തെറ്റിദ്ധാരണ കാരണം ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷം മിണ്ടാതിരുന്നു; ഗാനമേളകളിൽ ആരുടെ പാട്ടും പാടും: കല്ലറ ഗോപനുമായി ഒരു സംഗീത സല്ലാപം
എടുത്തു പറയാൻ പ്രകൃതി ഭംഗി മാത്രമുള്ള ഒരു ഗ്രാമത്തിൽ നിന്നും അകക്കാമ്പിലൊളിച്ചു കളിച്ച സംഗീതത്തിന്റെ തോടു പൊട്ടിക്കാൻ റ്റി എസ് ഗോപകുമാർ എന്ന മീശ കുരുക്കാത്ത ഒരു പയ്യൻ നഗര മദ്ധ്യത്തിലുള്ള സംഗീത പാഠശാലയിലേക്ക് വന്നു ചേർന്നു. അവിടെ നിന്നു പഠിച്ചതും പിന്നീടുള്ള ജീവിത യാത്രയിൽ കണ്ടു മുട്ടിയ ശ്രേഷ്ഠമതികളിൽ നിന്നു ലഭിച്ചതുമായ പാഠങ്ങളെല്ലാം ഓരോ അണുവിലും നിറച്ച്, കഴിഞ്ഞ 30 വർഷങ്ങളായി തന്റെ പ്രാണനും ഉപജീവനുമായി സംഗീതത്തെ ചേർത്തു പിടിച്ച് അദ്ദേഹം നിൽക്കുന്നു. റ്റി എസ് ഗോപകുമാർ എന്ന ആ വ്യക്തിയെ കണ്ടെത്താൻ ശ്രമിച്ചാൽ അതത്ര എളുപ്പമാകില്ല. എന്നാൽ ആ ഗ്രാമത്തിന്റെ പേരിനെ ഒപ്പം കൂട്ടി 'കല്ലറ ഗോപനെ' തിരഞ്ഞാലോ, നമ്മുടെ വിരൽത്തുമ്പിൽ, കാഴ്ചയ്ക്ക് മുന്നിൽ, കാതോരത്ത്, ഒക്കെ ഏറെ പരിചിതനായി അദ്ദേഹവുമുണ്ട്. നാടകം, സിനിമ, ഭക്തി ഗാനം, വിപ്ലവ ഗാനം, ആൽബം ഇങ്ങനെ സംഗീതത്തിന്റെ പല ചില്ലകളിലായി കല്ലറ ഗോപന്റെ പാട്ടുകൾ പൂവിട്ടു നിൽക്കുന്നു.
1983 ൽ വെഞ്ഞാറമ്മൂട് സൗപർണികയുടെ 'അമ്പ്' എന്ന നാടകത്തിലൂടെ നാടക രംഗത്തേക്ക് അദ്ദേഹം കടന്നെത്തി. അന്ന് മുതൽ ഈ വർഷം വരെ സൗപർണികയ്ക്കൊപ്പം ഗോപനുമുണ്ട്. ഈ വർഷത്തെ നാടകത്തിന്റെ ഗാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് റെക്കോർഡിങ് പൂർത്തിയായത് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞത് പരസ്പര വിശ്വാസത്തിന്റെയും ആത്മാർത്ഥതയുടെയും ശുദ്ധത ആയിരുന്നു. അർജുനൻ മാസ്റ്ററുടെ സംഗീതവും കല്ലറ ഗോപന്റെ പാട്ടുകളുമായാണ് സൗപർണിക ഇന്നും കേരളത്തിലുടനീളം വേദികൾ പിന്നിടുന്നത്. അർജുനൻ മാസ്റ്ററുമായുള്ള പിതൃതുല്ല്യമായ ബന്ധത്തെക്കുറിച്ച് വാചാലനാകുമ്പോൾ അവരുടെയൊക്കെ അനുഗ്രഹമാണ് എന്റെ ശക്തിയെന്ന് തുറന്നു പറയുന്നു ഈ കലാകാരൻ.
സൗഹൃദങ്ങളുടെ ഊഷ്മളതയാണ് എന്നിലേക്ക് പല പാട്ടുകളും കൊണ്ട് തന്നത് എന്നു പറയുന്നു, അദ്ദേഹം.
- 'കളിയാട്ടത്തിലെ' 'കതിവന്നൂർ വീരനെ നോമ്പു നോറ്റു' എന്ന പാട്ടിന്റെ വരവിനെ കുറിച്ച്...
