27 വർഷത്തിനിടെ 3700 തവണ പാമ്പു കടിയേറ്റു; പത്തു തവണ മരണത്തെ തോൽപിച്ചു; ഡോക്ടർ ഉപേക്ഷിച്ചപ്പോൾ സ്വയം ചികിത്സിച്ചു; ജിവിക്കാൻ വീണ്ടും കൂലിവേലയ്ക്കിറങ്ങും; പട്ടിണിയും പരിവട്ടവുമായി കഴിയുന്നത് കഴിഞ്ഞ കാലം മറക്കാതിരിക്കാൻ; പാമ്പുകളുടെ തോഴൻ വാവ സുരേഷ് മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: മരണത്തെ മുഖാമുഖം കണ്ടപ്പോഴും മനസ്സ് ശാന്തമായിരുന്നുവെന്നു വാവ സുരേഷ്. നാളെ എന്നുള്ളത് ചിന്തയിലേയില്ലാത്ത വിഷയം. മരിച്ചാലും ദുഃഖിക്കാൻ അധികമാരുമില്ലെന്ന ചിന്തയാവാം കാരണം. ഒപ്പമുണ്ടായിരുന്നവർ പലരും അകന്നുകഴിയുകയാണല്ലോ...പാമ്പുപിടിത്തവിദഗ്ധൻ വാവ സുരേഷ് അധികമാരുമായി പങ്കുവയ്ക്കാത്ത ജീവിതാനുഭവങ്ങൾ മറുനാടൻ മലയാളിയുമായി പങ്കുവച്ചു.
പട്ടിണിയും പരിവട്ടവുമായി ഇപ്പോഴും കഴിയുന്നത് കഴിഞ്ഞ കാലം മറക്കാതിരിക്കാനാണെന്നു സുരേഷ് പറയുന്നു. ആരിൽനിന്നും സംഭാവനകളോ ഔദാര്യങ്ങളോ സ്വീകരിക്കാറില്ല. ചില രോഗികൾക്കുവേണ്ടി നല്ല മനസുള്ളവർ നൽകുന്ന പണം സ്വീകരിച്ച് അവർക്കുവേണ്ടിയെത്തിക്കാറുണ്ട്. വർഷങ്ങളായി പാവപ്പെട്ട രണ്ടു വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ട്. ജീവിതച്ചെലവ് കണ്ടെത്താൻ പഴയ മേസ്തിരിപ്പണിക്കും കൂലിവേലയ്ക്കുമിറങ്ങാൻ തയാറാകുകയാണ് വാവ സുരേഷ്.
ഫോൺ സംഭാഷണങ്ങൾക്കും ആരാധകരുടെ സെൽഫിക്കും ഇടയിൽ വീണുകിട്ടിയ നിമിഷങ്ങൾക്കിടയിലാണ് സുരേഷ് മറുനാടനുമായി സംസാരിച്ചത്. പതിമൂന്നു വയസ്സിൽ തുടങ്ങിയ പാമ്പുപിടുത്തം ജീവിതാവസാനം വരെ തുടരുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ നാല്പത്തൊന്നുകാരൻ. 27 വർഷത്തിനിടയിൽ മൂവായിരത്തി എഴുനൂറിൽപ്പരം തവണ പാമ്പുകടിയേറ്റു. വെന്റിലേറ്റർ സഹായത്തോടെയും അല്ലാതെയും പത്തുതവണ മരണത്തെ തോൽപ്പിച്ച അനുഭവസമ്പത്തുമായിട്ടാണ് ഇന്ന് കർമ്മരംഗത്ത് സുരേഷിന്റെ മുന്നേറ്റം.
സുരേഷമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ..
* ജീവൻ അപകടത്തിലാവുമെന്ന് ബോദ്ധ്യപ്പെട്ടിട്ടും പാമ്പുപിടുത്തം തുടരുന്നത്?
ലാഭേച്ഛകൂടാതെ നടത്തുന്ന കർമ്മമാണ് ഇത്. അതിനേക്കാളേറെ ഒരുപുണ്യപ്രവൃത്തിയും. നിരുപദ്രവകാരികളായ പാമ്പുകളെ മനുഷ്യരുടെ ആക്രമണങ്ങളിൽ നിന്നും രക്ഷിച്ച് അവയ്ക്കിണങ്ങുന്ന ആവാസവ്യവസ്ഥയിൽ ജീവിക്കാൻ വിടുമ്പോൾ ലഭിക്കുന്ന സന്തോഷം. ഇത് എത്രയായലും മതിവരില്ല. അതുകൊണ്ട് ഇപ്പോഴും തുടരുന്നു.
