ക്നാനായക്കാർക്കു തനിമയും കൂട്ടായ്മയും നിലനിർത്തി ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപതയ്ക്കൊപ്പം പ്രവർത്തിക്കാം; കരിസ്മാറ്റിക് ഗ്രൂപ്പുകൾക്കു സഭാനിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കാം: മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കലിനു പറയാനുള്ളത്
യുകെയിൽ അങ്ങോളമിങ്ങോളമുള്ള നൂറു കണക്കിന് സീറോ മലബാർ വിശ്വാസികൾക്കു ആവേശത്തിലാണ്. സീറോ മലബാർ സഭയ്ക്ക് ഇന്ത്യയ്ക്കു വെളിയിൽ മൂന്നാമത്തെ രൂപത വത്തിക്കാൻ അനുവദിച്ചത് ബ്രിട്ടനിലെ പ്രിസ്റ്റണിലായത് അവിടെയുള്ള മലയാളികൾക്ക് ഏറെ ആഹ്ലാദം പകരുന്ന കാര്യമായി.
വിശ്വാസ ആവശ്യങ്ങൾക്കായി ഇനി ആർക്കും നാട്ടിൽ പോകേണ്ടി വരില്ല എന്നതും ഇടവകകൾ സ്ഥാപിക്കാൻ അവസരമൊരുക്കുമെന്നതും ഒരുക്കും. റോമിന്റെ പിന്തുണയോടെ യുകെയിലെ ലാറ്റിൻ പള്ളികളോടു ചേർന്നു തന്നെ ഇടവകകൾ രൂപീകരിക്കുന്നതോടൊപ്പം സ്വന്തം പള്ളിയായി വളരാനുള്ള അവസരം കൂടിയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. യുകെയിലെ സഭയെ നയിക്കാൻ നിയുക്തനായ മാർ ജോസഫ് സാമ്പ്രിക്കലിനെ പാലാ ബിഷപ്പ് ഹൗസിലെത്തി സന്ദർശിച്ചു മറുനാടൻ മലയാളി പ്രതിനിധി സാബു ചുണ്ടക്കാട്ടിൽ നടത്തിയ സംഭാഷണത്തിലെ പ്രസക്തമായ ഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്:
ഇപ്പോൾ ഉള്ള സഭാ പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രവർത്തിക്കും
സീറോ മലബാർ സഭയ്ക്ക് ലഭിച്ച വലിയ അനുഗ്രഹമാണ് പ്രസ്റ്റൺ കേന്ദ്രീകരിച്ചുള്ള സീറോ മലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള രൂപത. അതുപോലെ തന്നെ പരിശുദ്ധ പിതാവ് പുതിയ രൂപതയ്ക്ക് നേതൃത്വം നൽകുവാനായിട്ട് അയോഗ്യനായ എന്നെയാണ് നിയമിച്ചിരിക്കുന്നത്. ഇതുവരെയുള്ള പ്രവർത്തികളെല്ലാം ദൈവത്തിന്റെ പ്രവർത്തിയാണ്. പാറയടി അച്ചനിലൂടെ, പ്രിയപ്പെട്ട വൈദികനിലൂടെ, അൽമായ നേതാക്കളിലൂടെ ഒരു വലിയ സംഘടിതമായ രീതിയിൽ സഭ അവിടെയുണ്ട്. അതിന്റെ തുടർച്ചയായിട്ട് തന്നെ പ്രവർത്തിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
അച്ചനോടു ചേർന്നു അതുപോലെ തന്നെ അവിടെയുള്ള വൈദികരോട് ചേർന്ന് എല്ലാ അൽമായോടും ചേർന്ന് മെത്രാനോടൊപ്പം ദൈവത്തെ ആരാധിക്കുന്ന ദൈവവചനം ശ്രവിച്ച് ഹൃദയത്തിൽ സംഗ്രഹിച്ച് അത് ജീവിക്കുന്ന ദൈവത്തെ സ്തുതിക്കുന്ന, മഹത്വപ്പെടുത്തുന്ന ഒരു സഭ, ആ സഭ സീറോ മലബാർ സഭയ്ക്ക് ഒരു രൂപത ബ്രിട്ടനിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അതിനു ദൈവത്തിനു പ്രത്യേകമായ ഒരു പദ്ധതിയുണ്ട്. നമ്മുടെ സഭ പ്രേഷിത സഭയാണ്. ഓരോ വിശ്വാസിയെയും പ്രേഷിതനായിട്ടാണ് സഭ കാണുന്നത്.