കൈതപ്രം വിശ്വനാഥനും ഞാനും ഒന്നിച്ചായിരുന്നു സംഗീത കോളേജിൽ. വിശ്വനോടൊപ്പം മിക്ക വാവുദിവസങ്ങളിലും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അടുക്കലേക്ക് പോകും. ആ ബന്ധമാണ് ആ പാട്ട് എന്നെ കൊണ്ട് പാടിക്കാൻ അദ്ദേഹത്തെ തോന്നിപ്പിച്ചത്. ആദ്യം നോട്സ് പറഞ്ഞു തന്നു. പിന്നീടാണ് വരികൾ എഴുതി നൽകിയത്. സാഹിത്യവും സംഗീതവും സ്വരവും ഇഴ ചേർന്നപ്പോൾ 'കളിയാട്ടം' നേടിയ അംഗീകാരത്തോളം തന്നെ ആ പാട്ടും അനുവാചകരിൽ നിറഞ്ഞു നിന്നു എന്നതിൽ സംശയമില്ല.
- പാടിയ പാട്ടുകൾ... ആദ്യത്തേതും ഒടുവിലത്തേതും
1986 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു മണിനാദമായിരുന്നു ആദ്യം പാടിയ സിനിമ. പിന്നീട് വർഷങ്ങളുടെ ഇടവേളകളിട്ട് ഒട്ടേറെ സിനിമാ ഗാനങ്ങൾ, കാഴ്ചയ്ക്കപ്പുറം, കാവടിയാട്ടം (തെങ്ങുമ്മേൽ കേറണതാരാണ്) സാഫല്യം (കാക്കേ കാക്കേ കാക്കത്തമ്പുരാട്ടി) തിളക്കം (ഈ കണ്ണൻ കാട്ടും കുസൃതി) ആഭരണച്ചാർത്ത് (കാവും കോവിലകവും) തീർത്ഥാടനം (മൂളി മൂളി കാറ്റിനുണ്ടൊരു), കൊച്ചു കൊച്ചു സന്തോഷങ്ങൾ (സുമസായക കീർത്തനം) ഈ പേരുകൾ ഇപ്പോളെത്തി നിൽക്കുന്നത് ശ്രീകുമാരൻ തമ്പിയുടെ ഏറ്റുവും പുതിയ ചിത്രമായ 'അമ്മയ്ക്കൊരു താരാട്ടിലാണ്'. സുജാതയ്ക്കൊപ്പം അതിലൊരു യുഗ്മ ഗാനം തമ്പി സാർ കല്ലറ ഗോപന് വേണ്ടി കരുതിയിട്ടുണ്ട്.
- ഗാനമേളകളിൽ ചിലരുടെ പാട്ടുകൾ മാത്രം സ്പെഷ്യലൈസ് ചെയ്തു പാടുന്ന പുതിയ പ്രവണതയെക്കുറിച്ച്...
'ഞാൻ നോക്കുന്നത് പാട്ടുകളാണ്, ഗായകനെയല്ല. കമുകറ ചേട്ടനും ഉദയഭാനു ചേട്ടനും സി ഒ ആന്റോ ചേട്ടനുമൊക്ക വേദികളിൽ പാടുന്നത് കൂടെ നിന്ന് കേട്ട് എന്റെ ഉള്ളിൽ നിറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ആ പാട്ടുകൾ പൂർണ്ണ തൃപ്തിയോടെ പാടാൻ എനിക്ക് സാധിക്കും.'
ഉദയ ഭാനുവിന്റെ 'ഓൾഡ് ഈസ് ഗോൾഡ്' പിന്നണി ഗായകരിലെ പവിഴ മുത്തുകളെയും കൊണ്ടു ഉലകം ചുറ്റി സംഗീതാർച്ചന നടത്തുമ്പോൾ ആ ടീമിൽ കല്ലറ ഗോപൻ എന്ന കുരുന്നു പയ്യനും ഇടം പിടിച്ചിരുന്നു. ആ ഹൃദിസ്ഥത തന്നെയാകാം കണക്കെണ്ണി വയ്ക്കാത്ത വേദികളിലൂടെ ഇന്നും ഈ ഗായകനെ പാടിപ്പിച്ചു കൊണ്ടേയിരിക്കുന്നത്.
- ദേവരാജൻ മാസ്റ്ററുമായുള്ള പിണക്കം...
രാഘവൻ മാഷ്!, ദക്ഷിണാമൂർത്തി സ്വാമികൾ, ദേവരാജൻ മാസ്റ്റർ, അർജ്ജുനൻ മാസ്റ്റർ, ശ്രീകുമാരൻ തമ്പി സാർ, രവീന്ദ്രൻ മാഷ്, എം ജി രധാകൃഷ്ണൻ ചേട്ടൻ, ജോൺസൺ മാഷ് ഇവരുടെ അടുത്ത് നിന്ന് പാട്ട് കേട്ട് പഠിക്കാനും പാടാനും സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് വിനയാത്വിതനായി പറയുമ്പോഴും ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷത്തോളം മിണ്ടാതിരുന്നതിനെപറ്റി അദ്ദേഹം മറച്ച് വയ്ക്കുന്നില്ല.
