റെസ്റ്റോറന്റിൽ നടന്നത് അനാശാസ്യം തന്നെ; തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയവരിൽ ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും; ഡൗൺടൗൺ സംഭവത്തിൽ ജയ്ഹിന്ദ് റിപ്പോർട്ടർ മറുനാടനോട് പറഞ്ഞത്
കോഴിക്കോട്: കോഴിക്കോട് ഡൗൺ ടൗൺ റെസ്റ്റോറന്റിൽ അനാശാസ്യം നടക്കുന്നെന്ന ജയ്ഹിന്ദ് ടിവിയുടെ റിപ്പോർട്ടും പിന്നാലെ യുവമോർച്ച പ്രവർത്തകരെത്തി ആക്രമണം അഴിച്ചുവിടുകയും ചെയ്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യുവമോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഒരു വിഭാഗം യുവാക്കൾ ചുംബന സമരവുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു. ചുംബനത്തിന്റെ പേരിൽ ഹോട്ടൽ അടിച്ച് തകർത്തതിന്റെ രാഷ്ട്രീയം ഫാസിസത്തിന്റെ മൂർത്തമായ ഭാവമായാണ് കേരളീയ പൊതു സമൂഹം പൊതുവെ വിലയിരുത്തിയത്. കോൺഗ്രസ് നേതാക്കൾ പോലും ഈ റിപ്പോർട്ടിനെ അപലപിക്കുകയും ചെയ്തിരുന്നു. അയല്‍ സംസ്ഥാനമായ കർണ്ണാടകത്തിലെ മംഗലാപുരത്ത് സംഘപരിവാറിന്റെ ശ്രീറാം സേന വഴിയരികിലൂടെ പോകുന്ന ആണിനേയും പെണ്ണിനേയും സദാചാരത്തിന്റെ പേരിൽ കടന്നാക്രമിച്ചതിന്റെ തുടർച്ചയായിപോലും കോഴിക്കോട് സംഭവത്തെ പലരും കണ്ടു.
കേന്ദ്രഭരണത്തിന്റെ മറപറ്റി ഹൈന്ദവ രാഷ്ട്രീയം നടപ്പാക്കാനുള്ള ആർഎസ്എസ് ശ്രമമാണ് കോഴിക്കോട് നടക്കുന്നതെന്ന ആരോപണവുമായി ഇടത്-വലത് യുവജനനേതാക്കൾ രംഗത്ത് വരികയുണ്ടായി. ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം ജയ്ഹിന്ദ് ചാനലിലൂടെ പുറത്ത് വന്ന വാർത്തയിലൂടെയായിരുന്നു. ചാനലിന്റെ കോഴിക്കോട് റിപ്പോർട്ടറായ ധനിത് ലാൽ എസ്. നമ്പ്യാർ എന്ന മാദ്ധ്യമ പ്രവർത്തകനാണ് ഹോട്ടലിലെ അനാശാസ്യമെന്ന പേരിൽ വാർത്ത റിപ്പോർട്ട് ചെയ്തത്. സദാചാര പൊലീസിംഗിനെതിരെ നവമാദ്ധ്യമങ്ങളിലൂടെ യുവജനങ്ങളെമ്പാടും പ്രതിഷേധിക്കുമ്പോഴും ഫെയ്സ് ബുക്ക് പ്രതിഷേധം കിസ് ഓഫ് ലവ് എന്ന പേരിൽ തെരുവിലേക്ക് വ്യാപിക്കുമ്പോഴും തങ്ങളുടെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ലെന്ന വിമർശനത്തോടെ ധനിത് ലാൽ എസ്. നമ്പ്യർ പങ്കുവച്ചത്. വിഷയത്തിൽ തങ്ങൾക്കും പറയാനുണ്ടെന്നാണ് ധനിത് ലാലിന്റെ പക്ഷം. അനാശാസ്യമെന്ന വാർത്ത റിപ്പോർട്ട് ചെയ്തതും അതിലേക്ക് നയിച്ച സംഭവങ്ങളും ധനിത്ലാൽ മറുനാടൻ മലയാളിയോട് വിശദീകരിക്കുന്നു...
