ചിറ്റിലപ്പള്ളീ.. താങ്കളെന്തിനാണ് കള്ളം പറയുന്നത്? ഫസ്റ്റ്എയ്ഡ് നൽകാൻ ഒരു നഴ്സുപോലും വീഗാലാന്റിൽ ഉണ്ടായിരുന്നില്ല: അപകടത്തിൽ ശരീരം തളർന്ന വിജേഷ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു
ഇടതുപക്ഷത്തിന്റെ ക്ലിഫ്ഹൗസ് സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യയെന്ന വീട്ടമ്മയ്ക്ക് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ മലയാളികൾ മറ്റൊരു കദനകഥകൂടി കേട്ടു. ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാൻഡ്( വണ്ടർല)യിൽ വച്ച് അപകടത്തില്‍പെട്ട് ശരീരം തളർന്ന് 12 വർഷമായി ദുരിതക്കയത്തിൽ കഴിയുന്ന വിജേഷ് വിജയൻ എന്ന യുവാവിന്റെ കഥയായിരുന്നു അത്. പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനിച്ച ചിറ്റിലപ്പള്ളി വിജേഷിന്റെ ദുരന്തം കണ്ടിട്ടും കാണാതെ നടിച്ച സംഭവം വാർത്തകളിൽ നിറഞ്ഞതോടെ വിജേഷ് ദുരന്തം സ്വന്തം വരുത്തിവച്ചതാണെന്ന പ്രസ്താവനയുമായി ചിറ്റിലപ്പള്ളിയും രംഗത്തെത്തി.
- പ്രിയ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ഞാനിപ്പോഴും ജീവനോടെ ഇവിടെയുണ്ട്; വീഗാലാന്റിലെ റൈഡിൽ നിന്നും വീണ് നരകിക്കുന്ന യുവാവ് പറയുന്നു..
- വിജേഷ് വിജയൻ മദ്യപിച്ച് റൈഡിൽ നിന്നും എടുത്തു ചാടിയത്; തനിക്ക് ബാധ്യത ഇല്ലാതിരുന്നിട്ടും 60,000 രൂപ കൊടുത്തു: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ മറുപടി
മദ്യപിച്ച് രണ്ടടി വെള്ളത്തിലേക്ക് എടുത്തുചാടിയാണ് വിജേഷ് ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വിശദീകരണം. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് വിജേഷ് തുറന്നു പറയുന്നു. അന്ന് വീഗാലാൻഡിൽ അപകടത്തില്‍പെട്ട തനിക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ അവിടെ ഡോക്ടർമാരോ ഒരു നഴ്സോ പോലും ഉണ്ടായിരുന്നില്ലെന്നും വിജേഷ് ഓർക്കുന്നു. സ്വന്തം സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച്ച മറച്ചുവെക്കാനാണ് വീഗാലാന്റിന്റെ ഉടമസ്ഥൻ ഇല്ലാക്കഥകൾ പറയുന്നതെന്നും കഴുത്തിന് താഴേക്ക് തളർന്ന വിജേഷ് പറയുന്നു. 2002 ഡിസംബർ 22ലെ ആ വിനോദയാത്ര നഷ്ടമായ സ്വപ്നങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് വിജേഷ് ഇപ്പോൾ. അന്ന് വീഗാലാൻഡിൽ വച്ച് അപകടത്തില്‍പെടുമ്പോൾ വിജേഷിന് 17 വയസ് മാത്രമായിരുന്നു പ്രായം.
ഇന്ന് 28ാം വയസ്സിലും തളർന്ന ശരീരവും തളരാത്തമനസ്സുമായി വിജേഷ് തൃശ്ശൂരിലെ വീട്ടിലുണ്ട്. വിധി കഴുത്തിനു താഴെ തളർത്തിയിട്ടും തന്റെ ലക്ഷ്യങ്ങളിലേക്കെത്താൻ കഴിയുമോ എന്ന പരിശ്രമത്തിലാണദ്ദേഹം. വിജേഷ് വിജയൻ തനിക്ക് സംഭവിച്ച ദുരന്തത്തെ കുറച്ച് മറുനാടൻ മലയാളിയോട് തുറന്നു പറയുന്നു.
