നല്ല കഥയാണെങ്കിൽ മലയാളത്തിൽ അഭിനയിക്കും;പാർവ്വതി ഓമനകൂട്ടന്റെ പ്രതീക്ഷകൾ
മങ്കാത്തയുടെ വിജയലഹരി അടങ്ങും മുമ്പ് തലയുടെ ആരാധകർ ആവേശതിമിർപ്പിലാണ്. തങ്ങൾ ഇഷ്ടപ്പെടുന്ന രൂപത്തിലും ഭാവത്തിലും ഇഷ്ടനായകനായ അജിത്തിനെ കാണാൻ പല തവണ റിലീസ് മാറ്റിവെച്ച തമിഴിലെ ബിഗ്ബജറ്റ് ചിത്രമായ ബില്ല 2 ന്റെ വരവിനായി കാത്തിരിക്കുകയാണ് അവർ. തമിഴിലെ എക്കാലത്തെയും റെക്കോർഡുകളാണ് ബില്ലയുടെ നിർമ്മാണത്തിലൂടെയും വിതരണത്തിലൂടെയും തകർക്കപ്പെടുന്നത്. 65കോടി മുടക്കി നിർമ്മിച്ച ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റുപോയത് 5.3കോടിക്കാണ്. സൺ നെറ്റ് വർക്ക് ഇവിടുത്തെ അവകാശം നേടിയെടുത്തത് 6.25കോടിക്കും. അജിത്തിന്റെ പിറന്നാൾ ദിനമായ മേയ് 1 ന് ചിത്രത്തെ കാത്തിരുന്ന ദക്ഷിണേന്ത്യേൻ സിനിമാലോകം ഒരിക്കൽകൂടി നിരാശയിലായിട്ടുണ്ട്. മേയ് അവസാനവാരമാകും ചിത്രം തീയേറ്ററിലെത്തുക. തമിഴകം പ്രതീക്ഷയോടെ ബില്ല2 നുവേണ്ടി കാത്തിരിക്കുമ്പോൾ മലയാളികളും ഏറെ പ്രതീക്ഷയിലാണ്. ഒരു പുത്തൻ നായികാവസന്തത്തിന്റെ തുടക്കത്തിനുവേണ്ടി 2008ലെ മിസ് വേൾഡ് റണ്ണർ അപ്പിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ പാർവ്വതി ഓമനക്കുട്ടനാണ് ബില്ല 2ലെ നായിക. നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷമാണ് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കുള്ള പാർവ്വതി ഓമനക്കുട്ടന്റെ വരവ്. ബില്ല 2 സിനിമാലോകത്ത് തനിക്ക് വഴിത്തിരിവാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർവ്വതി ഓമനക്കുട്ടൻ.
- ബില്ല 2 ലേക്കെത്തുന്നത്
ഒരു ഫാഷൻഷോയിൽ വച്ച് എന്നെ കണ്ട ബില്ല 2 ന്റെ നിർമ്മാതാവും ഇൻ എന്റർടെയിന്മെന്റ് സി.ഇ.ഒ.യുമായ സുനീർ ഖേത്രപാൽ ആണ് സംവിധായകനായ ചക്രിടുലേത്തിയെ ചെന്നു കാണാനാകുമോ എന്നു ചോദിക്കുന്നത്. ബില്ല 2 ന്റെ കഥകേട്ടയുടൻ വീട്ടിൽ ആലോചിച്ചശേഷം സമ്മതം മൂളി.