മറ്റുള്ളവർക്ക് ഈശോയെ കൊടുക്കുന്ന, ഈശോയ്ക്കു സാക്ഷ്യം വഹിക്കുന്ന, ഈശോയെ മഹത്വപെടുത്തുന്ന അതിലൂടെ പ്രേഷ്യത പ്രവർത്തനം നടത്തുന്ന സഭ. അപ്പോൾ അതിനുവേണ്ടി ഓരോ വിശ്വാസിയെയും ഒരുക്കുന്ന ഒരു സ്വപ്നമാണ് എനിക്കുള്ളത്. അതിനുവേണ്ടി ഓരോ സീറോ മലബാർ വിശ്വാസിയും ഒരു പ്രേഷിയ പ്രവർത്തകയാവണം, പ്രേഷിത പ്രവർത്തകനാകണം അതിനുവേണ്ട നേതൃത്വം കൊടുക്കുവാനായിട്ടാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യുവാനായിട്ട് ഈയൊരു ദൗത്യം സഭാ പ്രേഷിതയാവണം ആ പ്രേഷിത സഭയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ടാകണം അതിന് എല്ലാവരുടെയും സഹകരണം ഞാൻ യാചിച്ചുകൊള്ളുന്നു.
എംഎയും ബിഎഡ്ഡും കഴിഞ്ഞു സെമിനാരിയിൽ ചേർന്നതും പോട്ടയിൽ ധ്യാനം കൂടിയപ്പോൾ
ഞാൻ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. പാലായിലാണ് സ്രാമ്പിക്കൽ കുടുംബത്തിന്റെ ആരംഭം. 1002ൽ തന്നെ, ഏകദേശം ആയിരം വർഷത്തെ ചരിത്രമുണ്ട് സ്രാമ്പിക്കൽ കുടുംബത്തിന്. ഉരളികുന്ന് എന്ന ഗ്രാമത്തിൽ കൃഷിചെയ്ത് ജീവിച്ചവരാണ് മാതാപിതാക്കൾ. കുടുംബത്തിൽ എല്ലാവരും കൃഷിക്കാരാണ്. ഞാനും കൃഷിക്കാരനായി ജീവിക്കാൻ ആഗ്രഹിച്ചയാളാണ്. പക്ഷേ 24-ാം വയസിലാണ് പോട്ടയിലെ യുവജനങ്ങളുടെ ഒരു ധ്യാനം കൂടി, വചനം കേട്ട് തെറ്റുകൾ തിരിച്ചറിഞ്ഞു കുമ്പസാരിച്ച് വിശുദ്ധ കുർബ്ബാന അനുഭവത്തിലൂടെ പിന്നീട് വികാരിയായിരുന്ന തോമസ് ഓലിക്കലച്ചന്റെ ഒപ്പം ഒരു വർഷം തുടർച്ചയായി എല്ലാ ദിവസവും ഗ്രോട്ടോയിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ ജപമാല ചൊല്ലുകയും വചനം കേൾക്കുയും ധ്യാനിക്കുകയും പങ്കുവെക്കുകയും അങ്ങനെയുള്ള ഒരു പ്രാർത്ഥനാ അനുഭവത്തിൽ നിന്നാണ് ഞാൻ സെമിനാരിയിൽ ചേരുന്നത്.
