ജയ്ഹിന്ദ് ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ മോർഫ് ചെയ്തതാകാം; അനാശാസ്യമെന്ന വാർത്ത പച്ചക്കള്ളം; യുവമോർച്ച പ്രവർത്തകർ തല്ലിത്തകർത്തപ്പോൾ കച്ചവടം ഇരട്ടിയായി: വിവാദ വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഡൗൺടൗൺ റസ്റ്റോറന്റ് ഉടമ മറുനാടനോട്
എം പി റാഫി
കോഴിക്കോട്: പഠനകാലം തൊട്ടേ തുടങ്ങിയതാണ് ബാസിൽ മൂസക്ക് സ്വന്തമായൊരു ബിസിനസ് സംരംഭം എന്ന മോഹം. ബിബിഎ കോഴ്സ് പൂർത്തീകരിച്ച ബാസിൽ പിതാവിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടു കൂടി അടുത്ത കൂട്ടുകാരെയും കുടുംബ സുഹൃത്തുക്കളെയും ബിസിനസ് പങ്കാളികളാക്കി ഇരുപത്തി നാലാം വയസ്സിലാണ് ഡൗൺ ടൗൺ റെസ്റ്റോറന്റ് തുടങ്ങിയത്. കൺസൾട്ടിംങ് കമ്പനികളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ സഹായം തേടാതെ ബാസിലും കൂട്ടാളികളും സ്വന്തമായി ഡിസൈൻ ചെയ്താണ് ലോഗോയും പേരും മുതൽ മെനു വരെയുള്ള കാര്യങ്ങൾ റസ്റ്റോറന്റിനായി ഒരുക്കിയത്. സ്റ്റാഫ് ആയി നാട്ടിലും വിദേശത്തും ജോലി ചെയ്തിരുന്ന ബാസിലിന് റസ്റ്റോറന്റിന്റെ പ്രവർത്തന രീതികളെ കുറിച്ചും ഉപഭോക്താക്കളുടെ മനഃശാസ്ത്രവും അറിഞ്ഞുകൊണ്ടുള്ളതായിരുന്നു പ്രവർത്തന രീതികൾ. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ട് കോഴിക്കോട്ടുകാരുടെ മനസു കീഴടക്കാൻ ഈ റെസ്റ്റോറന്റിനായി.
അതിനിടെയാണ് യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ചാനൽ തന്നെ കേട്ടപാതി കേൾക്കാത്ത പാതി വാർത്ത ഈ യുവസംരംഭകർക്കെതിരെ വാർത്തയുമായി രംഗത്തെത്തിയത്. വാർത്ത പൂർണ്ണമായും കാണുന്നതിന് മുമ്പ് ചാടിപ്പുറപ്പെട്ട് സദാചാര പൊലീസ് ചമഞ്ഞ യുവമോർച്ച പ്രവർത്തകർ റെസ്റ്റോറന്റ് തല്ലിത്തകർക്കുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് നേരിടേണ്ടി വന്ന മാനനഷ്ടത്തിനും സാമ്പത്തിക നഷ്ടത്തിനും ചാനലിനെതിരെയും യുവമോർച്ച പ്രവർത്തകർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ബാസിലിന്റെയും കൂട്ടരുടെയും തീരുമാനം.
