അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ മോദി എന്തിനാണു വെപ്രാളപ്പെടുന്നത്? ആന്റി കറപ്ഷൻ ബ്യൂറോയുടെ നിയന്ത്രണം എടുത്തുമാറ്റിയ കേന്ദ്രനടപടിയെ ചോദ്യം ചെയ്തു കെജ്രിവാൾ; ഉദ്യോഗസ്ഥ അഴിമതിക്കു ബിജെപിയുടെ ഒത്താശ: ഡൽഹി മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കുന്നു
ന്യൂഡൽഹി: കഴിഞ്ഞ നാൽപതു വർഷമായി ഡൽഹിയുടെ അധികാരത്തിൽ ഉണ്ടായിരുന്ന ആന്റി കറപ്ഷൻ ബ്യൂറോ, കഴിഞ്ഞ വർഷം ജൂൺ മുതൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ആക്കിയത് ആർക്ക് വേണ്ടിയായിരുന്നു.? ഡൽഹി ജനത ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കൊടുത്ത് അധികാരം ഏൽപ്പിച്ച ജനാധിപത്യ സർക്കാരിൽ നിന്നും, ഈ അധികാരം എടുത്തു മാറ്റിയതിന്റെ കാരണം ബിജെപി മോദി സർക്കാർ പറയുമോ....?
ആം ആദ്മി പാർട്ടിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാൾ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ആന്റി കറപ്ക്ഷൻ ബ്യൂറോയുടെ നിയന്ത്രണം സംസ്ഥാന സർക്കാരിൽനിന്ന് എടുത്ത് മാറ്റിയതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് കെജ്റിവാൾ കേന്ദ്ര സർക്കാരിനെതിരെ ഉയർത്തുന്നത്. കേന്ദ്ര സർക്കാർ വിവിധ കാരണങ്ങൾ പറഞ്ഞ് സംസ്ഥാന ഭരണത്തിൽ നിരന്തരം ഇടപെടുന്നതായി കെജ്റിവാൾ ആരോപിച്ചു.
സമരകാഹളങ്ങൾക്ക് നടുവിലായിരുന്നു തന്റെ സർക്കാരിന്റെ ആദ്യവർഷം. കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ ശക്തമായിരുന്നു. സംസ്ഥാന ഭരണം നേർവഴിക്കല്ലെന്ന് തെളിയിക്കാൻ കേന്ദ്രം പരമാവധി ശ്രമിച്ചു. ഓരോ ദിവസവും പുതിയ കാരണങ്ങൾ പറഞ്ഞ് റെയ്ഡും പരിശോധനയും ഇടപെടലുകളും തുടർന്നു. അഴിമതിക്കാരാണ് എല്ലാവരും എന്ന് തെളിയിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. സർക്കാർ നടത്തിയ ചില നീക്കങ്ങൾ കേന്ദ്രത്തിനെ ചൊടിപ്പിച്ചു. അതാണ് എല്ലാത്തിനും കാരണം.
കഴിഞ്ഞ ഒരുവർഷംകൊണ്ട് ഡൽഹി സർക്കാർ കൈവരിച്ച നേട്ടങ്ങൾ അതിന് മുമ്പുള്ള ഒരു സർക്കാരും നേടിയിട്ടില്ല. കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കുറച്ചുകൂടി മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു. കേന്ദ്രസർക്കാർകൂടി സഹകരിച്ചാൽ പത്ത് മടങ്ങ് കൂടുതൽ പ്രവർത്തനങ്ങൾ ഡൽഹിയിൽ നടക്കും. ഉദ്യോഗസ്ഥ തലത്തിലുണ്ടായ ആശയക്കുഴപ്പമാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. സംസ്ഥാന സർക്കാർ ഒരു തീരുമാനം എടുക്കുകയും അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും അല്ലാതെയും പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പിലാക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു.
എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുള്ള ഉദ്യോഗസ്ഥർക്ക് പോലും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. കേന്ദ്രത്തിന്റെ ഭീഷണിക്കുള്ളിൽ അവർക്ക് ജോലി ചെയ്യാനാവില്ലെന്ന വസ്തുത അവർക്കുമറിയാം. അങ്ങനെ വന്നാൽ ഭരണസ്തംഭനമാകും ഉണ്ടാകുക. ഇതിന്റെയെല്ലാം ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്ന് പറയാനും കേന്ദ്ര സർക്കാരിനും ബിജെപി നേതൃത്വത്തിനും സാധിക്കും. അതിനാണ് ശ്രമം.