കേരളമിന്നേറെ ചർച്ചചെയ്യപ്പെടുന്ന ചുംബന വിവാദം ഉയർത്തി വിട്ടത് താനും ജയ്ഹിന്ദ് ചാനലുമാണ് എന്ന കാര്യം ഓർമ്മപ്പെത്തിയാണ് ധനിത് ലാൽ എസ്. നമ്പ്യാർ പറഞ്ഞു തുടങ്ങിയത്. ഈ വിഷയത്തെ കേവലമൊരു ചുംബന വിവാദം മാത്രമായി കാണരുത്. ഡൗൺ ടൗൺ ഹോട്ടലിന്റെ വർക്കിങ് ഏരിയയിൽ നടക്കുന്നത് കേവലം ചുംബനം മാത്രമല്ല. തനി അനാശാസ്യമാണെന്ന് ധനിത് മറുനാടൻ മലയാളിയോട് പറഞ്ഞു. 4 മാസത്തോളമായി താൻ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട്. പലർക്കും കേട്ടു പരിചയമുള്ള ഡൗൺ ടൗൺ റസ്റ്റോറന്റിന്റെ തൊട്ടടുത്ത് തന്നെയാണ് ജയ്ഹിന്ദ് ടിവിയുടെ ബ്യൂറോയും പ്രവർത്തിക്കുന്നത്. രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ഓട്ടോ ഡ്രൈവറുടെ വായിൽ നിന്നാണ് ഇവിടെ ഇത്തരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആദ്യമായി കേൾക്കുന്നത്. സമീപത്തെ ജീവൻ ടി.വിയിലെ പല സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ ഇതു ശരിയാണെന്ന് ബോധ്യപ്പെട്ടു. നാലു പാടും 8 അടിയോളം ഉയരത്തിൽ മറച്ചിട്ടുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾക്കിടയിൽ നടക്കുന്ന കാഴ്ച്ച ജയ്ഹിന്ദ് ഓഫീസിന്റെ മുകളിൽ നിന്ന് നേരിട്ട് കാണാനും ഇടയായി.
ഇപ്പോഴും കേവലം ഒരു റസ്റ്റോറന്റിൽ അനാശാസ്യമെന്ന ഒരു സാധാരണ വാർത്തയായി താനിതിനെ കാണുന്നില്ല. ആദ്യമൊക്കെ പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരെയാണ് ആ സാഹചര്യത്തിൽ കണ്ടിരുന്നെങ്കിൽ പിന്നീട് അത് 18 പോലും തികയാത്ത ആൺകുട്ടിയും പെൺകുട്ടിയുമായി ചുരുങ്ങി വന്നു. അതോടെ വിഷയം പൊതു ജനമധ്യത്തിൽ വാർത്തയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ പറയുമ്പോൾ കേവലം ഒരു സദാചാര പ്രശ്നം മാത്രമായി വിഷയത്തെ ചുരുക്കിക്കാണാൻ കഴിയില്ലെന്നു കൂടി ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് ഉദ്ധരിച്ച് ധനിത് പറഞ്ഞ് വയ്ക്കുന്നു. ഹോട്ടലുകാരുടെ അനുമതിയോടെയണ് ഇത്തരത്തിൽ പാർക്കിങ് ഏരിയയിൽ അനാശാസ്യം നടക്കുന്നതെന്ന് വാർത്തയിൽ എവിടേയും പറയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ഒളിക്യാമറയിൽ അന്യന്റെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്നുമുള്ള ആരോപണങ്ങളും പൂർണ്ണമായും ധനിത് ലാൽ എസ് നമ്പ്യാർ തള്ളിക്കളയുന്നു. വീഡിയോ മോർഫ് ചെയ്തതല്ലെന്ന് ആർക്കു വേണമങ്കിലും പരിശോധിച്ച് ബോധ്യപ്പെടാം. വാർത്ത പുറത്ത് വന്നതിന് ശേഷം യുവമോർച്ച് ഹോട്ടലിലേക്ക് പ്രതിഷേധം നടത്തുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു മാദ്ധ്യമ പ്രവർത്തകരെ നേരിൽ വിളിച്ച യുവമോർച്ച നേതാക്കൾ ജയ്ഹിന്ദ് ടി.വിയെ വിവരം അറിയിച്ചിരുന്നില്ല. യുവമോർച്ചയുടെ പ്രതിഷേധരീതി അപലപനീയമാണെന്നും ഒരു തരത്തിലും അതിനെ ന്യായീകരിക്കാനാകില്ലെന്നും ധനിത് ലാൽ പറയുന്നു. വാർത്ത പുറത്ത് വന്നതിന് ശേഷമാണ് തനിക്കും ചാനലിനും എതിരെ കൃത്യമായ ഗൂഡാലോചന നടന്നത്. ഇതിൽ ഏഷ്യാനെറ്റിലെ ഒരു മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമുണ്ട്.
