യാത്രാമൊഴിക്ക് ശേഷം പ്രതാപ് പോത്തൻ വീണ്ടും സംവിധായക കുപ്പായം അണിയുന്നത് ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാൻ തന്നെ; അഞ്ജലി മേനോന്റെ തിരക്കഥയിൽ ദുൽഖർ നായകനാകും; സംഗീത സംവിധായകൻ ആരെന്നത് സസ്പെൻസ്: പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി പ്രതാപ് പോത്തൻ മറുനാടനോട്
കൊച്ചി: മലയാള സിനിമയിലെ പുതുതലമറയ്ക്ക് പ്രതാപ് പോത്തൻ എന്ന പേരിനോടുള്ള പ്രിയം ന്യൂജൻ ചിത്രങ്ങളിൽ അഭിനയിച്ച താരമായിട്ടാണ്. പുതുതലമുറ നായകന്മാർക്കൊപ്പം ശ്രദ്ധേയ വേഷങ്ങളിൽ എത്തി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം മലയാളത്തിലെ ശ്രദ്ധേയ സിനിമകളുടെ സംവിധായകന് കൂടിയാണ്. തെന്നിന്ത്യൻ അഭിനയ പ്രതിഭാസമായ ശിവാജി ഗണേശവനെയും മോഹൻ ലാലിനെയും സ്ക്രീനിൽ ഒരുമിപ്പിച്ച സംവിധായകനാണ് പ്രതാപ് പോത്തൻ. 1997ൽ ഇരുവരെയും ഒരുമിപ്പിച്ച യാത്രാമൊഴി എന്ന സിനിമയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം എടുത്തണിയാൻ ഒരുങ്ങുകയാണ് പ്രതാപ് പോത്തൻ. മലയാളത്തിലെ ശ്രദ്ധേയ സിനിമകളിൽ ഒന്നായിരുന്നു യാത്രാമൊഴി. ഇങ്ങനെ ശ്രദ്ധ നേടിയ സിനിമയ്ക്ക് ശേഷം വീണ്ടും സംവിധായകനാകുമ്പോൾ വ്യത്യസ്തത വേണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ മലയാളത്തിലെ ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾ അദ്ദേഹം മറുനാടൻ മലയാളിയോട് പങ്കുവച്ചു.
തന്റെ പുതിയ ചിത്രം മലയാളികൾക്ക് ഒരു പുതിയ അനുഭവമാകുമെന്നാണ് പ്രതാപ് പോത്തൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ താൻ ഉറപ്പു നൽകുന്നതായും അദ്ദേഹം പറഞ്ഞു. താൻ ഒരുക്കുന്നത് ഒരു പ്രണയചിത്രമാണ്. മണിരത്നം സിനിമകളിലേത് പോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാ പ്രണയ സമവാക്യമാവില്ല ഈ ചിത്രത്തിൽ. അതേസമയം തന്റെ സിനിമ ലവ് അറ്റ് ലാസ്റ്റ് സൈറ്റ് ആവുമെന്നാണ് പ്രതാപ് പോത്തന്റെ വാദം. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും. ദുൽഖർ സൽമാനാണ് സിനിമയിലെ നായകൻ. നായിക ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർക്കലയിൽ ആയിരിക്കുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങുക.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രശസ്ത യുവ സംവിധായികയായ അഞ്ജലി മേനോനാണ്. ഉസ്താദ് ഹോട്ടലിനു ശേഷം അഞ്ജലി തിരക്കഥയിൽ മാത്രം ഊന്നി നിൽക്കുന്ന ഈ പ്രതാപ് പോത്തൻ സിനിമക്ക് ഇതു വരെ പേരിട്ടിട്ടില്ല. മുൻപ് 1991 ചൈതന്യ എന്നാ നാഗാർജുന നായകനായ തെലുങ്ക് ചിത്രത്തിലൂടെ പ്രതാപ് പോത്തൻ തന്നെ ഇന്ത്യൻ സിനിമക്ക് പരിചയപെടുത്തിയ ലോകപ്രശസ്തനായ ക്യാമറ മാൻ രാജീവ് മേനോൻ ആണ് സിനിമയിൽ ക്യാമറ വിഭാഗം കൈകാര്യം ചെയുന്നത്. ഇന്ത്യയിലെ ആദ്യ തീഡി ദൃശ്യ വിസ്മയം ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ സോവിധാനം ചെയ്ത ജിജോ പുന്നുസ് ആയിരിക്കും സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ എന്നും പ്രതാപ് പോത്തൻ വ്യക്തമാക്കി. തന്നെക്കാൾ പരിചയസമ്പത്തും കഴിവും സിനിമയിൽ പ്രതിഫലിപ്പിച്ച ജിജോ ഈ സിനിമയിൽ എത്തുന്നത് തന്നോടുള്ള സ്നേഹം കൊണ്ടും തന്റെ നിർബന്ധം കൊണ്ടാണെന്നും പ്രതാപ് പോക്കൻ പറയുന്നു.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ബംഗ്ലൂർ ഡേയ്സിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് അഞ്ജലിയുമായി താൻ സൗഹൃദം സ്ഥാപിച്ചതെന്ന് പ്രതാപ് പോത്തൻ പറയുന്നു. തുടർന്ന് ഒരു സിനിമക്കു വേണ്ടി മനസ്സിൽ സൂക്ഷിച്ച ഒരു കഥ അഞ്ജലി മേനോന് അയച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് അഞ്ജലി മേനോൻ വേറൊരു കഥ പറഞ്ഞു, ആ കഥ എനിക്കും ഇഷ്ടമായി. അവസാന ചർച്ചകൾകൊടുവിൽ അഞ്ജലി പറഞ്ഞ കഥയിൽ സിനിമയെടുക്കാൻ തീരുമാനിക്കുക ആയിരുന്നു.- പ്രതാപ് പോത്തൻ പറഞ്ഞു.
തന്റെ ജ്യേഷ്ടൻ ഹരി പോത്തന്റെ സ്ഥാപനമായ സുപ്രിയ ഫിലിംസിന്റെ ബാനറിലായിരിക്കും പുതിയ ചിത്രത്തിന്റെ നിർമ്മാണം. ഒപ്പം രജപുത്രയുടെ സഹകരണവും നിർമ്മാണത്തിൽ ഉണ്ടാകും. ജ്യേഷ്ടൻ ഹരി പോത്തൻ അന്തരിച്ചു 20 വർഷം പൂർത്തിയാകുന്ന വർഷം ആയതുകൊണ്ട് അദേഹത്തിന്റെ ഒരു ഓർമ്മയും ഈ ചിത്രത്തിന് ഉണ്ടാകുമെന്നും പ്രതാപ് പോക്കൻ പറയുന്നു. 1968ൽ അശ്വമേധമെന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നിർമ്മാണ പ്രവർത്തനം തുടങ്ങിയ ഹരി പോത്തന്റെ സുപ്രിയ ഫിലിംസ് മലയത്തിലെ ആദ്യ കളർ ചിത്രം നദിയും രാമു കാര്യാട്ടിന്റെ ചെമ്മീൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. സുപ്രിയയുടെ ബാനറിൽ നിർമ്മിക്കുന്ന 45 മത്തെ ചിത്രമാണ് പ്രതാപ് പോത്തന്റെ പുതിയ ദുൽഖർ സൽമാൻ ചിത്രം.
താൻ സിനിമയിൽ എത്തിയത് വളരെ ആകസ്മികയമായാണ്. സിനിമയിൽ എത്തിയ ശേഷം എല്ലാം സിനിമയായി മാറി. തന്നോടൊപ്പം സിനിമയിൽ പണ്ട് മുതലേ ഒപ്പമുള്ളവരും അതുപോലെ ഇപ്പോഴും തന്നെ സ്നേഹിക്കുന്നവരും എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് എന്നാണ് അടുത്ത സിനിമയെന്നത്. സിനിമകൾ എപ്പോഴും ചെയ്യാൻ എല്ലാ അവസരങ്ങളുമുള്ള ആളായിട്ടും താൻ അതിനു വേണ്ടി തിടുക്കം കാണിക്കാത്തത് ഓടി നടന്നു പടം ചെയ്യാൻ തനിക്കാവില്ല എന്നതു കൊണ്ടാണ്. ഇതുവരെയുള്ള അഭിനയ ജീവിതത്തിലും അത് ശ്രദ്ധിക്കുന്ന ആളാണ് താനെന്നും പ്രതാപ് പോത്തൻ വ്യക്തമാക്കുന്നു.