- വീഗാലാന്റിൽ അന്ന് നടന്നത് എന്താണ്? എങ്ങനെയാണ് അപകടമുണ്ടയാത് ഒന്ന് ഓർത്തെടുക്കാമോ?
തൃശ്ശൂരിലെ മഹാരാജാ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ വിദ്യാർത്ഥിയായിരിക്കുമ്പോഴായിന്നു ആ വിനോദയാത്ര. ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലെ കൂട്ടുകാർ എല്ലാവരും കൂടിയാണ് വീഗാലന്റിൽ പോയത്. ഏകദേശം ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് സംഭവം നടന്നത്. ബക്കറ്റ് ഷവർ എന്ന റെയ്ഡിന്റെ പ്ലാറ്റ്ഫോമിൽ നിന്നും തെന്നിയ ഞാൻ 15 അടിയോളം താഴ്ചയുള്ള പൂളിലേക്ക് വീണു. പിന്നെയൊന്നും ഓർമ്മയില്ല. ആകെ ഒരു മരവിപ്പായിയിരുന്നു. കഴുത്തിന് താഴെ ശരീരമുണ്ടോ എന്നുപോലും അറിയാനാവാത്ത അവസ്ഥ. സുഹൃത്തുക്കളും ലൈഫ് ഗാർഡും ചേർന്നാണ് എന്നെ അവിടെ നിന്നും എടുത്തത്. ഫസ്റ്റ് എയ്ഡ് കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടറോ, നഴ്സോ ഉണ്ടായിരുന്നില്ല. അപ്പോഴും എനിക്ക് എഴുന്നേൽക്കാനായിരുന്നില്ല. വെള്ളത്തിൽ വീണത് കൊണ്ടുണ്ടായതാണെന്നായിന്നു വീഗാലാന്റ് അധികൃതർ പറഞ്ഞത്. കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയക്കുകയാണുണ്ടായത്. സുഹൃത്തുക്കൾ പൊക്കിയെടുത്താണ് എന്നെ വണ്ടിയിൽ കയറ്റിയത്. പിന്നീട് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക്..
- തൃശ്ശൂർ ആശുപത്രിയിൽ എത്തിയപ്പോഴാണോ അപകടത്തിന്റെ ഗൗരവത്തെ കുറിച്ച് അറിയുന്നത്? എന്താണ് ഡോക്ടർ പറഞ്ഞത്.
എന്നെ പരിശോധിച്ച ഡോക്ടർക്ക് ഉടൻ തന്നെ കാര്യം മനസ്സിലായി. സ്പൈനൽകോഡ് ഇഞ്ച്വറി ആണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ നാലുമണിക്കൂറിനുള്ളിൽ ഒരു ഇഞ്ചക്ഷൻ വേണമായിന്നു. ഞങ്ങൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും ആ സമയം കഴിഞ്ഞുപോയി. വീഗാലന്റിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഈ അവസ്ഥയിൽ ആകുമായിരുന്നില്ല. വീഴ്ചയിൽ സംഭവിച്ച ചെറിയ ആഘാതമാണെന്നാണ് കൂട്ടുകാർ കരുതിയത്. അവരാരും ഡോക്ടർമാരല്ലല്ലോ?.
- പിന്നീട് വീഗാലന്റ് അധികൃതരുമായോ ചിറ്റിലപ്പള്ളിയുമായോ ഇതേക്കുറിച്ച് സംസാരിച്ചിരുന്നോ? അവർ ആരെങ്കിലും കാണാൻ വന്നിരുന്നോ?
എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പിന്നീട് അവരുമായി ബന്ധപ്പെട്ടത്. ആശുപത്രിയിൽ വന്ന് 50,000 രൂപ തന്നു. തൽക്കാലം ഇതിരിക്കട്ടെ ചികിത്സക്ക് വേണ്ട ചിലവെല്ലാം ഞങ്ങൾ നോക്കാം എന്നായിരുന്നു വീഗാലാന്റിന്റെ വാഗ്ദാനം. പിന്നീട് ആശുപത്രിയിൽ ഐ.സി.യുവിൽ വന്ന് തളർന്ന് കിടന്ന എന്റെ കൈവിരൽ വൈറ്റ് പേപ്പറിൽ പതിപ്പിച്ചു അച്ഛനോടും അമ്മയോടും തന്ന പൈസക്കുള്ള രേഖയാണെന്നാണ് ധരിപ്പിച്ചത്. 17 കാരനായ എനിക്കൊന്നും അതൊരു ചതിയാണെന്ന് മനസ്സിലായില്ല. പിന്നീട് കോടതിയിൽ എത്തിയപ്പോഴാണ് തനിക്ക് പരാതിയില്ലെന്ന് ആ പേപ്പറിൽ അവർ എഴുതിയതെന്ന് മനസ്സിലായത്. അത് ഒരു ചതി തന്നെയായിരുന്നു.
