്ന നിര്‍ഭാഗ്യവാനായ ചെറുപ്പക്കാരന് ഷവര്‍മ കഴിച്ചു മരിച്ചതിനെത്തുടര്‍ന്നാണ് നാലുമണിക്കൂറിലധികം പച്ചമാംസം പുറത്തിരുന്നാല്‍ ബാക്ടീരിയ വളരും. ഇതില്‍ നിന്നു ടോക്സിക് മെറ്റീരിയല്‍സ് ജനിക്കും. 100 ഡിഗ്രി ചൂടാക്കിയാലും ടോക്സിക് പദാര്‍ഥങ്ങള്‍ നശിക്കില്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ക്യാന്‍സറിന് കാരണം ഇതാണ്.
- കറിവേപ്പിലയില്‍ ആണോ നാം കഴിക്കുന്നതില്‍ ഏറെ വിഷം?
കറിവേപ്പിലയില്‍ മാരകമായ എന്‍ഡോസള്‍ഫാനാണുള്ളത്. പാലിന് മെലാമിന്‍. പച്ചക്കറിയില്‍ ഫ്യൂറിഡാന്. ഇറച്ചിക്കോഴിയില്‍ ഹോര്‍മോണ്‍. പഴങ്ങളില്‍ കാര്‍ബേഡ്. നമ്മള്‍ക്ക് ഒരു കറിവേപ്പില മരം വീട്ടില്‍ നടാം. പക്ഷേ നടില്ല. അഞ്ചുവര്‍ഷത്തിനകം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളില്‍ നിയന്ത്രണം വരുത്തും. കേരളം ജൈവകൃഷിയിലേക്കു മാറണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷപച്ചക്കറി ഇങ്ങോട്ടു കടത്തില്ല. പച്ചക്കറി പരിശോധന നടത്തി വിഷമില്ലെന്നു ബോധ്യപ്പെട്ടാലേ കേരളത്തിലേക്കു കടത്തൂ. അഞ്ചുവര്‍ഷത്തിനകം കേരളം ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടണം. സുരക്ഷിതമല്ലാത്ത ഭക്ഷണം മലയാളി കഴിക്കരുതെന്ന മുദ്രാവാക്യത്തില്‍ ഊന്നി യു.എസ്.എ മാതൃകയില്‍ ഭക്ഷ്യസുരക്ഷ നടപ്പാക്കുകയാണ് അഞ്ചുവര്‍ഷത്തെ ലക്ഷ്യം.
- താങ്കള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു ആട്ടിറച്ചി വില്ക്കുന്നതു പട്ടിയിറച്ചി കൂടി കലര്‍ത്തിയാണെന്ന് എന്തുകൊണ്ട് അത്തരം കാര്യങ്ങളില്‍ നടപടി എടുക്കുന്നില്ല?
ആട്ടിറച്ചിയില്‍ പട്ടിയിറച്ചിയുണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടപടി എടുക്കാന്‍ പരിമിതികള്‍ ഉണ്ട്. ശാസ്ത്രീയമായി തെളിയിക്കണം. വെറ്റിനറി ഡോക്ടര്‍മാര്‍ക്കു മാത്രമേ ഇതു തിരിച്ചറിയാന്‍ കഴിയൂ. എംഎസ്സി പാസായ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് ഇതറിയില്ല. ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ഇപ്പോള്‍ ശമ്പളം കുറവാണ്. ഇതു വര്‍ധിപ്പിക്കുമ്പോള്‍ ഓരോ രംഗത്തെയും വിദഗ്ധരെ നിയമിക്കാന്‍ കഴിയും. നെയ്യില്‍ വനസ്പതിയും ബിരിയാണിയില്‍ മൃഗക്കൊഴുപ്പും ചേര്‍ക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണ്ടുപിടിക്കാന്‍ വിദഗ്ധരെ ഫുഡ് സേഫ്റ്റി ഓഫിസില്‍ നിയമിക്കണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