ദളിതരെയും അധ:സ്ഥിതരെയും ഒരു മുറി വലുപ്പമുള്ള ലക്ഷംവീടു കോളനികളിലൊതുക്കി; കണ്ണായ 11 ഏക്കർ നാരായണൻ നായർക്കു എം എൻ നൽകി; പുരോഗമനം പറഞ്ഞ് ഇഎംഎസിന്റെ കാലം തൊട്ടേ വഞ്ചിച്ചു, മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ പിടിച്ചെടുക്കാൻ ഭാങ്കർ ശൈലിയിൽ സമരം; സിപിഐ(എം)(എംഎൽ) നേതാവ് കെഎൻ രാമചന്ദ്രൻ മറുനാടനോട്
കൊച്ചി: ദളിതരേയും അധ:സ്ഥിതരേയും ഒരു മുറിയുടെ വലുപ്പുമുള്ള ലക്ഷം വീട് കോളനികളിൽ ഒതുക്കിയ എം.എൻ.ഗോവിന്ദൻ നായരാണ്, പേരൂർക്കടയിലെ 11 ഏക്കർ കണ്ണായ ഭൂമി ലോ അക്കാദമിയുടെ പേരിൽ നാരായണൻനായർക്ക് നൽകിയത്. 1957 ലെ ഇ.എം.എസിന്റെ മന്ത്രിസഭയുടെ കാലംമുതൽ വഞ്ചിക്കപ്പെട്ടവരാണ് മലയാളികളെന്നും സിപിഐ(എം) (എംഎൽ) റെഡ് സ്റ്റാർ അഖിലേന്ത്യാ ജനറൽസെക്രട്ടറി കെ.എൻ. രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിപിഐ(എം)-സിപിഐ രാഷ്ട്രീയത്തിന്റെ വലതുപക്ഷസ്വഭാവം കേരളത്തിൽ വളർന്നുവരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കുന്നുവെന്നും കെ.എൻ.ആർ മറുനാടനോട് പറഞ്ഞു.
എം.എൻ.ഗോവിന്ദൻനായരെ പോലുള്ള നേതാക്കളും സവർണപക്ഷപാതിത്വം വ്യക്തമാക്കിയതിന്റെ ഉദാഹരണമായിട്ടാണ് ലോ അക്കാദമിക്ക് ദാനം നൽകിയ ഭൂമിയെക്കുറിച്ച് കെ.എൻ.രാമചന്ദ്രൻ സൂചിപ്പിച്ചത്. കിടപ്പാടം ഇല്ലാത്തവന് കഷ്ടിച്ചു കിടക്കാനുള്ള സ്ഥലം നൽകുമ്പോൾ, ധനികരും സവർണരുമായ വ്യക്തികളുടെ താല്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ എല്ലാ സർക്കാരുകളും മത്സരിച്ചു. ഇതേസമീപനം തന്നെയാണ് ഇ.എം.എസിന്റെ ഭൂപരിഷ്കരണ വിഷയത്തിലും തുടർന്നതെന്ന് അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജാക്ക•ാരിൽ നിന്നും പിടിച്ചെടുത്ത ഭൂമി, കോളനിഭരണം അവസാനിപ്പിച്ചിട്ടും ജനാധിപത്യ സർക്കാരുകൾ തിരിച്ചെടുക്കാത്തതിനു പുറകിൽ നിക്ഷിപ്ത താല്പര്യമാണ് ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി യൂണിയൻ നേതാക്കളുടെ സ്വാർത്ഥ താലപര്യവും ഇതിനു കാരണമായി.
മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ ഭൂമി ഹാരിസൺ മലയാളം പ്ലാന്റേഷനിൽനിന്നു തിരിച്ചുപിടിക്കാൻ ഇരുമുന്നണികൾക്കും താല്പര്യമില്ലാത്തത് ഇതുമൂലമാണ്. ഹാരിസൺ ഭൂമി സുവിശേഷ പ്രചാരകനായ കെ പി യോഹന്നനു നൽകി. ആ ഭൂമിയാണ് പിണറായി സർക്കാർ നഷ്ടപരിഹാരം നൽകി, എയർപോർട്ട് നിർമ്മാണത്തിനായി ഇപ്പോൾ ഏറ്റെടുക്കാൻ പോകുന്നത്. ഇതാണ് തട്ടിപ്പിന്റെ രീതി. കേരളത്തിലെ ഇടതുപക്ഷം വലതുപക്ഷത്തിന്റെ മറ്റൊരു രൂപമാണ്. സ്വാശ്രയ കോളേജ് വിഷയമുൾപ്പടെയുള്ളവ അതാണ് വ്യക്തമാക്കുന്നത്. വിപ്ലവ ശകതികൾക്കിടയിലെ ശൈഥില്യവും സിപിഐ(എം)-സിപിഐ രാഷ്ട്രീയത്തിന്റെ വലതുപക്ഷ സ്വഭാവവും ഇവിടെ വളർന്നുവരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കുകയാണ്. മൂന്നാറിലെ ഭൂമി ഏറ്റെടുത്താൽ കൃഷി ചെയ്യാനും വീടു വെയ്ക്കാനുമുള്ള ഭൂമിക്ക് മറ്റൊരിടത്തേക്ക് ആർക്കും പോകേണ്ടിവരില്ല. ഇതിനുവേണ്ടി ബംഗാളിലെ ഭാങ്കർ ശൈലിയിലുള്ള സമരം ആരംഭിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്.
1996-98 കാലഘട്ടങ്ങളിൽ പാർട്ടി ഇത്തരം ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വയനാട്ടിലെ ചോമൻ മൂപ്പന്റെയും സംഘത്തിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട സമരത്തിൽ അന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് ഇപ്പോഴും ആദിവാസികൾ കഴിയുന്നത്. സംസ്ഥാനത്തെ പാർട്ടിക്കകത്തുണ്ടായ ചില ശൈഥില്യങ്ങളും സിപിഎമ്മിനോട് ചേർന്നു പ്രവർത്തിക്കാനുള്ള ചില സഖാക്കളുടെ ആഗ്രഹവുമെല്ലാം വലിയ പ്രശ്നമായി. സംസ്ഥാന കമ്മിറ്റിയിലെ ഈ ദൗർബല്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ ഭൂമിയുടെ വിഷയം പാർട്ടി സജീവമായി ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെ.എൻ.രാമചന്ദ്രൻ പറഞ്ഞു.
ഇ.എം.എസ് മന്ത്രിസഭയുടെ കാലം തൊട്ട് വഞ്ചിക്കപ്പെട്ടവരാണ് കേരളീയർ. വലിയ പുരോഗമനപരമായ നീക്കമാണെന്ന് വിശ്വസിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയായിരുന്നു. മൂന്നാറിലെ ഈ അഞ്ചരലക്ഷം ഏക്കർ ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെങ്കിലും 1957ലെ ഇഎംഎസിന്റെ സർക്കാരും അതിൽ തൊട്ടില്ല. ഭൂപരിഷ്കരണം എന്ന വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് എളുപ്പത്തിൽ ചെയ്യാമായിരുന്ന ഒരു ജനോപകരപ്രദമായ നടപടി, യൂണിയൻ നേതാക്കളുടെ താല്കാലിക സ്വർത്ഥ ലക്ഷ്യങ്ങളുടെ പേരിൽ കണ്ടില്ലെന്നു നടിക്കുകയായിരുന്നു കമ്യൂണിസ്റ്റുകളെന്ന് കെഎൻ.രാമചന്ദ്രൻ കുറ്റപ്പെടുത്തി.
