ആ വോയിസ് ക്ലിപ്പ് എന്റേതല്ല; മതങ്ങളെ വിമർശിക്കാനുള്ള അറിവ് എനിക്കില്ല; എല്ലാ കുഴപ്പവും ഉണ്ടാക്കുന്ന എന്റെ ഫെയ്സ് ബുക്ക് പേജ് ഡിലേറ്റ് ചെയ്യാൻപോലും ഞാൻ ആലോചിക്കുന്നു; അൻസിബ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു തുടങ്ങിയ ആരോപണങ്ങൾ ഇനിയെങ്കിലും അവസാനിക്കട്ടേ; തുടർച്ചയായി സൈബർ ആക്രമണത്തിന് വിധേയമാകുന്ന നടി അൻസിബാ ഹസൻ മറുനാടനോട് മനസ്സ് തുറക്കുന്നു
അർജുൻ സി വനജ്
കൊച്ചി: ജനപ്രിയ മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ മലയാളി കുടുംബങ്ങളിലെ മകളായിമാറിയ അൻസിബ സിനിമ രംഗത്ത് 10 ാം വർഷത്തിലേക്ക് കാൽകുത്തുകയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിൽ സ്കൂൾ കുട്ടിയായി രംഗപ്രവേശനം ചെയ്ത ഈ കോഴിക്കോട്ട്കാരി 21 ഓളം മലയാളംതമിഴ് ചിത്രങ്ങളിലായി വേഷമിട്ടു. കഴിഞ്ഞ നാല് വർഷക്കാലം ഏറെ വിവാദങ്ങളിലൂടെയും സഞ്ചരിച്ച വ്യക്തിയാണ് അൻസിബയെന്ന 24 കാരി. കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രമാകുന്ന പരീത് പണ്ടാരിയിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പരീത് പണ്ടാരിയുടെ വിശേഷങ്ങളും, വിവാദങ്ങൾക്കുള്ള മറുപടിയുമായി മറുനാടൻ മലയാളിക്കൊപ്പം അൻസിബ ഹസൻ.
സോഷ്യൽ മീഡിയിയിൽ ഏറ്റവും കൂടുതൽ വിമർശന വിധേയമായ നടി അൻസിബ ഹസ്സനായിരിക്കും. നേരത്തെ അഭിനയിച്ചാൽ നരകത്തിൽ പോകില്ല എന്നു പറഞ്ഞെന്നു പറഞ്ഞാണ് ഹൻസിബയെ അടുത്തിടെ കൊല്ലാക്കൊല ചെയ്തിരുന്നത്. അതിന് മുമ്പ് ഗ്ലാമർ വേഷങ്ങളെ ചൊല്ലിയായിരുന്നു ആക്രമണം. തന്റെ ഫേസ്ബുക്ക് പേജിൽ ബുദ്ധസന്യാസിമാർക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത നടി അൻസിബ ഹസന് നേരെ വംശീയ അധിക്ഷേപവും തെറിവിളിയും ഉണ്ടായി. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഷീ ടാക്സി എന്ന ചിത്രത്തിൽ നിന്നുള്ള ഫോട്ടോയാണ് ഒരുപറ്റം മതവിശ്വാസികളെന്ന് പറയപ്പെടുന്നവരെ പ്രകോപിപ്പിച്ചത്. നേരത്തെ തട്ടമിടുന്നില്ലെന്ന് ആരോപിച്ച് അൻസിബയുടെ ഫേസ്ബുക്ക് പേജിൽ നിരവധി അധിക്ഷേപ കമന്റുകൾ നിറഞ്ഞിരുന്നു.
സീരിയസ് റോളുകളിലേക്ക് വഴിതുറന്ന് പരീത് പണ്ടാരി?
ഗവഫൂർ ഇല്ല്യാസ് എന്ന നവാഗത സംവിധായകന്റേതാണ് പരീത് പണ്ടാരി. ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ സീരിയസാണ്. പരീതിന്റേത് ഒരു ഡീഗ്ലാമറൈസെഡ് കുടുംബമാണ്. കാണുബോൾ തന്നെ മനസിലാകാത്ത ഒരു ക്യാരക്ടറാണ് പലരുടേയും. പരീദിന്റെ ഏറ്റവും ഇളയമകളുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. സജിത മഠത്തിലാണ് അമ്മ. ചിത്രത്തിന്റെ ഡബ്ബിങ് അടക്കമുള്ള പോസ്റ്റ് പ്രൊഡ്ക്ഷൻ വർക്കുകൾ ഇപ്പോഴാണ് തീർന്നത്. റിലീസിങ് തിയതി തീരുമാനിച്ചിട്ടില്ല.
നല്ല കഥാപാത്രമെങ്കിൽ അഭിനയിക്കാൻ തയ്യാർ ?
