പ്രണയച്ചതിയിൽ വീഴ്ത്തി ശാരീരികമായി ദുരുപയോഗം ചെയ്തു; വിവാഹത്തെപ്പറ്റി പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; നാട്ടിൽ എത്തിയപ്പോൾ നിറം കുറവെന്നു പറഞ്ഞു മർദിച്ചു: ഡോ. ഷാനവാസിന്റെ സുഹൃത്ത് അനീഷിന്റെ പീഡനത്തിന് ഇരയായ യുവതി മറുനാടനോട്
എം പി റാഫി
മലപ്പുറം/തൃശൂർ: ആദിവാസികളുടെ പ്രിയ ഡോക്ടറായിരുന്ന അന്തരിച്ച ഡോ. ഷാനവാസിന്റെ സുഹൃത്തും ആത്മ ട്രസ്റ്റിയുടെ അംഗവുമായ അനീഷ് തന്നെ വളരെ ആസൂത്രിതമായി ചൂഷണം ചെയ്ത് വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയായ യുവതി. തൃശ്ശൂർ സ്വദേശിനിയായ യുവതി മറുനാടൻ മലയാളിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനിക കുടുംബത്തിൽ ജനിച്ച അനീഷ് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു തന്നോട് അടുത്തിരുന്നത്. പിന്നീട് വിവാഹ വാഗ്ദനം നൽകി പലതവണ പീഡിപ്പിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. താൻ പരാതി നൽകുമെന്നായപ്പോൾ അനീഷും വീട്ടുകാരും ചേർന്ന് സാമ്പത്തിക വാഗ്ദാനം നൽകി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി വ്യക്തമാക്കി.
ആദിവാസികൾക്കിടയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി പ്രശസ്തനായ ഡോക്ടർ ഷാനവാസ് പി.സി തുടങ്ങിവച്ച ആത്മ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ മുഖ്യനടത്തിപ്പുകാരനും ട്രസ്റ്റിയുമാണ് മലപ്പുറം മമ്പാട് പരതമ്മൽ സ്വദേശി അറപ്പത്താലിക്കുഴിയിൽ അനീഷ് (26). 2015 ഫെബ്രുവരി 13ന് ഷാനവാസിന്റെ മരണവാർത്ത അറിഞ്ഞ് സോഷ്യൽ മീഡിയ ഒന്നടങ്കം തേങ്ങിയിരുന്നു. ഷാനവാസിന്റെ മരണാനന്തര ചടങ്ങുകളിൽ പോലും നാട്ടുകാരെ അമ്പരപ്പിക്കും വിധം സാമൂഹ്യ മാദ്ധ്യമത്തിലെ പരിചയക്കാരായിരുന്നു തടിച്ചു കൂടിയവരിൽ അധികവും. പിന്നീട് ഷാനവാസ് തുടങ്ങിവച്ച സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടരുന്നതിനുമായി ആത്മ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. നാടിന്റെ നാനാഭാഗത്തുള്ള അനേകം പേർ ഡോ.ഷാനവാസ് കൊളുത്തിവച്ച പ്രകാശത്തിൽ നിന്നും പ്രചോദനംകൊണ്ടു. എന്നാൽ ഷാനവാസിനെ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കുന്ന സുഖകരമല്ലാത്ത വാർത്തകളായിരുന്നു ഈയിടെ ആത്മയുടെ ട്രസ്റ്റി സ്ഥാനത്തുള്ളആളുമായി ബന്ധപ്പെട്ട് പുറത്തു വന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കോസിൽ റിമാൻഡിൽ കഴിയുകയാണിപ്പോൾ അനീഷ്. 2015 ഡിസംബർ 18ന് തൃശൂർ പാവറട്ടി പൊലീസിൽ യുവതി നൽകിയ പരാതിന്മേലായിരുന്നു സൗദിയിൽ നിന്നും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അനീഷിനെ അറസ്റ്റുചെയ്ത് കോടതി റിമാൻഡിലടച്ചത്. പാവർട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി 376, 377, 323, 294(ബി), 506(ഐ),ആർ/ ഡബ്ല്യൂ 34 എന്നീ ജ്യാമ്യമില്ലാ വകുപ്പുകളടക്കമാണ് അനീഷിനുമേൽ ചുമത്തിയിരിക്കുന്നത്. അനീഷ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിക്കാരിയുടെ മൊഴിലഭിച്ചതായും കൊണ്ടുപോയ സ്ഥലങ്ങളിലെ ലോഡ്ജ് അധികൃതരും ജീവനക്കാരും തെളിവെടുപ്പിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാവറട്ടി എസ്.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു. ചാവക്കാട് മജിസ്ട്രേറ്റിൽ 164 സ്റ്റേറ്റ്മെന്റ് നൽകാനിരിക്കുകയാണ് പരാതിക്കാരിയായ പെൺകുട്ടി.
