ആയുഷ്കാലം മുഴുവനും വെള്ളിത്തിരയിൽ ബിസി ആയിരിക്കുമെന്ന് കരുതുന്നില്ല; കാലത്തിനൊത്ത് സിനിമ മാറുമ്പോൾ പരിതപിച്ചിട്ട് കാര്യമില്ല; വർത്തമാനകാലത്ത് കലാകാരന് വേണ്ടത് നല്ല മനസ്; ന്യൂജെൻ തരംഗത്തിലും നിറം മങ്ങാത്ത നെടുമുടി മറുനാടനോട്
2015ലെ കണക്കെടുപ്പിൽ നെടുമുടി വേണുവെന്ന ഇരുത്തം വന്ന നടൻ സന്തോഷവാനാണ്. ന്യൂജെൻ തരംഗത്തിലും ഈ നടന് പിഴയ്ക്കുന്നില്ല. പുതിയ തലമുറയ്ക്കൊപ്പവും വെള്ളിത്തിരയിലെ സജീവ സാന്നിധ്യമാണ് നെടുമുടി വേണു. പുതിയ തേരിൽ യാത്ര ചെയ്യുമ്പോഴും മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ച നടനാണ് താനെന്നു നെടുമുടിവേണു അഭിപ്രയപെടുന്നു. അതോടോപ്പം നല്ല സിനിമകൾ മലയാള സിനിമക്ക് ലഭിച്ച വർഷം കൂടിയാണെന്നും നെടുമുടി വേണു പറഞ്ഞു. സിനിമ അനുഭങ്ങളെ കുറിച്ച് നെടുമുടിവേണു മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു
? 2015 ലെ മലയാള സിനിമയെ എങ്ങനെ വിലയിരുത്തുന്നു
നല്ല സിനിമകൾ ഇറങ്ങിയ വർഷം എന്ന ഭാഗ്യം 2015 നുണ്ട്, അഭിനേതാക്കളെക്കാൾ കൂടുതൽ സംവിധായകരുടെയും തിരക്കഥാകൃത്തുകളുടെയും വർഷമായിരുന്നു ഇത്, ഒരുപാടു നല്ല സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. നല്ല സിനിമകൾ ഇറങ്ങിയാൽ അത് കാണാൻ തീയേറ്ററിൽ ആളുണ്ട് എന്ന് വീണ്ടും തെളിയിച്ചു. 2015 എനിക്കും കുറെ നല്ല കകഥാപാത്രങ്ങളെ ലഭിച്ചു. ഉദാഹരണമായി സെക്കന്റ് ക്ലാസ്സ് യാത്ര സിനിമയിലെ നാരായണൻ മേസ്തിരി എന്ന വില്ലൻ, ഡോ. ബിജുവിന്റെ വലിയചിറക്കുള്ള പക്ഷികൾ, ലോർഡ് ലിവിങ്സറ്റൺ 7000 കണ്ടിയിലെ സി.കെ.എ.കെ മേനോൻ എന്ന റിട്ടയർഡ് ഡിഫെൻസ് സെക്രട്ടറി, അതുപോലെ ഈ വർഷത്തിൽ അവസാനം ഇറങ്ങി നല്ല അഭിപ്രായം മാത്രം കേൾക്കുന്ന ദുൽഖർ ചിത്രം ചാർളിയിലെ കുഞ്ഞപ്പൻ എന്ന കഥാപാത്രം വരെ നന്നായി പ്രേക്ഷകർ ശ്രദ്ധിച്ചു.
വ്യത്യസ്തത നിറഞ്ഞ ക്യാരക്ടറുകൾ ലഭിച്ച വർഷമാണിത്. അതിൽ സന്തോഷിക്കുന്നു. അതുപോലെ തന്നെ ഏറ്റവും സന്തോഷം തോന്നിയ കാര്യം പുതിയ തലമുറയുമായി ചേർന്നുപോകുവാൻ സാധിച്ചു എന്നുളതാണ്. ഈ വർഷത്തിൽ കൂടുതൽ ശ്രദ്ധേയമായ കാര്യം, പഴയ തലമുറ പുതിയ തലമുറ എന്ന് പറഞ്ഞു മാറ്റി നിർത്താതെ മെയിൻ സ്ട്രീമിൽ തന്നെ നിൽക്കാൻ സാധിച്ചു എന്നുള്ളതും ഈ വർഷത്തെ എന്റെ നേട്ടമാണ്. നല്ല സിനിമകൾ ഉണ്ടായാലേ എത്ര വലിയ നടനും പിടിച്ചു നിൽക്കാനാവു എന്ന് വിശ്വസിക്കുന്ന കലാകാരനാണ് ഞാൻ.
