എന്നെ കേസ് ഏൽപ്പിച്ചത് ഞാൻ വിശ്വസ്തനായതിനാൽ; എന്നോടുള്ള വിശ്വാസം ഇപ്പോഴും തുടരുന്നു; കേസിന്റെ പുരോഗതി ബംഗളൂരുവിലെ അഭിഭാഷകൻ അറിയിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്; സമൻസ് കൈപ്പറ്റിയത് കേസിന്റെ തീയതി കഴിഞ്ഞ്; വിവരം അറിയിക്കാതിരുന്നതിനാലാണ് കോടതിയിൽ എത്താതിരുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ അഭിഭാഷകന് പറയാനുള്ളത്
അരുൺ ജയകുമാർ
തിരുവനന്തപുരം: ബാംഗ്ലൂരിൽ നിന്നും കേസിന്റെ പുരോഗതി അറിയിക്കാത്തതിനാലാണ് ഉമ്മൻ ചാണ്ടിയെ അത് അറിയിക്കാത്തത്. ഉമ്മൻ ചാണ്ടി തന്നെ കേസ് ഏൽപ്പിച്ചത് വിശ്വസ്തനെന്ന നിലയിലും തന്നോട് പൂർണ്ണമായ വിശ്വാസം നിലനിർത്തികൊണ്ടും തന്നെയെന്ന് തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ സന്തോഷ്കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ബാംഗ്ലൂർ കേസിലെ കാര്യങ്ങൾ അദ്ദേഹം തിരക്കിയപ്പോഴെല്ലാം കൃത്യമായി വിവരങ്ങൾ അറിയിച്ചിരുന്നു. കേസ് ബാംഗ്ലൂരിലെ പ്രമുഖ സിവിൽ കേസ് അഭിഭാഷകനായ രവീന്ദ്രനാഥയെ ഏൽപ്പിച്ചുവെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ കേസിൽ പുരോഗതിയില്ലാത്തതിനാലും അതിനുള്ള സാഹചര്യമില്ലാത്തതിനാലുമാണ് പിന്നീട് കാര്യങ്ങൾ അറിയിക്കാതിരുന്നതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
സോളാർ കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ കോടതിയിൽ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. കേസിന്റെ വിസ്താരം ഇന്നലെ അവസാനിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും കൂട്ടരും സമീപിച്ചപ്പോൾ നടപടികൾ വൈകിപ്പിക്കാനാണ് വ്യവസായി എം.കെ കുരുവിളയുടെ അഭിഭാഷകൻ ശ്രമിച്ചത്.തിരുവനന്തപുരത്തെ അഡ്വ. സന്തോഷ് കുമാറിനെ വിശ്വസിച്ചാണു വക്കാലത്ത് ഏൽപിച്ചതെന്നും തനിക്കുവേണ്ടി ഹാജരായ ബംഗളൂരുവിലെ അഭിഭാഷകനെ നേരിട്ടു ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ബംഗളൂരു അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ അറിയിച്ചു. തന്റെ വാദം കേൾക്കാതെയുള്ള വിധി ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലെ ക്രോസ് വിസ്താരത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നാലായിരം കോടി രൂപയുടെ സോളർപ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി എം.കെ.കുരുവിളയിൽനിന്ന് 1.35 കോടി രൂപ കൊച്ചിയിലെ സ്കോസ എജ്യുക്കേഷനൽ കൺസൽറ്റൻസി വാങ്ങിയെന്നാണു കേസ്. ഉമ്മൻ ചാണ്ടിയടക്കം ആറു പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നൽകണമെന്ന് ഒക്ടോബർ 24ന് ഇതേ കോടതി വിധി പുറപ്പെടുവിച്ച തിനെത്തുടർന്നാണു തന്റെ വാദം കേട്ടിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി ഹർജി നൽകിയത്.
