കേരളത്തിന്റെ സ്വപ്നം സ്മാര്‍ട്ടാകാന്‍ ഇനി അഞ്ചര വര്‍ഷം; സ്മാര്‍ട് സിറ്റി നിര്‍മാണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്കിടയില്‍ എംഡി ബാജു ജോര്‍ജ് മറുനാടന്‍ മലയാളിയോട്
കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു പുതിയ വാതായനങ്ങള്‍ തുറന്നാണു സ്മാര്‍ട്സിറ്റി പദ്ധതി അവതരിച്ചത്. പതിവുപോലെ കേരളത്തിന്റെ കൂടപ്പിറപ്പായ വിവാദങ്ങളും. കടമ്പകള്‍ ചാടിക്കടന്ന് കൊച്ചിയിലെ എടച്ചിറ ഇതാ സ്വപ്നത്തിന്റെ പടിവാതില്‍ കടന്നുകയറി. ഓരോ അനിശ്ചിതത്വങ്ങളിലും ഒന്നും പ്രവചിക്കാനാവാതെ സ്മാര്‍ട്സിറ്റി ആടിക്കളിക്കുകയായിരുന്നു. ഇനി അഞ്ചര വര്‍ഷം, ഞാന്‍ കണ്ട സ്വപ്നം യാഥാര്‍ഥ്യമാകാന്‍ അത്രമാത്രം... പറയുന്നത് സ്മാര്‍ട് സിറ്റി കൊച്ചിയുടെ മാനേജിംഗ് ഡയറക്ടര്‍ ബാജു ജോര്‍ജ്. ദുബായ് ടീകോം കമ്പനിയുടെ പ്രതിനിധിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പദ്ധതികള്‍ക്കു നേതൃത്വം നല്കിയ ബാജു ജോര്‍ജ് സ്മാര്‍ട്സിറ്റി പദ്ധതിയുടെ പുരോഗമനത്തെക്കുറിച്ചു സംസാരിക്കുന്നു.
- ആശങ്കകളുടെ പാലം കടന്ന് കൊച്ചി സ്മാര്‍ട്ടാകും
സ്മാര്‍ട്സിറ്റി ഒരു സ്വപ്നമാണ്. അതിലേറെ ഒരു വെല്ലുവിളി. ഏറെക്കാലമായി കേരളത്തിന്റെ സ്വപ്നത്താളുകളില്‍ മാത്രം ഉണ്ടായിരുന്ന പദ്ധതിക്ക് ഇപ്പോള്‍ ജീവന് വച്ചിരിക്കുകയാണ്. പാരിസ്ഥിതികാനുമതി കിട്ടിയതോടെ ഓഗസ്റ്റ് ആദ്യവാരത്തില്‍ നിര്‍മാണം ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. ആറര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആദ്യ കെട്ടിടത്തിന്റെ നിര്‍മാണമാണ് ഓഗസ്റ്റില്‍ ആരംഭിക്കുന്നത്. ഓരോ നിലയും ഒരു ലക്ഷം ചതുരശ്ര അടി വരും. ഇത് പൂര്‍ണമായും ഐടി, ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കു മാത്രമായി നല്‍കുന്നതായിരിക്കും. ഓഗസ്റ്റില്‍ ആദ്യ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞാല്‍ ആറു മാസത്തിനുള്ളില്‍ രണ്ടാമത്തെ കെട്ടിടത്തിന്റെ നിര്‍മാണവും ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. ഓഗസ്റ്റില്‍ നിര്‍മാണം തുടങ്ങുന്ന ആദ്യത്തെ കെട്ടിടം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതേ സമയത്തുതന്നെ സ്മാര്‍ട്സിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണു കരുതുന്നത്.
