എന്റെ നേരേ മഴുവുയർത്തിയവർ ശിക്ഷിക്കപ്പെടണമെന്നില്ല; കൈവെട്ടിനിരയായ പ്രൊഫ. ടി ജെ ജോസഫ് കുറ്റവിമുക്തനായശേഷം ആരോടും വിരോധമില്ലാതെ മറുനാടൻ മലയാളിയോട്
കേരളത്തിലെ താലിബാനിസത്തിന്റെ നേർക്കാഴ്ചയായിരുന്നു പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്. 2010 ജൂലൈ നാലിന് ജോസഫ് മാഷിന്റെ വലത് കൈപ്പത്തിക്കേറ്റ വെട്ട് ചെന്ന് പതിച്ചത് സാംസ്കാരിക കേരളത്തിന്റെ മനസാക്ഷിയുടെ മേൽ കൂടിയാണ്. മൂന്നര വർഷങ്ങൾക്കിപ്പുറം ടി ജെ ജോസഫ് ആ ചോദ്യത്തിലൂടെ ഒരു മത നിന്ദയും നടത്തിയിട്ടില്ലെന്ന് നീതിപീഠവും കണ്ടെത്തി. അപ്പോഴേക്കും തൊടുപുഴ ന്യൂമാൻ കോളേജ് മാനേജ്മെന്റും പ്രൊഫസർ ടി ജെ ജോസഫിനെ പുറത്താക്കിയിരുന്നു. ജോസഫ് സാർ ഇപ്പോഴും ഒരുപാട് ചോദ്യങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കൈ വെട്ടിമാറ്റിയെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് തളർന്നിട്ടില്ല. ആ വാക്കുകളിൽ ഇപ്പോഴും അഗ്നി ജ്വലിച്ചുകൊണ്ടിരിക്കുന്നു. വിവാദ ചോദ്യക്കടലാസ് കേസിൽ തൊടുപുഴ കോടതി കുറ്റവിമുക്തനാക്കിയ ശേഷം പ്രൊഫ. ടിജെ ജോസഫ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
മൂവാറ്റുപുഴയിൽ നിന്നും ഒരുകിലോമീറ്റർ മാത്രമേയുള്ളൂ ഹോസ്റ്റൽ പടിയിലേക്ക്. സ്ഥലം കൃത്യമായി അറിയാത്തത് കൊണ്ട് ഒരു ഓട്ടോയിലാണ് പ്രൊഫസർ ടി ജെ ജോസഫിന്റെ വീട്ടിലേക്ക് പോയത്. പുഴയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങൾ കടന്ന് വണ്ടി ഹോസ്റ്റൽ പടിയിലെത്തി. ഞാൻ സ്വരം താഴ്ത്തി ഓട്ടോക്കാരനോട് ചോദിച്ചു. ഇവിടെ പ്രൊഫസർ ടിജെ ജോസഫിന്റെ വീടറിയുമോ? അയാൾ എന്നെയൊന്ന് നോക്കി എന്നിട്ട പറഞ്ഞു. ഞാൻ പ്രവാസിയായിരുന്നു. എനിക്ക് കൃത്യമായി അറിയില്ല. ആ കടയിൽ ഒന്ന് ചോദിച്ച് നോക്കൂ. തൊട്ടടുത്ത സ്റ്റേഷനറി കടയിലേക്ക് കയറുന്നതിന് മുമ്പേ എന്റെ ഐഡി കാർഡ് എടുത്ത് കഴുത്തിലിടാൻ മറന്നില്ല. കടയിലിരുന്ന ചേട്ടനോട് മാഷിന്റെ വീട് ചോദിച്ചു. മറുപടിയായി വന്നത് ഒരു മറുചോദ്യമാണ്. ആരാ? എവിടുന്നാ? ഞാൻ മറുപടി പറഞ്ഞു. ഒരു മാദ്ധ്യമപ്രവർത്തകനാണ്. അയാൾ വഴിപറഞ്ഞ് തന്നു. പിന്നെ ഒന്നും തോന്നരുതെന്ന് പറഞ്ഞ് ഓട്ടോയുടെ നമ്പർ ഒരു കടലാസിൽ കുറിച്ചെടുക്കുന്നതും കണ്ടു. ഞങ്ങൾ മാഷിന്റെ വീട്ടിലെത്തി. ഗേറ്റിന് സമീപം തന്നെ പൊലീസുണ്ട്. ഓട്ടോക്കാരന് പണം കൊടുത്ത് അയച്ചു. ഞാൻ പൊലീസുകാർക്കും ഐഡി കാർഡ് കാണിച്ചു. അയാൾ സന്ദർശക ലിസ്റ്റിൽ പേരെഴുതി. പുറത്ത് വന്ന ജോസഫ് സാർ എന്നെ അകത്തേക്ക് ക്ഷണിച്ചു. വീട്ടിനുള്ളിലേക്ക് കയറുമ്പോൾ ഞാൻ ആദ്യം നോക്കിയത് അദ്ദേഹത്തിന്റെ വലത് കയ്യിലേക്കായിരുന്നു. ബാക്കിയൊക്കെ ജോസഫ് പറയട്ടെ.