എന്റെ വിദ്യാഭ്യാസം പൊളിറ്റിക്കൽ സയൻസിലുള്ള ഡിഗ്രിയും മാസ്റ്റേഴ്സ് ഡിഗ്രിയുമാണ്. അതുപോലെ തന്നെ ബി എഡ് ഡിഗ്രിയും എടുത്തിരുന്നു. അതിനുശേഷമാണ് സെമിനാരിയിൽ ചേർന്നത്. പാലാ ഗുഡ് ഷെപ്പേർഡ് മയിനർ സെമിനാരിയിലും കോട്ടയം വടവാതൂർ സെമിനാരിയിലും ഫിലോസഫി, തുടർന്ന് തിയോളജി ദൈവശാസ്ത്രം പഠിക്കുന്നതിനായി റോമിലെ പൊന്തിഫിക്കൽ ഉർബൻ കോളജിലേയ്ക്ക് പോയി അവിടെ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിക്കുകയും ബൈബിൾ വിജ്ഞാനത്തിൽ ലൈസൻസ്ഷീറ്റ് എടുക്കുകയും ചെയ്തു. പിന്നീട് 2000ത്തിൽ ഓഗസ്റ്റ് 12ന് എന്റെ പട്ടം അന്നു രൂപതാ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവ് എന്റെ ഇടവകയിൽ വച്ചാണ് പട്ടം സ്വീകരിച്ചത്. എനിക്ക് 33 വയസു തികഞ്ഞതിന്റെ പിറ്റേദിവസമാണ് പട്ടം ലഭിച്ചത്.
ഒറ്റയ്ക്കു മലയാളം കുർബ്ബാന ചൊല്ലിയ ഓക്സ്ഫോർഡ് കാലം
തുടർന്ന് ഇംഗ്ലണ്ടിൽ പഠിക്കാനായി വന്നിരുന്നു. 2000 -2001 കാലയളവിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ സ്റ്റഡീസ് എടുത്തിരുന്നു. ആ കാലഘട്ടത്തിൽ സീറോ മലബാർ വിശ്വാസികൾ കുറവായിരുന്നു. എങ്കിലും അവർക്കുവേണ്ടി കുർബ്ബാന ചൊല്ലുവാനായിട്ട് പലപ്പോഴും ഭവനങ്ങളിൽ പോലും കുർബ്ബാന ചൊല്ലിയിട്ടുണ്ട്. ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ എല്ലാദിവസവും ഞാൻ സീറോ മലബാർ കുർബ്ബാന ഒറ്റയ്ക്ക് ചൊല്ലിയിരുന്നു.
അദ്ധ്യാപകനായും നഴ്സിങ് കോളജ് ഡയറക്ടറായും ഒരു കാലം
2001-2002ൽ ഞാൻ മംഗലാപുരത്ത് മാസ്റ്റർ ഓഫ് എഡ്യുക്കേഷൻ എടുത്തിരുന്നു. അന്നും അൽഫോൻസാ കാങ്ങാടി പള്ളിയിലാണ് താമസിച്ചിരുന്നത്. അവിടെയും ഇടവക പ്രവർത്തനങ്ങളിൽ സജ്ജീവമായി പങ്കുചേർന്നിരുന്നു. 2002 മുതൽ 2004 വരെ ഗുഡ് ഷെപ്പേർഡ് മായിനർ സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. 2004 മുതൽ 2005 ഓഗസ്റ്റ് വരെ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അദ്ധ്യാപകനായിരുന്നു. 2005ൽ പാലാ രൂപത നേഴ്സിങ് കോളജ് ആരംഭിക്കുന്ന ഘട്ടത്തിൽ ഞാൻ നഴ്സിങ് കോളജിന്റെ ഡയറക്ടർ ആയിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും ഒരു കോളജിനെ ഒരു ഹോസ്റ്റലിനെ രൂപപ്പെടുത്തുന്നതിൽ എന്നെ ഉപകരണമാക്കിയിരുന്നു. അതുപോലെ തന്നെ തുടർന്ന് 2010 വരെ അവിടെ ശുശ്രൂഷ ചെയ്തു. 2010 കുറച്ചു മാസക്കാലം സെന്റ് എഫ്രേം ഫോർ ഇൻഫോർമേഷൻ സെന്ററിൽ അദ്ധ്യാപകനായിരുന്നു.
2010 മെയ് മാസം മുതൽ 2012 മെയ് വരെ പാലാ രൂപതയുടെ ഇവാഞ്ചലൈസേഷൻ പ്രോഗ്രാംസിന്റെ ഡയറക്ടർ ആയിരുന്നു. കുടുംബക്കൂട്ടായ്മ, കരിസ്മാറ്റിക് പ്രോഗ്രാമുകൾ ,ജീസസ് യൂത്ത്, ബൈബിൾ കൺവെൻഷൻ, പ്രാർത്ഥനാ ഭവനങ്ങൾ ആ കാലഘട്ടത്തിലാണ് വാഗമണ്ണില്‍ രൂപത ധ്യാനകേന്ദ്രം ആരംഭിക്കുന്നത്. തുടർന്ന് പിതാവിന്റെ സെക്രട്ടറിയും, പാലാ രൂപതയുടെ വക്താക്കളിൽ ഒരാളായിട്ട് ഞാൻ പ്രവർത്തിച്ചിരുന്നു. അതുപോലെ കല്ലറങ്ങാട്ട് പിതാവിന്റെ എല്ലാ വിദേശ യാത്രകളിലും പിതാവിന്റെ ഒപ്പം ഞാനാണ് യാത്ര ചെയ്തിരുന്നത്.
