ചാക്കോച്ചൻ-ബിജു മേനോൻ ഇക്വേഷൻ രൂപപ്പെട്ടത് എങ്ങനെ? സംയുക്ത സിനിമ വിട്ടതെന്തിന്? ബിജു മേനോന് പറയാനുള്ളത്
അടുത്തിടെ മലയാള സിനിമയിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്നാണ് കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ട്. ഓർഡിനറിയുടെ വിജയത്തോടെയാണ് ഈ കൂട്ടുകെട്ട് മലയാള സിനിമാലോകത്തെ ഭാഗ്യസഖ്യമായത്. വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്സി'ലും പ്രധാന കഥാപാത്രങ്ങളുടെ റോളിൽ ഈ രണ്ടു താരങ്ങളുണ്ടായിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 'ഓർഡിനറി'യെത്തിയത്. ബിജുവിന്റെ പാലക്കാട്ടുകാരൻ ഡ്രൈവർ സുകുവിനെയും ചാക്കോച്ചന്റെ കണ്ടക്ടർ ഇരവിക്കുട്ടൻപിള്ളയെയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
തുടർന്ന് ഇരുവരും ഒന്നിച്ച റോമൻസും സൂപ്പർ ഹിറ്റായി. ഓർഡിനറിയുടെ സംവിധായകൻ സുഗീതിന്റെ അടുത്ത ചിത്രം '3 ഡോട്സ്' പക്ഷേ, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ ഇരുവരും പിരിഞ്ഞെന്നും ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണെന്നും അപവാദങ്ങൾ പ്രചരിച്ചു. ജോണി ആന്റണിയുടെ 'ഭയ്യാ ഭയ്യാ'യിലൂടെ വീണ്ടുമെത്തി ഈ കൂട്ടുകെട്ട് ഇതിനെല്ലാം മറുപടിയേകി. ഇനിയും ഇവർ ഒന്നിക്കുന്ന പ്രോജക്ടുകൾ ഒരുങ്ങുകയാണ്.
എന്താകും ഈ കൂട്ടുകെട്ടിന്റെ വിജയരഹസ്യം? ഈ സൗഹൃദത്തിന്റെ ആഴമെത്രയാണ്? പേരറിയാത്തവരിൽ സുരാജ് ചെയ്യേണ്ടിയിരുന്ന വേഷം ബിജുവിൽ നിന്ന് എന്തിനാണ് തട്ടിത്തെറിപ്പിച്ചത്? ഇവയ്ക്കെല്ലാമിതാ ബിജു മേനോൻ മറുപടി പറയുന്നു. 'കന്യക'യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിജുവിന്റെ വെളിപ്പെടുത്തലുകൾ.
ചാക്കോച്ചനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ബിജു പറയുന്നതിങ്ങനെയാണ്: ''ആറുവർഷം മുമ്പാണ് ഞങ്ങളുടെ ആത്മബന്ധം തുടങ്ങുന്നത്. അതൊരു ചെറിയ കഥയാണ്. എന്റെ ജ്യേഷ്ഠന്റെ മോളുടെ സ്ക്കൂളിൽ ഒരു പരിപാടി ഉദ്ഘാടനം െചയ്യാൻ ഒരു സിനിമാ നടനെ വേണം. സിനിമാക്കാരനായ നടനെ കണ്ടുപിടിക്കാനുള്ള ചുമതല എന്റെ തലയിലായി. അങ്ങനെ ആ സ്ക്കൂളിലെ പരിപാടി ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് ഞാൻ ആദ്യമായി ചാക്കോച്ചനെ ഫോൺ നമ്പർ തിരക്കിപ്പിടിച്ചെടുത്ത് വിളിക്കുന്നത്. ഞാൻ വിളിച്ച ഉടനെ ചാക്കോച്ചൻ ഏറ്റു. പരിപാടി ഉദ്ഘാടനം ചെയ്ത അന്നു തുടങ്ങിയ ബന്ധമാണ് സീനിയേഴ്സ് എന്ന ചിത്രത്തിലെത്തിക്കുന്നത്. ആ ചിത്രത്തിലാണ് ഞാനും ചാക്കോച്ചനും ആദ്യമായി നായകജോടികൾ ആകുന്നത്. പിന്നീട് സ്പാനീഷ്മസാല, ഓർഡിനറി, റോമൻസ്, മല്ലുസിങ്, ഭയ്യാ ഭയ്യാ തുടങ്ങിയ ചിത്രങ്ങളിൽ നായകജോടികളായി.''
