വി വാണ്ട് യു ബാക്ക്...മെർസൽ ചർച്ചയ്ക്ക് ശേഷം നിരവിധി പേർ വിളിച്ച് അഭിനന്ദിച്ചു; സൂര്യ ടിവിയിലെ മലയാളി ഹൗസിൽ പങ്കാളിയായത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം; 24 മണിക്കൂർ ഷൂട്ട് ചെയത ശേഷം എഡിറ്റ് ചെയ്ത് ഏറ്റവും മോശമായ 45 മിനിറ്റ് ടെലികാസ്റ്റ് ചെയ്ത് ചതിച്ചു; ജീവിതം തകർത്ത മദ്യപാനം ഉപേക്ഷിച്ചിട്ട് നാല് കൊല്ലം; കുടിച്ച് വീടും സ്വത്തും വിറ്റു തൊലച്ചെന്നത് അസത്യ പ്രചരണം; ടിവി ഷോയിലെ ഗ്രാന്റ് മാസ്റ്റർ വീണ്ടും സജീവമാകും; ജിഎസ് പ്രദീപ് മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: പ്രശസ്തിയുടെയും അറിവിന്റെയും കൊടുമുടിയിൽ നിന്ന് പെട്ടെന്നുണ്ടായ വീഴ്ച, അതുണ്ടാക്കിയ ആഘാതം, അതിൽ നിന്നും രക്ഷ നേടുവാൻ കണ്ടെത്തിയ മാർഗങ്ങൾ... ഒടുവിൽ തിരിച്ചറിവുകളുടെ പാതയിലൂടെ തിരിച്ചു നടക്കുകയാണ് ജിഎസ് പ്രദീപ്. വീണ്ടും താരമാകാൻ. അതിന് അവസരമൊരുക്കുകാണ് മേർസൽ സിനിമയിലെ ചർച്ച.
നിങ്ങൾ ഇത്രയും കാലം എവിടെയായിരുന്നു. നിങ്ങളുടെ സമയം ഇപ്പോഴും അവസാനിച്ചിട്ടില്ല. മെർസൽ എന്ന സിനിമയ്ക്കെതിരെ ബിജെപി നടത്തുന്ന അക്രമങ്ങൾ എന്ന വിഷയത്തിൽ കൈരളി പീപ്പിൾ സംഘടിപ്പിച്ച ചാനൽ ചർച്ചയിൽ പങ്കെടുത്ത ശേഷം തനിക്ക് ലഭിച്ച ഇത്തരം അഭിപ്രായങ്ങൾ വിശ്വസിക്കാനാകുന്നില്ലെന്ന് ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് മറുനാടൻ മലയാളിയോട്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പൊതു രംഗത്ത് സജീവമാകാനുള്ള ആർജ്ജവമാണ് ഇപ്പോൾ മലയാളികൾ തനിക്ക് നൽകുന്നതെന്നും പ്രദീപ് പറയുന്നു.
തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം സൂര്യ ടിവിയുടെ മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തതാണ്. പറഞ്ഞത് പോലെയൊന്നുമായിരുന്നില്ലെന്ന് മാത്രമല്ല പറഞ്ഞ പ്രതിഫലത്തിലും മാറ്റങ്ങളുണ്ടായി. ഏറ്റവും മോശമായത് മാത്രം എഡിറ്റ് ചെയ്താണ് പരിപാടി സംപ്രേഷണം ചെയ്തത്. തന്റെ വീഴ്ചയിൽ പഠിച്ച ഏറ്റവും വലിയ പാഠം ഒരു വിഷമഘട്ടത്തിൽ ആരൊക്കെ കൂടെ നിക്കുമെന്നാണ് മനസ്സിലായത്. മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജിഎസ് പ്രദീപ് ഇക്കാര്യങ്ങൾ പറഞ്ഞത്
അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്
- ജി.എസ് പ്രദീപിന്റെ ചാനൽ ചർച്ചകളിലേക്കുള്ള തിരിച്ച് വരവ്.