* മരണത്തെ മുഖാമുഖം നേരിട്ട നിമിഷങ്ങളെക്കുറിച്ച് ?
പത്തുവർഷം മുമ്പ് അരണാട്ടുകര ക്ഷേത്രത്തിനടുത്തുവച്ച് മൂർഖന്റെ കടിയേറ്റതിനെത്തുടർന്നുള്ള ആശുപത്രിവാസവും തുടർന്നുള്ള അനുഭവങ്ങളുമാണ് ഇതിൽ പ്രധാനം. കൈപ്പത്തിയിലായിരുന്നു കടിയേറ്റത്. ആന്റി വെനം ഇഞ്ചക്ഷൻ എടുത്തെങ്കിലും വിഷം കെട്ടിക്കിടന്ന് കൈപ്പത്തിക്ക് മുകളിലേക്ക് മുട്ടുവരെയുള്ള ഭാഗം പഴുക്കാൻ തുടങ്ങി. ഡോക്ടർമാർ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പഴുപ്പ് കുറഞ്ഞില്ല. ഒടുവിൽ മുട്ടിനു മുകളിൽ കൈമുറിച്ചുമാറ്റിയാൽ മാത്രമേ ജീവൻ രക്ഷപെടുത്താൻ കഴിയു എന്നായി ഡോക്ടർമാർ. ഇതു വേണ്ടെന്നും മരിച്ചാലും കുഴപ്പമില്ലന്നും പറഞ്ഞ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ്ജ് വാങ്ങി വീട്ടിലേക്ക് പോന്നു.
വീട്ടിൽ വന്നശേഷം പഴുപ്പ് വ്യാപിച്ചിരുന്ന ഭാഗം അല്പാല്പമായി ചുരണ്ടി മാറ്റി. മുറിവ് ഉണങ്ങുന്നതിനായി ഈ ഭാഗത്ത് മരുന്നുകൾ പുരട്ടുകയും ചെയ്തു. മൂന്നുമാസത്തോളം ഇതു തുടർന്നു. പിന്നീടാണ് നുറിവ് കരിഞ്ഞത്. പിന്നീടും പലതവണ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ വിരൽ മുറിച്ചുകളയേണ്ടി വന്നു. കൈയിൽ കടിയേറ്റ ഭാഗം പഴുത്ത് തൊലി നശിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് തൊലിയെടുത്ത് തുന്നിചേർക്കേണ്ടിയും വന്നിട്ടുണ്ട്. ഇതൊക്കെ മരണത്തിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ഓർമ്മപെടുത്തലുകൾ പോലെ ഒട്ടുംമായാതെ ഇപ്പോഴും ശരീരത്തിലുണ്ട്. ഏതായാലും പല പാമ്പുകടിയേറ്റ ഈ ശരീരം മരണശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിനു പഠിക്കാൻ വിട്ടുകൊടുക്കുകയാണ്
*ചികിത്സക്കായി പണംമുടക്കാനും സഹായിക്കാനും ആരെങ്കിലും മുന്നോട്ടുവന്നിട്ടുണ്ടോ?
അങ്ങനെ ഒരു സാഹചര്യം ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. മിക്കവാറും മെഡിക്കൽ കോളേജിൽ നിന്നുള്ള ചികിത്സ മാത്രമാണ് വേണ്ടിവന്നിട്ടുള്ളത്. പുറത്ത് ചികിത്സ തേടിവന്നത് ഒരു പ്രാവശ്യം മാത്രമാണ്. 40,000 രൂപ മുടക്കായി.അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാർ നേരിട്ടിടപെട്ട് ആ തുക അനുവദിച്ചു നൽകുകയും ചെയ്തു.
* പാമ്പിനെ പിടിച്ചതിന്റെ പേരിൽ പാരിതോഷികങ്ങളോ സംഭാവനകളോ ലഭിക്കാറുണ്ടോ?