? അഭിനയിച്ച സിനിമകൾ ഇറങ്ങുമ്പോൾ അതിന്റെ ചാനൽ പ്രമോഷൻ പ്രോഗ്രമുകളിലോ, പത്രങ്ങളിലും മറ്റുമുള്ള അഭിമുഖങ്ങളിലോ മുഖം കാണിക്കാതെ മാറി നിൽക്കുന്ന ആളെന്ന ആരോപണം നിലനില്കുന്ന നടനാണ് നെടുമുടിവേണു അതിന്റെ കാരണമെന്താണ്
ഇതു തല്ലിപൊളി പടത്തിനും പ്രേമോഷൻ എന്ന പേരിൽ നുണ പറയുന്ന പരിപാടികളായി മാറുന്നു പല ചാനൽ പ്രമോഷൻ പരുപാടികളും എന്നെനിക്ക് തോന്നാറുണ്ട്. ഇതു കണ്ടു സിനിമ കാണുന്ന പ്രേക്ഷകർക്ക് ഇത്തരത്തിലുള്ള പ്രചരണ പരിപാടികളോടുള്ള വിശ്വാസ്യത കുറഞ്ഞു. ഇതിൽ തെറ്റ് പറയാനും കഴിയില്ല, അഭിനയിച്ച ചിത്രങ്ങൾ നല്ലതാണ് എന്ന് അതിൽ അഭിനയിച്ച കലാകാരന്മാർക്ക് പറയാൻ കഴിയു. നുണ പറഞ്ഞു ആളുകളെ കബളിപിക്കുന്ന പരിപാടികൾക് നിൽക്കാനുള്ള മടി കാരണം പ്രചാരണ പരുപാടികളിൽ നിന്ന് ഒഴിഞ്ഞു നിൽകാൻ പരമാവധി ശ്രമിക്കാറുള്ളത്.
പടം ഇറങ്ങി നല്ല അഭിപ്രായങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്നു ഉണ്ടായാൽ കൂടുതൽ പ്രചാരണത്തിനായി ശ്രമിക്കാൻ ഒരു മടിയും ഞാൻ കാണിക്കാറില്ല. അതിനു മുൻപുള്ള അവകാശ വാദത്തിനു അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ആക്ടർ എന്ന് വച്ചാൽ സിനിമയിലെ ഒരു പാർട്ട് മാത്രമാണ്, റോളുകളെ കുറിച്ച് പറയാമെന്നല്ലാതെ അയാൾക്കൊരിക്കിലും ഒരു സിനിമയുടെ ടോട്ടാലിറ്റിയെകുറിച്ച് അറിവുണ്ടാകണമേന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികളിൽ തല കൊടുക്കാറില്ല.
? അമ്മവേഷങ്ങളും അച്ഛൻ വേഷങ്ങളും ന്യൂ ജനറേഷന് സിനിമകളിൽ പൊതുവേ കുറവാണെന്നും പലപ്പോഴും സീനിയർ താരങ്ങളെ ഇത് ബാധിക്കുന്നു എന്ന ആരോപണം പലരും പറയുന്നു അതിൽ എത്രത്തോളം ശരിയുണ്ട്
ഒരാൾക്ക് വേഷമുണ്ടാക്കാൻ വേണ്ടി സിനിമയുണ്ടാക്കാൻ സാധിക്കില്ല. അത് സ്വഭാവികമായി സംഭവിച്ചാൽ മാത്രമേ അതിനു സാധിക്കു. എല്ലാ സിനിമകളിലും ഒരു അച്ഛനും അമ്മയും ഉണ്ടാവണം എന്ന് നിർബന്ധം പിടിക്കാൻ ആർക്കും പറ്റില്ല. ആവശ്യം വരാതിരിക്കുകയും വരുന്നതും കാലഘട്ടത്തിന്റെ ആവിശ്യമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആയുഷ്കാലം മുഴുവനും സിനിമയിൽ ബിസി ആയിയിരിക്കാം എന്ന് വിചാരിക്കുന്നതിൽ കാര്യമുണ്ടെന്നു തോനുന്നില്ല. കാലം മാറുന്നതിനു അനുസരിച്ച് സിനിമയും മാറും അതിനെ പറ്റി പരിതപിച്ചിട്ട് കാര്യമില്ല, അത് സിനിമ പോലുള്ള എല്ലാ കലകളുടേയും സ്വഭാവമാണ്.
