പാണക്കാട് തങ്ങൾക്കെതിരെ പോസ്റ്റിട്ട ആയിരങ്ങളെ കാണിച്ചു തരാം, ഇവർക്കെതിരെയും വിലക്ക് ഏർപ്പെടുത്തുമോ സമസ്ത? കോലീബി സഖ്യത്തെ തുറന്നുകാട്ടിയ ഫേസ്ബുക്ക് പോസ്റ്റ് തെറ്റാണെന്ന് കരുതുന്നില്ല: മഹല്ല് കമ്മിറ്റി ഊരുവിലക്കേർപ്പെടുത്തിയ ലബീബ് മറുനാടനോട്..
എം പി റാഫി
സുൽത്താൻ ബത്തേരി: തനിക്കും കുടുംബത്തിനും എതിരെയുള്ള മഹല്ല് കമ്മിറ്റിയുടെ വിലക്ക് സമസ്തയുടെ അറിവോടെയാണെങ്കിൽ ഇത്തരത്തിൽ പാണക്കാട് തങ്ങൾക്കെതിരെ പോസ്റ്റിട്ട പതിനായിരക്കണക്കിന് പേരെ കാണിച്ചു തരാം... ഇവർക്കെതിരെയും വിലക്ക് ഏർപ്പെടുത്താൻ സമസ്തക്ക് ധൈര്യമുണ്ടോ എന്നാണ് ലബീബിന്റെ ചോദ്യം. ഇന്ത്യൻ പ്രധാനമന്ത്രിയുടേത് അടക്കം രാഷ്ട്രീയ നേതൃത്വത്തിലിരിക്കുന്ന മിക്കവരുടെയും കാർട്ടൂൺ ചിത്രങ്ങൾ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും വരാറുണ്ട്. ഇതിൽ ഇവരാരും അസഹിഷ്ണുത കാണിക്കാറില്ലല്ലോ.. രാഷ്ട്രീയപരമായ വിമർശം ഉൾകൊള്ളാൻ പറ്റുന്നവർ മാത്രം രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പോരെയെന്നാണ് ലബീബിന് ചോദിക്കാനുള്ളത്. വിലക്കേർപ്പെടുത്തിയിട്ടും ലീഗുകാർ അടക്കമുള്ള പലരും തന്റെ വിവാഹത്തിൽ പങ്കെടുത്തതായും പക്ഷെ ഇവരിൽ പലരും തന്നെ കുറ്റവാളിയായി കാണുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും മറുനാടൻ മലയാളിയോടു ലബീബ് പറഞ്ഞു.
തന്റെ വിവാഹ ചടങ്ങിലും വീടു കൂടലിനും പങ്കെടുക്കുന്നതിൽ മഹല്ലു നിവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നിയമനടപിടിക്കൊരുങ്ങുകയാണ് ലബീബ്. താൻ നടത്തിയ വിമർശത്തിലും പോസ്റ്റിലും ഉറച്ചു നിൽക്കുന്നതായും ലബീബ് വ്യക്തമാക്കി. പണാക്കാട് തങ്ങൾ എന്നു മാത്രമല്ല, മറ്റു രാഷ്ട്രീയക്കാർക്കെതിരെ ഇനിയും രാഷട്രീയ വിമർശങ്ങൾ നടത്തുമെന്ന് ലബീബ് പറഞ്ഞു. നരിക്കുണ്ട് ആനപ്പാറ സ്വദേശി കൂരിമണ്ണിൽ മേലെമണ്ണിൽ ലബീബ്, മഹല്ല് കമ്മിറ്റിയിൽ നിന്നും തനിക്കെതിരെയുണ്ടായ ദുരനുഭവങ്ങളും തുടർ നടപടിയും മറുനാടൻ മലയാളിയോടു പങ്കുവെയ്്ക്കുന്നതിങ്ങനെ:
മെയ് 27നായിരുന്നു ഞങ്ങളുടെ വീടുകൂടൽ ചടങ്ങും 29 ന് എന്റെ വിവാഹവുമായിരുന്നു. ചടങ്ങുകളിൽ ആളുകളെ വിലക്കാൻ മഹല്ല് പരമാവധി ശ്രമിച്ചിരുന്നുമഹല്ലിലുള്ളവർ പലരും മറ്റൊരു കണ്ണോടെയാണ് ഇപ്പോൾ എന്നെ കാണുന്നത്. ഇത് മാനസികമായി ഒരുപാട് പ്രയാസമുണ്ടാക്കി. മഹല്ല് കമ്മിറ്റിക്കെതിരെ ഞാൻ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. അതിനു മുമ്പായി ഈ സംഭവങ്ങളെല്ലാം സമസ്തയുടെ അറിവോടെയാണോയെന്ന് അറിയേണ്ടതുണ്ട്. മഹല്ല് കമ്മിറ്റി ഞങ്ങൾക്ക് നൽകിയ കത്തിലും കമ്മിറ്റിക്കാർ വീട്ടിലെത്തിയപ്പോൾ പറഞ്ഞിരുന്നതും സമസ്തയുടെയും എസ്.എം.എഫിന്റെയും ജില്ലാഘടകങ്ങളുടെ നിർദ്ദേശ പ്രകാരമാണ് ഞങ്ങളുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയത് എന്നാണ്.
സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും അറിവോടെയാണോ ഇത് നടന്നതെന്ന് അറിയാൻ ഞാൻ സമസ്തയുടെ കൽപ്പറ്റയിലെ ജില്ലാ ആസ്ഥാനത്ത് പോയി കത്ത് സമർപ്പിച്ചിട്ടുണ്ട്. ഇതിനു മറുപടി രണ്ടു ദിവസത്തിനകം നൽകാമെന്നാണ് അറിയിച്ചത്. സമസ്തയുടെ അറിവോടെയാണ് ഇത് ചെയ്തതെങ്കിൽ അവർക്കുകൂടി വക്കീൽ നോട്ടീസ് അയക്കാനാണ് ഉദ്ദേശിക്കുന്നത്. മറിച്ചാണെങ്കിൽ മഹല്ല് കമ്മിറ്റിക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കും.
ഈ പോസ്റ്റ് ക്രിയേറ്റ് ചെയ്തത് ഒരിക്കലും ഞാനല്ല. ഞാൻ എന്റെ ഫേസ്ബുക്ക് പേജിലേക്ക് പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. പോസ്റ്റ് ചെയ്തത് രാഷ്ട്രീയപരമായി തെറ്റാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇപ്പോഴും നീക്കം ചെയ്യാതെ എന്റെ ഫേസ്ബുക്ക് പേജിൽ അതുണ്ട്. തെരഞ്ഞെടുപ്പിലെ കോലീബി സഖ്യം തുറന്നുകാട്ടുക എന്നതായിരുന്നു ഞാൻ ഇതിലൂടെ ഉദ്ദേശിച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്ന ഒരു പോസ്റ്റ്ായിരുന്നു ഞാനും ഇട്ടിരുന്നത്. ഞാൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് കേരളത്തിലെ പതിനായിരക്കണക്കിന് മുസ്ലിംങ്ങൾ അവരുടെ ഫേസ്ബുക്കിലും വാട്സ് ആപ്പിലുമൊക്കെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മഹല്ലുകളിലൊന്നും ഇവർക്കെതിരെ ആരും നടപടിയെടുത്തില്ല. പിന്നെ എനിക്കെതിരെ മാത്രം എന്തുകൊണ്ടാണ് നടപടിയെടുത്തത്.