പലരും പണവും പാരിതോഷികങ്ങളും വച്ചുനീട്ടാറുണ്ട്. പക്ഷേ ഇവയിൽ ഒട്ടുമിക്കതും നിരസിക്കേണ്ടിയും വന്നിട്ടുണ്ട്. നല്ല ഉദ്ദേശ്യത്തോടെ, സമീപിക്കുന്നവരെ നിരാശപ്പെടുത്താറില്ല. അടുത്തിടെ പാലക്കാട്ടെ ഒരു പ്രവാസി വിളിച്ചിട്ട് ഒരുലക്ഷം രൂപ തരാമെന്നു പറഞ്ഞു. ഈ തുക ഒരു കാൻസർ രോഗിയുടെ ചികത്സയ്ക്കായി അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതിയെന്നുപറഞ്ഞപ്പോൾ ഞാൻ നേരിട്ടെത്തി തുക വാങ്ങണമെന്ന് അദ്ദേഹം വാശിപിടിച്ചു. ഇതിന്റെ പിന്നിലെ അദ്ദേഹത്തിന്റെ ലക്ഷ്യം ബോദ്ധ്യമായപ്പോൾ ആ തുക വേണ്ടെന്നുവച്ചു. ആയിടക്ക് ലഭിച്ച അവാർഡ് തുക ആശുപത്രിയിൽ എത്തിച്ചുനൽകിയാണ് ആ കുടുംബത്തെ ആശ്വസിപ്പിച്ചത്.
* ഇടയ്ക്ക് കാരുണ്യപ്രവർത്തനങ്ങൾ, ജീവിതച്ചെലവ് മറ്റൊരുഭാഗത്ത്. ഇതിനെല്ലാമുള്ള സാമ്പത്തിക വരുമാനം?
നേരത്തെ മേസ്്തിരിപ്പണിക്ക് പോകുമായിരുന്നു. ഇടക്കാലത്ത് റിയൽ എസ്‌റ്റേറ്റ് ബ്രോക്കറായും പ്രവർത്തിക്കുന്നു. ഈ മേഖലയിൽ ഇപ്പോൾ കാര്യമായ ഇടപാടുകൾ നടക്കുന്നില്ല. അതുകൊണ്ട് പഴയ ജോലിയിലേക്കു തന്നെ മടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
* കാരുണ്യപ്രവർത്തനങ്ങിലേക്ക് തിരിയാൻ പ്രചോദനം?
ചെറുപ്പത്തിൽ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്.ഏറെ കഷ്ടതകളും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ വേദന നന്നായി അറിയാം. ഞാൻ ഇപ്പോഴും താമസിക്കുന്നത് കുടിലിലാണ്. ഈ കുടിൽ പൊളിച്ച് വീട് നിർമ്മിക്കാൻ ഒരു അഭ്യൂദയകാംക്ഷി ഒന്നര ലക്ഷം രൂപയോളം നൽകി. ഈ തുകയ്ക്ക് എന്നേക്കാൾ ആവശ്യം എന്റെ നാട്ടിലെ ആരോരുമില്ലാത്ത ഒരു വയോധികയ്ക്കാണെന്ന് ബോദ്ധ്യമായിരുന്നു. ഈ തുകയും മറ്റുപലരിൽ നിന്നായി സ്വരൂപിച്ച സഹായവുമുൾപ്പെടെ രണ്ടുലക്ഷത്തിൽപ്പരം രൂപ ചിലവഴിച്ച് അവർക്ക് വീട് നിർമ്മിച്ചു നൽകി. ആ അമ്മയുടെ മുഖത്തേ സന്തോഷം, അതുമാത്രം മതി എനിക്ക്.
* മറ്റു സേവന പ്രവർത്തനങ്ങൾ?
നാട്ടുകാരായ രണ്ടുനിർദ്ധന വിദ്യാർത്ഥികളെ വർഷങ്ങളായി പഠിപ്പിക്കുന്നുണ്ട്. കാസർക്കോടെത്തിയപ്പോൾ പഠിക്കാൻ നല്ല കഴിവുള്ളതും ദരിദ്രകുടുംബാംഗവുമായ ഒരു വിദ്യാർത്ഥിക്കു മൃഗഡോക്ടറാകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. രണ്ടുദിവസം മുമ്പു മുതൽ അവന്റെ പഠനച്ചിലവും ഏറ്റെടുത്തു.
* ഭാവി പ്രവർത്തനങ്ങൾ?