ഏതെങ്കിലും ഉദ്യോഗസ്ഥൻ തെറ്റായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ കൃത്യമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനറിയാം. അത് കേന്ദ്രം ചെയ്യേണ്ട ജോലിയല്ല. അഴിമതിക്കെതിരെ ഇത്ര ശക്തമായി പോരാടിയ ഒരു സർക്കാർ വേറെ കാണില്ല. ഹൈക്കോടതിയാണ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ സാലറി വർദ്ധിപ്പിക്കാൻ ഉത്തരവിട്ടത്. അത് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ക്യാബിനറ്റ് തീരുമാനം അംഗീകരിക്കാത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ക്യാബിനറ്റിന്റെ തീരുമാനം അംഗീകരിക്കാത്ത ഉദ്യോഗസ്ഥരെയും വച്ച് എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകും.
ഉദ്യോഗസ്ഥരിൽ മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരുമുണ്ട്. ക്യാബിനറ്റിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാത്ത രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അതോടെ ഐഎഎസുകാരും മറ്റ് ഉദ്യോഗസ്ഥരും സമരം ചെയ്തു. കേന്ദ്രത്തിന്റെ ചൊൽപ്പടിക്ക് നിന്നുകൊണ്ട് എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. സർക്കാർ ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ആരോഗ്യവകുപ്പ് സെക്രട്ടറി ഒരു ഡോക്ടറോ ഹെൽത്ത് അഡ്മിനിസ്ട്രേറ്ററോ ആവണം എന്നതാണ് സർക്കാർ തീരുമാനം. അതൊക്കെ നടപ്പിലാക്കും. പിഡബ്ലിയുഡി നയിക്കാൻ ഒരു എഞ്ചിനീയർ തന്നെയാണ് വേണ്ടത്. അതാണ് സംസ്ഥാന സർക്കാർ ചെയ്യാൻ ശ്രമിക്കുന്നത്.
സർക്കാരിന്റെ നയപരിപാടികൾ ഒരു മാറ്റവും ഉണ്ടാകില്ല. ഉദ്യോഗസ്ഥരുടെ നിയമനം ഉൾപ്പെടെ അടിമുടി അഴിച്ച് പണിയാൻ തന്നെയാണ് തീരുമാനം. അതിനെതിരെയും ഉദ്യോഗസ്ഥരുടെ എതിർപ്പ് ഉയരുന്നുണ്ട്. ബിജെപിയുടെ ബി ടീമാണ് ഡൽഹിയിലെ ഉദ്യോഗസ്ഥവൃന്ദം എന്നത് വേറുമൊരു ആരോപണമല്ല.
ഡൽഹിയിലെ കൈക്കൂലി വാങ്ങൽ നിർത്താൻ ആം ആദ്മി സർക്കാർ പരമാവധി ശ്രമിച്ചിരുന്നു. അതിനുള്ള കവചമായിരുന്നു ആന്റി കറപ്ക്ഷൻ ബ്യൂറോ. എന്നാൽ അതിന്റെ അധികാരം സംസ്ഥാന സർക്കാരിൽ നിന്ന് എടുത്ത് മാറ്റിക്കൊണ്ടാണ് കേന്ദ്രം അതിനെതിരെ പ്രതികരിച്ചത്. 50 ഓളം ഉദ്യോഗസ്ഥർക്കെതിരെയാണ് ബ്യൂറോ നടപടി എടുത്തത്. എനിക്കൊരു എസ്എംഎസ് കിട്ടിയാൽ പോലും 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കാൻ സഹായിച്ചിരുന്ന സംവിധാനാണ് കേന്ദ്രം ഇടപെട്ട് ഇല്ലാതാക്കിയത്.
നിലവിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംവിധാനമില്ല, അധികാരമില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധം സംസ്ഥാന സർക്കാരിന്റെ അധികാരം ഇല്ലാതാക്കി. മുകേഷ് അംബാനി, മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിദ് എന്നിവർക്കെതിരെ ആരോപണം ഉണ്ടായപ്പോൾ എഫ്ആർഐ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടതാണ്. രണ്ടാമത് ഭരണം കിട്ടിയപ്പോൾ അന്വേഷണവുമായി മുന്നോട്ട് പോകാൻ പോലും സാധിച്ചില്ല.
കോർപ്പറേഷനിലെ അഴിമതിയാണ് പ്രധാനപ്പെട്ട കാര്യം. അത് ഇല്ലാതാക്കാതെ ഡൽഹിയുടെ അടിസ്ഥാന പ്രശ്നങ്ങൾ മാറില്ല. അതിനാണ് ശ്രമം നടത്തുന്നത്. എന്നാൽ കേന്ദ്രം അതിന് കൂച്ചുവിലങ്ങിടുകയാണ്. കിഴക്കൻ ഡൽഹി കോർപ്പറേഷന്റെ പരസ്യങ്ങളിൽ നിന്നുള്ള വാർഷിക വരുമാനം കേവലം 12 കോടി രൂപയാണ്. 3000 മുതൽ നാലായിരം വരെ ഹോർഡിങ്ങ്സാണ് കിഴക്കൻ മേഖലയിൽ മാത്രമുള്ളത്. അതിൽ ഭൂരിപക്ഷവും അനധികൃതമായി വച്ചവയാണ്. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാപനങ്ങളുമാണ് ഇതിന് പിന്നിൽ. പാർക്കിങ്ങ് ഫീസ് ഇനത്തിൽ ലഭിക്കുന്നത് 2.5 കോടി മാത്രമാണ്.