സ്ഥാപനത്തിന്റെ വളർച്ചക്ക് തടയിടാൻ വേണ്ടി ബോധപൂർവ്വം ആരുടെയൊക്കെയോ ശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് സ്ഥാപന ഉടമകൾ ഇപ്പോഴും വിശ്വസിക്കുന്നത്. യുവമോർച്ച പ്രവർത്തകർ റസ്റ്റോറന്റ് അടിച്ചു തകർത്തതിനു ശേഷം കച്ചവടം ഇരട്ടിയായതായാണ് ഉടമസ്ഥർ പറയുന്നത്. ഡൗൺ ടൗൺ റസ്റ്റോറന്റ് ഉടമയും കോഴിക്കോട് പയ്യോളി സ്വദേശി മണിയോത്ത് വീട്ടിൽ ബാസിൽ മൂസ സംഭവത്തെ കുറിച്ച് മറുനാടൻ മലയാളിയുമായി പങ്കുവച്ചതിങ്ങനെ:
ഞങ്ങളുടെ സ്ഥാപനം അടിച്ചു തകർത്തദിവസം തന്നെ ഞങ്ങൾ തുറന്ന് പ്രവർത്തിക്കുകയുണ്ടായി. ഇതറിഞ്ഞ് നമ്മുടെ സ്ഥിരം കസ്റ്റമേഴ്സായ നിരവധി പേർ ഫാമിലിയുമായി ഇവിടെ വന്നിരുന്നു. സോഷ്യൽ മീഡിയയിലും ഞങ്ങളെ സ്നേഹിക്കുന്ന അനേകം ആളുകളുടെ പിന്തുണ ഉണ്ടായിരുന്നു. അന്ന് തുറന്നത് മുതൽ ഈ സമയം വരെ നല്ല കച്ചവടം ഉണ്ടായിട്ടുണ്ട്. ഇന്നലെയും ഷോപ്പ് അടയ്ക്കുന്നത് വരെ ആളൊഴിഞ്ഞ ഒരു സമയം ഉണ്ടായിട്ടില്ല. പല ഭാഗത്തു നിന്നും ആളുകൾ എത്തി പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെ ബിസിനസ് ഇരട്ടിയാവുകയേ ചെയ്തിട്ടുള്ളൂ.. ഇപ്പോൾ ആരോപിക്കുന്ന തരത്തിൽ ഞങ്ങൾ വരുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കുകയില്ലെന്ന് സ്ഥിരം വരുന്നവർക്ക് അറിയാം. ഇത് ഒരു മറവ് ചെയ്തുകൊണ്ടുള്ള സ്ഥലമല്ല. എല്ലാഭാഗത്തു നിന്നും നോക്കിയാൽ കാണുന്ന സ്ഥലമാണ്. ജയ്ഹിന്ദ് ചാനലുകാർ പറയുന്നത് ഞങ്ങൾ അവിടെ ഇങ്ങനെയുള്ള സൗകര്യം ചെയ്തുകൊടുത്തു എന്നാണ്, എങ്കിൽ ഇവർക്ക് ഒളിക്യാമറ കൊണ്ട് അത് ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോ...
ഒരു കാര്യം ഉറപ്പാണ് സ്ഥലം റെക്കോർഡ് ചെയ്ത് മോർഫ് ചെയ്ത് അതിലേക്ക് കൊണ്ടുവന്ന വീഡിയോ, അതല്ലെങ്കിൽ ഞങ്ങളുടെ ഷോപ്പ് തുറന്ന് പ്രവർത്തിക്കാത്ത സമയത്ത് ആളെ വച്ച് ചെയ്യിപ്പിച്ച വീഡിയോ ആണിത്. ഞങ്ങളുടെ ബിസിനസ് സമയത്ത് അങ്ങിനെയൊരു കാര്യം നടന്നിട്ടില്ലെന്ന് ഉറപ്പാണ്. കാരണം റോഡരികിൽ എല്ലാവർക്കും കാണുന്ന ഭാഗത്താണ് റെസ്റ്റോറന്റ് ഉള്ളത്, ഉള്ളിലാണെങ്കിൽ ക്യാമറയുണ്ട് സ്റ്റാഫാണെങ്കിൽ എപ്പോഴും ഉണ്ടാകുന്നതുമാണ്. ഈ വീഡിയോ സത്യമാണെങ്കിൽ അതിലുള്ളവരെ കുറിച്ച് അന്വേഷിക്കണം അവരിത് മനഃപൂർവ്വം ചെയ്തതാണോ ആരെങ്കിലും ചെയ്യിപ്പിച്ചതാണോ, എന്തിനിവിടെ ആ സമയത്ത് വന്നു, ഞങ്ങൾ സൗകര്യം ചെയ്തു കൊടുത്തതാണോ, ഞങ്ങളുടെ അറിവോടെയാണോ എന്നെല്ലാം അന്വേഷിച്ച് കണ്ടത്തേണ്ടതുണ്ട്. അതിനുള്ള നിയമ നടപടിയുമായി വക്കീലുമായി ആലോചിച്ച് മുന്നോട്ടു പോകാനാണ് ഞങ്ങളുടെ തീരുമാനം. ഇങ്ങനെയൊരു സംഗതി ഞങ്ങളുടെ അറിവോടെ നടന്നതാണെന്ന് തെളിയുകയാണെങ്കിൽ കച്ചവടം പൂട്ടി പോവാൻ ഞങ്ങൾ തയ്യാറാണ്.