365 ദിവസവും തിരക്കാണ്. ജില്ലകളിൽ നിന്നും ജില്ലകളിലേക്ക് ഓട്ടമാണ്. ഇതിനിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും ക്ലാസ്സുകളും നടക്കുന്നുമുണ്ട്. പാമ്പുകളും മനുഷ്യരും സുഹൃത്തുക്കളാവുന്ന നാളുകളാണ് എന്റെ സ്വപ്‌നം. പാമ്പുകൾ ഒരിക്കലും മനുഷ്യന്റെ ശത്രുവല്ല. ചവിട്ടേറ്റ് വേദനിക്കുമ്പോഴോ മാർഗമദ്ധ്യേ ഗതി മുട്ടുമ്പോഴോ മാത്രമാണ് പാമ്പുകൾ ആക്രമിക്കുക. കാട്ടിലും ചപ്പുചവറുകൾ ഉള്ള പ്രദേശങ്ങളിലും കരിയിലകൾ കൂടിക്കിടക്കുന്നിടത്തും മറ്റും താഴെ നോക്കി നിലത്ത് ചവിട്ടി ശബ്ദമുണ്ടാക്കി നടന്നാൽ സമീപത്തുള്ള പാമ്പുകൾ ദൂരേക്ക് മാറും.ഇതു സംബന്ധിച്ച ബോധവൽക്കരണത്തിനായി വിളിക്കുന്നിടത്തെല്ലാം പോകുന്നുണ്ട്. മരണം വരെ പാമ്പുപിടുത്തവും തുടരും.
* പാമ്പുകൾ മുൻവൈരാഗ്യത്തോടെ പെരുമാറുമെന്നും മറ്റുമുള്ള പ്രചാരണങ്ങളെക്കുറിച്ച്?
ഇത് പണ്ടുകാലം മുതലുള്ള പ്രചാരണമാണ്. അന്ധവിശ്വാസം മാത്രമാണ് ഇതിന്റെ അടിസ്ഥാനം. പാമ്പുകൾക്ക് ഓർമ്മയുള്ളത് ഇരതേടുക, മാളത്തിൽ ഒളിക്കുക എന്നീ രണ്ടുകാര്യങ്ങൾ മാത്രമാണ്. തന്നെ ഉപദ്രവിച്ചവരെപ്പറ്റി പ്രതികാരം മനസിൽ സൂക്ഷിക്കാനുള്ള വിവരവും ഓർമശക്തിയുമൊന്നും പാമ്പുകൾക്കില്ല.
* കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന വൈദ്യന്മാരുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് വാസ്തവമാണോ?
ഇതും തെറ്റായ പ്രചാരണമാണ്. കഴിവുള്ള വിഷചികിത്സകരുണ്ട്. ഇവരുടെ കൈപുണ്യത്താലും ദൈവാധീനം കൊണ്ടും വിഷബാധയേറ്റവർ രക്ഷപെടുന്നുമുണ്ട്. അതുപോലെ തന്നെ ഇത്തരക്കാരുടെ ചികിത്സ മൂലം മരണങ്ങളും ഉണ്ടായിട്ടുണ്ട്. മൂർഖൻ കടിച്ചതിനെത്തുടർന്ന് ഇക്കൂട്ടരിൽ ഒരാളെ കണ്ട് ചികിത്സിക്കാനെത്തിയപ്പോൾ മുറിവിലെ പാടു നോക്കി അയാൾ പറഞ്ഞത് വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ്. അതുവിശ്വസിച്ച് ഞാൻ വീട്ടിൽ പോയിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നില്ല. വിഷവൈദ്യന്റെ തെറ്റായ ചികത്സമൂലം രണ്ടുവയസ്സുകാരി മരണപ്പെട്ട സംഭവവും എനിക്കറിയാം.
* വിഷബാധയേറ്റാൽ കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തിയാൽ ചികിത്സക്ക് സഹായകമാവുമെന്ന് പറഞ്ഞുകേൾക്കുന്നു. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
ഇതും തെറ്റായ പ്രചാരണമാണ്. ആശുപത്രികളിൽ പാമ്പുകടിയേറ്റ് എത്തിയാൽ നൽകുന്നത് മിക്‌സഡ് ആന്റിവനം ഇഞ്ചക്ഷനാണ്. ഏത് ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചാലും ആശുപത്രികളിൽ ചികത്സാരീതി ഏറെക്കുറെ ഒന്നുതന്നെയാണ്.
* പാമ്പുകൾ വീടുകളിലും മറ്റും എത്തുന്നത് തടയാൻ പ്രതിരോഗ മാർഗമുണ്ടോ?
പാമ്പുകളെ അകറ്റാൻ പണ്ടുകാലം മുതൽ വെളുത്തുള്ളി ചതച്ച് വീടിനു ചുറ്റും ഒഴിക്കുന്ന പതിവുണ്ട്.എന്നാൽ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. പച്ചവെള്ളത്തിൽ അല്പം മണ്ണെണ്ണ ചേർത്ത് വീടിനു ചുറ്റും തളിച്ചാൽ പാമ്പുകൾ പരിസരത്തു നിന്നും വിട്ടുനിൽക്കും.
കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ ജീവനക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ്. ഇന്നലെ രാവിലെ മുതൽ ഡി.എഫ്.ഒ ഓഫിസിലായിരുന്നു ജീവനക്കാർക്ക് പരിശീലനം നൽകിയത്. വീടുകളിലും മറ്റും പാമ്പുകളെ കാണുമ്പോൾ തന്നെ പാമ്പിനെ പിടിക്കുന്നതിന് വനം വകുപ്പ് ജീവനക്കാരെ വിളിക്കുന്ന സാഹചര്യം വർദ്ധിച്ചു വരുന്നതിനാലാണ് ജീവനക്കാർക്ക് ഇത്തരത്തിൽ പരിശീലനം ഒരുക്കിയതെന്ന് ഡി എഫ് ഒ കെ.എസ്. ദീപ പറഞ്ഞു. വനം വകുപ്പ് ജീവനക്കാർ പലപ്പോഴും സമീപപ്രദേശങ്ങളിലുള്ള പാമ്പുപിടുത്തക്കാരുടെ സഹായം തേടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു.
വിവിധ ഇനം പാമ്പുകളെ എങ്ങനെ തിരിച്ചറിയാമെന്നും, കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രുഷകൾ വിവരിച്ചും ചിലയിനം പാമ്പുകളെ ജീവനക്കാരെ കൊണ്ട് പിടിപ്പിച്ചും പരിശീലനം നൽകി. വൈകിട്ട് പൊതുജനങ്ങൾക്കായി ഫോറസ്റ്റ് ഡിവിഷൻ ഓഫിസ് മുറ്റത്ത് ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട ബോധവത്ക്കരണത്തിൽ പാമ്പുകളെ കുറിച്ച് ഭീതി പടർത്തുന്ന അറിവുകളും തെറ്റിദ്ധാരണകളുമാണ് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നതിലധികവുമെന്നും, പ്രതികാര ബുദ്ധിയോടെ പാമ്പുകൾ ആളുകളെ തേടി വരില്ലെന്നും. പാമ്പുകടിയേറ്റാൽ ആധുനിക ചികിത്സ തേടാൻ താമസിക്കരുതെന്നും സുരേഷ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് തിങ്കളാഴ്ച രാത്രി പിടികൂടിയ മൂർഖനെ പരിപാടിക്കിടയിൽ പ്രദർശിപ്പിച്ചു. മൈക്കിന് മുന്നിൽ സുരേഷ് ശബ്ദം പുറപ്പെടുവിക്കുന്നതനുസരിച്ച് മൂർഖൻ ഫണം വിടർത്തി ചീറ്റുകയും തലയാട്ടുകയും ചെയ്തത് കാണികൾക്ക് കൗതുകകാഴ്ചയായി. പാമ്പുകൾ ഇര തേടിയാണ് വീടുകളിൽ എത്തുന്നതെന്നും പരിസരം വൃത്തിയായി സൂക്ഷിക്കുകയാണ് ഇവ എത്താതിരിക്കാനുള്ള എളുപ്പമാർഗമെന്നും സുരേഷ് പറഞ്ഞു. കുട്ടംപുഴമേഖലയിലെ രാജവെമ്പാലകൾ ജനവാസകേന്ദ്രങ്ങളിലേക്കു പതിവായെത്തുന്നതു ചൂണ്ടിക്കാട്ടിയപ്പോൾ, ചേരയാണ് ഇവയുടെ ഭക്ഷണമെന്നും ചേരയെ തേടിയാകാം രാജവെമ്പാലകൾ വനത്തോടു ചേർന്നുള്ള വീടുകളുടെ പരിസരങ്ങളിൽ എത്തുന്നതെന്നും സുരേഷ് വ്യക്തമാക്കി.
ഏറെ ഭീതിയോടെയും ഐതിഹ്യപ്പെരുമയോടെയും ജനങ്ങൾ കാണുന്ന രാജവെമ്പാല വെറും പാവം പാമ്പാണെന്നാണ് വാവ സുരേഷ് പറയുന്നത്. അതു മനുഷ്യരെ ഉപദ്രവിക്കാറില്ലത്രേ. രാജവെമ്പാല കടിച്ചു കേരളത്തിൽ ആരെങ്കിലും മരിച്ചതായി അറിവില്ല. ബാംഗളുരുവിൽ ഒരു പാമ്പുപിടിത്തക്കാരൻ രാജവെമ്പാലയെ പിടിച്ചശേഷം ഫോട്ടോയ്ക്കു പോസു ചെയ്യുന്നതിനിടെ കടിയേറ്റു മരിച്ചതായി മാത്രമറിയാം, വാവ സുരേഷ് പറഞ്ഞു.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