അഭിമുഖത്തിലേക്ക്
സോളാർ കേസിൽ ബാംഗ്ലൂർ കോടതിയിൽ തന്റെ അഭിഭാഷകനെ നേരിട്ട് ബന്ധപെട്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതിനെക്കുറിച്ച്?
പറഞ്ഞത് വാസ്തവമാണ് ഉമ്മൻ ചാണ്ടിയുടെ സ്വകാര്യ അഭിഭാഷകനായ ഞാൻ തന്നെയാണ് ബാംഗ്ലൂർ കോടതിയിൽ കേസ് വാദിക്കുന്നതിനായി അവിടുത്തെ പ്രമുഖ സിവിൽ അഭിഭാഷകനായ രവീന്ദ്രനാഥയെ ഒരു സുഹൃത്ത് വഴി സമീപിക്കുകയായിരുന്നു. കേസിലെ വാദം മാത്രമല്ലാ മറിച്ച് വിസ്താരത്തിനും പ്രാദേസിക ഭാഷയുടെ ആവശ്യം വരും എന്നതിനാലാണ് കന്നഡ ഭാഷ സംസാരിക്കുന്ന അഭിഭാഷകനെ തന്നെ നിയമിച്ചത്. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനാൽ എക്സ് പാർട്ടിയാക്കി മാറ്റിയ വിവരം ബാംഗ്ലൂരിലെ അഭിഭാഷകൻ അറിയിച്ചിരുന്നില്ല. എന്നാൽ പ്രഗൽഭനും വലിയ അറിവുമുള്ള അദ്ദേഹത്തെപ്പോലൊരു അഭിഭാഷകൻ മനപ്പൂർവ്വം അറിയിക്കാതിരുന്നുവെന്ന് കരുതുന്നില്ല.
ഉമ്മൻ ചാണ്ടിക്കെതിരെ ബാംഗ്ലൂർ കോടതിയുടെ വിധി വന്നത് ഏത് സാഹചര്യത്തിലാണ് ?
ഉമ്മൻ ചാണ്ടിക്കെതിരെ എം.കെ കുരുവിള പരാതി നൽകിയിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് സോളാർ പ്ലാന്റ് സ്ഥാപിക്കുവാൻ വേണ്ട സാഹചര്യങ്ങൾ ശരിയാക്കിതരാം എന്ന് പറഞ്ഞ് പണം തട്ടിച്ചതായാണ് പരാതി. കോടതിയിൽ നിന്നും അന്ന് വന്ന വിധിയുടെ കാര്യം മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇടപാടുകൾ ശരിയാക്കിതരാം എന്ന് പറഞ്ഞ് ഉമ്മൻചാമ്ടിയുടെ ബന്ധുവെന്നും പേഴ്സണൽ സ്റ്റാഫെന്നും പറഞ്ഞ് ചിലർ തട്ടിച്ച കാര്യം എംകെ കുരുവിള തന്നെ ക്ലിഫ്ഹൗസിൽ എത്തി അറിയിച്ചിരുന്നു. തന്റെ പേരിൽ തട്ടിപ്പ് നടന്നുവെന്ന് പരാതിയിൽ നിന്നും മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി അപ്പോൾ തന്നെ പരാതി അന്നത്തെ ഡിജിപി കെഎസ് ബാലസുബഹ്മണ്യത്തിന് കൈമാറിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരായെങ്കിലും മറ്റുള്ളവർ ഹാജരാകാത്തതിനാൽ കേസിൽ ഉമ്മൻ ചാണ്ടി പത്രിക സമർപ്പിച്ചിരുന്നില്ല.പരാതിയിൽ പറഞ്ഞിരുന്ന മറ്റ് പ്രതികൾ ഹാജരാകാത്തതിനാലും അവരുടെ ഭാഗം കേൾക്കാത്തതിനാലുമാണ് ഉമ്മൻ ചാണ്ടി പത്രിക സമർപ്പിക്കാതിരുന്നതും.