ഞങ്ങൾക്കു സംഭവിച്ച മാനനഷ്ടത്തിനെതിരിൽ ചാനലിനെതിരെ നഷ്ട പരിഹാരത്തിനു കേസ് കൊടുക്കും. ചാനൽ വാർത്ത കണ്ടാണ് യുവമോർച്ച ഇവിടെ വന്ന് ഇതെല്ലാം തകർത്തത്. യുവമോർച്ച എന്നല്ല മറ്റ് എല്ലാ പാർട്ടികളും സംഘടനകളുമായി ഞങ്ങൾക്കു നല്ല ബന്ധമാണുള്ളത്. എല്ലാ പ്രമുഖരും ഉദ്യോഗസ്ഥരും നേതാക്കളുമെല്ലാം ഇവിടെ വരാറുള്ളതുമാണ്. ഇതുവരെ ആരുമായും ഒരു പ്രശ്നം ഇവിടെ ഉണ്ടായിട്ടില്ല. വാർത്ത വന്ന് പ്രകോപിതരായി അവരെത്തി ഇത്തരത്തിലെല്ലാം ചെയ്തു ഇവിടെ ഇനി അവരുടെ നില നിൽപ്പിന്റെ പ്രശ്നമാണല്ലോ... ഞങ്ങൾക്ക് അവർ അടിച്ചു തകർത്ത ഗ്ലാസും ഫർണിച്ചറും മാത്രമല്ല നഷ്ടമായത് വലിയ തരത്തിലുള്ള മാനനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ കസ്റ്റമേഴ്സിന്റെയും കോഴിക്കോട്ടെ ജനങ്ങളുടെയും പിന്തുണ കൊണ്ടാണ് ഇത്രയും എത്താൻ സാധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങൾ സ്ഥാപനം തുടങ്ങുന്നത്. ഇത്രയും മാസങ്ങൾ കൊണ്ട് ഇവിടത്തെ ജനങ്ങൾക്ക് ഇഷ്ടപ്പെടാൻ കാരണം ഇവിടത്തെ ഗുണമേന്മയും ഭക്ഷണത്തിന്റെയും ജ്യൂസിന്റെയും പ്രത്യേകതയും തന്നെയാണ്. ഇവിടത്തെ മാത്രം ഏറ്റവും പ്രത്യേകത എന്നത് രുചികരമായ വ്യത്യങ്ങളായ ജ്യൂസുകളാണ്. ഇവിടെ കൂടുതലും വരാറുള്ളത് ഫാമിലിയാണ്. ഇത്തരത്തിലുള്ള ഒരു സ്ഥലമാണെങ്കിൽ അവിടെ ഫാമിലിയുമായി ആരെങ്കിലും വരാൻ തയ്യാറാകുമോ? കോഴിക്കോട്ടുള്ള എല്ലാ പ്രമുഖരും ഉദ്യോഗസ്ഥരും പ്രൊഫഷണൽസും ഇവിടെ വന്നിട്ടുള്ളവരാണ് ആ ജനങ്ങളോട് തന്നെ ചോദിച്ചാൽ നിങ്ങൾക്ക് കാര്യം മനസിലാകും.
വലിയ മൾട്ടി നാഷണൽ കമ്പനികൾ ഈ മേഖലയിലേക്ക് ബാംഗ്ലൂരിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമെല്ലാം ഇവിടേക്ക് വരുന്നുണ്ട് ഇത് എന്റെ ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇത്തരത്തിൽ നമുക്കും ഇവിടെ തുടങ്ങിക്കൂടെ എന്ന ആശയം വരുന്നത്. ചെറുപ്പം തൊട്ടേ ബിസിനസിനോടായിരുന്നു താൽപര്യം. അങ്ങിനെയാണ് ഈ മേഖലയിൽ പരിചയ സമ്പത്തുള്ള അഞ്ചു പേരും കൂടെ കൂട്ടി ഈ സ്ഥാപനം തുടങ്ങിയത്. ഒരു വർഷം തികയും മുമ്പ് തന്നെ സ്ഥാപനത്തിന് വലിയ വളർച്ചയായിരുന്നു. ഇത് അംഗീകരിക്കാനാവാത്തവരായിരിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ വളർച്ച ആരെയൊക്കെയോ ആസൂയപ്പെടുത്തിയിട്ടുണ്ടെന്നത് നൂറ് ശതമാനം ഉറപ്പാണ്.
