'നഗ്നമേനി മോഹിച്ചു പാതിരി'യെന്ന് എഴുതി അപമാനിച്ച കലാകൗമുദിയുടെ വഞ്ചന മറ്റുള്ളവരും തുടരുന്നു; മദറിന്റെ മുമ്പിൽ വച്ച് പറഞ്ഞ തമാശ ജോൺ ബ്രിട്ടാസിനോട് കാഷ്വൽ ടോക്കിൽ പറഞ്ഞത് ഞാൻ നൽകാത്ത അഭിമുഖത്തിന്റെ പേരിൽ ജന്മഭൂമി നൽകി: ആരോപണങ്ങൾ നിഷേധിച്ച് മറുനാടന്‍ നൽകിയ അഭിമുഖത്തിൽ സിസ്റ്റർ ജെസ്മി പറയുന്നത് മാർ റാഫേൽ തട്ടിൽ സ്ത്രീകളുടെ മാറിടത്തിൽ നോക്കുന്നയാളെന്ന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കത്തോലിക്കാ സഭയോട് കലഹിച്ച് തിരുവസ്ത്രം ഉപേക്ഷിച്ച് സിസ്റ്റർ ജെമസ്മിയെന്ന കന്യാസ്ത്രീ പുറത്തുവന്നിട്ട് ഏഴ് വർഷം തികയാൻ പോകുകയാണ്. തിരുവസ്ത്രം അണിഞ്ഞ കാലത്തെ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞ് പുസ്തകങ്ങൾ എഴുതി ജസ്മി. എന്നാൽ, പലപ്പോഴും മാദ്ധ്യമങ്ങൾ ഈ പുസത്കങ്ങളിലെയും വെളിപ്പെടുത്തലുകളിലെയും ചൂടൻ ഭാഗങ്ങൾ മാത്രം തേടിപ്പോകുകയാണ് ചെയ്തത്. ജെസ്മി തുറന്നു പറഞ്ഞ കന്യാസ്ത്രീ മഠങ്ങളിലെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ആരും എത്തിനോക്കിയതുമില്ല. ഇതിനോടകം തന്നെ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ജസ്മി ഇടയ്ക്കിടെ വാർത്തളിലും ഇടം പിടിക്കാറുണ്ട്. പലപ്പോഴും അവരുടെ പ്രസ്താവനകളെന്ന പേരിലും അഭിമുഖങ്ങളെന്ന പേരിലും പ്രസിദ്ധീകരിച്ചെത്തുന്നവയാണ് വിവാദങ്ങൾക്ക് ഇട നൽകുന്നത്.
കഴിഞ്ഞ ദിവസം ജസ്മിന്റേത് എന്നുപറഞ്ഞ് ജന്മഭൂമി ദിനപത്രം ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിൽ പലതവണ തന്നോട് പ്രേമാഭ്യർഥന നടത്തിയിട്ടുണ്ടെന്ന് ജെസ്മി ജന്മഭൂമി ലേഖകനോട് പറഞ്ഞുവെന്നു കൊണ്ടായിരുന്നു വാർത്ത. ജന്മഭൂമി തൃശ്ശൂർ എഡിഷന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. എന്നാൽ, ഈ അഭിമുഖത്തേക്കുറിച്ച് ആരാഞ്ഞ മറുനാടൻ മലയാൡയോട് ജസ്മി വ്യക്തമാക്കിയത് അടുത്തകാലത്തെങ്ങും ഇത്തരം ഒരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നാണ്. ബിഷപ്പ് പ്രണയാഭ്യാർത്ഥന നടത്തിയെന്ന് പറഞ്ഞിട്ടില്ലെങ്കലും മദറിന്റെ മുമ്പിൽ വച്ച് പറഞ്ഞ തമാശയാണ് താൻ ആധികാരികമായി പറഞ്ഞതെന്ന വിധത്തിൽ പ്രചരിക്കപ്പെടുന്നതെന്നു ജെസ്മി വ്യക്തമാക്കി.
അടുത്തകാലത്തെങ്ങും ഇത്തരത്തിൽ ഒരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നാണ് ജെസമി മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഒരു വർഷത്തിന് മുമ്പ് ഫോണിലൂടെ 'ജന്മഭൂമി' എന്നെ ഇന്റർവ്യൂ ചെയ്തിരുന്നു. അത് ഘർ വാപസിയെക്കുറിച്ചായിരുന്നു. പിന്നീട് ഞാൻ അവർക്ക് ഇന്റർവയൂ കൊടുത്തിട്ടില്ല. ചില സത്യങ്ങൾ എന്നോട് ചോദിക്കുന്നവരോട് ഫോണിലൂടെയും അല്ലാതെയും ഞാൻ പറഞ്ഞിട്ടുണ്ട്. അതിങ്ങനെ വളച്ചൊടിച്ചു എന്നെയും ഒരു ബിഷപ്പിനേയും ക്രൂശിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവർക്ക് ബിഷപ്പിനോട് ശത്രുത ഉണ്ടെങ്കിൽ അത് തുറന്നെഴുതിക്കൂടെ? എന്തിനാണ് ഈ ഭീരുത്വം? എന്നെ എന്തിനു അതിനു ബലിയാടാക്കണമെന്നും ജെസ്മി ചോദിക്കുന്നു.