കേന്ദ്ര പവർ ഗ്രിഡ് കോർപറേഷനുവേണ്ടി നുണകൾ പറഞ്ഞ്, ബംഗാളിലെ 15 ഗ്രാമങ്ങളെ ബാധിക്കുന്ന തരത്തിൽ 16 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഭാങ്കർ സമരം രൂപപ്പെട്ടത്. അവിടെ സിപിഐ(എം) (എംഎൽ) റെഡ് സ്റ്റാർ പ്രവർത്തകർ മാത്രമേ ഗ്രാമീണരുടെ രക്ഷക്കുണ്ടായിരുന്നുള്ളൂ. മുൻ എം.എൽഎയും ഇപ്പോഴത്തെ എംഎൽഎയുമെല്ലാം ഗ്രാമീണർക്കെതിരായ നിലപാട് സ്വീകരിക്കുന്ന ഗുണ്ടകളായിരുന്നു. ജില്ലാ കളക്ടർ ഉൾപ്പടെ എല്ലാ അധികാരികൾക്കും പരാതി നൽകിയെങ്കിലും അനുകൂലമായൊരു നീക്കവുമുണ്ടായില്ല. ഗ്രാമീണർക്കു നേരെയുള്ള ഗുണ്ടാക്രമണത്തിനും സർക്കാർ നിലപാടിനുമെതിരെ നടന്ന പ്രക്ഷോഭത്തിൽ രണ്ടുഗ്രാമീണർ കൊല്ലപ്പെട്ടു. ജനുവരി 17ന് നടന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞാണ് രാമചന്ദ്രൻ ഭാങ്കറിലെ സമരഭൂമി സന്ദർശിക്കാൻ പോയത്. 22ന് ട്രെയിനിൽ നിന്നും ഇറങ്ങിയ ഉടനെ സെൻട്രൽ ഇന്റലിജൻസിന്റെ ആളുകളാണെന്നും പറഞ്ഞ ഒരു കൂട്ടം തടിമാട•ാർ പൊക്കി കൊണ്ടുകയായിരുന്നു.
മുദ്രാവാക്യം പോലും വിളിക്കാൻ കഴിയാത്തവിധം, പൊക്കിക്കൊണ്ടുപോയവർ മൊബൈൽഫോൺ വാങ്ങി, കണ്ണുകെട്ടിയാണ് തടവിലാക്കിയതെന്ന് രാമചന്ദ്രൻ പറയുന്നു. മൂന്നു മണിക്കൂർ വാഹനത്തിൽ യാത്ര ചെയ്തതിനു ശേഷമെത്തിയ കേന്ദ്രത്തിൽ 26 മണിക്കൂർ തടവിൽവച്ചു. പിന്നീട് ദുർഗാപൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറ്റിവിട്ടു. ഇതിനിടെ സഖാക്കൾ രാമചന്ദ്രനെ അന്വേഷിച്ചു കാണാതായപ്പോൾ മാദ്ധ്യമങ്ങളിലും മറ്റു അറിയിച്ചു. ദേശീയ ചാനലുകളും ബാംഗാളിലെ ചാനലുകളുമെല്ലാം സംഭവം വലിയ വാർത്തയാക്കിയത് സമരത്തിന് കൂടുതൽ ഊർജം പകർന്നുവെന്ന് രാമചന്ദ്രൻ കരുതുന്നു. ഡൽഹിയിൽനിന്നുള്ള നിർദേശപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്നാണ് തട്ടിക്കൊണ്ടുപോയവർ പറഞ്ഞത്. എന്തായാലും രക്തസാക്ഷികളുടെ വീടു സന്ദർശിക്കുന്നതിലൂടെ സമരം കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിച്ച് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തവർക്ക് തെറ്റി. ഭാങ്കറിലേക്ക് വന്ന രാമചന്ദ്രനെ കാണാനില്ലെന്ന വാർത്തയാണ് സമരത്തെ കൂടുതൽ തീവ്രമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