'മനുഷ്യക്കടത്തി'ൽ വിമാനം കയറിയതു ജോലി തേടി പോയ പാവങ്ങൾ;വിവാഹപ്രായ സർക്കുലർ തെറ്റായിപ്പോയി ... വിവാദങ്ങൾക്കു നടുവിൽ ലീഗിന് പറയാനുള്ളത്; ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ മറുനാടൻ മലയാളിയോട്
മലപ്പുറം പാസ്പോർട്ട് ഓഫീസിന്റെ ഒത്താശയോടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോൾ മുസലീം ലീഗ് പ്രതിക്കൂട്ടിലാവുന്ന തെളിവുകളാണ് ലഭിക്കുന്നത്. സിബിഐ അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും മുസ്ലിം ലീഗിനെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ച് രംഗത്തു വന്നിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്തിനു പുറമെ ആബ്ബാസ് സേഠിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിഎസ് ആരോപണമുന്നിയിച്ചിട്ടുണ്ട്. മുസ്ലിം പെൺ കുട്ടികൾക്ക് വിവാഹ പ്രായം 18 നിർബന്ധമാക്കേണ്ടെന്ന് കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ സർക്കുലറും വിവാദമായി മുസ്ലിം ലീഗിന്റെ തലക്കു നേരെ വന്നിട്ടുണ്ട്, വിവാദങ്ങളും ആരോപണങ്ങളും പെരുകുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- കരിപ്പൂർ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തും മലപ്പുറം പാസ്പോർട്ട് ഓഫീസിന്റെ പ്രവർത്തനം എന്നിവ വിവാദത്തിലാണല്ലോ?
കിരിപ്പൂർ വിമാനത്താവളം വഴി 18 വയസിൽ താഴെയുള്ള യുവതികളെ വീട്ടു ജോലിക്കെന്ന പേരിൽ പാസ്പോർട്ടിൽ ജനനത്തീയതി തിരുത്തി ഗൾഫ് നാടുകളിലേക്ക് കടത്തുകയാണെന്നാണല്ലോ ആരോപണം. 2011 ഡിസംബർ മുതൽ 2012 നവംബർ വരെയുള്ള കാലങ്ങളവിൽ പാസ്പോർട്ട് രേഖകൾ തിരുത്തിയ 120 കേസുകളാണ് കരിപ്പൂർ വിമാനത്താളത്തിൽ പിടികൂടിയിട്ടുള്ളത്. എന്നാൽ ഈ 120 കേസുകളിൽ ഒരാൾ പോലും സ്ത്രീയില്ല. എല്ലാം പുരുഷന്മാരാണ്. ജനനതീയതി മാത്രമാണ് ഇവർ പാസ്പോർട്ടുകളിൽ തിരുത്തിയത്. സൗദി അറേബ്യ പോലുള്ള ഗൾഫ് രാജ്യങ്ങളിൽ വിസ സ്റ്റാമ്പ് ചെയ്യാനുള്ള പ്രായപരിധി 21 വയസാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തിരുത്തലുകൾ നടത്താൻ അവർ നിർബന്ധിതരായത്. ജീവിക്കാനായി ജോലി തേടിപ്പോയ പാവപ്പെട്ട യുവാക്കളാണിവർ.
ഇക്കാലയളവിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന എമിഗ്രേഷൻ ഡിവൈഎസ്പിയുടെ ദ്രോഹ നടപടികളാണ് ഈ യുവാക്കൾക്ക് വിനയായത്. യുവാക്കളെ കുരുക്കാൻ ഇയാൾ മനപൂർവം ശ്രമിക്കുകയായിരുന്നു. പാസ്പോർട്ടിൽ തിരുത്തൽ നടത്തിയാൽ സെക്ഷൻ 12 (1) ബി പ്രകാരം പാസ്പോർട്ട് കണ്ടുകെട്ടാനും പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ 5000 രൂപ പിഴ ഈടാക്കാനുമാണ് പാസ്പോർട്ട് ആക്റ്റിൽ പറയുന്നത്. കരിപ്പൂരിലെ ഡിവൈഎസ്പി ഐപിസി 419, 471, 468 എന്നീ വകുപ്പുകൾ ചേർത്താണ് കേസ് ചാർജ് ചെയ്തത്. അതിനാൽ പിടിക്കപ്പെട്ട പാവങ്ങൾക്ക് ജാമ്യം പോലും ലഭിച്ചില്ല. പാവപ്പെട്ട ഈ കുട്ടികളുടെ ജോലിയും നഷ്ടപ്പെട്ടു. ഇവരുടെ ദുരിതങ്ങൾ ചർച്ചയാവുകയും മലപ്പുറത്ത് യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ 2012 ഡിസംബർ 12ന് ഡൽഹിയിൽ വിദേശകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. .