അത് ഒരു വാർത്താധിഷ്ടിത ചർച്ചയായിരുന്നു. മെർസൽ എന്ന സിനിമയ്ക്കെതിരെയുണ്ടായിരുന്ന ഫാസിസ്റ്റ് കടന്ന് കയറ്റത്തെക്കുറിച്ചുള്ള ചർച്ച. ഫാസിസത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആ ചരർച്ചയിൽ പങ്കെടുത്തത്. പക്ഷേ ചർച്ചയിൽ പങ്കെടുത്തതിന് ശേഷമാണ് ഞാൻ ശരിക്കും ഞെട്ടിയത്. നവമാധ്യമങ്ങളിലൂടെയുള്ള ആളുകളുടെ പ്രതികരണം സത്യത്തിൽ എന്നെ ഞെട്ടിക്കുന്നതും വളരെ ആവേശം പകരുന്നതുമായിരുന്നു. ജിഎസ് പ്രദീപ് നിങ്ങൾ ഇത്രയും കാലം എവിടെയായിരുന്നു. വി വാണ്ട് യു ബാക്ക് എന്ന രീതിയിലായിരുന്നു ഭൂരിഭാഗം കമ്മന്റുകളും. ഇപ്പോൾ ശ്രീലങ്കയിലെ ഒരു ചാനലിലാണ് ഞാൻ ഒരു ഷോ ചെയ്യുന്നത്. മലയാള മാധ്യമങ്ങളിൽ അത്ര സജചീവമായിരുന്നില്ല. ഈ ചർച്ചയോടെ വീണ്ടും സജീവമാകുന്നതിൽ വലിയ സന്തോഷം.
- സോഷ്യൽ മീഡിയയിലൂടെ തിരിച്ച് വരവിന് ലഭിച്ച സ്വീകരണം
ആ ചർച്ചയ്ക്ക് ശേഷം വന്ന കമ്മന്റുകൾ സന്തോഷം നൽകുന്നതായിരുന്നു. ഭൂരിഭാഗം ആളുകളും അനുമോദനങ്ങൾ അറിയിച്ച് തന്നെയാണ് കമ്മന്റുകൾ വന്നത്. സ്നേഹത്തോടെയും ആരാധനയോടെയും തന്നെയാണ് ആളുകൾ പ്രതികരിക്കുന്നത്. നമ്മുടെ പ്രതിഭയ്ക്ക് അവർ തരുന്ന സ്നേഹത്തിന് അകമഴിഞ്ഞ നന്ദിയുണ്ട്. തെറ്റുകൾ പറ്റിയപ്പോഴും ഇതേ സ്നേഹത്തോടെ തന്നെയാണ് അവർ വിമർശിച്ചതെന്നാണ് മനസ്സിലാകുന്നത്. വിമർശനങ്ങൾ വരുമ്പോൾ അത് ശരിയല്ലെന്ന് പറയുന്നത് നല്ല പ്രവണതയല്ല. വിമർശനങ്ങൾ സ്നേഹത്തോടെയായിരു്നനതുകൊണ്ട് തന്നെയാണ് തിരിച്ച് വന്നപ്പോഴും അവർ എന്നെ പിന്തുണയ്ക്കുന്നത്. അവരുടെ വിമർശനങ്ങളെ മനസ്സിലാക്കുന്നതിനൊപ്പം തന്നെ അവരുടെ നല്ല വാക്കുകളെ കൂടുതൽ ആർവത്തോടെ മുന്നോട്ട് പോകാനുള്ള ഇന്ദനമായും കാണുന്നു.
- ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കലകളോടുള്ള സമീപനം എന്നിവയെക്കുറിച്ച്
ഞാൻ ഒരു മാധ്യമപ്രവർത്തകനാണ് സ്വതന്ത്രമായി ചിന്തിക്കുന്ന അറിവ് ഒരു കലയാണ് എന്ന് കരുതുന്ന ആളാണ്. അതുകൊണ്ട് തന്നെ പല സാഹചര്യങ്ങളിലും ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. പിന്നെ അടിസ്ഥാനപരമായി ഞാൻ ഒരു പ്രാസംഗികനാണ്.15ാം വയസ്സിൽ തുടങ്ങിയതാണ്. ഇന്ത്യയിലേയും വിദേശത്തെയുമായി നിരവധി ഭാഷകളിൽ 6000ൽ പരം എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്. പിന്നെ അടിസ്ഥാനപരമായി ഞാൻ ഒരു ഇടത് പക്ഷക്കാരനാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയ ബോധം കൈവരിച്ചയാളുമാണ്. കമ്മ്യൂണിസ്റ്റ് ചിന്തകൾ കുട്ടിക്കാലം മുതൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നിലെ പ്രാസംഗികനേയും വായനക്കാരനേയും ഒക്കെ രൂപപെടുത്തിയത് ആ രാഷ്ട്രീയ ചിന്ത തന്നെയാണ്. അപ്പോ കാര്യങ്ങൾ നോക്കി കാണുന്നത് സ്വതന്ത്ര ചിന്തയോടെയാണ്.