പരസ്പരം നന്നായി അറിയാം എന്നതാണ് തങ്ങളുടെ സൗഹൃദത്തിന്റെ കെട്ടുറപ്പ് എന്ന് ബിജു മേനോൻ പറയുന്നു: ''ഞങ്ങളുടെ ആത്മബന്ധത്തിന്റെ ആദ്യ രഹസ്യമെന്നത് ഞങ്ങളെ ഞങ്ങൾക്ക് നന്നായി അറിയാം എന്നതാണ്. പരസ്പരം തിരിച്ചറിയുന്നതാണ് ഏത് സൗഹൃദത്തിന്റെയും വിജയം. പരസ്പരം ഈഗോ, അസൂയ ഒന്നുമില്ല. എല്ലാം തുറന്നുപറയുന്നു. ഒന്നും മറച്ചുവയ്ക്കില്ല. സംവിധായകരുടെ നിർദ്ദേശത്തിനനുസരിച്ച് കിട്ടുന്ന വേഷങ്ങൾ നന്നായി ചെയ്യുന്നു. എന്റെ കഥാപാത്രമാണ് മികച്ചത്, നിന്റേത് ചെറിയ കഥാപാത്രമാണ് എന്നുള്ള ഒരു കുശുമ്പും കുന്നായ്മയും ഞങ്ങൾക്കിടയിലില്ല.
ഞങ്ങളുടെ സൗഹൃദം ഞങ്ങളുടെ വീട്ടുകാർ തമ്മിലും ഉണ്ട്. എല്ലാ കാര്യവും ചർച്ച ചെയ്യാറുണ്ട്. വളരെ സന്തോഷത്തോടെയാണ് രണ്ടു കൂട്ടരും കഴിയുന്നത്. എന്തായാലും ഇതുവരെയുള്ള സൗഹൃദത്തിന് ദൈവാനുഗ്രഹത്താൽ മുറിവുകൾ ഒന്നും കൂടാതെ ഭംഗിയായി പോകുന്നു.''
താരദാമ്പത്യങ്ങൾ ഉലയുന്ന വാർത്തകൾ ഉയരുമ്പോഴും അതിലൊന്നും പിടികൊടുക്കാതെ മുന്നോട്ടുപോകുന്ന താരജോടികളാണ് ബിജു മേനോനും സംയുക്ത വർമയും. തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് ബിജുവിന്റെ വാക്കുകൾ: ''ഞങ്ങളുടെ ദാമ്പത്യത്തിൽ വലിയ രഹസ്യമൊന്നുമില്ല. പരസ്പര ധാരണയോടെ കഴിയുന്നു. പിന്നെ താരങ്ങളുടെ വിവാഹമോചനം കൂടുതലാവുന്നുണ്ട്. അതിനെല്ലാം അതിന്റെതായ കാരണങ്ങളും ഉണ്ടാകാം. എല്ലാം വിധി എന്നു വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവരുടെ ദാമ്പത്യത്തെക്കുറിച്ച് നമ്മൾ അഭിപ്രായം പറയുന്നത് ശരിയല്ല. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ശരിയും തെറ്റും ഉണ്ടാകും.''