റിവോക്ക് ചെയത പാസ്പോർട്ട് തിരിച്ചു കൊടുക്കാവുന്നവരുടെ അഭ്യർത്ഥന പരിഗണിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാൽ ഇവരുടെ പാസ്പോർട്ട് നിയമ സാധുതയുള്ളതാണ്. ഗൾഫ് നാടുകളിലേക്ക് പോകാൻ അർഹതയുള്ള വിസയും ഇവർക്കുണ്ട്. യുഎഇ ഡ്രൈംവിഗ് ലൈസൻസും ഇവരിൽ പലർക്കുമുണ്ട്. വിദേശ രാജ്യത്ത് മെച്ചപ്പെട്ട ജോലിക്ക് വേണ്ടി പാസ്പോർട്ടിൽ ജനനത്തീയതി തിരുത്തി എന്ന കുറ്റം മാത്രമാണ് അവർ ചെയ്തത്. ആൾമാറാട്ടം ഉൾപ്പെടെയുള്ള ഗൗരവവും ഗുരുതരവുമായ കുറ്റങ്ങളൊന്നും ഇവർ ചെയ്തിട്ടില്ല എന്നാണ് യോഗം വിലയിരുത്തിയത്. ഇതേത്തുടർന്ന് താഴെ പറയുന്ന രീതിയിൽ ഉത്തരവിറക്കി.
- പൊലീസ് വെരിഫിക്കേഷൻ, ബന്ധപ്പെട്ട രേഖകളുടെ വെരിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്കു ശരിയായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ പാസ്പോർട്ടുകൾ ഇവർക്ക് നൽകാവുന്നതാണ്.
- 2010ലെ പാസ്പോർട്ട് മാന്വലിന് അനുസൃതമായുള്ള പിഴ ചുമത്താവുന്നതാണ്.
- സാധ്യതയുള്ള റീ എൻട്രി വിസ അടിച്ചിട്ടുള്ള കണ്ടുകെട്ടപ്പെട്ട പാസ്പോർട്ടുകൾ തിരിച്ചു കൊടുക്കുമ്പോൾ വിസാ പേജുകൾ ഒഴികെ ബാക്കിയെല്ലാം കാൻസൽ ചെയ്തുകൊണ്ട് തിരിച്ചു നൽകാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കമ്പ്യൂട്ടറിൽ ആവശ്യമായ എല്ലാ വിവരങ്ങളും രേഖപ്പെടുത്തേണ്ടതാണ്.
ഇത്തരം തീരുമാനങ്ങളൊക്കെ എടുത്തുവെങ്കിലും ആ തീരുമാനങ്ങളൊന്നും നടപ്പിലായിട്ടില്ല. ഇതിന്റെ പേരിൽ എടുത്ത ഒരു കേസും നാളിതുവരെ പിൻവലിച്ചിട്ടില്ല. 120 പേരിൽ ഒരാളുടെ പാസ്പോർട്ടു പോലും തിരിച്ചു നൽകിയിട്ടുമില്ല. കാര്യങ്ങൾ ഇങ്ങിനെയിരിക്കെയാണ് മുസ്ലിം ലീഗിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും കരിപ്പൂർ വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടന്നുവെന്നു പറയുന്നത്.
- മലപ്പുറം പാസ്പോർട്ട് ഓഫിസറുടെ നിയമനം മുസ്ലിംലീഗിന്റെ താത്പര്യ പ്രകാരം ചട്ടങ്ങൾ മറി കടന്നായിരുന്നില്ലേ?
ഒരു ചട്ടവും മറികടന്നിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹോം ഡിപ്പാർട്ടുമെന്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പാസ്പോർട്ട് ഓഫിസർമാരായവരുണ്ട്. മുബൈ, ചണ്ഡിഗഡ്. കൊൽക്കത്ത, ജമ്മു, ജലന്തർ എന്നിവിടങ്ങളിലെ പാസ്പോർട്ട് ഓഫിസർമാർ ഹോം ഡിപ്പാർട്ടുമെന്റിൽ നിന്ന് വന്നവരാണ്. നേരത്തെ ലക്നോ, ഗസ്സിയാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഹോം ഡിപ്പാർട്ടുമെന്റിൽ നിന്നുള്ളവർ പാസ്പോർട്ട് ഓഫീസർമാരായിരുന്നു. മലപ്പുറം പാസ്പോർട്ട് ഓഫീസറാവാൻ അബ്ദുൾ റഷീദിനു പുറമെ മറ്റൊരാളും അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂ നടത്തിയായിരുന്നു നിയമനം.
- മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒത്താശ ചെയ്തു പാസ്പോർട്ട് ഓഫിസർ അബ്ദുൾ റഷീദ് എന്ന് സിബിഐ പറയുന്നുണ്ടല്ലോ?