- കലാരൂപങ്ങളോടുള്ള ഭരണ വർഗത്തിന്റെ അസഹിഷ്ണുത
ലോകത്തിലെവിടെയും ഫാസിസ്റ്റ് ഭരണാധികാരികൾ കലാകാരന്മാരുടെയും ചിന്തകരുടേയും നാവരിയാൻ ശ്രമം നടന്നിട്ടുണ്ട്. അത് ഇവിടെ മാത്രമല്ല ആഗോളമായി പല സ്ഥലങ്ങളിലും കണ്ടുവരുന്ന ഒന്നാണ്. സൗത്താഫ്രിക്കയിൽ പ്രട്ടോറിയ ഭരണകൂടം കവികളോട് ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട്. ശ്രീലങ്കയിൽ മഹിന്ദ രാജ്പക്സേയുടെ കാലത്ത് സംഭവിച്ചിട്ടുണ്ട്. ആ രാജ്യത്തെ ഭരണകൂടത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തത്രമായി ചിന്തിക്കുന്നവർക്ക് ഇത്തരം അനുഭവം എല്ലായിപ്പോഴും ഉണ്ടാകും. ഷേയ്ക്ക് ഹാന്റ് പോലും നിരോധിച്ച് മുസ്സോളിനിയിൽ നിന്നുമാണ് ഈ ഫാസിസം എന്ന വാക്ക് പോലും ഉണ്ടായത്.എപ്പോഴൊക്കെ ഫാസിസം ശക്തമാകുന്നുവോ അപ്പോഴെല്ലാം അതിനെതിരെ സ്വതന്ത്ര ചിന്തകർ അതിനെതിരെ പ്രതിരോധവുമായി വരും. അസഹിഷ്ണുതയ്ക്കെതിരെ ശബ്ദമുയരുന്നത് സ്വാഭാവികം. അത്തരം പ്രതികരണം നടത്തിയപ്പോഴാണ് ആളുകൾ എന്നെ അഭിനന്ദിച്ചതും നിങ്ങൾ പറഞ്ഞത് പോലെ ഒരു രണ്ടാം വരവ് എന്ന് എനിക്ക് തന്നെ തോന്നിയതും.
- ഇപ്പോൾ അവതരിപ്പിക്കുന്ന പരിപാടികളെക്കുറിച്ച്
വിദേശത്ത് ശ്രീലങ്കയിൽ ശക്തി ടി.വിയിൽ അശ്വമേധം അവതരിപ്പിക്കുന്നുണ്ട്. അത് അവിടെ വലിയ വിജയമായി മുന്നോട്ട് പോകുന്നു. സിംഹളീസിലും തമിഴിലും ആ പരിപാടിയുണ്ട്. നാട്ടിൽ നിരവധി പ്രഭാഷണങ്ങൾക്ക് ക്ഷണം ലഭിക്കുന്നുണ്ട്. സാമാന്യം നന്നായി പ്രതിഫലം വാങ്ങി മോട്ടിവേഷണൽ സ്പീക്കറായും ജോലി ചെയ്യുന്നുണ്ട്. പിന്നെ വായനയും പല പൊതു പരിപാടികളുമായി മുന്നോട്ട് പോകുന്നു. ഇനി ഇപ്പോ നമ്മുടെ നാട്ടിലെ ചാനലുകളിൽ കൂടുതലായി ചർച്ചകളിൽ പങ്കെടുക്കാമെന്ന് കരുതുന്നു.
പിന്നെ വായനയും ചിന്തയും സജീവമാണ്. ചാനൽ ചർച്ചയിൽ സ്ഥിരം പങ്കെടുക്കുന്ന ഒരു ചർച്ചാ തൊഴിലാളിയാകാൻ താൽപര്യമില്ലായിരുന്നുവെങ്കിലും ആളുകൾ എന്നെ ചർച്ചകളിൽ സജീവമായി കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. കൃത്യമായും പ്രതിപക്ഷ ബഹുമാനത്തോടെയും ആവശ്യമില്ലാതെ വാചകമടിക്കുന്നില്ലെന്നും ആളുകൾ നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ഈ രീതിയിൽ തന്നെ മുന്നോട്ട് പോകാമെന്ന് കരുതുന്നു.
- നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവിനെക്കുറിച്ച്.
വലിയ ഒരു കാലം എന്ന് തോന്നുന്നില്ല. 1987 ൽ ആണ് ആദ്യമായ് ദൂരദർശനിലൂടെ ദൃശ്യമാധ്യമ രംഗത്ത് എത്തുന്നത്. 2001ൽ അശ്വമേധവും പിന്നീട് 2006ൽ ഒരു തെലുങ്ക് ചാനലിൽ പരിപാടി ചെയ്യുകയും പിന്നീട് മിഡിലീസ്റ്റിൽ പരിപാടി ചെയ്യുകയും ചെയ്തിരുന്നു. ശ്രീലങ്കയിൽ 2007 മുതൽ പരിപാടി ചെയ്തിരുന്നു. 2010ൽ കൈരളിയിൽ വണ്ടും പരിപാടി ചെയ്തിരുന്നു. ഇതിനിടയ്ക്ക് ചെയ്യാൻ പാടില്ലാത്ത ഒരു പരിപാടി ചെയ്യേണ്ടി വരികയും ചെയ്തു. അത് വലിയ തെറ്റായിപ്പോയി എന്നത് വാസ്തവമാണ്. അതിന് ശേഷമാണ് ഒരു ചെറിയ ഇടവേളയുണ്ടായി എന്നത് സത്യമാണ്.
നവമാധ്യമങ്ങൾ എന്റെ കാര്യത്തിൽ കാണിക്കുന്ന ജാഗ്രത എനിക്ക് സന്തോഷം തരുന്നുണ്ട്. പിന്നെ ഈ ഇടവേളയിൽ ചില നവമാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഞാൻ പല സമയത്ത് പറഞ്ഞ കാര്യങ്ങൾ കൂട്ടിയിണക്കി ഒരു കഥപോലെ പലപ്പോഴും അപവാദ പ്രചരണങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ അതിനെതിരെ പ്രതികരിക്കാത്തത് അത് അടിസ്ഥാനപരമായി മദ്യത്തിനും മദ്യപാനത്തിനെതിരെയുമുള്ള സന്ദേശമായതുകൊണ്ടാണ്.ഞാൻ വളരെ നന്നായി മദ്യപിക്കുന്നയാളായിരുന്നു.
ഇപ്പോൾ നാല് വർഷമായ് അത് പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ പലരേയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിന്നെ ആ മാധ്യമങ്ങൾ പറഞ്ഞത് പൂർണ്ണമായും എന്റെ കഥ അല്ല.പിന്നെ മദ്യപിച്ച് വീടും സ്വത്തും വിറ്റുതൊലച്ചുവെന്നും ഒന്നും പ്രചരിച്ചത് ശരിയായ കഥയല്ല. പലപ്പോഴായി ഞാൻ പറഞ്ഞ കാര്യങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചുവെന്നതാണ് ശരി. ഒരാളോട് ഞാൻ രാവിലെ ചോദിക്കുന്നു കുളിച്ചില്ലേ എന്ന് വൈകുന്നേരം ചോദിക്കുന്നു കണ്ടില്ലല്ലോ എന്ന് ഇതിനെ ഒരുമിച്ചാക്കി നിങ്ങൾ കുളിക്കുന്നത് ഞാൻ കണ്ടില്ലല്ലോ എന്നാക്കി മാറ്റിയാണ് പ്രചരിപ്പിച്ചത്. ഈ അഭിമുഖത്തിലൂടെയെങ്കിലും എന്തായിരുന്നു സത്യമെന്ന് ആളുകൾ മനസ്സിലാക്കട്ടെ.