കെട്ടിടം പൂര്‍ത്തിയാകും മുമ്പേ കമ്പനികള്‍ക്ക് സ്ഥലം അനുവദിക്കും. അതുകൊണ്ടു കെട്ടിടം പൂര്‍ത്തിയായിക്കഴിഞ്ഞു പ്രവര്‍ത്തനം ആരംഭിക്കാന്‍ കാത്തിരിക്കേണ്ടിവരില്ല. അതാണ് എന്റെ മനസിലുള്ളത്. നിര്‍മാണം ഒരു ഘട്ടം കഴിയുമ്പോഴേ കമ്പനികള്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് ഇന്റീരിയര്‍ ജോലികളും മറ്റ് ഒരുക്കങ്ങളും നടത്താനാകും. കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കുതന്നെ കമ്പനികള്‍ക്ക് എല്ലാം അവരുടെ സ്ഥലം പൂര്‍ണ സജ്ജമാക്കാന്‍ കഴിയണമെന്നാണു മനസിലുള്ള സ്വപ്നം. അതു പദ്ധതിയുടെ വേഗം വര്‍ധിപ്പിക്കാനേ ഉതകൂ. മാത്രമല്ല, ഒരു ദിവസമെങ്കില്‍ ഒരു ദിവസം പദ്ധതി ആരംഭിക്കാന്‍ കഴിയുക എന്നതാണു പ്രധാനം. അതിനായുള്ള കര്‍മപദ്ധതിയാണ് ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി കമ്പനികള്‍ കേരളത്തിലെ സ്മാര്‍ട് വികസനത്തിന്റെ പങ്കാളിയാകാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തയാറാണ്. അതുകൊണ്ടുതന്നെ കെട്ടിടം കെട്ടിയിട്ടു കമ്പനികളെ കാത്തിരിക്കേണ്ട ആവശ്യം ഒരിക്കലും സ്മാര്ട്സിറ്റിക്കുണ്ടാകില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുബായ് ടീകോം ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം ഈ മാതൃകയിലാണു നടപ്പാക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്ന കൂടെത്തന്നെ ഓരോ കമ്പനിക്കും അവരുടെ സങ്കല്പത്തിന് അനുയോജ്യമായി അവരുടെ സ്ഥാപനങ്ങള്‍ ഒരുക്കാനാവുക എന്ന പ്രധാനപ്പെട്ട കാര്യത്തിനാണ് ഇതു വഴിയൊരുക്കുന്നത്. ഇതു കമ്പനികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മാത്രമല്ല, അവരവര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനാവുക എന്നതിനാല്‍ കമ്പനികള്‍ നേരത്തേ തന്നെ അവസരം നല്കിയാല് അത് ഉപയോഗപ്പെടുത്തും. ഈ പദ്ധതി കമ്പനികളെയും അറിയിച്ചിട്ടുണ്ട്. അവരെല്ലാം അതിനോടു പൂര്ണമനസോടെയാണു പ്രതികരിച്ചത്.
- മാറിയ സാഹചര്യം
