മലയാളിയുടെ മനസ്സ് കീഴടക്കാൻ കൈനറ്റ് അറോറ; ലാലും ജോഷിയും ലിവിങ് എൻസൈക്ലോപീഡിയകൾ; ലൈലാ ഓ ലൈലയിലെ അനുഭവങ്ങൾ മറുനാടനോട് പങ്കുവച്ച് ബോളിവുഡിലെ ഐറ്റം ഡാൻസർ
കൊല്ലം: ഹിന്ദി സിനിമകളുടെ ആരാധകർക്കു മറക്കാനാവാത്ത പേരാണ് കൈനറ്റ് അറോറ. നിരവധി ഹിന്ദി സിനിമകളിലെ ഐറ്റം ഡാൻസുകളിലൂടെ കൈനറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
ലൈല ഓ ലൈല എന്ന മോഹൻലാൽ - ജോഷി ചിത്രം നല്കിയ പുതിയ മേൽവിലാസത്തിലൂടെ മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ഈ നടിയെ തേടിയെത്തുന്നുണ്ട്. മൂന്നു മലയാള ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള ക്ഷണമാണ് കൈനറ്റിനു ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പുതിയ സിനിമകളുടെ ചർച്ചക്കായി ഒരിക്കൽകൂടി കേരളത്തിലെത്തിയ കൈനറ്റ് മറുനാടൻ മലയാളിയോടു തന്റെ മലയാള സിനിമാ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നു.
?ലൈലാ ഓ ലൈലയിലൂടെ മോളിവുഡിൽ അരങ്ങേറ്റം ഗംഭീരമാക്കിയല്ലോ. എങ്ങനെയായിരുന്നു മലയാളത്തിലെ അനുഭവം
ഇന്ത്യയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന സിനിമകളാണ് മലയാളത്തിലിറങ്ങുന്നതെന്നു കേട്ടിട്ടുണ്ട്. പക്ഷേ നേരിട്ടു മനസിലാക്കിയപ്പോൾ ശരിക്കും വിസ്മയിച്ചുപോയി. ഇത്രയും കുറഞ്ഞ ബജറ്റിൽ ഒരുപാട് ഉയരങ്ങളിലെക്കെത്തുന്ന സിനിമകളുണ്ടാകുന്നുവെന്നു മനസിലാക്കാൻ കഴിഞ്ഞതു തന്നെ വലിയ അനുഭവമാണ്.
ഡാൻസ് വേഷങ്ങളാണ് ഞാൻ ഇത്രയും കാലം ചെയ്തത്. നിരവധി ഐറ്റം ഡാൻസുകൾ അവതരിപ്പിച്ചു. എന്നാൽ ലൈലാ ഓ ലൈലയിൽ ജോഷിസാർ എനിക്കു നല്ലൊരു അവസരമാണ് നൽകിയിരിക്കുന്നത്. തീരെ പ്രതീക്ഷിക്കാതെയാണ് മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണ് സിനിമ സമ്മാനിച്ചത്. നായികയെപ്പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു. അത് ഇവിടുത്തെ ജനങ്ങള്‍ സ്വീകരിച്ചു എന്നറിയുന്നതിൽ സന്തോഷം. ആ സന്തോഷമാണ് വീണ്ടും മലയാള സിനിമയിൽ അഭിനയിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.
