കേരളത്തിന്റെ ശാപം രാഷ്ട്രീയക്കാരുടെ പകപോക്കൽ മനോഭാവം; വിവാദങ്ങൾ വാർത്തകളിൽ ഇടംനേടാൻ; ആം ആദ്മി പാർട്ടിയിൽ പ്രതീക്ഷ: കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മറുനാടൻ മലയാളിയോട്
കേരളത്തിൽ വ്യവസായങ്ങൾ വാഴില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്ന കാലം. അന്നാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെന്ന വ്യവസായി വി ഗാർഡ് സ്റ്റെബിലൈസർ എന്ന കമ്പനി തുടങ്ങി വിജയിപ്പിച്ചത്. പിൽക്കാലത്ത് തൊഴിലാളി സമരങ്ങൾ സ്വന്തം സ്ഥാപനത്തെയും ബാധിക്കുമെന്ന് വന്നപ്പോൾ അതിനെയും സമർത്ഥമായി മറികടക്കാൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെന്ന തന്ത്രശാലിയായ വ്യവസായിക്കായി. വരുമാനം കുമിഞ്ഞു കൂടുമ്പോൾ ടാക്സ് വെട്ടിക്കുന്ന തന്ത്രമൊന്നും പയറ്റാൻ കൊച്ചൗസേഫ് തയ്യാറായിരുന്നില്ല. കൃത്യമായി നികുതി സർക്കാർ ഖജനാവിലേക്ക് അടയ്ക്കുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തി. പിൽക്കാലത്ത് സ്വന്തം വൃക്ക ദാനം ചെയ്ത് ചിറ്റിലപ്പള്ളി മലയാളികൾക്ക് മുന്നിൽ മഹനീയമായ മറ്റൊരു മാതൃക തീർത്തു. എന്നാൽ ഇടതുമുന്നണി നടത്തിയ ക്ലിഫ്ഹൗസ് സമരത്തെ പരസ്യമായി എതിർത്ത സന്ധ്യയെന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചതോടെ വിവാദ നായകനായും അദ്ദേഹം മാറി. ആം ആദ്മി പാർട്ടി ഇന്ത്യയിൽ തരംഗം തീർക്കുന്നതിനിടെ കേരളത്തിൽ ചിറ്റിലപ്പള്ളി സ്ഥാനാർഥിയാകുമെന്ന തരത്തിൽ പോലും വാർത്തകൾ വന്നു. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തെ കുറിച്ചും കേരളത്തിലെ ഇപ്പോഴത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ചും കൊച്ചൗസേഫ് ചിറ്റിലപ്പള്ളി മറുനാടൻ മലയാളി ലേഖകൻ ശ്രീജിത്ത് ശ്രീകുമാരനുമായി സംസാരിക്കുന്നു.
- 'വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി': താങ്കളുടെ ഈ വിജയത്തിന് പിന്നിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടോ പരസ്യത്തോടോ?
ഞാൻ വലിയൊരു ദൈവവിശ്വാസിയൊന്നുമല്ല. ചെറുപ്പത്തിൽ രക്ഷിതാക്കളിൽ നിന്നും കിട്ടിയ അറിവ്, നേരേ വാ നേരേ പോ അതാണെന്റെ പോളിസി. സ്ട്രൈറ്റ് ഫോർവേഡായി മുന്നോട്ട് പോയാൽ മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. അങ്ങിനങ്ങനെ കൊച്ചുകൊച്ചുകാര്യങ്ങൾ. ഏതൊരു കാര്യം ചെയ്യുമ്പോഴും കൃത്യനിഷ്ഠതയോട് കൂടിയും സത്യസന്ധമായും ചെയ്യുക. എല്ലാറ്റിനും ഉപരി ക്വാളിറ്റി വലിയൊരു ഘടകമാണ്. പരസ്യം ചെയ്താലൊന്നും മാർക്കറ്റ് വലുതാക്കാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. ഏറ്റവും വലുത് ക്വാളിറ്റിയും കസ്റ്റമർ സാറ്റിസ്ഫാക്ഷനുമാണ്. ഇത് രണ്ടുമില്ലാതെ എത്ര പരസ്യം ചെയ്തിട്ടും ഒരു കാര്യവുമില്ല. ഉദാഹരണത്തിന് പരസ്യം കണ്ടാണ് കുട്ടികൾ വണ്ടർലായിൽ വരുന്നതെന്ന് കരുതുക. അവിടുത്തെ ക്വാളിറ്റി മോശമാണെങ്കിൽ പിന്നെ അവർ അങ്ങോട്ട് വരില്ലല്ലോ. അവർ പോയി പത്ത് പേരോട് മോശം അഭിപ്രായം പറഞ്ഞാൽ ആ പത്ത് പേർ പിന്നെ അങ്ങോട്ട് വരില്ലല്ലോ? അവിടെയാണ് ഞാൻ മുമ്പ് പറഞ്ഞ കസ്റ്റമർ സാറ്റിസ്ഫാക്ഷന്റെ പ്രാധാന്യം.