- ബില്ല 2 വിലെ അനുഭവങ്ങൾ
ബില്ല 2, ബില്ലയുടെ രണ്ടാം ഭാഗമല്ല. സാധാരണക്കാരനായ ഡേവിഡ് എങ്ങനെ ഡോൺ ആവുന്നു എന്ന കഥയാണ് ബില്ല 2 പറയുന്നത്. അജിത്തിനെപോലൊരു സൂപ്പർതാരവുമൊത്ത് അഭിനയിക്കുക എന്നത് മികച്ച അനുഭവമായിരുന്നു. ഒരു പുതുമുഖനായികയുടെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. ഇത്രയും വലിയ ഒരു നടനൊത്ത് ഒരു പുതുമുഖതാരം അഭിനയിക്കാനെത്തുമ്പോൾ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും തുടക്കത്തിൽ ഉണ്ടായിരുന്നു. അജിത്തിന്റെ ഒരു ആരാധികകൂടിയായിരുന്നു ഞാൻ. എങ്ങനെ പെരുമാറുമെന്നത് വലിയ ആശങ്കയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിനയവും ഫ്രീയായി ഉള്ള സംസാരവും എന്നെ അമ്പരിപ്പിച്ചുകളഞ്ഞു. സംസാരിച്ചു തുടങ്ങിയാൽ ഒരു സാധാരണമനുഷ്യന്റെ പെരുമാറ്റം. അജിത്തിനെപോലുള്ളവർ സൂപ്പർതാരങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കുന്നതിന്റെ രഹസ്യം അവരുടെ പെരുമാറ്റമാണ്. അജിത്തിന്റെ അച്ഛൻ മലയാളിയാണ്. അമ്മ ഉത്തരേന്ത്യയിൽ നിന്നും. ഷൂട്ടിങ് വേളയിൽ ലൊക്കേഷനിൽ ശാലിനിയും കുഞ്ഞും അജിത്തിന്റെ അച്ഛനും അമ്മയുമൊക്കെ എത്തിയിരുന്നു. അവരുടെ ഒക്കെ ഇടപെടൽ സ്വന്തം കുടുംബാംഗത്തെപോലെയാ യിരുന്നു.
ബില്ല 2ലെ ക്ലൈമാക്സ് സീൻ ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ചലഞ്ചിങ് ആയത്. അതേകുറിച്ച് കൂടുതൽ പറയാനാവില്ല. സിനിമയിലെ ഓരോ ദിവസത്തേയും അനുഭവങ്ങൾ മറക്കാനാവാത്തതാണ്. സംവിധായകൻ ചക്രി ടുലേത്തിയുടെയും ക്യാമറാമാൻ ആർ.ഡി. രാജശേഖരന്റെയും അനുഭവങ്ങൾ സിനിമയെ മികച്ചതാക്കിയിട്ടുണ്ട്.
- യുണൈറ്റഡ് 6 ന്റെ വിശേഷങ്ങൾ
ബോളീവുഡ്സിനിമയായ യുണൈറ്റഡ് 6 ഇപ്പോൾ ചെന്നൈയിൽ റിലീസ് ചെയ്തിട്ടുണ്ട്. ഒരു അഭിനയപരിശീലനകളരിയായിരുന്നു ആദ്യ സിനിമ. സംവിധായകനടക്കമുളളവർ പുതിയ ടീമായതിനാൽ വലിയ ടെൻഷനൊന്നുമുണ്ടായിരുന്നില്ല. കഥാപാത്രം ഒരു മോഡൽ ആയിട്ടായിരുന്നു.
- അഭിനയമാണോ മോഡലിംഗാണോ താലപര്യം
മോഡലിംഗിലൂടെയാണ് തുടക്കം. ഞാൻ സിനിമയിലെത്തിയത് മോഡൽ ആയതിലൂടെയാണ്. അഭിനയമാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്. രണ്ടും വിടാൻ പറ്റില്ല. അഭിനയ സാധ്യതയുള്ള നല്ല വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
- മലയാളിയായിട്ടും മലയാളത്തിൽ നിന്നും അകന്ന്
മലയാളത്തിലേക്ക് വരാൻ താൽപര്യമില്ലെന്ന് ഒക്കെ ചിലർ എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. ആരാണ് ഇത് ചെയ്യുന്നത് എന്നറിയില്ല. നാട്ടിൽ അമ്മൂമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോൾ നസീർ, ജയൻ, ഷീല തുടങ്ങിയവരുടെ സിനിമകൾ കണ്ടാണ് വളർന്നത്. കുട്ടിക്കാലം മുതൽ മലയാള സിനിമകളോട് പ്രത്യേക അടുപ്പമുണ്ട്. നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നില്ല. ഗദ്ദാമ, പ്രണയം, ബ്യൂട്ടിഫുൾ തുടങ്ങി നല്ല കാറ്റഗറിയിലുള്ള ചിത്രങ്ങൾ വിരളമാണ്.