ചെറുപ്പം മുതലേ നന്നായി സിനിമ കാണുന്ന ആളാണ് ഞാൻ. സിനിമ ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും ഇറങ്ങിയ ഉടനെ സിനിമ കാണാൻ ശ്രമിക്കാറുമുണ്ട്. ദൃശ്യം കഴിഞ്ഞ് ശരിക്കും പറഞ്ഞാൽ അത്രയും നല്ല ഒരു ക്യാരക്ടർ എനിക്ക് വേറെ കിട്ടിയിട്ടില്ല. അപ്പോൾ ഞാൻ ചിന്തിച്ചു, എന്തിനാണ്
പ്രസക്തമല്ലാത്തെ വേഷങ്ങൾ ചെയ്യുന്നതെന്ന്. പ്രസക്തമല്ലാത്ത റോളുകൾ ഉള്ള സിനിമയിൽ അഭിനയിക്കണോ എന്ന്. അതുകൊണ്ടാണ് ഇപ്പോൾ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്യാത്തത്. ഇനി നല്ല റോളുകൾ വരുന്നെങ്കിൽ മാത്രമേ അഭിനയിക്കു എന്ന നിലപാട് എടുത്തത്. പരീത് പണ്ടാരിക്ക് ശേഷം ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. ഫൽവഴ്സ് ചാനലിലെ അവതാരികയുടെ റോളാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മറുനാടനോട് വിശദമായി അൻസിബ സംസാരിച്ചത്.
ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യും ?
എന്റേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. എന്നെ അടുത്ത് അറിയുന്നവർക്ക് അറിയാം അത് എന്റെ ശബ്ദമല്ലെന്ന. പക്ഷെ എന്നെ നേരിട്ട് അറിയാത്ത ചില വീട്ടമ്മമാരൊക്കെ, ഈ വോയിസ് ക്ലിപ്പ് വാട്ട്സ് ആപ്പിലൂടെ പ്രചരിക്കുമ്പോൾ തെറ്റിദ്ധരിക്കില്ലേ, ഞാൻ ആണ് പറഞ്ഞതെന്ന്. ഇതൊക്കെ കാണുമ്പോൾ വല്ലാതെ സങ്കടം തോന്നാറുണ്ട്. ഒരിക്കലും ഞാൻ മതത്തിനെപറ്റി വിമർശിച്ചിട്ടില്ല. അങ്ങനെ വിമർശിക്കാനുള്ള അറിവ് എനിക്കില്ല. ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്. ദൃശ്യം ഇറങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ്, അൻസിബ അങ്ങനെ പറഞ്ഞു, അൻസിബ ഇങ്ങനെ പറഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ.
പക്ഷെ മതപരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ ആർക്കും സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല ഇതുവരെ
. കൊടുക്കാനും പോകുന്നില്ല. അങ്ങനെയുള്ള എന്നെക്കുറിച്ച് വളരെ മോശം പ്രസ്താവന നടത്തി എന്ന പറയുന്നത് മാനസികമായി വിഷമുണ്ടാക്കുന്നതാണ്. പലരും വന്ന് മോശം കമന്റുകൾ ഫേസ്ബുക്ക് പേജിൽ ചെയ്യുന്നത് കാണാറുണ്ട്. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തിരിക്കുവാ.. ഞാൻ ഒരു തെറ്റ് ചെയ്തു. ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി, ആ പേജ് ഉള്ളത്കൊണ്ടാണല്ലോ ഇങ്ങനെ പല കമന്റ്സും വരുന്നത്. അതുകൊണ്ട് ഞാൻ വിചാരിക്കുവാ അത് അങ്ങ് ഡിലീറ്റ് ചെയ്താലോ എന്ന്. അത്കൊണ്ട് ഉടനെ പേജ് ഡിലീറ്റ് ചെയ്യാനാണ് എന്റെ തീരുമാനം. പണ്ട് ഫേസ്ബുക്ക് ഉള്ളതുകൊണ്ടല്ലല്ലോ സിനിമ താരങ്ങൾക്ക് പ്രമോഷൻ ലഭിച്ചത്.
ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോ വിവാദം ?