- കേരളം വ്യവസായങ്ങൾക്ക് പറ്റിയ ഒരിടമല്ലാതെ മാറിയെന്നൊരഭിപ്രായം താങ്കൾക്കുണ്ടോ?
ഞാനിപ്പോൾ 37 വർഷത്തോളമായി ഇവിടെ. പണ്ടൊക്കെയാണെങ്കിൽ ഫാക്ടറിക്കകത്തായിരുന്നു സമരം. ഇപ്പോൾ അതൊക്കെ വളരെ കുറവാണ്. ഒരു ഫാക്ടറി തൊഴിലാളികൾ സമരം ചെയ്ത് അടപ്പിക്കുന്നതൊക്കെ കുറവാണ്. ഇല്ല എന്നു തന്നെ വേണമെങ്കിൽ പറയാം. എന്നിട്ടും കേരളത്തിൽ ഇൻവെസ്റ്റ്മെന്റ് നടക്കുന്നില്ല. ഇവിടെ ധാരാളം വിദ്യാസമ്പന്നരായ പ്രൊഫഷണൽസ് ഉണ്ട്. ബാംഗ്ലൂരിന്റെയൊക്കെ പത്തിൽ ഒന്നുപോലും ഐടി വരുമാനം ഇവിടെയില്ല. അതിന് കാരണം വ്യവസായികൾക്ക് ഒരു വിശ്വാസക്കുറവ് ആണ്. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ, വഴി തടയൽ സമരം ഇതാണ് പ്രധാന പ്രശ്നമായി ഞാൻ കാണുന്നത്. നിങ്ങൾ നോക്കൂ ടൂറിസത്തിനൊക്കെ വളരെ സാധ്യതയുള്ള ഒരു സ്റ്റേറ്റാണിത്. ഒരു ടൂറിസ്റ്റ് എറണാകുളത്ത് വന്നിറങ്ങി ആലപ്പുഴയിലേക്ക് പോകാൻ കരുതുന്നെങ്കിൽ അവിടെ ചിലപ്പോൾ ഹർത്താലായിരിക്കും. പിന്നെങ്ങിനെ വ്യവസായം വളരും. ഇപ്പോൾ ഇതാ ഇന്ന് തന്നെ (7-1-14) ആലത്തൂർ ഹർത്താലാണ്. അത് ആഹ്വാനം ചെയ്തിരിക്കുന്നതോ? ഭരണകക്ഷിയായ കോൺഗ്രസും. അപ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഞാൻ കരുതുന്നു. രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള പകപോക്കലിനായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയെന്ന ഒരു സംസ്കാരം ഇവിടെ രൂപപ്പെട്ട് കഴിഞ്ഞു. അതാണ് കേരളത്തിന്റെ ഒരു ശാപം എന്ന് ഞാൻ കരുതുന്നു.
- എന്തുകൊണ്ടാണ് നമ്മുടെ കേരളത്തിൽ ഇത്രമാത്രം വിവാദങ്ങൾ ഉണ്ടാകുന്നതെന്നാണ് താങ്കൾ കരുതുന്നത്?
പ്രധാനമായും മാദ്ധ്യമങ്ങളുടെ ഒരു കടന്ന് വരവ് തന്നെയാണ് വിവാദങ്ങൾക്ക് കാരണം. ഇവിടെ എന്തുമാത്രം ചാനലുകളും പത്രങ്ങളും ഇന്റർനെറ്റ് മീഡിയായുമാണ് ഉള്ളത്. ആ വാർത്തകളിൽ കയറിപ്പറ്റാൻ വേണ്ടിയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. വെറും 15 പേർ മാത്രമുള്ള ഒരു പാർട്ടി വിചാരിച്ചാൽ പോലും വാർത്തയുണ്ടാക്കാൻ കഴിയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഞാൻ ഒരു വിഷയം ഉണ്ടാക്കിയാൽ എന്റെ മുഖവും മാദ്ധ്യമങ്ങളിൽ വരും. അത് മുതലെടുത്ത് ഒരുതരം ധാർഷ്ഠ്യം കാണിക്കുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇതല്ലാതെ വലിയ പ്രശ്നങ്ങൾ ഒന്നും കേരളത്തിൽ ഇപ്പോഴില്ല.
- സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളോട് ജനം കുറച്ച് രൂക്ഷമായി പ്രതികരിച്ചാൽ അതിനെ കുറ്റംപറയാനാകുമോ?
ഇവിടെ പെട്രോളിന് വില കൂടിയാൽ ബിജെപി അടക്കം ദേശീയ ഹർത്താലിന് ആഹ്വാനം ചെയ്യും. ബിജെപി ഭരിച്ചിരുന്ന ബാംഗ്ലൂരിൽ ഒരു കുഴപ്പവുമില്ല. ഞങ്ങൾക്ക് ബാംഗ്ലൂരിലും ആക്ടിവിറ്റീസ് ഉണ്ടല്ലോ. ബിജെപി ഭരിക്കുന്ന അവിടെ ഒരുപ്രശ്നവും അനുഭവപ്പെട്ടിട്ടില്ല. അവർക്ക് ഒരു എംഎൽഎ പോലുമില്ലാത്ത കേരളത്തിൽ പക്ഷേ, ഈ ജീവിതം താറുമാറായി. ഈ പ്രവണത അവസാനിപ്പിക്കണം എന്നേ ഞാൻ പറയുന്നുള്ളൂ. സമരങ്ങളുടെ എല്ലം ഒരു വിളനിലമായി കേരളം മാറിയെന്ന് വേണമെങ്കിൽ പറയാം. എന്ത്കൊണ്ട് ബാംഗ്ലൂരിൽ ഹർത്താൽ വിജയിക്കുന്നില്ല? എന്ത്കൊണ്ട് ഡൽഹിയിൽ ഇല്ല? എന്തുകൊണ്ട് ബോംബെയിൽ വിജയിക്കുന്നില്ല? അതിനെക്കുറിച്ച് നാം ചിന്തിക്കണം.
- ഇങ്ങനെ വലിയ പ്രശ്നങ്ങൾ നടക്കുമ്പോൾ സമരമേ വേണ്ട എന്നാണോ താങ്കളുടെ നിലപാട്?
പ്രതികരണം വേണ്ട എന്നല്ല ഞാൻ പറയുന്നത്. നമ്മുടെ രാഷ്ട്രപിതാവ് തന്നെ കാണിച്ചു തന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. സമരങ്ങൾ എപ്പോഴും സ്വയം വേദനിച്ചായിരിക്കണം. മറ്റുള്ളവരെ വേദനിപ്പിച്ചാകരുത്. ഇവിടെ മറ്റുള്ളവരെ വേദനിപ്പിച്ച് അഹങ്കാരം കൊള്ളുകയാണ്. അവർ എന്ത് നേടി എന്ന് ചിന്തിക്കണം. ഹർത്താൽ വേണ്ടെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വരെ പറഞ്ഞിട്ടും ഒരു കുറവും കാണുന്നില്ല. ഇത് കേരളത്തിൽ മാത്രമുള്ള പ്രവണതയായാണ് ഞാൻ കാണുന്നത്.
- ഇനി ആം ആദ്മി പാർട്ടിയിലേക്ക് വരാം. ആം ആദ്മിയുടെ കടന്ന് വരവ് രാഷ്ട്രീയത്തിൽ ഗുണപരമായ വല്ല മാറ്റവും ഉണ്ടാക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
കുറേ കാലമായി ഇനി ഒരു പ്രതീക്ഷയില്ല എന്ന ഒരു തോന്നലായിരുന്നു ബഹുഭൂരിക്ഷം പേർക്കും. ഇന്ന് ഇടതുപക്ഷത്തിരിക്കുന്നവൻ രാജിവച്ചാൽ ഉടൻ സ്വീകരിക്കാൻ വലതുപക്ഷം തയ്യാറാണ്. അപ്പുറത്ത് നിന്ന് ഇങ്ങോട്ടും അങ്ങിനെ തന്നെ. ശെൽവരാജിന്റെ കാര്യത്തിൽ കണ്ടതും അതുതന്നെയാണ്. അപ്പോൾ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഒരുവിലയും ഇല്ലാതായിരിക്കുന്നു. ആത്യന്തികമായി ഇടതുംവലതും ഒന്നാണ്. കേന്ദ്രത്തിലും മറിച്ചല്ല സ്ഥിതി. അധികാരത്തിൽ പിടിച്ചുനിൽക്കാൻ തത്വങ്ങൾ ബലികഴിക്കുകയാണിവിടെ. ഈ സാഹചര്യത്തിലാണ് ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് നമ്മൾ വായിക്കേണ്ടത്. ഭൂരിപക്ഷം വരുന്ന മധ്യവർഗം അവരെ സ്വീകരിച്ചതിൽ തെറ്റ് പറയാനില്ല. ഇനി ആം ആദ്മി എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കിയായിരിക്കും ജനം വിലയിരുത്തുക. ജനങ്ങളുടെ ഫ്രസ്ട്രേഷനിൽ നിന്നാണ് ആം ആദ്മി വിജയിച്ചതെന്ന് അവർ മറക്കരുത്.