ഭാര്യയുടെ പിന്തുണ തന്നിലെ നടന്റെ വളർച്ചയിൽ ഏറെ സഹായിച്ചിട്ടുണ്ടെന്നും ബിജു പറയുന്നു. ''സംയുക്തയുടെ വലിയ പിന്തുണയാണ് എന്റെ എല്ലാ നേട്ടങ്ങൾക്കും കാരണം. സംയുക്ത നല്ല സപ്പോർട്ടാണ് എനിക്ക് നൽകുന്നത്. സിനിമയിലെ എന്റെ വളർച്ചയ്ക്ക് പ്രധാനകാരണവും ഭാര്യ തന്നെയാണ്. കാരണം വീടിന്റേതായ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്. എന്റെ തിരക്കുമൂലം അതെല്ലാം നിറവേറ്റുന്നത് സംയുക്തയാണ്. ഒരു കാര്യത്തിലും എന്നെ വിഷമിപ്പിക്കാതെ വീട്ടിലെ കാര്യങ്ങൾ സംയുക്ത തന്നെയാണ് ചെയ്യുന്നത്. അത് വലിയ അനുഗ്രഹമാണ്.
മകന്റെ പഠനവും എല്ലാം ഭാര്യയാണ് നിറവേറ്റുന്നത്. അതിൽ സന്തോഷം മാത്രമാണ് എനിക്കുള്ളത്. സംയുക്ത നൽകുന്ന സപ്പോർട്ടുകൊണ്ട് മാത്രമാണ് എനിക്ക് സന്തോഷത്തോടെ സിനിമയിൽ തുടരാനാകുന്നത്.''
സംയുക്തയും സിനിമയിലേക്ക് തിരികെയെത്തുമോ? മഞ്ജു വാര്യർ, ശോഭന തുടങ്ങിയ നടിമാരൊക്കെ മികച്ച കഥാപാത്രങ്ങളുമായി സിനിമയിലേക്ക് തിരികെയെത്തി. സംയുക്തയെ സിനിമയിലേക്ക് വരാൻ ബിജു പ്രോത്സാഹിപ്പിക്കുമോ? എന്താണ് ബിജു പറയുന്നതെന്ന് കേൾക്കാം: ''പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. സംയുക്ത ഇനി സിനിമയിൽ അഭിനയിക്കില്ലായെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല, ശപഥവും ചെയ്തിട്ടില്ല. വിവാഹശേഷം സിനിമ വേണ്ട എന്നു തീരുമാനിച്ചത് സംയുക്ത തന്നെയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്വവും മകന്റെ കാര്യങ്ങളും കൂടി വന്നപ്പോഴാണ് സിനിമാ അഭിനയം നിർത്തിയത്.
സംയുക്ത സിനിമയിൽ വരുന്നതിൽ ഒരിക്കലും ഞാൻ എതിര് നിന്നിട്ടില്ല. സംയുക്ത തന്നെയാണ് സിനിമ വേണ്ടെന്നുവച്ചത്. ഇനി അവർക്ക് താൽപര്യമുണ്ടെങ്കിൽ തിരിച്ചുവരാം അതെല്ലാം സംയുക്തയുടെ നിലപാടുകളുടെ ഭാഗമാണ്.''
സംവിധായകൻ ഡോ. ബിജുവിനെ എറണാകുളം നഗരത്തിൽ മണിക്കൂറുകളോളം കാത്തുനിർത്തി എന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്ന് ബിജു മേനോൻ പറയുന്നു. എന്താണ് അക്കാര്യത്തിൽ യഥാർഥത്തിൽ സംഭവിച്ചത്?
''ഡോ. ബിജുവിന്റെ അഭിമുഖം ഞാനും വായിച്ചതാണ്. ഞാൻ മനഃപൂർവ്വം ചെയ്തതല്ല. ആ സംഭവത്തിൽ എനിക്ക് വിഷമമുണ്ട്. ഞാൻ ഒരിക്കലും അങ്ങനെ ഒരാളെ വിഷമിപ്പിക്കാൻ ഒന്നും ചെയ്യാറില്ല.