+2 വരെ ഇസ്ലാമിക് സ്കൂളിൽ പഠിച്ച കുട്ടിയാ ഞാൻ. അത്രയും കാലം ഫർദയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോഴും എല്ലാ പെരുന്നാൾ നമസ്ക്കാരത്തിന് പോകുന്ന ആളാണ് ഞാൻ. ഇപ്പോഴും ഞാൻ പർദ ഉപയോഗിക്കാറുണ്ട്. ഞാനും കാവ്യ ചേച്ചിയും ഒക്കെ അഭിനയിച്ച ഷി ടാക്സി എന്ന ചിത്രത്തിന്റെ ലൊക്കേഷൻ കൂർഗിലെ ഒരു ബുദ്ധ സന്ന്യാസി കേന്ദ്രമായിരുന്നു. അവിടെവച്ച് എടുത്ത ഫോട്ടോയാണ് പേജിൽ അപ്ലോഡ് ചെയ്തത്. ഞാൻ അല്ല പേജ് നോക്കുന്നത്. മുമ്പ് അപ് ലോഡ് ചെയ്ത ഫോട്ടോ ഏജൻസി ആയിടക്കാണ് റീ അപലോഡ് ചെയ്യുന്നത്. അതിലാണ് വളരെ മോശം കമന്റ്സുകൾ വരുന്നത്. അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ.. അവരവരുടെ അഭിപ്രായം പറയട്ടെ.
ഇന്റെർവ്യൂന്റെ അവസാനം വളരെ തമാശയ്ക്ക് സ്റ്റാർ ആൻഡ് സ്റ്റൈൽ ലേഖകൻ ചോദിച്ച ഒരു ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. കിസ്സിങ് സീൻ അൻസിബ ചെയ്യുമോ എന്ന്. അയ്യോ ചേട്ടാ ഞാൻ ചെയ്യില്ല എന്ന് പറഞ്ഞു. അപ്പോൾ ലേഖകൻ.. രൺഭീർ കപൂർ അണെങ്കിലോ..? രൺഭീർ കപൂരാണെങ്കിൽ നോക്കാം. കാരണം ഞാൻ എന്തായാലും രൺഭീറിന്റെ കൂടെ അഭിനയിക്കില്ലല്ലോ.. (ചിരിച്ചുകൊണ്ട്) അത് അവർ തമാശ രീതിയിൽ തന്നെയാണ് എഴുതിയതും. അതിൽ നിന്ന് കിസ്സ് ചെയ്യുക എന്ന സംഭവം മാത്രമെടുത്താണ് ചിലർ വൈറൽ ആക്കിയത്. അഭിമുഖത്തിന്റെ പൂർണ്ണരൂപം ആരും വായിച്ചതുമില്ല.
അതിൽ എന്തൊക്കെയാ പറഞ്ഞിരിക്കുന്നതെന്ന് ആരു പറഞ്ഞുമില്ല. പല കാര്യങ്ങളും ഇത്രയ്ക്കും വിവാദമാക്കാൻ ഞാൻ അത്രയ്ക്കും വലിയ സംഭവമാണോ..? അതാണ് എനിക്ക് തന്നെ അതിശയം തോന്നുന്നത്. അൻസിബ ഹസൻ എന്ന് ഫേസ്ബുക്കിൽ ടൈപ്പ് ചെയ്താൽ ഒരുപാട് പ്രൊഫൈൽ ഉണ്ട്. ഇത്രയും സൈബർ അറ്റാക്ക് ഉണ്ടായിട്ടും ഞാൻ ഇപ്പോളും ഫീൽഡിൽ ഉണ്ട്. ഞാൻ തെറ്റ് ചെയ്യാത്തതുകൊണ്ടാണ് ഇപ്പോഴും ഫീൽഡിൽ തുടരാൻ എനിക്ക് ധൈര്യം തരുന്നത്.
വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ച് മാദ്ധ്യമരംഗത്തേക്ക്?
ഒരു റിയാലിറ്റി ഷോയിലെ വിന്നർ ആയി, അങ്ങനെയിരിക്കുമ്പോൾ വന്ന അവസരമാണ് സിനിമയിലേക്ക്. ഒരുപാട് ആൾക്കൂട്ടത്തിന്റെ നടുക്ക് നിൽക്കാൻ എനിക്ക് പണ്ടേ പേടിയാണ്. ഇപ്പോഴും അങ്ങനെതന്നെയാണ്. ആ പേടി വച്ച് ഞാൻ അഭിനയിക്കുന്നത് എനിക്ക് അത്ഭുതമാണ്. ഇപ്പോഴും എനിക്ക് ചുരിദാറാണ് മോഡേൺ വസ്ത്രങ്ങളേക്കാൾ ഇഷ്ടം. തലയിൽ തട്ടമിട്ടിട്ടാണ് പുറത്ത് പോകാറുള്ളത്. സിനിമയ്ക്ക് വേണ്ടി മാത്രം കഥാപാത്രത്തിന് അനുയോജ്യമായ വേഷങ്ങൾ ഇടുന്നുവെന്നേ ഉള്ളൂ.
ഞാൻ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. മേക്കപ്പ് പോലും പുറത്ത് പോകുമ്പോൾ ഉപയോഗിക്കാറില്ല. ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസം വഴി ഇപ്പോൾ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിഗ്രി ചെയ്യുകയാണ്. നേരത്തെ ബിഎ ഇഗ്ലീഷ് ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്