സംഭവത്തിൽ ആത്മ ചാരിറ്റബിൾ ട്രസ്റ്റിന് ബന്ധമില്ലെന്നും അനീഷിനെതിരെ നടപടിയെടുക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ നേരത്തെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ സഹായാസ്തവുമായി സമൂഹത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർക്കു മേൽ കറപുരളുന്നതാണ് ഇത്തരം സംഭവങ്ങൾ. സമൂഹത്തിന്റെ അങ്ങേതട്ടിലുള്ള ആദിവാസികൾ മുതലുള്ള ജനവിഭാഗങ്ങളുടെ പ്രതീക്ഷകൾക്ക് നേർവിപരീതമാണിത്. ശാരീരികവും മാനസികവുമായി ചൂഷണം ചെയ്യപ്പെട്ട നിസ്സഹായത മാത്രമാണ് തൃശൂർ സ്വദേശിനിയായ യുവതിക്ക് പറയാനുണ്ടായിരുന്നത്. ചാരിറ്റിയിൽ ആകൃഷ്ടയാകുക മാത്രമായിരുന്നു എഞ്ചിനീയറിംങ് ബിരുധദാരിയായ ഈ യുവതിയും ചെയ്തിരുന്നത്. ഏതൊരു പെണ്ണും ഓർക്കാൻ ഇഷ്ടപ്പെടാത്ത സംഭവങ്ങളായിരുന്നു പിന്നീട് യുവതിയുടെ ജീവിതത്തിൽ സംഭവിച്ചത്. അനീഷിനെതിരെ പരാതിപ്പെടാനുള്ള സാഹചര്യവും പരാതിയുടെ പിന്നാമ്പുറങ്ങളും യുവതി മറുനാടൻ മലയാളിയോട് പങ്കെവെയ്ക്കുന്നതിങ്ങനെ:
ചാരിറ്റി പ്രവർത്തനങ്ങൾ ഫേസ്ബുക്കിലൂടെ കണ്ടറിഞ്ഞായിരുന്നു കഴിഞ്ഞ ജൂണിൽ ഞാൻ അനീഷുമായി പരിചയപ്പെടുന്നത്. പിന്നീട് എന്റെ കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കത്തുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതിന് ശേഷം അനീഷുമായി കൂടുതൽ അടുക്കാൻ ഇടയായി. അന്ന് അനീഷ് വളരെ സാമ്പത്തിക ബാധ്യതയുള്ള ആളായിട്ടായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. പിന്നീടുള്ള അഞ്ചു മാസക്കാലത്തിനുള്ളിൽ ഞങ്ങൾ കൂടുതൽ അടുത്തിരുന്നു. ഈ അടുപ്പം മുതലെടുത്ത് എന്നെ ശാരീരികമായി ചൂഷണം ചെയ്തു. മാത്രമല്ല, എന്നെ വിവാഹം കഴിക്കാമെന്ന ഉറപ്പ് എനിക്ക് നൽകിയിരുന്നു. പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയും വിവാഹകാര്യം പറയുമ്പോൾ എന്നെ ശാരീരികമായി മർദിക്കുകയും ചെയ്തപ്പോഴാണ് ഞാൻ പരാതിയുമായി രംഗത്ത് വന്നത്. വിവാഹത്തെ പറ്റി പറയുമ്പോൾ തന്നെ വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് എന്നോട് പറയാറ്്.
ഒരു പാട് കടബാധ്യത ഉണ്ടെന്നൊക്കെയാണ് പറഞ്ഞിരുന്നത്. പിന്നീട് ഇതെല്ലാം കള്ളമായിരുന്നെന്ന് അന്വേഷിച്ചപ്പോൾ എനിക്ക് മനസിലായി. നാട്ടിൽ നിന്നാൽ വിവാഹത്തിന് എന്റെ വീട്ടുകാരുടെ സമ്മർദമുണ്ടാകുമെന്നും പറഞ്ഞ് വിദേശത്തേക്ക് പോകാൻ പറഞ്ഞു. തിരിച്ചു വന്നാൽ വിവാഹം കഴിക്കാമെന്നായിരുന്നു ഉറപ്പ്. എന്റെ പഠനമെല്ലാം അബുദാബിയിലായിരുന്നു. പിന്നീട് അവിടെ ഒരു വർഷക്കാലം ജോലി ചെ്തിരുന്നു. ഇതെല്ലാം ഉപയോഗപ്പെടുത്തി ഞാൻ ഒരു ജോലിയിൽ പ്രവേശിച്ചു. പിന്നീട് അനീഷിന് ജോലിയില്ലെന്നും ഉദ്ധേശിച്ച ബിസിനസ് ഒന്നും ശരിയായില്ലെന്നും പറഞ്ഞ് ഒരു വിസ അയക്കാൻ പറഞ്ഞു. ഇതനുസരിച്ച് ഞാൻ ഒരു വിസ അയച്ചു കൊടുത്തിരുന്നു.