മുൻകാലങ്ങളിൽ സ്ത്രീകൾക്ക് പ്രധാന്യമുള്ള സിനിമകൾ മലയാളത്തിലുണ്ടായിരുന്നു. ശോഭനയും മഞ്ജുവാര്യരുമൊക്കെ ഇന്നും പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുന്നത് അതുകൊണ്ടാണ്. ഇന്ന് പുരുഷമേധാവിത്യമുള്ള സിനിമകളാണധികവും. എത്രയോ കാലത്തിനുശേഷമാണ് സ്ത്രീകഥാപാത്രത്തിനു പ്രധാന്യമുള്ള ഗദ്ദാമ എന്ന ചിത്രമിറങ്ങുന്നത്. മലയാള സിനിമ തട്ടികൂട്ട് ഹാസ്യത്തിനുപുറകേ പോകുന്നു. ആരെങ്കിലും ഒരു പാറ്റേണിൽ ഒരു സിനിമ ചെയ്ത് ശ്രദ്ധിക്കപ്പെട്ടാൽ അതിനുപുറകെ വച്ചുപിടിക്കും. മലയാള സിനിമയുടെ തനിമ നഷ്ടപ്പെടുകയാണ്. മറ്റേത് ഇൻഡസ്ട്രിയിലേക്കാളും കഴിവുള്ള അഭിനയപ്രതിഭകൾ മലയാളത്തിലുണ്ട്. അവരുടെ കഴിവ് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള സിനിമകളുണ്ടാവുന്നില്ല. ജഗതി ശ്രീകുമാർ ഉദയനാണ് താരത്തിൽ ചെയ്ത കഥാപാത്രം മറ്റൊരാൾക്കും ചെയ്യാനാവില്ല. സലിംകുമാറിനും ബാബുരാജിനും സ്ഥിരം പാറ്റേണിൽ നിന്നും മാറി അഭിനയിക്കാനാവുമെന്ന് വ്യക്തമായത് എത്രയോനാൾ കഴിഞ്ഞ് 'അച്ഛനുറങ്ങാത്ത വീടും സാൾട്ട് ആൻഡ് പെപ്പറും ഇറങ്ങുമ്പോഴാണ്.
മലയാളത്തിൽ പ്രതിഫലമോ ബാനറോ അല്ല പ്രശ്നം. രണ്ട്പാട്ടിനു വേണ്ടിയോ രണ്ട് സീനിനുവേണ്ടിയോ അഭിനയിക്കാൻ തയ്യാറല്ല. നല്ല കഥാപാത്രമാണെങ്കിൽ, നല്ല കഥയാണെങ്കിൽ മലയാളത്തിൽ തീർച്ചയായും അഭിനയിക്കും. ഇതുവരെ ഒരു മലയാളസിനിമയിലും കരാറായിട്ടില്ല. മറിച്ച് ചില പ്രചരണങ്ങളുണ്ടായിരുന്നു. അത് എങ്ങനെ വന്നുവെന്ന് അറിയില്ല.
- സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്
നമ്മുടെ സമൂഹത്തിൽ പുരുഷമേധാവിത്വമാണ് കൂടുതൽ. ദൈവത്തിന്റെ സ്വന്തം നാടെന്നുപേരുള്ള നാട്ടിൽ വരുന്ന കാര്യത്തിൽ ഇപ്പോൾ താൽപര്യം നഷ്ടപ്പെടുകയാണ്. ഓരോ ദിവസവും മനസ് വിഷമിപ്പിക്കുന്ന വാർത്തകളാണ് കേൾക്കേണ്ടി വരുന്നത്. നിയമവ്യവസ്ഥ ശക്തമല്ലാത്തതാണ് പ്രധാനകാരണം. കുറ്റം ചെയ്താൽ രക്ഷപ്പെടാനാവില്ല എന്ന തോന്നലുണ്ടായാൽ കുറ്റകൃത്യം ചെയ്യുന്നതിന് പേടിയുണ്ടാവും. മലയാളികൾ വിദ്യാസമ്പന്നരാണെങ്കിലും ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്. വികസനമുൾപ്പെടെ എല്ലാ കാര്യത്തിലും ഇതാണ് അവസ്ഥ.