- ഉയരങ്ങളിൽ നിന്നും താഴ്ചയിലേക്ക് പോയ അവസ്ഥ
വിഷമകരമായ ഒരു ഘട്ടം തന്നെയായിരുന്നു അത്. തിരിച്ചറിവുകളുടേയും വിഷമത്തിന്റേയും ഒക്കെ കാലഘട്ടമായിരുന്നു അത്. നമുക്ക് ഒരു പ്രശ്നമുണ്ടാകുമ്പോൾ ആരൊക്കെയുണ്ട് കൂടെ നിക്കാൻ എന്നും ഒപ്പം നിന്ന് സഹകരിക്കാനെന്നും മനസ്സിലായി. തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള റീടേക്കുകളില്ലാത്ത ഒരു സിനിമയാണ് ജീവിതമെന്ന് നമുക്ക് മനസിലാക്കി തരുന്നത് നമ്മുടെ കഷ്ടകാലം തന്നെയാണ്.കാലിടറിപോയതും, വീഴ്ച പറ്റിയതും എന്താണ് എങ്ങനെയാണെന്നും അതിൽ നിന്നും തിരിച്ച് വരുവാനും സാധിച്ചു.
പിന്നെ നമ്മുടെ ഏറ്റവും വലിയ ടീച്ചർ നമ്മുടെ അവസാനത്തെ തെറ്റാണെന്ന പാഠവും പഠിച്ചു. അതിനെ അതിജീവിച്ചത് വലിയ സന്തോഷമുള്ള കാര്യമാണ്. പിന്നെ ഇതിലും വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ച് ജീവിതവിജയം നേടിയവർ വേറെയുണുണ്ട്. അങ്ങനെയുള്ള കാര്യങ്ങളുള്ളപ്പോൾ നമ്മൾ സ്വയം വരുത്തിവെച്ച അപകടങ്ങളിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.എന്റെ വീഴ്ചയിൽ നിന്നും തിരിച്ച് വരുമ്പോഴും നമുക്ക് സ്വീകാര്യത ലഭിക്കുന്നു എന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്.
- വിഷമഘട്ടത്തിൽ നിന്നും തിരിച്ച് വരുന്ന സമയത്ത് ഏറ്റവും വിഷമമുണ്ടായ സാഹചര്യം
ഒരു വിഷമ ഘട്ടത്തിൽ നിന്നും കരകയറുമ്പോൾ നാം ആഗ്രഹിക്കുക കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന കങ്കാരുക്കളേയും ഇരുട്ടിൽ അവിടവിടെ വെളിച്ചം പകരുന്ന മിന്നാമിനുങ്ങുകളേയുമാണ്. എന്റെ ഭാഗ്യത്തിന് എനിക്ക് അങ്ങനെ നിരവധി കങ്കാരുക്കളേയും മിന്നാമിനുങ്ങുകളേയും ലഭിച്ചു എന്നതാണ് സത്യം. ഞാൻ വീണ് കിടന്നപ്പോൾ എന്നെ നിരവധിപേർ സഹായിച്ചെങ്കിലും ജിറാഫുകളെപ്പോലെ തലയുയർത്തിപ്പിടിച്ച് എന്നെ പുച്ഛിച്ചവരേയും പരിഹസിച്ചവരേയും നിരവധിയാണ് ഞാൻ കണ്ടത്. അവന്റെ പതനം പൂർണ്ണമായല്ലോ എന്ന് സന്തോഷിക്കുന്നവരാണ് കൂടുതലും. അതുകൊണ്ട് ശ്രദ്ധിക്കുകയാണ് നാം ചെയ്യേണ്ടത്.
- താങ്കളുടെ പതനത്തിന് കാരണം മദ്യപാനം ആണെന്ന രീതിയിൽ പ്രചരിച്ചതിനെക്കുറിച്ച്.
ഞാൻ നന്നായി മദ്യപിക്കുമായിരുന്നു. ഇപ്പോൾ 5 വർഷമായി മദ്യപിക്കാറില്ല. പിന്നെ മദ്യപാനം നിർത്തിയത് എന്റെ സോഷ്യൽ ലൈഫിന് വലിയ തിരിച്ചടിയാണ് എന്നതിനൊപ്പം തന്നെ എന്റെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന മനസ്സിലായപ്പോഴാണ് അത് നിർത്തിയത്. ഇപ്പോൾ പൂർണ്ണമായും മുക്തി നേടിക്കഴിഞ്ഞത്. പിന്നെ മദ്യം മാത്രമാണ് എന്റെ വീഴ്ചയ്ക്ക് കാരണം എന്ന് പറയാൻ പറ്റില്ല. എന്റെ വീഴ്ചയ്ക്കുള്ള പല കാരണങ്ങളിൽ പ്രധാനമായ ഒന്ന് മാത്രമാണ് മദ്യപാനം എന്നേ പറയാൻ കഴിയുകയുള്ളു. മദ്യപാനത്തിന് പുറമെ നമ്മൾ എടുത്ത ചില തെറ്റായ തീരുമാനങ്ങളും കാരണമായി. തീരുമാനങ്ങളെടുത്തതിലെ മണ്ടത്തരമാണ് കാരണമായത്.