2013 ഓഗസ്റ്റിൽ ഞാനെന്റെ സ്വന്തം ഇടവകയിൽ വികാരിയായിട്ട് ശുശ്രൂഷ ചെയ്തു. അതിനു ശേഷമാണ് ഞാൻ റോമിലെ പൊന്തിഫിക്കൽ സെമിനാരിയിൽ വൈസ് റെക്ടർ ആയിട്ട് ശുശ്രൂഷയ്ക്കു പോയത്. ആ ശുശ്രൂഷ കാലഘട്ടത്തിൽ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് സീറോ മലബാർ വിശ്വാസികൾക്കായിട്ട് ബ്രിട്ടനിൽ ഒരു രൂപത വരുന്നതായും, അതിന്റെ പ്രഥമ മെത്രാനായിട്ട് എന്നെ നിയമിക്കുവാനായിട്ട് മാർപാപ്പ ആഗ്രഹിക്കുന്നതായും ഒരു അറിയിപ്പ് വരുന്നത്. അതിന് ഒരുകൺസന്റ് ആവശ്യമായിരുന്നു. അതു നൽകി. ജൂലൈ 28-ാം തീയതി പുതിയ രൂപത സ്ഥാപിക്കുന്നതായും അതിന്റെ പ്രഥമ മെത്രാനായിട്ട് എന്നെ നിയമിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒക്ടോബർ ഒൻപതിന് പ്രസ്റ്റണിൽ സ്ഥാനാരോഹണം
ഒക്ടോബർ 9-ാം തീയതി പ്രസ്റ്റണിൽ വച്ചായിരിക്കും മെത്രാഭിഷേകവും സ്ഥാനാരോഹണവും, സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ ജോർജ്ജ് ആലഞ്ചേരി ആണ് പ്രധാന കാർമ്മികൻ. എല്ലാവരെയും തിരുക്കർമങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരുടെ സഹകരണവും പ്രാർത്ഥനയും ഒപ്പം സജീവമായ സാന്നിധ്യവും, പ്രവർത്തനവും ഉണ്ടാവണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.
മാതാപിതാക്കൾ, സഹോദരങ്ങൾ
പിതാവ് 1982ൽ നിര്യാതനായി. അമ്മയുണ്ട്. ആറ് ആൺ മക്കളാണ്. ഞാൻ 4-ാമത്തെ ആൾ. മൂത്തയാൾ അഡ്വക്കേറ്റ്, രണ്ടാമത്തെയാൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നു. മൂന്നാമത്തെയാൾ ടെലഫോൺസിൽ എഞ്ചിനീയറാണ്. അഞ്ചാമത്തെയാൾ കാഞ്ഞിരപ്പള്ളിയൽ പ്ലാന്ററായി പ്രവർത്തിക്കുന്നു. ഇളയ സഹോദരൻ പാലാ രൂപതയുടെ സെന്റ് ജോസഫ് കോളജ് ഓഫ് ടെക്നോളജിയുടെ മെക്കാനിക്കൽ ലാബിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്നു.
യുകെയിലെ ക്നാനായക്കാർ പ്രസ്റ്റൺ രൂപതയുടെ കീഴിലോ കോട്ടയം രൂപതയുടെ കീഴിലോ?