- ഒടുവിൽ താങ്കൾക്ക് നീതി ലഭിച്ചിരിക്കുന്നു. കോടതിയിൽ നിന്നുണ്ടായ അനുകൂലവിധിയെ എങ്ങിനെ നോക്കിക്കാണുന്നു?
ഇത് ഞാൻ മുമ്പ് പ്രതീക്ഷിച്ചതാണ്. കുറച്ച് സമയം വൈകിയെന്ന് തോന്നുന്നു. ഞാൻ അന്നുതന്നെ പറഞ്ഞുകൊണ്ടിരുന്നതാണ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ആ ബോധം ഇന്നുമുണ്ട്. സത്യം വിജയിച്ചു. മൂന്നവർഷത്തെ ഭാരം ഇറക്കിവയ്ക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അത്രമാത്രം.
- അന്നത്തെ സംഭവത്തെക്കുറിച്ചൊന്ന് ഓർത്തെടുക്കാമോ?
2010 മാർച്ച് 23നാണ് പരീക്ഷ നടന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം 25ന് രാത്രി മാത്രമാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യാവിഷനിലാണ് ഞാൻ ആ വാർത്ത കാണുന്നത്. ചിഹ്നങ്ങൾ ചേർക്കാനുള്ള ചോദ്യം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നൊക്കെ. മനസിൽ പോലും കരുതാത്ത ഒന്നായിരുന്നു അത്. എംജി യൂണിവേഴ്സിറ്റി എംഎ മലയാളത്തിലും ബിഎ മലയാളത്തിലും റഫറൻസ് ഗ്രന്ഥമായുള്ള തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നായിരുന്നു ആ ചോദ്യം. പിടി കുഞ്ഞു മുഹമ്മദിന്റെ തിരക്കഥ, ഒരു ദൈവവിശ്വാസിയുടെ കണ്ടെത്തലുകൾ എന്ന കഥയിൽ ഭ്രാന്തൻ ദൈവത്തോട് സംസാരിക്കുന്ന ഒരു ഭാഗമുണ്ട്. അതിങ്ങനെയാണ്. (സ്വൽപം ശബ്ദം താഴ്ത്തി), പടച്ചോനെ, പടച്ചോനെ എന്താടാ നായിന്റെ മോനെ, ഒരു അയല എത്ര കഷ്ണമാക്കിയാ മുറിക്കേണ്ടത്? ദൈവത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു: മൂന്നായിട്ട്. എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായെ. ഇത് കേവലം ഒരു ഹാസ്യം മാത്രമായാണ് എനിക്ക് തോന്നിയത്. ഭ്രാന്തന് മുഹമ്മദ് എന്ന പേര് നൽകിയതും അവിചാരിതമായാണ്. പിടി കുഞ്ഞുമുഹമ്മദിലും മുഹമ്മദുണ്ടല്ലോ? പൊതുവായ ഒരു മുസ്ലിം പേരെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. മാദ്ധ്യമങ്ങളിൽ നിന്നാണ് നബിയെ അവഹേളിച്ചു എന്ന വാർത്ത എത്തിയത്. പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നറിഞ്ഞ് അന്ന് രാത്രി തന്നെ മൂവാറ്റുപുഴയിലെ വീട്ടിൽ നിന്ന് എറണാകുളത്തെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി. പിന്നീട് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനായാണ് പാലക്കാട്ടേക്ക് പോയത്. വളരെ വൈകിയാണ് തന്റെ സുഹൃത്തിനും ചില കാരണങ്ങളാൽ വക്കീലിനെ കാണാൻ കഴിഞ്ഞിരുന്നില്ലെന്ന മനസ്സിലായത്. അപ്പോഴേക്കും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കട്ടപ്പനയിൽ എത്തിയ ഞാൻ കീഴടങ്ങാൻ വരും വഴിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ലോക്കപ്പിലും ജയിലിലും, ഏപ്രിൽ ഏഴിന് ജയിൽ മോചിതനായ ശേഷവും എനിക്ക് കാര്യമായ പേടിയൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് തവണ അവർ (പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ) വീട്ടിൽ വന്നിരുന്നു. ഒടുവിൽ ജൂലൈ നാലിന് പള്ളിയിൽ നിന്നും മടങ്ങവേ കാർ തടഞ്ഞ് നിർത്തി അവർ ആക്രമിച്ചു. വലത് കൈപ്പത്തി മഴുകൊണ്ട് വെട്ടിമാറ്റി, ഇടത് കാലിനും ഇടത്കൈക്കും വെട്ടി. പിന്നെ ബോംബെറിഞ്ഞ് സ്ഫോടനമുണ്ടാക്കി സ്ഥലം വിട്ടു.