?മോഹൻലാൽ-ജോഷി രണ്ടുപേരും ഇന്ത്യൻ സിനിമയിലെ പ്രഗൽഭർ. ഇവരോടൊപ്പം അഭിനയിക്കുക എന്നത് ഒരു അസുലഭ അവസരമായാണ് എല്ലാരും കാണുന്നത്. കൈനറ്റിനു അങ്ങനെ തോന്നുന്നുണ്ടോ
അതു ശരിയാണെന്നു തന്നെയാണ് എന്റെയും അനുഭവം പഠിപ്പിക്കുന്നത്. മലയാളം തീരെ അറിയില്ല. എങ്ങനെ ഭാഷ വഴങ്ങുമെന്നും അഭിനയിക്കാൻ പറ്റുമോ എന്നുമുള്ള പേടി ഉണ്ടായിരുന്നു. പക്ഷേ ഷൂട്ടിങ് ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പേടി അടിസ്ഥാനരഹിതമാണെന്നു മനസിലായി. ഇതിനായി ഏറെ സഹായിച്ചത് മോഹൻലാലും ജോഷിയുമാണ്. കൂടെ വർക്ക് ചെയ്ത എല്ലാവരും മികച്ച പിന്തുണയാണ് നൽകിയത്, പ്രത്യേകിച്ച് മോഹൻലാൽ. രണ്ടു ലിവിങ് എൻസൈക്ലോപീഡിയകളാണ് മോഹൻലാലും ജോഷിയും.
അഭിനയത്തിന്റെ ഓരോ ഘട്ടത്തിലും ഇവർ തന്ന ഉപദേശങ്ങൾ, പിന്തുണ , ആത്മവിശ്വാസം എന്നിവയെല്ലാം ഒരു തുടക്കക്കാരി എന്ന നിലയിൽ വളരെ വിലപ്പെട്ടതായിരുന്നു. മോഹൻലാലെന്ന അഭിനയ പ്രതിഭാസത്തെ പരിചയപ്പെടാൻ കഴിഞ്ഞതും വലിയ കാര്യം. വളരെ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹത്തെ അടുത്തറിയാനും അഭിനയത്തിന്റെ പാഠങ്ങൾ പഠിക്കാനും കഴിഞ്ഞു. വളരെ രസികനായ വ്യക്തിയാണ് മോഹൻലാൽ. കലയുടെ തികഞ്ഞ ആരാധകൻ. പെയ്ന്റിങ്ങുകൾ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം തന്റെ ശേഖരത്തിലുള്ള ചില ചിത്രങ്ങൾ കാണിച്ചു തരികയും അവയെക്കുറിച്ച് പറഞ്ഞു തരികയും ചെയ്തു. എല്ലാവരും ആരാധിക്കുന്ന വ്യക്തിയാണു താനെന്നു തോന്നിപ്പിക്കാത്ത രീതിയിലാണ് പെരുമാറ്റം. തികച്ചും മഹാനായ മനുഷ്യൻ. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം ജീവിതത്തിലൊരിക്കലും മറക്കാനാകില്ല.
?മലയാളവും മലയാളികളും കൈനറ്റിന്റെ സിനിമ ജീവിതത്തിൽ ശരിക്കും നല്ല നിമിത്തങ്ങളല്ലേ
തീർച്ചയായും. എന്റെ സിനിമാ ജീവിതത്തിനു തന്നെ കാരണം ഒരു മലയാളിയാണ്. സംവിധായകൻ പ്രിയദർശനാണ് എന്നെ സിനിമയിലെത്തിച്ചത്. ഞാൻ മിസ്സ് കേരള പേജന്റ് ഫാഷൻ ഷോയുടെ ജഡ്ജായി പങ്കെടുത്തു. ഷോയ്ക്ക് എത്തിയ സംവിധായകൻ പ്രിയദർശൻ, തന്റെ ഒരു സിനിമയില്‍ ഡാൻസ് ചെയ്യാമോ എന്നു ചോദിച്ചു. ആ സിനിമ ഇതെന്നും അതിലെ നടൻ ആരെന്നും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അക്ഷയ് കുമാർ നായകനാകുന്ന ഗ്രാന്റ് മസ്തി എന്ന സിനിമയിലെക്കാണ് പ്രിയൻ സാറ് എന്നെ ക്ഷണിച്ചതെന്ന് എത്ര ശ്രമിച്ചിട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഗ്രാൻഡ് മസ്തിയുടെ കോറിയോഗ്രഫി ചെയ്തത് പ്രസന്ന മാസ്റ്റർ ആയിരുന്നു. അദ്ദേഹം തന്നെയാണ് ലൈലാ ഓ ലൈലയുടേയും കോറിയോഗ്രഫർ. പ്രസന്ന മാസ്റ്റർ മുഖാന്തരം തിരക്കഥാകൃത്തായ സുരേഷ് നായരെ പരിചയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമാണ് ലൈലാ ഓ ലൈലയിൽ എത്തുന്നത്. 