ജ്യൂസിലേക്കും മറ്റു ഫുഡിലേക്കും ആവശ്യമായ ചേരുവകൾ എത്തുന്നത് എറണാകുളം ലുലു മാളിൽ നിന്നും ദുബായിൽ നിന്നുമാണ്. ദുബായിൽ ഫാമിലി ബിസിനസ് തന്നെയുണ്ട്. അവിടെ നിന്നുമാണ് കൊണ്ടു വരുന്നത്. ഇപ്പോൾ വലിയ ലാഭം ലക്ഷ്യം വച്ചല്ല സ്ഥാപനം പ്രവർത്തിക്കുന്നത്. ഗുണ നിലവാരം മാത്രമാണ് പ്രധാനം. 15 ശതമാനം ലാഭം മാത്രമാണ് ഇപ്പോൾ ഇതിൽ നിന്ന് കിട്ടുന്നത്. ഇവിടത്തെ ഫുഡിന് അത്രയും അഭിപ്രായങ്ങളാണ് ജനങ്ങളുടെ ഭാഗത്തു നിന്നുള്ളത്. എല്ലാ ഇനങ്ങളും ഫസ്റ്റ് ക്വാളിറ്റിയിലാണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇപ്പോഴുണ്ടായ ആരോപണത്തിൽ ഏറ്റവും സങ്കടം എന്ന് പറയുന്നത് സ്വന്തം നാട്ടിലാണെങ്കിൽ പോലും കുറച്ച് പേരെങ്കിലും ഞങ്ങളെ സംശയത്തോടെ നോക്കാൻ ഇടവരുത്തിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയുന്നത് വരെ ഇപ്പോൾ എല്ലാവരുടെ മുന്നിലും ഞങ്ങൾ മോശക്കാരായിട്ടാണുള്ളത്. സ്ഥാപനം അക്രമിച്ചതിനെതിരിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. വീഡിയോ പുറത്ത് വിട്ട് തെറ്റിദ്ധരിപ്പിച്ച ചാനലിനെതിരെ ഞങ്ങൾ വക്കീലുമായി ആലോചിച്ച് നിയമ നടപടിയുമായി മുന്നോട്ടു പോകും. ഇതിനായി എന്റെ പിതാവ് ഇന്ന് വിദേശത്ത് നിന്നും നാട്ടിൽ എത്തിയിട്ടുണ്ട്.
ഏറ്റവും സങ്കടമായത് ജയ്ഹിന്ദ് ചാനൽ പച്ചക്കള്ളം പറഞ്ഞായിരുന്നു ഇത് പുറത്ത് വിട്ടത്. അവർപറഞ്ഞത് പലതവണ ഞങ്ങളോട് ഈ വിവരം പറഞ്ഞിരുന്നെന്നാണ്. മാത്രമല്ല ഇവിടെ ഗർഭനിരോധന ഉറകൾ വിൽക്കുന്നുണ്ടെന്നും പെൺവാണിഭ കേന്ദ്രം എന്നുമൊക്കെയായിരുന്നു ഒരു ഭക്ഷണ സ്ഥാപനത്തെ പറ്റി പറഞ്ഞുണ്ടാക്കിയത്. ഒരിക്കലും ഇത്തരത്തിലുള്ള സ്ഥലത്തേക്ക് ഫാമിലികൾ വരില്ലല്ലോ, മാത്രമല്ല ഇവിടെ വന്നവരാണ് കൂടുതലും വരുന്നത്. ഇന്നലെ വാർത്ത കണ്ട് ഒരു പാട് പുതിയ ആളുകൾ വന്നിരുന്നു പിന്തുണയുമായി.- ബാസിൽ വ്യക്തമാക്കുന്നു.
ജയ്ഹിന്ദ് ചാനൽ പുറത്തുവിട്ട വിവാദ വാർത്ത ഇങ്ങനെ:
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്