ജന്മഭൂമിയിൽ ലേഖകനായ മുരളി എന്നയാൾ അടുത്തിടെ നിരന്തരമായി തന്നെ വിളിക്കുമായിരുന്നു. സ്നേഹത്തോടെ തന്നെയാണ് സംസാരിക്കാറ്. അയാൾ ക്രിസ്തുമതവുമായി ബന്ധപ്പെട്ട് പുസ്തകം എഴുതുന്നുണ്ട്. അതുകൊണ്ട് ക്രിസ്റ്റ്യാനിറ്റിയിലെ ആചാരങ്ങളെ കുറിച്ച് അറിയാൻ വേണ്ടിയാണ് വിളിച്ചത്. തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ താൻ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മൂന്ന് നാല് മാസം മുമ്പ് ഞാൻ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ഇദ്ദേഹം തന്റെ ചില അനുഭവങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. ഇതൊക്കെ ഒരു സൂത്രമായിരുന്നു എന്നാണ് വാർത്ത വന്നപ്പോഴാണ് ബോധ്യമായതെന്നും ജെസ്മി വ്യക്തമാക്കി.
അവർക്ക് തട്ടിൽ പിതാവിനോട് എന്തോ പ്രശ്നമുണ്ട്. അതിന് വേണ്ടിയാണ് താൻ നൽകാത്ത അഭിമുഖം പ്രസിദ്ധീകരിച്ചത്. എന്നാൽ, പലരോടും സംഭവിച്ച യഥാർത്ഥ കാര്യങ്ങൾ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് ആർക്കും പ്രസദ്ധീകരിക്കാൻ നൽകിയ അഭിമുഖം ആയിരുന്നില്ലെന്നും അവർ പറഞ്ഞു. മാർ റാഫേൽ തട്ടിൽ പലതവണ തന്നോട് പ്രേമാഭ്യർഥന നടത്തിയെന്നും രാത്രിയിൽ തന്നെ സ്വപ്നം കണ്ടാണ് അദ്ദേഹം ഉറങ്ങുന്നതെന്ന് ബിഷപ്പ് പറയുമായിരുന്നു എന്നുമുള്ള വാർത്തയും തീർത്തും വളച്ചൊടിച്ചതാണ്.
അവിചാരിതമായി പിതാവിനെ കണ്ടപ്പോൾ മദറിന്റെ മുന്നിൽ വച്ച് പിതാവ് ചോദിച്ച തമാശയാണ്. അതിനെ തമാശയെന്ന വിധത്തിലാണ് താനും എടുത്തത്. ഇത് വളച്ചൊടിച്ചു വാർത്ത കൊടുത്തത് ശരിയായില്ല. 'കണ്ടിട്ട് എത്ര നാളായി ജെസ്മി... സ്വപ്നം കണ്ടിട്ടു വയ്യ' എന്നാണ് അന്ന് പറഞ്ഞത്. സെമിനാരിയിൽ ക്ലാസ് എടുക്കാൻ ചെന്നപ്പോൾ കുറച്ചു സമയം തട്ടിലച്ചൻ എന്റെ മാറിടത്തിലേക്ക് തുറിച്ചു നോക്കി എന്ന് താൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, പിന്നീട് മുറിയിൽ വിളിച്ചുവരുത്തിയെന്നത് ശരിയല്ല. ഇത് തീർത്തും തെറ്റായ കാര്യമാണ്. ഇതേക്കുറിച്ച് പറഞ്ഞത് മഠം വിട്ട എനിയ്ക്കെതിരെ അദ്ദേഹം പരാമർശങ്ങൾ നടത്തിയിരുന്നതായി ഞാൻ പിന്നീട് അറിഞ്ഞു. പ്രത്യേക തരം ഭ്രാന്ത് ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ റാഫേൽ തട്ടിലുമായി തനിക്ക് വൈരാഗ്യമുണ്ടെന്നും ജസ്മി സമ്മതിക്കുന്നു. അങ്ങനെ ശത്രുത ഉണ്ടെങ്കിൽ കൂടി പിന്നീട് കണ്ടപ്പോൾ നർമ്മം പങ്കിടുകയുണ്ടായെന്നും ജസ്മി വ്യക്തമാക്കി. തന്റെ അഭിമുഖം പ്രസിദ്ധീകരിച്ച കലാകൗമുദിയും തന്നോട് ഒരിക്കൽ വഞ്ചനകാട്ടിയെന്നും ജെസ്മി പറയുന്നു. തന്റെ കന്യാസത്രീയെന്ന നിലയിൽ തന്റെ അനുഭവങ്ങളെ കുറിച്ച് കലാകൗമുദിയിലെ വനിതാ റിപ്പോർട്ടറുമായി ഒരിക്കൽ പങ്കുവച്ചിരുന്നു. അന്ന് ബാംഗ്ലൂർ സംഭവത്തിൽ സത്യമുണ്ടോ എന്ന് പോകുന്നതിന് മുമ്പ് ചോദിച്ചു. അതേക്കുറിച്ച് പറഞ്ഞപ്പോൾ ആ ഭാഗം ഉയർത്തിക്കാട്ടിയാണ് പ്രസിദ്ധീകരിച്ചത്.