ഞാൻ അന്ന് എറണാകുളത്ത് ഒരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഡോ. ബിജു എന്നെ കാണാനായി എറണാകുളത്തെത്തി രാവിലെ ഫോൺ ചെയ്തു. രാവിലെയുള്ള തിരക്കുമൂലം ഞാൻ വൈകിട്ട് കാണാമെന്ന് പറഞ്ഞു. പക്ഷേ വൈകിട്ടും കാണാൻ കഴിഞ്ഞില്ല. സിനിമയുടെ വർക്ക് നീണ്ടുപോയി.
എന്നാൽ ഡോ.ബിജു എന്നെമാത്രം കാണാനാണ് എറണാകുളത്തെത്തിയതെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹം എന്നെ കാത്തുനിന്നു എന്നുപോലും അറിഞ്ഞിരുന്നില്ല. പിന്നീട് അദ്ദേഹം ആ അഭിമുഖത്തിൽ പറയുമ്പോഴാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്.''
ബിജു മേനോന് പകരമാണ് പിന്നീട് സുരാജ് വെഞ്ഞാറമൂടിനെ 'പേരറിയാത്തവരി'ലേക്ക് ഡോ. ബിജു കാസ്റ്റ് ചെയ്തത്. അതിന് സുരാജിന് ദേശീയ പുരസ്കാരവും ലഭിച്ചു. ഇതിൽ നിരാശയും വിഷമവുമില്ലെന്ന് ബിജു മേനോൻ പറഞ്ഞു. സുരാജിന്റെ അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്നും ബിജു പറഞ്ഞു.
''എനിക്ക് കിട്ടാനുള്ളത് എനിക്ക് കിട്ടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആരെല്ലാം തടഞ്ഞുവച്ചാലും എനിക്ക് ലഭിക്കേണ്ട കഥാപാത്രം എന്നെ തേടിയെത്തും. പിന്നെ സുരാജിന് ആ വേഷം നന്നായി ചെയ്യാൻ കഴിഞ്ഞു. ദേശീയ അംഗീകാരവും ലഭിച്ചു. അതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.
സിനിമയിൽ ഇഷ്ട നായിക സംയുക്ത വർമയല്ല. പിന്നെ ആരാണ് ബിജുവിന്റെ ഇഷ്ടനായികയെന്നറിയണ്ടേ...
''മലയാളത്തിലെ പ്രധാന നായികമാരുടെ കൂടെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇപ്പോൾ വളരെ ടാലന്റുള്ള നായികമാർ വരുന്നുണ്ട്. എല്ലാവരും വളരെ കഴിവുള്ളവരും മിടുക്കികളുമാണ്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക ഉർവ്വശിചേച്ചിയാണ്. ഉർവ്വശിചേച്ചിയുടെ അഭിനയം അപാരമാണ്. ഞാൻ എന്നും ആരാധിക്കുന്ന നായിക ഉർവ്വശിചേച്ചിയാണ്.''
മലയാള സിനിമയിലെ വിസ്മയതാരങ്ങൾ മമ്മൂക്കയും ലാലേട്ടനുമാണെന്നും ബിജു പറയുന്നു. അവരെയാണ് എന്നും ആരാധനയോടെ നോക്കുന്നതെന്നും താരം പറഞ്ഞു. എന്നാൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടൻ ഭരത് ഗോപിയാണ്. ''തിലകൻചേട്ടൻ, ശങ്കരാടി തുടങ്ങിയ മഹാനടന്മാരേയും ഇഷ്ടമാണ്. ഭരത് ഗോപിച്ചേട്ടനെയാണ് ഞാൻ എല്ലാക്കാലവും ആദരവോടെ നോക്കിയിട്ടുള്ളത്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനും ഗോപിച്ചേട്ടനാണ്.''
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്