എന്റെ സംഭവം പുറത്തറിഞ്ഞ ശേഷം ആ പോസ്റ്റ് നിരവധി മുസ്ലിംങ്ങൾ ഷെയർ ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു, അവർക്കാർക്കും എവിടെയും നടപടിയുണ്ടായില്ല. ഇ.കെ സമസ്ത കേരളത്തിൽ ഒന്നാകെ നടപടിയെടുക്കാൻ തുടങ്ങിയാൽ അതിനു മാത്രമെ അവർക്കെ സമയം കൂണൂ. രാഷ്ട്രീയത്തിലേക്കിറങ്ങിയാൽ എന്തായാലും വിമർശിക്കപ്പെടും ഇതു കേൾക്കാൻ പറ്റില്ലെങ്കിൽ മതനേതാവായി മാത്രം തുടർന്നാൽ പോരേ..
ഈ പോസ്റ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ആദ്യം എന്നെ സമീപിച്ചിരുന്നു. ഞാൻ രാഷട്രീയപരമായി ഇട്ട പോസ്റ്റാണ് ഇത് നീക്കം ചെയ്യാൻ പറ്റില്ലെന്ന മറുപടിയാണ് അവരോടു പറഞ്ഞത്. എന്റെ വാർഡിൽ ഡിവൈഎഫ്ഐ കമ്മറ്റിയുടെ ജോയിന്റ് സെക്രട്ടറിയാണ് ഞാൻ. കർണാടകയിൽ ഇഞ്ചി കൃഷിയാണ് എന്റെ ജോലി. അധികവും നാട്ടിൽ ഉണ്ടാവാറില്ല. ഇതുകാരണം എന്റെ പാർട്ടി പ്രവർത്തനം ഞാൻ സോഷ്യൽ മീഡിയയിലൂടെയാണ് നിർവഹിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷമായി ഞാൻ എല്ലാ വിഷയങ്ങളിലും സോഷ്യൽ മീഡിയയിൽ ഇടപെടാറുണ്ട്.
നമ്മൾ വരിസംഖ്യ നൽകി ശമ്പളം നൽകുന്ന ഉസ്താദുമാരടക്കം വിലക്കു കാരണം ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നില്ല. വ്യക്തിപരമായി വരാൻ താൽപര്യമുണ്ടായിരുന്നെന്നാണ് ഈ ഉസ്താദുമാരെല്ലാം പറഞ്ഞിരുന്നത്. പക്ഷെ, അവരുടെ വിലക്ക് മഹല്ല് കമ്മിറ്റിയായിരുന്നു. വ്യക്തി ബന്ധവും സുഹൃത്ത് ബന്ധവുമുള്ള പല ലീഗുകാർ വരെ എന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. വിലക്കുണ്ടായിട്ടും മുക്കാൽ ശതമാനം പേരും കല്ല്യാണത്തിനു വന്നിരുന്നു. വിവാഹത്തിനു വന്നവരിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത പലരും എന്നെ വലിയ തെറ്റുകാരനായിട്ടായിരുന്നു കണ്ടിരുന്നത്.
അതേസമയം ഇത്തരത്തിലുള്ള വിമർശങ്ങൾ സ്ഥിരമായി കാണുന്നവർക്ക് അത് പ്രശ്നമേ ആയിരുന്നില്ല. മാനനഷ്ടത്തിനും ഞങ്ങളുടെ കുടുംബത്തോടു കാണിച്ച വിവേചനത്തിനും എതിരെ ഞങ്ങൾ പരാതി നൽകാനാണ് ഉദ്ദേശിക്കുന്നത്. സമസ്തക്കു നൽകിയ കത്തിന്റെ മറുപടി ഇന്നു ഞാൻ അന്വേഷിക്കും ഇതിന്റെ മറുപടി കിട്ടിയ ഉടനെ നടപടിയുമായി മുന്നോട്ടു പോകും. ആരും വിമർശത്തിന് അതീതരല്ല, ഞാൻ ഇനിയും രാഷ്ട്രീയപരമായ വിമർശങ്ങൾ നടത്തും.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