'എവിടുന്നോ വന്ന ഒരു തെറ്റിദ്ധാരണ മാറാൻ 10 വർഷമെടുത്തു. അതും ഒരു സുഹൃത്തിന്റെ (തബലിസ്റ്റ് ഗണശൻ) ഇടപെടലിലൂടെ. ചെറുപ്പത്തിന്റെ ഇത്തിരി വാശി എനിക്കുമുണ്ടായിരുന്നു. പത്ത് വർഷത്തിന് ശേഷം മാഷിന്റെ അടുത്തേയ്ക്ക് ചെന്നിട്ടും ഒന്നും മിണ്ടാതെ ഞാനിരുന്നു. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നത് തന്നെ ആയിരുന്നു എന്റെ ആ ഇരിപ്പിന് കാരണം. ഗണേശൻ ഇടപെട്ട് സംസാരിച്ച് തുടങ്ങി മാഷിന്റെ തെറ്റിദ്ധാരണ മാറിയെന്ന് തോന്നിയ നിമിഷം ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല എങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് എന്ന് പറഞ്ഞ് സാഷ്ടാഗം നമിച്ചു. പുണർന്നെഴുന്നേല്പിച്ച ആ ബന്ധം അവസാനം വരെ തുടർന്നു.'
- ആരോടും പരിഭവമില്ല...
കല്ലറ ഗോപന്റെ സംഗീത യാത്രയുടെ തുടക്കത്തിലെ പ്രഭാവലയം കണ്ടന്ധാളിച്ചു പോയ ആരുടെയോ പിറുപിറുക്കലിന്റെ പേരിൽ നഷ്ടമായ ആ പത്ത് വർഷത്തെ ഓർത്തു സങ്കടമില്ലേ എന്നുള്ള ചോദ്യത്തിന് വെട്ടിപ്പിടിക്കലിനും വെട്ടി നിരത്തലിനും വേണ്ടി എന്തു കുതന്ത്രങ്ങളും പണിയുന്നവരെ ഓർത്ത് സങ്കടപ്പെടാൻ നേരമില്ലെന്നതാണ് ഇദ്ദേഹത്തിന്റെ പക്ഷം.
'എനിക്ക് സംഗീതം കൂടെ ഉണ്ടായാൽ മതി. ഈ വിഭാഗത്തിലെ തന്നെ വേണം എന്ന് നിർബന്ധമില്ല. അതിന്നു വരെയും എന്നോടൊപ്പം തന്നെയുണ്ട് പിന്നെ ഞാനെന്തിന് പരിഭവിക്കണം?'
പാട്ടുകൾക്കൊപ്പം മ്യൂസിക് കമ്പോസിംഗിലും കല്ലറ ഗോപൻ സജീവമാണ്. ഋതു ഭംഗി, ഇടവഴിയിലെ ഈണങ്ങൾ എന്നീ രണ്ട് ആൽബങ്ങളും വിജയമുദ്ര നേടിയവയാണ്. എല്ലാ പ്രചോദനവും നൽകി കൂടെ നിൽക്കന്നവരിൽ മുൻ പന്തിയിൽ തന്നെയുള്ള ഗായകൻ പി ജയചന്ദ്രൻ ഈ രണ്ട് ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇത് കൂടാതെ ഒട്ടനവധി കവിതകൾക്കും ഈണമിട്ടിട്ടുണ്ട് ഇദ്ദേഹം. സംഗീത നാടക അക്കാഡമിയുടെ 2000 ത്തിലെ കോൺട്രിബ്യൂഷനുള്ള അവാർഡ് 5 തവണ മികച്ച നാടക ഗായകനുള്ള സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ സംഗീത ഉപാസകനെ തേടി എത്തിയിട്ടുണ്ട്.
ഗായികയും സംഗീതാസ്വാദകയുമായ ഭാര്യ ശർമ്മിളയ്ക്കൊപ്പം തിരുവനന്തപുരം പിറ്റിപി നഗറിലെ സംഗീത സാന്ദ്രമായ സൂര്യഗീതത്തിൽ ആണ് കല്ലറ ഗോപന്റെ താമസം. ആ സ്വരക്കൂട്ടുകളിൽ ശ്രുതി നിറയ്ക്കാൻ രണ്ടിളംനാദക്കാരും: ബിരുദ വിദ്യാർത്ഥിനിയായ നാരായണിയും 9 ാം ക്ലാസ്സുകാരനായ മഹാദേവനും. അച്ഛന്റെയും അമ്മയുടെയും സംഗീതത്തെ ഉൾക്കുടന്നയിലെവിടെയോ ആവാഹിച്ച് കൊണ്ട് നിറഞ്ഞ ചിരിയോടെയും സംതൃപ്തിയോടെയും ഒരു ജീവിതയാത്ര.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- ശ്രീകുമാരൻ തമ്പി വിവാദം സ്വയം കെട്ടടങ്ങുമെന്ന പ്രതീക്ഷയിൽ പിണറായി
- ആ 'കേരള ഗാനം' കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്