ലക്ഷ്മി നായരുടെ നിലപാടുകൾക്കെതിരെ ആദ്യം പ്രതിഷേധിച്ചത് ക്ലാസുകളും ഹോസ്റ്റലും കയറി പ്രചരണം നടത്തി; പ്രിൻസിപ്പൽ മാറിയില്ലെങ്കിൽ പ്രതികാര നടപടി ഉറപ്പായതിനാലാണ് അവസാനം വരെ ഫൈറ്റ് ചെയ്തത്; എസ്എഫ്ഐക്കാർക്കും അന്നും ഇന്നും മാഡത്തെ പേടിയാണ്: ലോ അക്കാദമി സമരത്തിലെ 'ഝാൻസി റാണി' ബി കെ ശേഖറിന്റെ മകൾ ഗൗരി മറുനാടനോട്
അർജുൻ സി വനജ്
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സമരത്തിന്റെ പിന്നാമ്പുറങ്ങൾ തേടിയിറങ്ങിയാൽ വിദ്യാർത്ഥികൾ ആദ്യം പറയുന്ന പേരുകളിൽ ഒന്നാണ് ഗൗരി കല്ല്യാണി ശേഖർ എന്ന ഝാൻസി റാണിയെക്കുറിച്ച്. മുഖ്യധാര മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കുന്നതിന് മുമ്പ തന്നെ ലക്ഷിനായരുടെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളെ ക്ലാസ്സ് മുറികളിൽ തുറന്നുകാട്ടിയ പെൺ പോരാളി. എ.ബി.വി.പിയുടെ യൂണിറ്റ് വൈസ് പ്രസിഡന്റ്. പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയ വിദ്യാർത്ഥിനികളുടെ വീട്ടിൽ വിളിച്ച് ലക്ഷി നായർ വിരട്ടിയപ്പോൾ, മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനും ഗൗരിക്ക് കഴിഞ്ഞു. വെറും വിദ്യാർത്ഥി സമരം മാത്രമാകേണ്ട വിഷയത്തെ, വി മുരളീധരൻ വഴി മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഒന്നിന് പുറകെ ഒന്നായി ഏറ്റെടുക്കുന്ന നിലയിലേക്ക് വളർത്തിയ മാസ്റ്റർ ബ്രെയിനും നാലാം വർഷ നിയമ വിദ്യാർത്ഥിനിയായ ഗൗരിയാണ്. 2011 ൽ മരണമടഞ്ഞ മുൻ തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റ് ബികെ ശേഖറിന്റെ മകളാണ് ഗൗരി.
എങ്ങനെയാണ് ലോ അക്കാദമിയിൽ പ്രത്യക്ഷ സമരം തുടങ്ങിയത് ?
പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ്, ലക്ഷ്മി മാമിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ ശക്തമായ പ്രതിഷേധം ആരംഭിക്കാൻ എ.ബി.വി.പി യൂണിറ്റ് കമ്മിറ്റിയാണ് ആദ്യമായി തീരുമാനിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് അഭിജിത്താണ് ഇത്തരം ഒരു ചർച്ച മുന്നോട്ട് വച്ചത്. ഇതേ തുടർന്നാണ് ഞങ്ങൾ ക്ലാസ്സുകൾ കയറി ഇറങ്ങി ക്യാമ്പയിൻ ആരംഭിക്കുന്നത്. രണ്ട് ദിവസം ക്യാമ്പയിൽ കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റലിലും ക്ലാസ്സ് റൂമുകളിലും ഇതായി പ്രധാന ചർച്ച. ഇതേ തുടർന്നാണ് കെ.എസ്.യു പ്രതിഷേധം നടത്താൻ ആലോചിച്ചത്. എന്നാൽ പ്രിൻസിപ്പൽ ലക്ഷ്മി മാം അവർക്ക് അനുമതി നൽകിയില്ല. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. എന്നാൽ വിദ്യാർത്ഥികൾ എത്രമാത്രം പ്രിൻസിപ്പലിനെ പേടിച്ച് സമരത്തിന് ഇറങ്ങും എന്നത് ചോദ്യചിഹ്നമായിരുന്നു. പത്ര ഓഫീസുകളിൽ സമരത്തെക്കുറിച്ചുള്ള വാർത്ത നൽകാൻ കയറി ഇറങ്ങിയെങ്കിലും ആരും ഗൗനിച്ചില്ല.