കേരളത്തിലെ ഐടി മേഖലയില്‍ സാഹചര്യം മാറിയിട്ടുണ്ട്. പക്ഷേ, അതു ഭയാശങ്കകള്‍ നിറയ്ക്കുന്ന മാറ്റമാണെന്നു പറയുന്നതു വെറുതേയാണ്. കേരളം ഐടി മേഖലയില്‍ വികസിക്കാന്‍ തുടങ്ങിയിട്ടില്ലെന്നതാണു സത്യം. ഇവിടെ മറ്റൊരു കാര്യം കേട്ടാല്‍ നമ്മള് ഇന്ത്യയില്‍ എത്ര പിന്നിലാണെന്നു നിസംശയം മനസിലാക്കാം. ഇന്ത്യയില്‍ ഐടി വികസനത്തിനു നാന്ദി കുറിച്ച കേരളം പിന്നീട് പിന്നില്‍ പോവുകയാണുണ്ടായത്. ഐടിയില്‍ കേരളത്തിന്റെ സാധ്യതകള്‍ വര്ശങ്ങള്ക്കു മുമ്പേ മനസിലായതാണ്. അതുകൊണ്ടാണു തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാര്‍ക്ക് വന്നത്. ഇന്നും പലര്‍ക്കുമറിയില്ല ഇന്ത്യയിലെ പൂര്‍ണ സജ്ജമായ ആദ്യത്തെ ഐടി പാര്‍ക്ക് കേരളത്തിലെ ടെക്നോപാര്ക്കായിരുന്നുവെന്ന്. ബംഗളുരുവും ഹൈദരാബാദും പുനെയും ഗുഡ്ഗാവും പിന്നീട് ഐടി പാതയിലെത്തിയ നഗരങ്ങളാണ്. കേരളത്തിനു തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കു മാത്രമായി വര്‍ഷങ്ങള്‍ പിന്നിടേണ്ടിവന്നപ്പോള് ഇപ്പോള്‍ പറഞ്ഞ മറ്റുനഗരങ്ങളൊക്കെ കേരളത്തെ കാതങ്ങള്‍ പിന്നിലാക്കി കുതിച്ചു. ഇന്ത്യയിലെ ഐടി രംഗത്തെക്കുറിച്ചു ചിന്തിക്കുന്ന സാധാരണക്കാരന്റെ മനസില്‍ ഇപ്പോഴും ബംഗളുരുവിനും ഹൈദരാബാദിനും ഗുഡ്ഗാവിനുമൊക്കെയാണു പ്രാധാന്യം. എന്തിനു തമിഴ്നാട്ടിലെ ഐടി മേഖലയില്‍ പോലും വലിയ കുതിപ്പാണുണ്ടായത്. കേരളത്തിന് ഇന്നും പറയാന്‍ ഒരു ടെക്നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കും മാത്രം.
ഈ സാഹചര്യത്തില്‍ ബംഗളുരുവിനെയും പുനെയെയും ഗുഡ്ഗാവിനെയും മത്സരിച്ചു സ്മാര്‍ട്സിറ്റിക്കു മുന്നേറാനാവുമോ എന്നു സംശയിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ല. ഇനിയാണ് ഐടിയില്‍ സ്വപ്നതുല്യമായ വികസനം വരാന്‍ പോകുന്നത്. നാസ്കോമിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഐടി, ഐടിഇസ് വ്യവസായം രണ്ടായിത്തി ഇരുപത്, അതായത് ഏഴുവര്‍ഷം കഴിയുമ്പോള്‍ മൂന്നൂറു ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെയാകുമെന്നാണു പറയപ്പെടുന്നത്. ഇപ്പോള്‍ കേരളത്തിലെ ഐടി ബിസിനസ് വെറും നൂറു കോടിയുടേതാണ്. നാസ്കോം മുന്നൂറു കോടിയെന്നു പറയുമ്പോള്‍തന്നെ മറ്റു വിദഗ്ധര്‍ പറയുന്നത് 225 ബില്ല്യണ്‍ ഡോളറിന്റെ വികസന മേഖലയായി കേരളത്തിന്റെ ഐടി മേഖല മാറുമെന്നാണ്. ഇതും കുറഞ്ഞ ഒരു പ്രതീക്ഷയല്ല. ഏഴു കൊല്ലം കൊണ്ടാണ് ഇത്തരമൊരു കുതിപ്പുണ്ടാകുമെന്നു പ്രവചിക്കപ്പെടുന്നത്. അതു തന്നെ വലിയ കാര്യമാണ്.