എന്നാൽ യുഎഇലേക്ക് അവൻ വന്നിരുന്നില്ല. പിന്നീട് ഞാൻ നാട്ടിലെത്തി വിവാഹ കാര്യം അനീഷിനോടു സംസാരിച്ചപ്പോൾ, അവന്റെ വീട്ടുകാർ സമ്മതിക്കില്ലെന്ന മറുപടിയായിരുന്നു (ഞങ്ങളുടെ വിവാഹ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് പിതാവ് തന്നെ പിന്നീട് പറയുകയുണ്ടായി). അവസാനം രഹസ്യമായി വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എന്നെ വീട്ടിൽ നിന്നും വരുത്തിയെങ്കിലും കോഴിക്കോട് എത്തിയപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അനീഷ് വീണ്ടും ഒഴിഞ്ഞുമാറി. ഇതു ചോദ്യം ചെയ്തപ്പോൾ എന്നെ കഴുത്തിനു പിടിച്ച് മർദിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. അന്ന് ഞാൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് അനീഷിന് താൽപര്യമില്ലെന്നും അവന്റെ ഉദ്ദേശം മറ്റുപലതുമണെന്നും അവന്റെ ഭാഗത്തു നിന്നുള്ള തെറ്റിന് മാപ്പപേക്ഷിക്കുന്നതായും പറഞ്ഞ് വീട്ടുകാർ വന്നിരുന്നു. ഇതിനു ശേഷം സത്യാവസ്ഥ അനീഷിനോട് ചോദിച്ചറിയുവാൻ അനീഷിന്റെ വീട്ടിലേക്ക് ഞാൻ ഒരു ദിവസം പോയി. ഈ വിവരങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞപ്പോൾ അനീഷ് വീട്ടുകാരുടെ മുന്നിലിട്ട് എന്നെ തല്ലുകയാണുണ്ടായത്.
മാത്രമല്ല, എന്നെ സമപ്രായക്കാരിയാണെന്നും അവനെക്കാളും നിറം കുറവാണെന്നും പറഞ്ഞ് അധിക്ഷേപിക്കുകയാണുണ്ടായത്. പിന്നീട് ഡിസംബർ 18ന് ഞാൻ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അപ്പോഴേക്ക് ഇവൻ സഊദിയിലേക്ക് കടന്നിരുന്നു. കേസ് ഇല്ലാതാക്കാൻ ഉന്നതങ്ങളിൽ നിന്നും പൊലീസിൽ വലിയ സമ്മർദം ഉണ്ടായിട്ടുണ്ട്. വയോധികരായ മാതാവും പിതാവും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. പരാതിയുടെ പേരിൽ ജീവന് തന്നെ ഭീഷണികളുണ്ട്. യാഥാർത്ഥത്തിൽ അവൻ എന്നെ വഞ്ചിക്കുകയായിരുന്നു. എന്റെ ശരീരം മാത്രമായിരുന്നു അവൻ ലക്ഷ്യം വച്ചത്. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ത ഉണ്ടാവരുത്. അതുകൊണ്ടാണ് ഞാൻ പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ചാരിറ്റിയുടെ മറപിടിച്ച് എന്തും ചെയ്യാമെന്നായിരുന്നു അവൻ ധരിച്ചിരുന്നത്.
എന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്ത് വഞ്ചിച്ചതിനെരെ ഏതറ്റം വരെയും ഞാൻ നിയമ പോരാട്ടം നടത്തും. എന്റെ പരാതിയോ മറ്റോ ആത്മ ചാരിറ്റബിൾ ട്രസ്റ്റിനെതിരെയോ അല്ലെങ്കിൽ എന്റെ പിന്നിൽ മറ്റാരെങ്കിലുമോ അല്ല. ഞാൻ അനുഭവിച്ച ദുരിതത്തിൽ നിന്നാണ് എന്നെ സ്വയം പരാതിപ്പെടാൻ പ്രേരിപ്പിച്ചത്. ആത്മ ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നുണ്ട്, അവർ ആദിവാസികൾക്കു വേണ്ടി ചെയ്യുന്നത് നല്ല പ്രവർത്തികൾ തന്നെയാണ്. ഇതെല്ലാം ഞാൻ അംഗീകരിക്കുന്നു. അവർ അതുമായി മുന്നോട്ടു പോകണം. ഞാൻ ആത്മയിലെ മറ്റു അംഗങ്ങൾക്കെതിരെയല്ല. പക്ഷെ, അനീഷിന് ഇനി ആത്മ എന്ന സംഘടനയിൽ തുടരാൻ ഒരു യോഗ്യതയുമില്ല. ഇത്പോലത്ത ആളുകളെ ട്രസ്റ്റിയാക്കുകയോ മറ്റു സ്ഥാനങ്ങളിലിരുത്തുകയോ ചെയ്യരുത് എന്ന് മാത്രമാണ് എന്റെ അപേക്ഷ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്