?ഭരതൻ പത്മരാജൻ തുടങ്ങിയവരുടെ സിനിമകളിൽ തുടങ്ങിയ അഭിനയജീവിതം മുന്നോട്ടുപോയി ഇപോഴുള്ള സംവിധായകരുടെ ഇടയിൽ പ്രവർത്തിക്കുമ്പോൾ വ്യത്യാസങ്ങൾ തോന്നാറുണ്ടോ
ഭരതൻ പത്മരാജൻ സിനിമകൾ അക്കാലത്തെ ആവശ്യമായിരുന്നു ഇന്നത്തെ ആവശ്യം അതല്ല, പഴയ രീതി സിനിമകൾ ഇപ്പോൾ ഉണ്ടായിട്ടും കാര്യമില്ല. അതിനെക്കുറിച്ച് പരിതപിച്ചിട്ട് എന്ത് കാര്യം. നിത്യ ജിവീതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും സിനിമയിലായാലും കാലം മാറുന്നു എന്ന് ആദ്യം തിരിച്ചറിയണം. അത് സത്യമാണ് സിനിമയിൽ ആയാലും ഇപ്പോൾ പുതിയ വാസനകൾ വരുന്നു, രീതികൾ മാറുന്നു അതിനോടൊപ്പം നമ്മൾ സമരസപ്പെട്ടേ മതിയാവു.
അതുമായി ഒത്തുപോകാൻ നമ്മൾ തയ്യാറാകണം ഇത്തരം മാറ്റങ്ങളെ വളരെ പോസിറ്റീവ് ആയി ഉൾകൊള്ളാൻ കലാകാരന്മാർ തയ്യാറാവുക. തള്ളേണ്ടവയെ തള്ളുവാനും, കൊള്ളേണ്ടവയെ കൊള്ളുവാനും തുറന്ന മനസുണ്ടാകുന്ന എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. അല്ലാതെ വ്യത്യാസം നോക്കി ഇരിക്കുനത്തിൽ അർഥമുണ്ടെന്നു തോനുന്നില്ല.
സിനിമയുമായുള്ള വ്യാകരണങ്ങൾ കൂടുതൽ കൂടുതൽ അടുത്ത് വരുന്ന സിനിമകളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്, പക്ഷെ അതിൽ എത്രയെണ്ണം സ്ഥിരസ്ഥായിയായി ഇരിക്കുമെന്ന് പറയാൻ കഴിയില്ല.
? രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുനതായി പല കലാകാരന്മാരും അഭിപ്രായപെടുമ്പോൾ അങ്ങനെ നിലനില്കുന്നതായി തോന്നുണ്ടോ
പലതിനെയും നമ്മൾ നോക്കി കാണുമ്പോൾ ചില ഹിഡൻ അജണ്ടകൾ പുറത്തു വരുന്നതായി തോന്നിയിട്ടുണ്ട്. ഒരുപാടു കാലം അടക്കിപിടിച്ചുവച്ച ചില കാര്യങ്ങൾ പലതും പുറത്തേക്കു വരുന്നതായി കാണാം. അങ്ങനെ ഒരു കാലഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത് എന്ന് ഞാനും വിശ്വസിക്കുന്നു. പക്ഷെ ഇവിടുത്തെ മാദ്ധ്യമങ്ങൾ ആവശ്യത്തിനും അനാവശ്യവുമായുള്ള പ്രചാരണം ഇതുപറഞ്ഞു കൊടുക്കുന്നതുകൊണ്ട് സാധാരണക്കാരിലും ഈ ധാരണ വലിയ തോതിൽ കൂടുന്നു. അതും അത്ര ശരിയാണെന്ന് തോന്നുന്നില്ല.
? 2016 ലെ പ്രതീക്ഷയുള്ള പ്രോജക്ടുകൾ ഏതൊക്കെയാണ്
പൃഥിരാജ് ചിത്രം പാവാട ആയിരിക്കും അടുത്ത വർഷം ആദ്യം ഇറങ്ങാൻ പോകുന്ന ചിത്രം. ഇപ്പോൾ ഒരു സംസ്കൃത സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യമായി ആണ് ഇങ്ങനെ ഒരു ചിത്രത്തിൽ പങ്കാളിയാവുന്നത് എന്ന സന്തോഷവുമുണ്ട്. പിന്നെ പ്രതീക്ഷ നൽകുന്ന പ്രോജക്റ്റ് ആണ് ഷൂട്ട് ആരംഭിക്കാൻ പോവുന്ന പ്രിയൻ-മോഹൻലാൽ ചിത്രം, അത് കൂടാതെ മൂന്നു നാല് പുതുസംവിധായകരുടെ ചിത്രങ്ങളും അടുത്ത വർഷമുണ്ടാക്കും വലിയ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളാണ് ഇവയും.
കാലവും സിനിമയും മാറുന്ന ലോകത്ത് കലാകാരന്റെ നല്ല മനസു ഉണ്ടാവണം. നല്ല ചിത്രങ്ങൾ ചെയുന്നതിന്റെ കൂടെ നല്ലൊരു മനുഷ്യനും ആവുക എന്നുള്ളതാണ് ഒരു കലാകാരന്റെ ധർമം എന്നും നെടുമുടി വേണു പറയുന്നു ഒപ്പം സിനിമകളെ സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്ന എലാവർക്കും പുതുവത്സരാശംസകൾ നൽകാനും നെടുമുടി മറന്നില്ല
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