ഞങ്ങൾ തുടങ്ങിയ സമരത്തിന്റെ നാലാം ദിവസമാണ് എസ്.എഫ്.ഐ പ്രത്യേകമായി സമരം ആരംഭിക്കുന്നത്. ഇതേ ദിവസമാണ് മുരളി അങ്കിളിനെ( ബിജെപി നേതാവ് വി മുരളീധരൻ) ഞാൻ വിളിക്കുന്നത്. അങ്കിളിനോട് ഒരു വർഷം മുമ്പുതന്നെ കോളേജിലെ വിഷയങ്ങൾ സംബന്ധിച്ചുള്ള ധാരണ ഞാൻ നൽകിയതാണ്. സമരത്തെക്കുറിച്ച് ഒരു പ്രസ്ഥാവന ഇറക്കണമെന്ന് മാത്രമാണ് ഞാൻ അന്ന് അങ്കിളിനോട് ആവശ്യപ്പെട്ടത്. ദീൻദയാൽ ഉപാധ്യയ ജന്മശദാബ്ദി ആഘോഷത്തിനായി എറണാകുളത്ത് നിന്ന് മഹാരാഷ്ട്രയ്ക്ക് പോകാൻ ട്രെയിനിൽ ആയിരുന്നു അങ്കിൾ. വന്ന ഉടനെ നേരെ കോളേജിലേക്ക് വരാം എന്ന് മുരളി അങ്കിൾ ഉറപ്പും നൽകി. തുടർന്ന് മഹാരാഷ്ട്രയിലെ പരിപാടിക്ക് ശേഷം അങ്കിൾ സമരപന്തലിൽ വന്നപ്പോഴാണ് സമരത്തിലുള്ള ഭൂരിഭാഗം കുട്ടികൾക്കും ഒരു ആശ്വാസം ആയത്. അതോടെ മുഖ്യാധാര മാദ്ധ്യമങ്ങളിൽ ചിലർ വാർത്ത നൽകി തുടങ്ങി. അതൊരു നല്ല തുടക്കമായിരുന്നു. പിന്നെ കുമ്മനം ജി (കുമ്മനം രാജശേഖരൻ) വന്നു. മറ്റ് രാഷ്ടീയ പാർട്ടി പ്രതിനിധികൾ വന്നു. ഇതോടെയാണ് സമരത്തിൽ നമ്മൾ മുന്നോട്ട് വച്ച മുദ്രാവാക്യം പൂർണ്ണതയിലേക്കെത്തും എന്ന തോന്നലുണ്ടായത്.
സമരത്തിന് നേരിട്ട പ്രതിസന്ധികൾ..?
വലിയ ഭയപ്പാടോടെയാണ് സമരം ആരംഭിച്ചത്. അന്നുമുതൽ തന്നെ നിരന്തരമായി പ്രതിസന്ധികൾ വന്നുകൊണ്ടേ ഇരുന്നു. ഏറ്റവും ഒടുവിൽ അഡ്വ. സംഗീത ലക്ഷമണ സമരത്തിൽ അണിനിരന്ന വിദ്യാർത്ഥിനികളെക്കുറിച്ച് മോശം പരാമർശം നടത്തിയതടക്കമുള്ളത് ഇതിന് ഉദാഹരണങ്ങളാണ്. പെൺകുട്ടികളുടെ വീട്ടിൽ നിന്നുള്ള എതിർപ്പായിരുന്നു ഇതിൽ പ്രധാനം. കാരണം, സമരം വിജയിച്ചില്ലെങ്കിൽ പ്രൻസിപ്പലിന്റെ പകപോക്കൽ ഉണ്ടാകുമെന്ന് എതാണ്ട് എല്ലാ മാതാപിതാക്കൾക്കും ഉറപ്പാണ്. പക്ഷെ, എതിർപ്പുണ്ടായിരുന്ന മാതാപിതാക്കളെ ഫോണിൽ വിളിച്ച് സംസാരിച്ച് സമരത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ കഴിഞ്ഞതോടെ അവരുടെ പിന്തുണയും ലഭിച്ചു. ഹോസ്റ്റലിലെ പെൺകുട്ടികളെ ഒരുമിപ്പിക്കുന്നതിൽ ആര്യ വഹിച്ച പങ്ക് ചെറുതല്ല. ബിജെപി വിഷയം ഏറ്റെടുത്തതോടെയാണ് ഞങ്ങൾക്കെല്ലാം ഒരു ധൈര്യം വന്നത്.
എസ്.എഫ്.ഐ നീക്കങ്ങൾ ക്യാമ്പസിൽ ഉണ്ടാക്കിയ ചലനങ്ങൾ..?