- കോളേജിൽ നിന്നും പുറത്താക്കപ്പെട്ടപ്പോഴുണ്ടായ മാനസികാവസ്ഥ എന്തായിരുന്നു?
സസ്പെൻഡ് ചെയ്യുമ്പോൾ മാനേജ്മെന്റ് പറഞ്ഞത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നാണ്. പിന്നീട് അക്രമണത്തിന് ശേഷം മാനസികമായി ഊർജ്ജം വീണ്ടെടുക്കുന്നതിനിടെയാണ് മാനേജ്മെന്റ് തന്നെ പുറത്താക്കിയത്. എന്താണുണ്ടായതെന്ന് ഞാൻ അവരോട് പറഞ്ഞതാണ്. എന്നിട്ടും അവരെന്താണ് എന്നോടിങ്ങനെ പെരുമാറിയതെന്ന് അറിയില്ല. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാൽ ഒരു വക്കീലിനെപ്പോലും ഞാൻ വിളിച്ചിരുന്നില്ല. എന്റെ മാനേജ്മെന്റല്ലേ എന്നു ഞാൻ കരുതി. പക്ഷെ, അവരും കൈവിട്ടത് മാനസികമായി എന്നെ തളർത്തി.
- പേടി കൊണ്ടാണോ താങ്കളെ മാനേജ്മെന്റ് പുറത്താക്കിയത്? അങ്ങിനെ കരുതുന്നുണ്ടോ?
അങ്ങിനെ എനിക്ക് തോന്നുന്നില്ല. എടുത്ത തീരുമാനത്തിൽ നിന്നും പിറകോട്ട് പോകാനുള്ള മടിയായിരിക്കാം കാരണം.
- കോളേജിലെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും താങ്കളോടുള്ള ഒരു മനോഭാവം എങ്ങിനെയായിരുന്നു അക്രമത്തിന് ശേഷം?
എന്നോട് അനുഭാവം കാണിച്ചവരും അല്ലാത്തവരും ഉണ്ട്. വിദ്യാർത്ഥികളിൽ പലരും വീട്ടിൽ വന്ന് കണ്ടിരുന്നു. പിന്നീട് പുറത്തുവച്ച് കണ്ടപ്പോൾ വിഷമം പറഞ്ഞവരുണ്ട്. എതിർപ്പുള്ളവരും ഉണ്ടാകാം. അദ്ധ്യാപകരുടെ കാര്യവും ഇങ്ങനെതന്നെയായിരുന്നു. എന്നോടൊപ്പം ഇപ്പോഴും ഉറച്ച് നിൽക്കുന്നവരുണ്ട്. അതുപോലതന്നെ എതിർക്കുന്നവരുണ്ട്. ആരോടും എനിക്കൊരു പരാതിയുമില്ല.
- ഇനി കൈവെട്ടിലേക്ക് തിരിച്ച് വരാം. അതിന് ശേഷം പ്രതികളാരെങ്കിലും വന്ന് കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ?
ഇല്ല, ഇല്ല. തിരിച്ചറിയൽ പരേഡിനും പിന്നെ കോടതിയിലും വച്ചാണ് അവരെ ഞാൻ പിന്നീട് കണ്ടത്. ഒന്നും സംസാരിച്ചിട്ടില്ല. അവരിൽ ചിലർക്ക് ചെയ്തത് തെറ്റായി പോയി എന്ന് തോന്നുന്നുണ്ടെന്നാണ് പറയുന്നത്. അത്രയും നല്ലത്.
- പ്രതികളുടെ മാതാപിതാക്കൾ ആരെങ്കിലും വന്ന് കണ്ടിരുന്നോ?
കേസിൽ ഇടപെടാത്ത ഒരു പ്രതിയുടെ അച്ഛനും അമ്മയും എന്നെ വന്ന് കണ്ട് ഖേദം പ്രകടിപ്പിച്ചിരുന്നു. അവരോട് ഞാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു. തെറ്റ് ചെയ്യാത്തവരെ ഞാൻ ചൂണ്ടിക്കാണിക്കില്ലെന്ന്.