- ചിറ്റിലപ്പള്ളിക്ക് താങ്കൾ അപകടത്തില്‍പെട്ടതിനെ കുറിച്ച് നേരിട്ട് അറിയാമായരുന്നോ? പിന്നീട് അദ്ദേഹത്തെ കാണാൻ ശ്രമിച്ചില്ലേ?
ചിറ്റിലപ്പള്ളി ഞങ്ങളെ കാണാൻ കൂട്ടാക്കിയില്ല എന്നു വേണം പറയാൻ. പലതവണ എന്റെ കൂട്ടൂകാർ അപ്പോയിന്റ്മെന്റ് എടുക്കാൻ ശ്രമിച്ചു. അദ്ദേഹം ഇല്ല, തിരക്കിലാണ് എന്നെല്ലാമായിരുന്നു മറുപടി.
- നഷ്ടപരിഹാരത്തിനായി കേസ് കൊടുക്കാൻ തുനിഞ്ഞിരുന്നില്ലേ? അതോ ഒത്തുതീർപ്പിനുള്ള ശ്രമങ്ങളാണോ വീഗാലാന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്?
ഒരു സഹായവും ചെയ്തില്ല എന്ന് ഞാൻ പറഞ്ഞില്ല. ആദ്യം അമ്പതിനായിരം രൂപ തന്നത് ഞാൻ പറഞ്ഞല്ലോ. പിന്നീട് വക്കീൽ മുഖാന്തിരം മധ്യസ്ഥതക്ക് ശ്രമിച്ചപ്പോൾ ഒരു ഓഫറും കിട്ടി... മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ എനിക്ക് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങിത്തരാമെന്ന്. അതുകൊണ്ട് ജീവിക്കാമെന്നായിരുന്നു ചിറ്റിലപ്പള്ളിയുടെ വാദം.
- നിങ്ങൾക്ക് അറുപത്തി അയ്യായിരം രൂപ തന്നെന്നായിയുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പിന്നീട് പറഞ്ഞത്?
ഞങ്ങൾക്ക് കിട്ടിയത് അൻപതിനായിരം മാത്രമാണ്. ആശുപത്രിയിൽ വച്ചാണ് അത് തന്നത്.പിന്നെ ഞാൻ ഒപ്പിട്ട പേപ്പറല്ലേ അവരുടെ കയ്യിലുള്ളത്. എന്തുവേണമെങ്കിൽ പറയാമല്ലോ അപ്പോൾ. ഏറ്റവും സുരക്ഷയുണ്ടെന്ന് അവകാശപ്പെടുമ്പോൾ തന്നെയായിരുന്നു എനിക്ക് അപകടമുണ്ടായത്. ഈ വിഷയം നാട്ടുകാർ അറിഞ്ഞാൽ ഇത് മാറ്റേണ്ടി വരില്ലേ. 'സേഫെസ്റ്റ് അമ്യൂസ്മെന്റ് പാർക്ക്' എന്ന കാര്യം മാറ്റേണ്ടി വരും. നട്ടെല്ലിനു ക്ഷതം സംഭവിച്ച പാർക്കിന്റെ സുരക്ഷിതത്വം കോടതി അനേ്വഷിക്കും. അതു പിന്നീടു എന്നത്തേയ്ക്കുമായി അടയ്ക്കേണ്ടി വരും. ഇന്നത്തെ പോലെയല്ല അന്നു വീഗാലാൻഡ് പച്ച പിടിക്കുന്നേയുള്ളു. അതുകൊണ്ട് അന്ന് ഞങ്ങളെ വീഗാലാന്റ് മാനേജ്മെന്റെ സമർത്ഥമായി പറ്റിക്കുകയായിരുന്നു.