ലക്ഷമി മാമിന്റെ സ്വന്തമാണ് എസ്.എഫ്.ഐ. മാമിനെതിരെ സംസാരിക്കാൻ എസ്.എഫ്.ഐയ്ക്ക് എന്നും പേടിയാണ്. അഥാവ സംസാരിച്ചാലും നേതൃത്വം ഇടപെട്ട് തിരുത്തും. അതുകൊണ്ടുതന്നെയാണ് എസ്.എഫ്.ഐ തനിച്ച് സമരം ചെയ്തതും. മറ്റൊരു വശത്ത് വിദ്യാർത്ഥി ഐക്യമായി മറ്റ് വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം ഒന്നിച്ചതും. എസ്.എഫ്.ഐ ലക്ഷ്മി മാമിന്റെ അടുത്ത് പോയി ഒരു കരാർ ഉണ്ടാക്കിയിരുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇതോടെ ക്യമ്പസിനകത്തെ സജീവ എസ്.എഫ്.ഐ പ്രവർത്തകർ പോലും രഹസ്യമായി അതിനോടുള്ള വിയോജിപ്പ് ഞങ്ങളോട് പങ്കുവച്ചിരുന്നു. പക്ഷെ സജീവ പ്രവർത്തകരായിരുന്ന അവരിൽ ഭൂരിഭാഗവും ഈ ഒരു വിഷയത്തിന്റെ പേരിൽ പരസ്യമായി എസ്.എഫ്.ഐ തള്ളിപ്പറയാൻ തയ്യാറല്ലായിരുന്നു. പലപ്പോഴും എങ്ങനെ സമരം പൊളിക്കാമെന്നുമാത്രമാണ് എസ്.എഫ്.ഐ ആലോചിച്ചിരുന്നത്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ മാത്രം നടക്കുന്നവരായാണ് കോളേജിലും പൊതുസമൂഹത്തിലും എസ്.എഫ്.ഐ നേതാക്കളെ ഇപ്പോൾ പലരും കാണുന്നത്.
രാഷ്ടീയത്തിൽ സജീവമാകാൻ ഉദ്ദേശമുണ്ടോ...?
രാഷ്ടീയ പ്രവർത്തനത്തിലുപരി, സാമൂഹിക പ്രവർത്തനത്തിനാണ് ഞാൻ ഊന്നൽ കൊടുക്കുന്നത്. അതുകൊണ്ട്തന്നെ പഞ്ചവത്സര എൽ.എൽ.ബി കഴിഞ്ഞ് എം.എസ്.ഡബ്ല്യു ചെയ്യണമെന്നാണ് ആഗ്രഹം. കോളേജിൽ എബിവിപി പ്രവർത്തനത്തിൽ സജീവമാണ്. ബികെ ശേഖർ എന്ന വലിയ രാഷ്ട്രീയ നേതാവിന്റെ മകളായതുകൊണ്ടാണ് ഈ സമരം ഇത്രയും പെട്ടന്ന് നേതാക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്നാണ് എന്റെ വിശ്വാസം. അച്ഛന്റെ പേരിൽ എനിക്കിപ്പോഴും ലഭിക്കുന്ന പരിഗണ ശരിക്കും മനസിലാക്കിയത് ഇപ്പോളാണ്.
കുടുംബത്തെ കുറിച്ച്...
2011 ഏപ്രിൽ മാസത്തിലായിരുന്നു ലിവർ ക്യാൻസറിനെ തുടർന്ന് അച്ഛൻ മരണപ്പെടുന്നത്. വളരെ വൈകിയാണ് ക്യാൻസറിന്റെ വിവരം അറിയാൻ സാധിച്ചത്. അതാണ് മരണത്തിന് ഇടയാക്കിയതും. മുന്ന് വർഷം മുമ്പ് 2014 ൽ അമ്മയും മരിച്ചു. കിഡ്ണി സംബന്ധമായ അസുഖമായിരുന്നു അമ്മയ്ക്ക്. ചികിത്സയ്ക്കിടെ ഹൃദയസ്തഭനം മൂലമാണ് അമ്മ മരിച്ചത്. സഹോദരിയും സഹോദരങ്ങളും ഇല്ല. വഞ്ചിയൂരിലെ വീടിനോട് ചേർന്നാണ് വല്ല്യച്ഛന്റെ( അച്ഛന്റെ സഹോദരൻ) വീട്. അവിടെയാണ് ഇപ്പോൾ താമസം. പാറ്റൂരിൽ ഒരു ബിൽഡിംങ് വാടകയ്ക്ക് നൽകിയിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്