ഡൗൺ ടൗൺ ഹോട്ടലിന്റെ 6 പാർട്ണർമാരിൽ ഒരാളുടെ ബന്ധു കൂടിയായ ഇയാൾ ഇടപ്പെട്ടാണ് മറ്റു മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും തങ്ങൾക്കെതിരാക്കി മാറ്റിയത്. കപടസദാചാരവാദികളുടെ പൗരാവകാശത്തിന് മേലുള്ള കടന്ന് കയ്യേറ്റമായും സദാചാര പൊലീസിന്റെ അക്രമമായുംവാർത്തയെ ഗതിമാറ്റി വിടാനും ഈ ഗൂഡാലോചനക്കായി. ഈ മാദ്ധ്യമ പ്രവർത്തകന്റെ പിന്തുണയും ബുദ്ധിയുമാണ് പിന്നീട് നടന്ന ഉടമകളുടെ വാർത്താസമ്മേളനം. വിഷയത്തെ ഹിന്ദുമുസ്ലിം പ്രശ്നമായിപ്പോലും വ്യഖ്യാനിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഭരണ പ്രതിപക്ഷഭേതമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ബന്ധമുള്ളതിനാലും പൊലീസിന്റെയും ഭരണ സംവിധാനത്തിന്റേയും കടുത്ത പിന്തുണയുള്ളതിനാലുമാണ് ഡൗൺടൗൺ ഇപ്പോഴും ഇതുപോലെ പ്രവർത്തിക്കുന്നത്.
ഇപ്പോൾ അക്രമസമരത്തിനും സദാചാര പൊലീസിംഗിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ ഫെബ്രുവരി മാസത്തിൽ അനാശാസ്യമാരോപിച്ച കോഴിക്കോട്ടെ ലോഡ്ജ് അടിച്ചു തകർത്തതെന്തിനെന്ന് ധനിത് ചോദിക്കുന്നു. വിഷയം സദാചാര പൊലീസിനെതിരാക്കി മാറ്റി ചുംബനത്തിനും ആണിനും പെണ്ണിനും അടുത്തിടപഴകാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയതും ഹോട്ടലുടമകളുടെ ബുദ്ധിയാണ് കിസ് ഓഫ് ലവ് എന്ന സംഘടനയ്ക്ക് പിന്നിൽ അരാജക വാദികളാണെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷയം ഇത്രഗുരുതരമായിട്ടും വാർത്തയിൽ നിന്ന് പിന്നോട്ട് പോകാൻ താൻ തയ്യാറല്ലെന്നും ധനിത് പറയുന്നു. വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ സൂചനകൾ വാർത്തയിലൂടെ നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ധനിത് ലാൽ എസ്. നമ്പ്യാർ കൂട്ടിച്ചേർത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