പുറംചട്ടയിൽ എന്റെ ചിത്രത്തോടെ ''എന്റെ നഗ്നമേനി മോഹിച്ച പാതിരി'' എന്ന തലക്കെട്ടിൽ മോശമായാണ് പ്രസിദ്ധീകരിച്ചത്. ഞങ്ങൾ സംസാരിക്കാത്ത വിഷയവും വാക്യവും ആയിരുന്നു അത്. ലേഖകയെ കുറിച്ച് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവൾ നിഷ്ക്കളങ്കയായി കൈ മലർത്തി. ഈ സംഭവം സഭയിൽ നിന്നടക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ജോൺ ബ്രിട്ടാസിന്റെ അഭിമുഖത്തിൽ പ്രണയാഭ്യാർത്ഥനയെക്കുറിച്ചുള്ള കാര്യം തമാശായി പറഞ്ഞിട്ടുണ്ട്. ഇത് ഓഫ്ബീറ്റായി പറഞ്ഞതുമാണ്. ബ്രിട്ടാസ് ഇത് എടുക്കണമെന്ന് പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള ഇന്റര്വ്യൂണവിൽ ഞാൻ പറഞ്ഞിരുന്നു. ഇത് കൈരളി എഡിറ്റ് ചെയ്തു കളഞ്ഞിട്ടില്ല. ഇത് തമാശയെന്ന വിധത്തിൽ ചോദിച്ചതും പറഞ്ഞതുമാണ്. കോഴിക്കോട് വച്ച് പ്രസംഗിച്ചപ്പോൾ ഒരു സിസ്റ്റർ അച്ചനിൽ നിന്നും ഗർഭിണിയായ വിവരങ്ങൾ താൻ പറഞ്ഞതായി മാദ്ധ്യമങ്ങൾ പറഞ്ഞു.
കോഴിക്കോട് കന്യാസ്ത്രീയുടെ സംഭവവും തൃശൂർ കന്യാസ്ത്രീയുടെ അനുഭവവും അതാതിടങ്ങളിലെ ജേണലിസ്റ്റ് ആണ് എന്നോട് പറഞ്ഞത്. റിപ്പോർട്ട് ചെയ്യാൻ അവർക്ക് അനുവാദം ഇല്ലാത്തതിനാൽ 'സിസ്റ്റർ ഇക്കാര്യം വെളിവാക്കണം' എന്നാണു എന്നോട് അവർ പറഞ്ഞത്. കോഴിക്കോട് അച്ചനെ ഞാൻ ഫോണിൽ വിളിച്ചു എന്നതൊക്കെ നുണയാണ്. എന്നാൽ, ഇതും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ജസ്മി പറഞ്ഞു. ഭീരുക്കളായ ഒരു വിഭാഗം ജേണലിസ്റ്റുകൾ തന്നെ വച്ച് മുതലെടുക്കുകയാണ്. താൻ പറഞ്ഞ സത്യങ്ങളിൽ മായം ചേർക്കുകയാണ് ഇവർ ചെയ്തത്. പിതാവിനെ കരിവാരി തേക്കണമെങ്കിൽ തന്നെ ഉപയോഗിക്കുന്നത് തെറ്റാണ്. സത്യത്തിൽ മായം ചേർക്കുമ്പോൾ അതുകൊടിയ നുണയായി മാറുകയാണ് ചെയ്യുന്നതെന്നും സിസ്റ്റർ ജ്സമി മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