'കട്ടാ മീട്ട', അജിത്തിന്റെ മൻകാത്ത തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
?ഇപ്പോൾ മലയാളം സംസാരിക്കാൻ കഴിയുന്നുണ്ടല്ലേ
ലൈലാ ഓ ലൈലയുടെ ചിത്രീകരണത്തിനിടെ നേരിട്ട ഏക തടസം മലയാള ഭാഷ കൈകാര്യം ചെയ്യലായിരുന്നു. പഠിക്കാൻ വളരെ ബുദ്ധിമുട്ടും എന്നാൽ കേൾക്കാൻ ഏറെ രസവുമാണ് മലയാളം. ഷൂട്ടിങ്ങിന്റെ ആദ്യ ദിനങ്ങളിൽ മലയാള ഭാഷ ശരിക്കും ചുറ്റിച്ചു. ഹിന്ദിയും ഇംഗ്ലിഷും കുറച്ചു തമിഴുമാണ് അറിയാവുന്ന ഭാഷകൾ. സിനിമയിൽ മലയാളം അനായാസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ നന്ദി വിജയ് മേനോനോടാണ്. അദ്ദേഹമാണ് വളരെ ക്ഷമയോടെ, ഓരോ ഡയലോഗും പഠിപ്പിച്ചത്. വളരെ ബുദ്ധിമുട്ടിയാണ് മലയാളം ഞാൻ വശത്താക്കിയത്.
?മലയാള സിനിമയെ എങ്ങനെ വിലയിരുത്തുന്നു. ഹിന്ദിയേക്കാൾ നല്ലതാണോ ഇവിടം
ഞാൻ തുടക്കത്തിൽ പറഞ്ഞില്ലേ, ഇത്രയും ചെറിയ ബജറ്റിൽ ലോകമറിയുന്ന സിനിമ നിർമ്മിക്കുക എന്നത് ശരിക്കും മാജിക് തന്നെയാണ്. അത്രയും അർപ്പണ മനോഭാവം ഉള്ളവരാണ് മലയാള സിനിമാ പ്രവർത്തകരും ഇവിടത്തെ ആരാധകരും. ബോളിവുഡിൽ ഒരു പാട്ട് സീൻ ഒരുക്കുന്ന പണം കൊണ്ടാണ് ഇവിടെ ഒരു സിനിമ ചെയ്യുന്നത് എന്നോർക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു.
?എവിടെയാണ് സ്വന്തം നാട്? സിനിമയായിരുന്നോ ലക്ഷ്യം
ഉത്തർപ്രദേശിലാണ് ഞാൻ ജനിച്ചത്. മോഡലിങ് രംഗത്തായിരുന്നു ശ്രദ്ധ. ഫാഷൻ ഡിസൈനിങിൽ പോസ്റ്റ് ഗ്രാജ്വേറ്റാണ്. ബോളിവുഡ് നടി ദിവ്യഭാരതി എന്റെ കസിനാണ്. അവൾ സിനിമയിലെത്തിയതോടെ എനിക്കും സിനിമാ മോഹം തുടങ്ങി. കോളേജ് പഠനകാലത്ത് സ്പോർട്സിനോടായിരുന്നു താല്പര്യം. ബാസ്ക്കറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു.
?മലയാളത്തിൽനിന്നുള്ള പുതിയ അവസരങ്ങളെക്കുറിച്ച് പറയാമോ
മലയാളത്തിൽനിന്നു മൂന്ന് ഓഫറുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനെക്കുറിച്ചു ഒന്നും പുറത്തു പറയാറായിട്ടില്ല. ചർച്ചകൾക്ക് വേണ്ടിയാണ് ഞാൻവീണ്ടും കേരളത്തിലെത്തിയത്. എല്ലാം ശരിയാകുകയാണെങ്കിൽ മലയാളത്തിൽ വീണ്ടും കാണാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