ഇക്കാര്യത്തിൽ മുസ്ലിം ലീഗിന് ഒരു അഭിപ്രായവും പറയാനില്ല. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ ഞങ്ങൾ ഉത്തരം പറയേണ്ടതുള്ളൂ. മലപ്പുറം പാസ്പോർട്ട് ഓഫിസർ അബ്ദുൾ റഷീദ് തെറ്റു ചെയ്തെന്നോ ചെയ്തില്ലെന്നോ ഒന്നും ഞങ്ങൾക്കറിയില്ല. സിബിഐ അന്വേന്വേഷണം നടത്തുന്നുണ്ടല്ലോ. അവരാണ് അക്കാര്യങ്ങളൊക്കെ കണ്ടെത്തേണ്ടത്.
- മുസ്ലിം പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലർ ഇറക്കിയത് മുസ്ലിം ലീഗിന്റെ അറിവോടെയല്ലേ?
അതൊക്കെ സർക്കാർ നടപടികളാണ് മുസ്ലിം ലീഗിന് ഇക്കാര്യത്തിൽ ഒരറിവുമില്ല. എന്തായാലും ആ സർക്കുലർ തെറ്റായിപ്പോയി. തെറ്റ് എല്ലാവർക്കും പറ്റും. അതുകൊണ്ട് തന്നെ അത് തിരുത്താൻ നടപടികളുമെടുത്തിട്ടുണ്ട്.
- പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മുസ്ലിം ലീഗിനെതിരെ ഗുരുതരമായ ആരോപണങ്ങളാണല്ലോ ഉന്നയിച്ചിരിക്കുന്നത്?
വി.എസ് അച്യുതാനന്ദനു പിന്നിൽ ഉന്നത വൃത്തങ്ങൾ ഉൾപ്പെട്ട റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ അന്വേന്വേഷണം നടത്തണം... വിഎസിന് കാര്യങ്ങൾ എഴുതിക്കൊടുത്ത് പറയിപ്പിക്കുകയാണ് ഈ റാക്കറ്റ്. മുസ്ലിം ലീഗിനെക്കുറിച്ച് വി.എസ് . അച്യുതാനന്ദൻ നടത്തിയത് ലജ്ജാകരമായ ആരോപണമാണ്. തീർത്തും അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ നീചമാണ്. മാനവികതയെപ്പോലും ബഹുമാനിക്കാത്തയാളാണ് അച്യുതാനന്ദൻ. പേഴ്സണൽ സ്റ്റാഫിനെ ഉപയോഗിച്ച് അനധികൃതമായി ലീഗ് മന്ത്രിമാർ കാര്യങ്ങൾ ചെയ്യുന്നു എന്നാണ് അച്യുതാനന്ദന്റെ ആരോപണം.
ഇവിടെ പേഴ്സണൽ സ്റ്റാഫിനെ ഉപയോഗിച്ച് അവിഹിത കാര്യങ്ങൾ ചെയ്യുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാം. വിഎസിന്റെ ഇത്തരം തട്ടിപ്പുകൾ അയാളുടെ പാർട്ടി തന്നെ കണ്ടെത്തിയിതാണ്. വിഎസിന്റെ പേഴ്സണൽ സ്റ്റാഫിനെ കൊങ്ങക്ക് പിടിച്ച് പാർട്ടി തന്നെ പുറത്താക്കുകയും ചെയ്തു. അബ്ബാസ് സേഠിന്റെ മരണത്തെക്കുറിച്ച് വിഎസ് പറഞ്ഞത് അതിക്രൂരമാണ്. കുഞ്ഞാലിക്കുട്ടിയും അബ്ബാസ് സേഠും തമ്മിലുള്ള ആത്മ ബന്ധം എല്ലാവർക്കുമാറിയാം. ക്രൂരമായ ആരോപണങ്ങൾ ഉന്നയിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റാണ് വി.എസ്. അച്യുതാനന്ദൻ.
- മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വരുമോ?
അക്കാര്യത്തിൽ തീരുമാനമൊന്നുമെടുത്തിട്ടില്ല. ഭൂമിശാസ്ത്രപരമായും ഘടനയും മറ്റും ഞങ്ങൾ പരിശോധിച്ചു വരികയാണ്. കാര്യങ്ങൾ പഠിച്ച ശേഷമേ ഇക്കാര്യത്തിൽ പാർട്ടി എന്തെങ്കിലും നിലപാടുകൾ എടുക്കുകയുള്ളൂ. വിസ്തൃതിയും ജനസാന്ദ്രതയും ഏറെയുള്ള ജില്ലയാണ് മലപ്പുറം. മുസ്ലിം ലീഗിനെതിരെ സംഘടിത നീക്കം നടക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വസ്തുതാ രഹിതമായ ആരോപണങ്ങൾ വരുന്നത്. ഇതു കണ്ടൊന്നും പേടിക്കുന്ന പാർട്ടിയല്ല് മുസ്ലിം ലീഗ്. ഈ കാപട്യത്തിന്റെ മുഖം മൂടികളെല്ലാം അഴിഞ്ഞു വീഴും. മുസ്ലിം ലീഗ് ശക്തമായി മുന്നോട്ടു പോകുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്