മലയാള സിനിമയിൽ ഒരു പുതുമ കൊണ്ടുവരാനുള്ള ആഗ്രഹവും ശ്രമവുവും തന്റെ പുതിയി സിനിമയിൽ കാണാമെന്നാണ് പ്രതാപ് പോത്തന് പ്രേക്ഷകരോട് പറയാനുള്ള ഉറപ്പ്. പുതിയ ചിത്രത്തെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഊട്ടിയിലെ സ്കൂളിൽ പഠിക്കുന്ന സമയത്ത് മുടിനീട്ടി വളർത്തി സ്റ്റൈലിൽ നടന ഇളയ പോത്തനെ തകര യായി വന്നു നടനാക്കിയതും പിന്നീട് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനാക്കിയതും ഭരതൻ എന്ന സംവിധായകനാണ്. തന്റെ എല്ലാ ചിത്രങ്ങളുടെയും സമർപ്പണം ഭരതനാണെന്നും പ്രതാപ് പോത്തൻ വ്യക്തമാക്കുന്നു.
1985ൽ തമിഴിൽ പുറത്തിറങ്ങിയ മിണ്ടും ഒരു കാതൽ കഥൈ എന്നാ ചിത്രമാണ് പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നിട് 1987ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഋതുഭേദമെന്ന രണ്ടാം ചിത്രം ഒരുക്കി മലയാളത്തിൽ സംവിധാന സാന്നിധ്യം അറിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് അന്ന് നടൻ തിലകന് ദേശിയ അവാർഡു ലഭിച്ചിരുന്നു. പിന്നീട് വന്ന കമൽഹാസൻ അഭിനയിച്ച മലയാള ചിത്രം ഡെയ്സി മലയാളത്തിലെ ആദ്യ ക്യാമ്പസ് ഹിറ്റ് ചിത്രമായിരുന്നു. ഡെയ്സിയിലെ പാട്ടുകൾ പാടി നടക്കാത്ത മലയാളികൾ ഇല്ല. പാട്ടിന് പ്രാധാന്യം നൽകുന്ന ഭാരതന്റെ ശിഷ്യനായ പ്രതാപ് പോത്തൻ പുതിയ ചിതത്തിലെ പാടിനെ കുറിച്ചും മറുനാടൻ മലയാളിയുടെ ചോദ്യത്തിനു ഉത്തരം ഇങ്ങനെയായിരുന്നു.
തന്റെ പുതിയ സിനിമയിലെ ഗാനങ്ങളും മലയാളികൾക്ക് ഒരു ഹരമാകും എന്നതിൽ എനിക്ക് സംശയമില്ല. സംഗീത സംവിധായകൻ ആരാണെന്നു ഇപ്പോൾ പറയുന്നില്ല അത് എന്നെ സ്നേഹിക്കുന്ന, ഇന്ത്യൻ സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾക്ക്, മറുനാടൻ മലയാളി വായിക്കുനവർക്ക് ഞാൻ നൽകുന്ന ഒരു ചെറിയ സസ്പെൻസ് ആണ്. അത് പൊളിക്കാൻ സമയമായില്ല- പ്രതാപ് പോത്തൻ വ്യക്തമാക്കി. ഇന്ത്യൻ സംഗീത രംഗത്ത് അറിയപ്പെടുന്ന ശ്രദ്ധേയ വ്യക്തിത്വമായിരിക്കും എന്നാണ് പ്രതാപ് പോത്തൻ വ്യക്തമാക്കുന്നത്. ഋതുഭേതവും, ഡെയ്സിക്കും ഒരു യാത്രാമൊഴിക്കും ശേഷം പ്രതാപ് പോത്തൻ ഒരുക്കുന്ന സിനിമയെ ആകാംക്ഷയോടെയാണ് മലയാള സിനിമാ ലോകവും കാത്തിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