- ഞാൻ ചോദിച്ച ഗുണപരമായ മാറ്റം എന്താണെന്ന് പറഞ്ഞില്ലല്ലോ?
അതിലേക്കാണ് വരുന്നത്. ആം ആദ്മി പാർട്ടി ഒരു പ്രതീകമാണ്. അവർ ഉയർന്ന് വന്നപ്പോൾ ബാക്കിയുള്ള പാർട്ടികളും സ്വയം തിരുത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഉമ്മൻ ചാണ്ടി ഓട്ടോയിൽ പോകുന്നു. ചിലർ കാറിന് മുകളിലെ ചുവന്ന ലൈറ്റ് എടുത്ത് മാറ്റുന്നു. ജനങ്ങളുടെ മേൽ ചവിട്ടി മെതിച്ച് നടന്നവർ ഇപ്പോൾ പേടിച്ച് തുടങ്ങിയിട്ടുണ്ട്. ജനാധിപത്യത്തിന് അതിന്റേതായിട്ടുള്ള പവർ ഉണ്ട്. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ വേറെ ആരോ കയറി ഇരിക്കുമെന്ന പഴമൊഴിയുണ്ടല്ലോ? (ചിരിക്കുന്നു) ഈ പ്രകാശ് കാരാട്ടൊക്കെ ഡൽഹിയിൽ തത്വം പറഞ്ഞ് നടക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായില്ലേ. അവർക്ക് കഴിയാത്തത് ആം ആദ്മിക്ക് കഴിഞ്ഞുവെന്നത് തന്നെ വലിയൊരു കാര്യമല്ലേ. ഇതെല്ലാം തന്നെയാണ് ആ ഗുണപരമായ മാറ്റവും. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഗുണ്ടകൾ പോലുള്ള കുറേ പ്രവർത്തകരുടെ കാര്യം മാത്രം നോക്കി നടക്കരുതെന്ന മുന്നറിയിപ്പാണ് ആം ആദ്മി നൽകുന്നത്.
- താങ്കൾ ഭാവിയിൽ ആം ആദ്മി പാർട്ടിയുടെ ഒരു പ്രവർത്തകനാകാൻ സാധ്യതയുണ്ടോ?
ഞാൻ ഒരു ബിസിനസുകാരനാണ്. വ്യവസായിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം അവന്റെ സമ്പാദ്യം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. ബിസിനസുകാരന് യോജിച്ചതല്ല രാഷ്ട്രീയം എന്നാണ് ഞാൻ കരുതുന്നത്. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാലും ആളുകൾ പറയും അത് ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്ന്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ ഭാവിയില്ലെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ആം ആദ്മി പാർട്ടിയുടെ ഭാവിപ്രവർത്തനം നോക്കി അവരെ സപ്പോർട്ട് ചെയ്യണോ എന്ന് തീരുമാനിക്കും. കേരളത്തിൽ ആം ആദ്മി പാർട്ടി പിടിക്കുന്ന വോട്ടുകൊണ്ട് മറ്റൊരു പാർട്ടിക്ക് ഗുണമുണ്ടാകുന്ന അവസ്ഥയാണെങ്കിൽ എനിക്ക് ഒരുപക്ഷേ, അവരെ സപ്പോർട്ട് ചെയ്യാനാകില്ല. കണ്ടിടത്തോളം ആം ആദ്മി പാർട്ടി മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ ഭേദമാണെന്ന് പറയാം. ഇന്ത്യയിലെ ജനങ്ങൾക്ക് സുഖമായി ജീവിക്കാനാവശ്യമായ വിഭവങ്ങൾ ഇവിടെത്തന്നെയുണ്ട്. ഭരണ-പ്രതിപക്ഷകക്ഷികൾ ചേർന്ന് അതെല്ലാം കട്ടുമുടിക്കുകയാണ്. എന്നിട്ടത് വിദേശത്തേക്ക് കടത്തുകയാണ്. പട്ടിണിപ്പാവങ്ങളുടെ പേര് പറഞ്ഞ് നടക്കുന്ന നേതാക്കന്മാരുടെ വീടിന്റെ സ്ക്വയർഫീറ്റ് അളന്ന് നോക്കിയാൽ മതി എല്ലാം മനസ്സിലാകും. ഇതിനെല്ലാം ഒരു മാറ്റം വന്നേ മതിയാകൂ.
തുടരും........
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്