കോർപ്പറേഷനുകൾ വരുമാനം ഉണ്ടാക്കുന്നില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. നികുതി വരുമാനം കൂടാതെ, കൃത്യമായി നികുതി പിരിച്ചെടുക്കാതെ സർക്കാരിന് എങ്ങനെ ഭരിക്കാനാവും. അതിനാണ് ഇപ്പോഴത്തെ ശ്രമം. അഴിമതി ഇല്ലാതാക്കാതെ ഒന്നും നടക്കില്ല. അധികാരം ജനങ്ങളിലേക്ക് കൃത്യമായി എത്തണം. അല്ലാതെ ജനാധിപത്യ സംവിധാനത്തിൽ ഭരണം സുഗമമായി നടക്കില്ല.
ബിജെപി അവരുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചെയ്യണം. അതിനായി അവരെ വെല്ലുവിളിക്കുകയാണ്. സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈ കടുത്തുന്നത് നിർത്തിയാൽ ഡൽഹിയിൽ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ പാർട്ടിക്കും സർക്കാരിനും വ്യക്തമായ ധാരണയുണ്ട്.
പൊലീസിനെപ്പോലും കൈയിലെടുത്താണ് കേന്ദ്രം സംസ്ഥാന ഭരണത്തിൽ ഇടപെടുന്നത്. പൊലീസിനെകൊണ്ട് സംസ്ഥാന ഭരണത്തിനെതിരെ നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിച്ചും നിഷ്ക്രിയമാക്കിയും കേന്ദ്രം നിരന്തരം ഇടപെട്ടുകൊണ്ടേ ഇരിക്കുന്നു. പൊലീസുമായി പാർട്ടിക്കോ സർക്കാരിനോ ഒരു പ്രശ്നവുമില്ല. എന്നാൽ കേന്ദ്രം പൊലീസിനെ ഉപയോഗിച്ച് നിരന്തരം സർക്കാരിനെതിരെ പ്രവർത്തിക്കുകയാണ്. പാർട്ടി നേതാക്കന്മാർക്കെതിരെ കേസെടുക്കുക, അറസ്റ്റ് ചെയ്യുക എന്നിവ പൊലീസിനെ കേന്ദ്രം ഉപയോഗിക്കുന്നതിന്റെ സൂചനയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ടിരുന്നു. ഞങ്ങൾ രാഷ്ട്രീയത്തിൽ പുതിയ ആളുകളാണ്. എന്തെങ്കിലും തെറ്റ് കണ്ടാൽ തിരുത്താനും ഉപദേശങ്ങൾ നൽകാനും സമയം കണ്ടെത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒന്നുമുണ്ടായില്ല എന്ന് മാത്രമല്ല, സംസ്ഥാന സർക്കാരിനെ കൂ്ച്ചുവിലങ്ങിടാനാണ് അദ്ദേഹത്തിന്റെ സർക്കാർ ശ്രമിച്ചത്.
അന്തരീക്ഷ മലിനീകരണം ഡൽഹി നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്. അതിനായുള്ള ക്രിയാത്മക പരിപാടികളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. പൊതുഗതാഗതം വർദ്ധിപ്പിച്ചും സ്വകാര്യ വാഹനങ്ങളെ നിയന്ത്രിച്ചും കാലക്രമേണ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സാധിക്കും. മന്ത്രിസഭയിൽ അഴിമതിക്കാരും കൈക്കൂലി ഉണ്ടെന്ന് കണ്ടാൽ നടപടിയെടുക്കാൻ ഒരു പ്രശ്നവുമില്ല. അതിനുള്ള അധികാരവും ആർജ്ജവവും സർക്കാരിനുണ്ട്. ആം ആദ്മിയുടെ പ്രവർത്തനങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പഞ്ചാബിൽ പാർട്ടിക്ക് വലിയ വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും സാന്നിധ്യം വർദ്ധിപ്പിക്കും. കൂടുതൽ ജനങ്ങൾ പാർട്ടിയിലേക്ക് വരുന്നുണ്ട്. അവർ പലതും പ്രതീക്ഷിച്ചാണ് വരുന്നത്. അത് നടപ്പിലാക്കും.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്