ഇനിയാണു ഐടി രംഗത്തു കേരളത്തിന് ഏറ്റവും പ്രതീക്ഷാ ജനകമായ കാലം. രാജ്യത്ത് ഇപ്പോഴുള്ള ഐ ടി പശ്ചാത്തല സൗകര്യങ്ങള്‍ കൊണ്ട് ഒരിക്കലും 300 കോടിയുടെ ബിസിനസിലേക്ക് ഏഴു കൊല്ലം കൊണ്ടു വളരാനാകില്ല. ബംഗളുരുവിലെയും പുനെയിലെയും ഹൈദരാബാദിലെയും ഗുഡ്ഗാവിലെയും ഇപ്പോഴുള്ള സൗകര്യങ്ങളുടെ ഇരട്ടി ഒരുക്കിയാലേ ആ ലക്ഷ്യത്തിലേക്ക് എത്താനാകൂ. അതു കൊണ്ടുതന്നെ സ്മാര്‍ട്സിറ്റിയുടെ വിജയത്തെക്കുറിച്ചു യാതൊരു സംശയവും വേണ്ട. അഞ്ചര വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട് സിറ്റി പൂര്‍ണ സജ്ജമായി വരുമ്പോഴേക്ക് ഇന്ത്യയിലെ ഐടി രംഗത്തെ മഹാനഗരമായി കൊച്ചി വളര്‍ന്നിരിക്കും. ഇക്കാലത്തിനുള്ളില്‍ കേരളത്തില്‍ സ്മാര്‍ട് സിറ്റിക്കു സമാനമായ വേറെയും പാര്‍ക്കുകളും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
- ഇനിയുള്ള പദ്ധതി
രണ്ടര വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ കെട്ടിടം പൂര്‍ത്തിയാകും. ഓഗസ്റ്റില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ തുടങ്ങിക്കിട്ടുക എന്ന കടമ്പ കടക്കും. ആറുമാസത്തിനുള്ളില്‍ രണ്ടാമത്തെ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കണം. ഇപ്പോള്‍ ഒരു കെട്ടിടം നിര്‍മിക്കാന്‍ മാത്രമാണ് പാരിസ്ഥിതികാനുമതി കിട്ടിയിരിക്കുന്നത്. രണ്ടാമത്തെ കെട്ടിടം നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പു മുഴുവന്‍ പദ്ധതി പ്രദേശത്തെയും മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ രണ്ടാമത്തെ കെട്ടിടം നിര്‍മിക്കാനുള്ള പാരിസ്ഥിതികാനുമതി ലഭിക്കൂ. ആദ്യത്തെ കെട്ടിടത്തിന്റൈ പണി തുടങ്ങിയാലുടന്‍ പൂര്‍ണമായ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു പാരിസ്ഥിതികാനുമതി ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും.
പദ്ധതി പ്രദേശത്തിന്റെ 35 ശതമാനം സ്ഥലത്തു മാത്രമാണു കെട്ടിടം പണിയുന്നത്. കുറേ ചതുപ്പു പ്രദേശങ്ങളും നീര്ത്തടങ്ങളുമുണ്ട്. ഇത് അതേപടി സംരക്ഷിക്കും. ചതുപ്പു നികത്താന്‍ അനുമതി തേടും എന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ക്കു തീരെ അടിസ്ഥാനമില്ല. അതൊക്കെ പദ്ധതിക്കെതിരായവര്‍ ഒരു സമയത്തു പറഞ്ഞു പ്രചരിപ്പിച്ചതാണ്. പരിസ്ഥിതി സൗഹാര്ദപരമായിട്ടായിരിക്കും എല്ലാ പ്രവൃത്തികളും നടത്തുക. ടീകോമിന്റെ എല്ലാ പദ്ധതികളിലും പിന്തുടരുന്ന രീതിയതാണ്. ഇപ്പോള്‍ കെട്ടിടനിര്‍മാണം നടക്കാനിരിക്കുന്ന പ്രദേശത്തുണ്ടായിരുന്ന ഒരു മരം പോലും മുറിച്ചു കളയുന്നില്ല. എല്ലാം പറിച്ചു മാറ്റി വയ്ക്കുക മാത്രമാണു ചെയ്യുന്നത്. വ്യവസായം മാത്രം പോരാ പരിസ്ഥിതിയും വേണമെന്നതാണു സ്മാര്‍ട് സിറ്റി നിര്മാണത്തിലെടുക്കുന്ന നിലപാട്. മരങ്ങള്‍ പറിച്ചുനടുന്നതിനെ പലരും എതിര്‍ത്തിരുന്നു. എങ്കിലും റിസ്ക് എടുത്ത് ഒരു മരം പോലും നശിച്ചുപോകാത്ത രീതിയില്‍ അതീവ ശ്രദ്ധയോടെയാണ് ഇതു ചെയ്യുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതികളായിരിക്കും സ്മാര്‍ട് സിറ്റിയിലുണ്ടാവുകയെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