- തിരിച്ച് വരവ് എത്രത്തോളം ആഗ്രഹിച്ചിരുന്നു
എല്ലാ മനുഷ്യർക്കും നല്ല കാലവും മോശം കാലവും ഉണ്ടാകും. പിന്നെ മോശം കാലഘട്ടത്തിൽ നമുക്ക് വിഷമവും മാനസിക വിഷമവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ സമയത്ത് വന്ന വിമർശനങ്ങൾ തിരിച്ച് വരാനുള്ള ആഗ്രഹത്തെ വർധിപ്പിച്ചിട്ടെയുള്ളു. പിന്നെ വിഷമഘട്ടത്തിലും പലരും എന്നെ പിന്തുണയ്ച്ചിരുന്നു. നിങ്ങളുടെ സമയം വരും എന്ന് പലരും പിന്തുണയ്ച്ചപ്പോൾ സന്തോഷമാണ് തോന്നിയത്. വായനയാണ് വലിയ ആശ്രയമായിരുന്നത്.നിങ്ങൾ ആഗ്രഹിക്കുന്ന പോലത്തെ ഒരു വ്യക്തിയായി ഞാൻ ഇനി മുന്നോട്ട് പോകുുന്നു. പിന്നെ പ്രശംസിക്കുന്നവർ നാളെ നമുക്ക് തെറ്റ് പറ്റിയാൽ ഇകഴ്ത്തും എന്നും പോസിറ്റീവ് ആയി തന്നെ മനസ്സിലാക്കുന്നു.
- മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തതിന് ശേഷമുള്ള ജനങ്ങളുടെ കാഴ്ചപ്പാട്
സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തത് തന്നെയാണ് എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം. രണ്ടാമത്തെ തെറ്റാണ് മദ്യപാനം. പലരും എന്നോട് പറഞ്ഞു ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന്. ജിഎസ് പ്രദീപ് മദ്യപിക്കുന്നുവെന്നത് ഞങ്ങൾക്ക് ഒരു വിഷയമേ അല്ല അല്ലെങ്കിൽ അതു ക്ഷമിക്കാൻ ഞങ്ങൾ തയ്യാറാണ് പക്ഷേ അത്തരമൊരു പരിപാടിയിൽ മുഖം കാണിച്ചത് തീരെ ശരിയായില്ല. അതും വലിയ ഒരു ചതി പറ്റിയതായിരുന്നു. അവർ പറഞ്ഞത് പോലെ ഒന്നും ആയിരുന്നില്ല പരിപാടി. 24 മണിക്കൂർ ഷൂട്ട് ചെയത ശേഷം എഡിറ്റ് ചെയ്ത് ഏറ്റവും മോശമായ 45 മിനിറ്റ് ടെലികാസ്റ്റ് ചെയ്തു എന്നതാണ് സത്യം.
പിന്നെ ഇനി ഇപ്പോൾ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഞാൻ ചിന്തിക്കണമായിരുന്നു. പോകില്ല എന്ന് തീരുമാനിക്കണമായിരുന്നു. പിന്നെ അന്നത്തെ എന്റെ സാമ്പത്തിക ബാധ്യതകൾക്ക് അവർ വാഗ്ദാനം ചെയ്ത പ്രതിഫലം പരിഹാരമാകുമെന്നതും അതിന് കാരണമായി. പക്ഷേ പിന്നീട് അവർ പറഞ്ഞ പേയ്മെന്റിൽ പോലും പലപ്പോഴും പറ്റിക്കലുകളുണ്ടായിരുന്നു. അത് ഒരു തെറ്റായ ഏടായി കണ്ട് മറക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് അതോടൊപ്പം തന്നെ ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും ഞാൻ മലയാളികൾക്ക് ഉറപ്പ് തരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്