- അപകടത്തിന് ശേഷമുള്ള ജീവിതം? ഇപ്പോക്കെ ആരോഗ്യസ്ഥിതി എങ്ങനെ?
ഇപ്പോൾ ഒരു സർജ്ജറി കഴിഞ്ഞതേയുള്ളൂ അതുകൊണ്ട് കമിഴ്ന്ന് കിടക്കാനേ സാധിക്കൂ. അല്ലെങ്കിൽ ആരെങ്കിലും പിടിച്ചാൽ പതുക്കെ നിൽക്കാം അതും കുറച്ച് നേരത്തേക്ക് മാത്രം. 17-ാം വയസ്സുമുതൽ പരസഹായം ഇല്ലതെ ഒന്നും ചെയ്യാനാകില്ല എന്നാണ് എന്റെ അവസ്ഥ. അമ്മയും കൂട്ടുകാരുമാണ്. സഹായത്തിനുള്ളത്. വിധിയെന്നോർത്ത് സമാധാനിക്കാൻ സാധിക്കുന്നില്ല (നിസ്സഹായതയോടെ)
- തുടർചികിത്സ ഒന്നും ഉണ്ടായില്ലേ?
ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ഇതുവരെ ചികിത്സക്ക് ചെലവായി. അലോപ്പതിയിൽ പല ചികിത്സകൾ കഴിഞ്ഞു. മൂന്ന് വർഷത്തോളം കോട്ടയത്ത് ഇഞ്ചക്ഷൻ തെറാപ്പി എന്ന ട്രീറ്റ്മെന്റിന് പോയിരുന്നു. തളർന്നുപോയ കോശങ്ങളിൽ പുതിയവ ഇഞ്ചക്ട് ചെയ്ത് പിടിപ്പിക്കും. അതുകൊണ്ട് ചെറിയ മാറ്റങ്ങളെല്ലാം കണ്ടു തുടങ്ങിയതാണ്. സാമ്പത്തികം അവിടേയും ഒരു പ്രശ്നമായി. നിർത്തേണ്ടിവന്നു. പിന്നീട് ആയുർവ്വേദവും ഫിസിയോതെറാപ്പിയും ഇതിലും ചിലവേറെയാണ്. ചികിത്സ നിർത്താൻ കഴിയില്ല. അത് വിപരീതഫലമാണ് ഉണ്ടാക്കുക എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
- ഇനി കുടുംബത്തെപ്പറ്റി? എങ്ങനെയാണ് ഈ വലിയ ചെലവ് താങ്ങുന്നത്?
ചേട്ടൻ രജീഷ് ഷാർജയിലാണ്. വലിയ ജോലിയൊന്നുമല്ല. എങ്കിലും കടുംബത്തിന്റെ ഏകവരുമാനമാർഗ്ഗം ചേട്ടനാണെന്ന് പറയാം. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അച്ഛന് ഈയിടെ പക്ഷാഘാതം വന്നു. അതിൽ നിന്ന് റിക്കവർ ആവുന്നതേയുള്ളൂ. അമ്മക്ക് തുന്നൽ പണിയായിയിരുന്നു. ഇപ്പോൾ എന്നെ നോക്കുകയാണ് പണി (വേദനയോടെ). എനിക്ക് ഒന്ന് ബാത്ത്റൂമിൽ പോകണമെങ്കിലും പരസഹായം വേണമല്ലോ..
മെക്കാനിക്കൽ എഞ്ചിനീയറിങ് അവസാനവർഷത്തിലാണ് ഞാൻ വീണുപോയത്. കിടപ്പിലാണെങ്കിലും കൂട്ടുകാരുടെ എല്ലാം സഹായത്തോടെ പോയി പരീക്ഷ എഴുതി വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രൈവറ്റ് ആയി ബി.കോം എടുത്തു. ഇപ്പോൾ ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ ചെയ്യുന്നു. പലപ്പോഴും രോഗിയാണെന്നത് മറക്കാൻ എന്നെ സഹായിച്ചത് പഠനമായിരുന്നു. എസ്.എസ്.എൽ.സിക്ക് 82% മാർക്കോടെയാണ് പാസായത്
(തുടരും)
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