അച്ഛനെ അവൾ കണ്ടതിൽ എന്താണ് തെറ്റ്? പാർവ്വതിയുടേയോ അമ്മയുടേയോ മാത്രം സ്വത്തല്ല ജഗതി ശ്രീകുമാർ; അമ്പിളിച്ചേട്ടനെ എനിക്കും കാണണം; ജഗതിയിൽ നിന്നു ഞങ്ങളെ അകറ്റുന്നത് പാർവതി; ശ്രീലക്ഷ്മിയുടെ അമ്മ കല മറുനാടനോട്
കൊച്ചി: തന്നേയും മകളേയും ജഗതി ശ്രീകുമാറിൽനിന്ന് അകറ്റുന്നത് അദ്ദേഹത്തിന്റെ മകൾ പാർവ്വതിയാണെന്ന കുറ്റപ്പെടുത്തലുമായി ശ്രീലക്ഷ്മിയുടെ അമ്മ കല രംഗത്ത്. ''കോടതി ഉത്തരവുണ്ടായിട്ടും അദ്ദേഹത്തെ ഒരുനോക്കു കാണാൻ എന്നേയും മോളെയും അനുവദിച്ചില്ല, അമ്പിളി ചേട്ടൻ പുറത്തിറങ്ങുന്നുണ്ടെന്നറിഞ്ഞതു കൊണ്ടാണ് പൊതുപരിപാടി നടക്കുന്നിടത്തേക്ക് മകൾ പോയത്, അതിലെന്താണ് തെറ്റ?് '', ശ്രീലക്ഷ്മിയുടെ അമ്മ കല മറുനാടൻ മലയാളിയോട് ചോദിച്ചു.
എന്റെ മകൾക്ക് 20 വയസായി. കാര്യങ്ങൾ സ്വയം തീരുമാനിക്കാനുള്ള പ്രായം അവൾക്കായി എന്നുതന്നെയാണ് വിശ്വസിക്കുന്നത്. താൻ പോലും അറിയാതെയാണ് അവൾ അച്ഛനെ കണ്ടത്. അറിഞ്ഞപ്പോൾ എനിക്കു വളരെ സന്തോഷമായി. അവിടെ അദ്ദേഹമെത്തുന്നുവെന്നു മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ ഞാനും പോകുമായിരുന്നു കാണാൻ. പാർവ്വതി പറയുന്നതുപോലെ, ഗുണ്ടകളെ കൂട്ടിയാണ് ശ്രീലക്ഷ്മി അച്ഛനെ കാണാൻ പോയതെന്നത് ശുദ്ധകളവാണ്. അവിടെ കൂടി നിന്ന ആരോടു വേണമെങ്കിലും അതിനെക്കുറിച്ച് ചോദിച്ചുനോക്കാമെന്നും അവർ പറയുന്നു. ജഗതി ശ്രീകുമാർ പാർവ്വതിയുടേയോ അമ്മയുടേയോ മാത്രം സ്വത്തല്ല. അദ്ദേഹത്തെ കാണാൻ തനിക്കും മകൾ ശ്രീലക്ഷ്മിക്കും അവകാശമുണ്ട്. ഹൈക്കോടതി പോലും ഇത് അംഗീകരിച്ചതാണ്. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും രണ്ടു വർഷമായി തനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും കല പറഞ്ഞു.
ഉത്തരവുമായി ജഗതി ചികിത്സയിൽ കഴിയുന്ന വെല്ലൂർ ആശുപത്രിയിൽ പോയെങ്കിലും കാണാൻ പാർവ്വതിയും അവളുടെ ഭർത്താവിന്റെ കുടുംബവും എന്നെ അനുവദിച്ചില്ല. ഒരു തവണ പോലും തങ്ങൾ ജഗതിയെ കാണണമെന്ന ആവശ്യവുമായി സമീപിച്ചിട്ടില്ലെന്നാണ് പി സി ജോർജ് പറയുന്നത്. എന്നാൽ വെല്ലൂർ ആശുപത്രിയിൽ താനും മോളും എത്തിയത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. ശ്രീലക്ഷ്മിക്കും തനിക്കും പി സിയോടോ മകൻ ഷോൺ ജോർജിനോടോ ഒരെതിർപ്പുമില്ല. അവർക്ക് വ്യക്തിപരമായി തന്നോടും മകളോടും യാതൊരുരുവിദ്വേഷവും ഉണ്ടാകുമെന്ന് തോന്നുന്നുമില്ല.