- സാമൂഹ്യസേവനം
സാമൂഹ്യസേവനത്തെക്കുറിച്ച് മിസ് വേൾഡ് മത്സര രംഗത്തെത്തുന്നതുവരെ അത്ര ചിന്തിച്ചിരുന്നില്ല. മത്സരത്തിൽ സാമൂഹ്യസേവനരംഗം പ്രമേയമാക്കി സി.ഡി. തയ്യാറാക്കാനുണ്ടായിരുന്നു. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്താൽ പ്രശസ്തിക്കുവേണ്ടി ചെയ്യുന്നുവെന്ന ധാരണയാണ് പലർക്കും മദർതെരേസ ആവാൻ പോവുകയാണോ എന്നുവരെ ചോദിക്കുന്നവരുണ്ട്. ഭാരതത്തിന്റെ അടിസ്ഥാനമായ വേദങ്ങളിലും ഗീതയിലുമെല്ലാം മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പക്ഷേ ആവശ്യം വരുമ്പോൾ സഹജീവികളെ സഹായിക്കുന്ന സമീപനം നമ്മുടെ നാട്ടിലില്ല. ഇന്ന് ഒരുപാട് എൻ.ജി.ഒ.കളുണ്ട്. പക്ഷേ പലരും 100ശതമാനം സേവനം നൽകുന്നില്ല. സാഹചര്യങ്ങൾ ചൂഷണം ചെയ്യുന്നുമുണ്ട്. എനിക്ക് വിശ്വസ്തതയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികസേവനം ചെയ്യുന്നുണ്ട്. ഡൽഹിയിലെ ജെൻസിസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഗുഡ്വിൽ അംബാസിഡറാണ്. വലിയ കമ്പനികളുമായി ബന്ധപ്പെട്ട് ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഹൈദരാബാദിൽ കനേഡിയൻ പൗരനായ സതീഷ് സിഖയുടെ ഹെൽത്തി കിഡ്സ് ഹാപ്പികിഡ്സ്എന്ന സംഘടനയുമായും ചേർന്ന് പ്രവർത്തിക്കുന്നു. വികലാംഗരായ കുട്ടികളുടെ ക്ഷേമത്തിനായാണ് അവർ പ്രവർത്തിക്കുന്നത്. സമയം കിട്ടുമ്പോഴെല്ലാം ഇവിടങ്ങളിൽ ചെലവഴിക്കാറുണ്ട്.
- ഇഷ്ടവിനോദങ്ങൾ
സിനിമ കാണുക തന്നെ. പാട്ടും ഡാൻസുമൊക്കെ താൽപര്യമാണ്. ഭരതനാട്യം പഠിക്കുന്നുണ്ട്. കഥക് ഒന്നരവർഷം പഠിച്ചിരുന്നു. ക്ലാസിക്കൽ ഡാൻസിനൊപ്പം വെസ്റ്റേൺ ഡാൻസും പരിശീലിക്കുന്നുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാൾകൂടിയാണ്
- ഇഷ്ടപ്പെടാത്ത സ്വഭാവം
അച്ഛനിൽ നിന്നും പാരമ്പര്യമായി കിട്ടിയതാണ്. പെട്ടെന്ന് ദേഷ്യം വരും. അംഗീകരിക്കാൻ പറ്റാത്ത കാര്യമുണ്ടെങ്കിൽ അത് എവിടെയായാലും പറയും. ഡിപ്ലോമസി യൊന്നുമല്ല. സ്വാഭാവസവിശേഷതകൊണ്ട് ധ്യാനം സ്വായത്തമാക്കിയിട്ടുണ്ട്.
- വിവാഹം
അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കരിയറിനാണ് മുൻഗണന. ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഒരു അഭിനേത്രിയെത്തിയാൽ വിവാഹം കഴിച്ചാൽ അവർ ഇൻഡസ്ട്രിയിൽ നിന്നും അകന്നിരിക്കും. മറ്റു രാജ്യങ്ങളിലൊന്നും ഈ പ്രശ്നമില്ല. അഭിനയവും വിവാഹജീവിതവും തമ്മിൽ കൂട്ടികുഴക്കേണ്ടതില്ല. ഓസ്കാർ അവാർഡ് നേടിയ പ്രമുഖതാരങ്ങളെല്ലാം വിവാഹിതരാണ്.
- കുടുംബം
അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താഝോട്ടലിൽ റസ്റ്റോറന്റ് മാനേജരാണ്. അമ്മ ശ്രീകലാ ഓമനക്കുട്ടൻ വി.ജി എൻ. ജൂവലേഴ്സിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു. സഹോദരൻ ജയസൂര്യ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
കടപ്പാട് ജന്മഭൂമി വരാന്ത്യപതിപ്പ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്