ഉമ്മൻ ചാണ്ടിയുടെ വാദം കോടതി കേൾക്കാതിരുന്ന സാഹചര്യം?
2014 ഏപ്രിൽ 22ന് ബാംഗ്ലൂർ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമ്മൻസ് അയച്ചിരുന്നു. എന്നാൽ അത് ഏപ്രിൽ 23നാണ് ഉമ്മൻ ചാണ്ടിയുടെ കൈയിൽ കിട്ടിയത്. മറ്റുള്ള 5 പേർക്ക് അയച്ച സമൻസ് കൈപ്പറ്റാതെ തിരികെ മടങ്ങുകയും ചെയ്തു. തുടർന്ന് ഹാജരാകാത്തതിനാൽ ഉമ്മൻ ചാണ്ടിയെ എക്സ്പാർട്ടിയാക്കി മാറ്റുകയായിരുന്നു.കൂട്ടുപ്രതികളായ ബിനു നായർ, ആൻഡ്രൂസ്, ദിൽജിത് എന്നിവർ എന്താണ് കോടതിയിൽ പറയുന്നത് എന്ന് കേൾക്കാനുള്ള കാത്തിരിപ്പും വിനയാവുകയായിരുന്നു.
ഉമ്മൻ ചാണ്ടി കേസിൽ ഉൾപ്പെട്ട സാഹചര്യം എന്താണ്?
ഉമ്മൻ ചാണ്ടിയുടെ ബന്ധുവിന്റെ സഹായത്തോടെ 4000 കോടിയുടെ സോളാർ പാനൽ സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടിച്ചു എന്നതാണ് പരാതി. ബാംഗ്ലൂർ വ്യവസായിയായ എം കെ കുരുവിള കൊച്ചിയിൽ വന്നപ്പോൾ ബിനു നായർ എന്നയാൾ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ ബന്ധു സഹായിക്കും എന്നും സംസ്ഥാന മന്ത്രിസഭയിൽ നിന്നും എളുപ്പത്തിൽ സഹായം ലഭിക്കുമെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് ഉമ്മൻ ചാണ്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് ആൻഡ്രൂസ് എന്നയാളെയും പഴ്സണൽ സ്റ്റാഫ് എന്ന് പറഞ്ഞ് ദിൽജിത് എന്ന ഒരാളെയും വീഡിയോ കോൺഫറൻസ് വഴി പരിചയപ്പെടുത്തുകയായിരുന്നു.സമ്മൻസ് വന്നിട്ടും ഹാജരാകാത്തതിനാൽ എക്സ് പാർട്ടിയായി ഉമ്മൻ ചാണ്ടിയെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു
ഹാജരാകാനാകാത്ത കാരണം കോടതിയിൽ പിന്നീട് ബോധ്യപ്പെടുത്തിയിരുന്നില്ലേ?
സമ്മൻസ് ലഭിച്ച അന്ന് തന്നെ ഉമ്മൻ ചാണ്ടി ഇത് തന്നെ ഏൽപ്പിച്ചു. ബാംഗ്ലൂരിലുള്ള ഒരു അഭിഭാഷകൻ മുഖേന 25ന് തന്നെ ഇത് കോടതിയെ അറിയിക്കുകയും ചെയ്തു. അവിടെ എന്തുകൊണ്ടാണ് വൈകിയതെന്ന കാരണം ബാംഗ്ലൂരിലെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ കാരണം പത്രിക മുഖേന സമർപ്പിക്കാത്തതിനാൽ എക്സ് പാർട്ടിയായി കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. പിന്നീട് മാദ്ധ്യമങ്ങളിലൂടെയാണ് കേസിൽ 1.61കോടി രൂപ ഉമ്മൻ ചാണ്ടിയും മറ്റ് പ്രതികളും ചേർന്ന് നൽകണം എന്ന കോടതി വിധി താനും ഉമ്മൻ ചാമ്ടിയും അറിഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