പാർവ്വതിക്കായി അവർ പ്രവർത്തിക്കുന്നുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ആദ്യം എതിർത്തെങ്കിലും പിന്നീട് പി സി ജോർജ് മകളെ ജഗതി ചേട്ടനെ കാണാൻ അനുവദിച്ചു. അതിൽ തനിക്കും ഏറെ സന്തോഷം തോന്നുന്നുണ്ട്. ശ്രീലക്ഷ്മിയെ കണ്ടപ്പോൾ ചേട്ടനും വലിയ സന്തോഷമായെന്നു തന്നെയാണ് ടി വി യിൽ ദൃശ്യങ്ങൾ കണ്ടപ്പോൾ മനസിലായത്. തന്റെ കൈയിൽ പപ്പ മുറുകെ പിടിച്ചെന്നാണു മകളും പറഞ്ഞത്. ഇതുപോലെയെങ്കിലും അമ്പിളി ചേട്ടനെ തനിക്കു കാണണമെന്നുണ്ടെന്നും കല പറഞ്ഞു. അദ്ദേഹത്തെ കാണാനുള്ള അവകാശത്തിനു വേണ്ടി നിയമനടപടി സ്വീകരിക്കണോ എന്ന കാര്യം ശ്രീലക്ഷ്മി തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പൂഞ്ഞാറിൽ പിസി ജോർജ് ഒരുക്കിയ പൊതുവേദിയിലെത്തിയ നടൻ ജഗതിയെ കാണാൻ മകൾ ശ്രീലക്ഷി എത്തിയത് വികാരനിർഭരമായ രംഗങ്ങൾക്ക് വഴിവച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉന്നതവിജയം നേടിയ പത്താം ക്ളാസ്, പ്ളസ്ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പി.സി ജോർജ് എംഎൽഎ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നാടകീയമായി ശ്രീലക്ഷ്മി അച്ഛനെ കാണാൻ വേദിയിലെത്തിയത്. പരിപാടി നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറി ജഗതിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. അവിചാരിതമായി വേദിയിലെത്തിയ പെൺകുട്ടിയെ പി.സി ജോർജ് പിടിച്ചു മാറ്റാൻ ശ്രമിച്ചു. എന്നാൽ ശ്രീലക്ഷ്മി പ്രതിഷേധിച്ചതിനെ തുടർന്ന് സംഘാടകർ ജഗതിക്കരികിൽ മകൾക്ക് സീറ്റ് നൽകുകയായിരുന്നു.
അഞ്ച് മിനിറ്റിനോളം ജഗതിക്കരികിൽ ഇരുന്ന ശ്രീലക്ഷ്മി അച്ഛന്റെ കൈകൾ മുറുകെ പിടിച്ചിരുന്ന് സംസാരിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ മകളെ തിരിച്ചറിഞ്ഞ ജഗതി അവൾക്കും ചുംബനം നൽകി. തുടർന്ന് അച്ഛന്റെ ഇരുകവിളിലും ഉമ്മവച്ച ശേഷം അവൾ വേദിവിട്ടിറങ്ങിപ്പോയി. മൂന്നു വർഷത്തിനിടെ ആദ്യമായാണ് അച്ഛനെ കാണുന്നതെന്ന് ശ്രീലക്ഷ്മി പിന്നീട് പ്രതികരിച്ചിരുന്നു. അച്ഛനെ കാണാതിരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും ശ്രീലക്ഷ്മി പറഞ്ഞു. ഭരണങ്ങാനം പള്ളിയിൽ പോകാനെത്തിയപ്പോഴാണ് അച്ഛൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതായി പരസ്യം കണ്ടതെന്നും അതറിഞ്ഞാണ് താൻ അവിടെയെത്തിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു. സിനിമാ നടി കൂടിയായ ശ്രീലക്ഷ്മി ജഗതിയുടെ രണ്ടാം ഭാര്യ ശ്രീകലയുടെ മകളാണ്.
ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ അരുവിത്തുറയിൽ നടന്നതെന്നു ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ ആരോപിച്ചിരുന്നു. പപ്പയോട് ശത്രുതയുള്ളവർ മനഃപൂർവം പരിപാടി മുടക്കാനും പൊതുജനമധ്യത്തിൽ അപമാനിക്കാനും നടത്തിയ നാടകമാണിത്. ശ്രീലക്ഷ്മിക്കു പുറത്തു നിന്നുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങൾ വരെ ഇന്നലെ നടന്ന സംഭവത്തിനു പിന്നിലുണ്ട്. കൃത്യമായ തിരക്കഥ അനുസരിച്ചാണു കാര്യങ്ങൾ നടന്നത്. ശ്രീലക്ഷ്മിക്കൊപ്പം രണ്ടു കാറുകൾ നിറയെ ഗുണ്ടകളുണ്ടായിരുന്നു. ആയുധങ്ങളുമായാണ് ഇവർ വേദിക്കു പുറത്തെത്തിയത്. സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കമെന്നും പറഞ്ഞു
കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാൻ അവരെ അനുവദിക്കാത്തത്. എന്നിട്ടുകൂടി മാനുഷിക പരിഗണനയുടെ പേരിൽ വെല്ലൂർ ആശുപത്രിയിൽ വന്ന് അദ്ദേഹത്തെ കാണാൻ അനുവദിച്ചിരുന്നു. ഇന്നലെയും പ്രശ്നങ്ങൾക്കൊന്നും പോകാതെ ആത്മസംയമനം പാലിച്ചെന്നും പാർവതി പറഞ്ഞു. ഇതിന് മറുപടിയുമായാണ് ശ്രീലക്ഷ്മിയുടെ അമ്മ കല തന്നെ രംഗത്ത് വരുന്നത്.
Stories you may Like
- പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- അയൽവാസികളുടെ ക്രൂരത മറക്കാനാവാതെ പുതുജീവിതത്തിലേക്ക് കടന്ന് ശ്രീലക്ഷ്മി
- കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമെന്നേ ഇതിനെ പറയൂ; ശ്രീലക്ഷ്മി സതീഷ്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