റോമിലെ അനുഭവം വച്ചു നോക്കിയാൽ റോമില്‍ സീറോ മലബാർ സഭയുടെ പ്രൊക്വേറ്ററൂം ഇടവക വികാരിയായിട്ട് ശുശ്രൂഷ ചെയ്യുന്നത് ഇപ്പോൾ അപ്പസ്തോലിക് വിസിറ്റേറ്റർ ആയി നിയമിക്കപ്പെട്ട മോൺ സ്റ്റീഫൻ ചിറപ്പണത്ത് ആണ്. അച്ചന്റെ പ്രവർത്തനത്തോടൊപ്പം തന്നെ അവിടെ വേറൊരു ഇടവക കോട്ടയം രൂപതയ്ക്ക് വേണ്ടി തന്നെ ഉണ്ടായിരുന്നു. അപ്പോൾ കോട്ടയം രൂപതയിലെ ആളുകൾ അവര്‍ ഒന്നിച്ചുചേർന്ന് അവരുടെ തന്നെ അച്ചന്മാർ ചേർന്ന് അവരുടേതായ കുർബ്ബാനയും അവരുടേതായ പ്രവർത്തനങ്ങളും ഉണ്ട്.
അതവരുടെ തനിമ നിലനിർത്തുവാനായിട്ട് അവരുടെ ചില പ്രത്യേക സാംസ്കാരിക പരമായ ചില കാര്യങ്ങളുണ്ട്. അതു നിലനിർത്തുവാനായിട്ട് അതുപോലെ തന്നെ ഒരു കമ്മ്യുണിറ്റി എന്ന നിലയിൽ അവരുടേതായ ഒരു സെറ്റപ്പ് അവർക്ക് എല്ലായിടത്തും തന്നെയുണ്ട്. അതിനെ ഞാൻ ബഹുമാനിക്കും. അതുപോലെ തന്നെ വേണ്ട എല്ലാ സഹായവും പ്രസ്റ്റൺ രൂപതാ അദ്ധ്യക്ഷൻ എന്ന നിലയിൽ അവർക്കുവേണ്ട എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് ഞാൻ ഉറപ്പുതരുകയും ചെയ്യുന്നു. ഇപ്പോളത്തെ രീതിക്ക് അവർ പ്രസ്റ്റൺ രൂപതയോടു ചേർന്നുതന്നെയാണ് അവരും പ്രവർത്തിക്കുക.
യുകെയിലെ മലയാളി ധ്യാനകേന്ദ്രങ്ങൾ
കേരളത്തിൽ തന്നെ അനേകം ധ്യാനകേന്ദ്രങ്ങൾ ഉണ്ട്. സഭ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ അടുത്ത കാലത്ത് റോമിലെ കോൺക്രിയേഷൻ ഫോർ ഫെയ്ത്തിന്റെ ഒരു ഡോക്യുമെന്റ് ഇറങ്ങിയിട്ടുണ്ട്. ഹ്യുവനിഷ്യത് ഇക്ലേഷ്യ എന്നു പറയുന്നത്, അതായത് രൂപതയിലെ മെത്രാന്റെ പ്രവർത്തനങ്ങൾ, അതുപോലെ തന്നെ കരിസ്മാറ്റിക് ഗ്രിപ്സ് അങ്ങനെയുണ്ടാവുമ്പോൾ അതെങ്ങനെ ആയിരിക്കണം സഭ അതിനെ നോക്കിക്കാണേണ്ടത് എന്നുള്ളതിനെ നിർദ്ദേശം ഈ ഡോക്യുമെന്റ് നൽകുന്നുണ്ട്.
ഒരിക്കലും മെത്രാൻ പരിശുദ്ധാത്മാവിന്റെ മുകളിലുള്ള ആളല്ല. പരിശുദ്ധാത്മാവിന് വിധേയപ്പെട്ട്പ്രവർത്തിക്കുന്ന ആളാണ്. പരിശുദ്ധാത്മാവിന് സ്വതന്ത്രമായിട്ട് ദാനങ്ങൾ കൊടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വതന്ത്രമായിട്ട് കൊടുക്കുന്ന ദാനങ്ങളെ പരിശുദ്ധാത്മാവിൽ നിന്നാണോ അല്ലയോ എന്നു മാത്രം നോക്കി വിലയിരുത്താനുള്ള ഉത്തരവാദിത്വമേ മെത്രാനുളൂ. പരിശുദ്ധാത്മാവിൽ നിന്നുള്ള എല്ലാ കാര്യങ്ങളെയും അംഗീകരിക്കുകയും അതിനോട് വിധേയപ്പെട്ട് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഭാവമായിരിക്കും എന്റേത്...
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