അക്രമത്തിന് ശേഷം പൊതുവിൽ ആളുകളുടെ ഒരു മനോഭാവം എന്തായിരുന്നു താങ്കളോട്?
പൊതുജനത്തിന്റെ മുമ്പിൽ ഞാൻ ആദ്യമേ കുറ്റക്കാരനായിരുന്നു. അക്രമത്തിന് ശേഷമുണ്ടായ വികാരം ജോസഫ് സാറിന്റെ ഇത്ര ചെറിയ തെറ്റിന് ഇത്ര വലിയ ശിക്ഷയോ എന്നായിരുന്നു. അങ്ങിനെയാണ് പൊതുജനത്തിന് എന്നോട് അനുഭാവമുണ്ടായതെന്നാണ് തോന്നുന്നത്. ഞാൻ അന്ന് മുതൽ തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. ഒരുതെറ്റും ചെയ്തിട്ടില്ലെന്ന്. അതാരും കേട്ടില്ല. ആളുകളും മാദ്ധ്യമങ്ങളും ഉൾപ്പെടെ ആരും തിരിച്ചെടുക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
- താങ്കളെ ഒരു ക്രിസ്ത്യൻ മതമൗലിക വാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. ഒരിക്കലും താങ്കളുടെ പക്ഷം ചർച്ച ചെയ്യപ്പെട്ടതേയില്ലേ?
ചിരിയോടെ... ഞാൻ ഒരന്ധമായ ക്രിസ്തീയ വിശ്വാസിയല്ല. അല്ലാഹുവും ഭഗവാനും യേശുവും എല്ലാം എനിക്ക് ഒരുപോലെ തന്നെയാണ്. ഒരു പ്രത്യേക മതവാദിയാണെന്ന് വരുത്തിത്തീർക്കാൻ നടന്ന ശ്രമം എന്നെ ദുഃഖിതനാക്കിയിരുന്നു.
താങ്കളുടെ രാഷ്ട്രീയം?
എനിക്ക് ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേകിച്ച് ഒരനുഭാവമൊന്നുമില്ല. പക്ഷേ, ഞാൻ ഒരു ഇടതുപക്ഷക്കാരനാണ്. പാവപ്പെട്ടവന്റെയും കഷ്ടത അനുഭവിക്കുന്നവന്റെയും ഒപ്പം നിൽക്കുന്നവർ എന്ന നിലയിൽ ഞാൻ ഒരു ലെഫ്റ്റ് തന്നെയാണ.
അവസാനമായി ഒരു ചോദ്യം മാത്രം. താങ്കളെ ഈ ഗതിയിലാക്കിയവരോടുള്ള അങ്ങയുടെ മനോഭാവം ഇപ്പോൾ എന്താണ്?
ആശുപത്രിക്കിടക്കയിൽ എന്നെ ആദ്യം കാണാനെത്തിയ മാദ്ധ്യമ പ്രവർത്തകയോട് പറഞ്ഞത് മാത്രമേ എനിക്കിപ്പോഴും പറയാനുള്ളൂ. എനിക്കാരോടും ഒരു വിരോധവുമില്ല. എന്നെ ഒരു പൗരൻ എന്ന നിലയിൽ നിയമപരമായ നടപടികളോട് സഹകരിക്കുന്നുവെന്നേയുള്ളൂ. അവരാരും ശിക്ഷിക്കപ്പെടണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നില്ല.
ഞാൻ അഭിമുഖം അവസാനിപ്പിച്ച് എഴുന്നേറ്റു. ജോസഫ് സാറിന് നേരെ കൈനീട്ടി. ചിരിച്ചുകൊണ്ട് തുന്നിച്ചേർത്ത വലത് കൈപ്പത്തി ഇടത് കയ്യോട് ചേർത്ത് എന്റെ കൈപിടിച്ച് അദ്ദേഹമെനിക്ക് നന്ദി പറഞ്ഞു. പിന്നെ പുറത്ത് നിന്ന പൊലീസുകാരോട് യാത്ര പറഞ്ഞ് ഗേറ്റും കടന്ന് പുറത്തേക്ക്. നടന്ന് ഹോസ്റ്റൽ പടി കവലയിലെത്തി ജോസഫ് സാറിന്റെ ചോര വീണ കവല ഇന്ന് ശാന്തമാണ്. പുറകേ വന്ന കെഎസ്ആർടിസി ബസിൽ ചാടിക്കയറുമ്പോൾ മനസ്സിൽ ഒന്നുമാത്രം ആഗ്രഹിക്കുന്നു. വർഗീയതയുടെ വിഷം പുരട്ടിയ ആയുധം ഇനി ആർക്കും നേരെയും ഉയരാതിരിക്കട്ടെ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്