ഇസ്ലാമിക വിശ്വാസം പിന്തുടരുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകും? ലോക്സഭയിൽ പിന്തുണ പൗരരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർക്ക്: ജമാഅത്ത് അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു
എം പി റാഫി
കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ ജമാഅത്ത ഇസ്ലാമിയുടെ സ്ഥാനമെന്തെന്ന ചർച്ചകൾ ധാരാളം നടന്നിട്ടുണ്ട്. സംഘടനയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ പലപ്പോഴും പ്രശംസക്കൊപ്പം തന്നെ വിമർശനങ്ങളും ക്ഷണിച്ചു വരുത്തി. സോളിഡാരിറ്റിയുടെ ഇടപെടലുകളെ പിൻപറ്റി സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലിറങ്ങി. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ തുടങ്ങിയ പാർട്ടി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തോട് ചേർന്ന് നിന്ന ജമാഅത്തെ ഇസ്ലാമി ഇത്തവണ നിലപാട് മാറ്റിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് എതിരായി പ്രത്യക്ഷ നിലപാട് സ്വീകരിച്ച സംഘടനയെന്ന നിലയിൽ ഇത്തവണ വലതുപക്ഷത്തോടാണ് സംഘടനയ്ക്ക് ചായ്വ് കൂടുതൽ. എന്നാൽ തങ്ങളുടെ മേഖലയിൽ കരുത്തു തെളിയിക്കാൻ വെൽഫെയർ പാർട്ടിയിലൂടെ ശ്രമിക്കാനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം. അന്തർദേശീയ തലത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് കനത്ത തിരിച്ചടികൾ നേരിടുമ്പോഴും കേരളത്തിൽ ശുഭപ്രതീക്ഷയാണ് സംഘടനക്കുള്ളത്. 16ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ അമീർ ആരിഫലി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. കഴിഞ്ഞ തവണ ഇടതു മുന്നണിക്കൊപ്പമായിരുന്നു ജമാഅത്തെ ഇസ്ലാമി. 16-ാം ലോക്സഭയിൽ എന്തായിരിക്കും സംഘടനയുടെ നിലപാട്?
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് എന്നത് ഫാസിസ്റ്റ് കക്ഷികൾ അധികാരത്തിൽ വരാതിരിക്കുക എന്നതാണ്. അപ്പോൾ ഞങ്ങൾക്ക് മുമ്പിലുള്ള പോംവഴി ഫാസിസ്റ്റ് വിരുദ്ധ മതേതരത്വകക്ഷികളെ പിന്തുണയ്ക്കുക എന്നതാണ്. അത് കോൺഗ്രസ്, കോൺഗ്രസ് സഖ്യകക്ഷികളും കോൺഗ്രസ് ഇതര സഖ്യകക്ഷികളും ആയി രണ്ടായി തരംതിരിക്കാം. ഈ രണ്ട് കക്ഷികളേയും ഞങ്ങൾ പിന്തുണയ്ക്കും. അതേ അവസരത്തിൽ കോൺഗ്രസ് ഇതര മതേതരശക്തികൾക്ക് ഒരു മുൻതൂക്കം ഞങ്ങൾ കൊടുക്കും. എന്തായാലും ഫാസിസ്റ്റ് കക്ഷികൾ അധികാരത്തിൽ വരരുത്.
അടുത്തിടെ പ്രത്യക്ഷമായി ചില പ്രവണതകൾ 16-ാം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതിൽ ഒന്നാമത്തെ പ്രവണത എന്നത് യഥാർത്ഥ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മുമ്പിൽ വരുന്നില്ല അല്ലെങ്കിൽ അത് കൊണ്ടുവരാൻ മീഡിയകൾ ശ്രമിക്കുന്നില്ല. മറിച്ച് രണ്ട് വ്യക്തികൾ തമ്മിലുള്ള മത്സരമായിട്ട് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് മുന്നണിയില്പെട്ടവരും കോർപ്പറേറ്റുകളുടെ പക്ഷത്താണ് താനും.
രണ്ടാമത്തെ പ്രവണത അരാഷ്ട്രീയമാണ്. എന്നാൽ സോഷ്യൽ നെറ്റ്വർക്കിന്റെ സ്വാധീനത്താൽ യുവാക്കാൾ കൂടുതൽ രാഷ്ട്രീയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള നവജാത രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകുന്നത് ഈ ഒരു രാഷ്ട്രീയ താത്പര്യം വച്ചുകൊണ്ടാണ്. സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വിട്ട് പൗര രാഷ്ട്രീയം എന്ന ഒരു ജനകീയ രാഷ്ട്രീയം ഇന്ത്യയിൽ തുടക്കം കുറിച്ചിട്ടുണ്ട്. അത് ഇന്ത്യയിൽ എത്രത്തോളം വളർന്നു വരും എന്നുള്ളത് അടുത്ത തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചായിരിക്കും. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ വലിയ കാഴ്ചപ്പാടു തന്നെയാണ്. അങ്ങനെയുള്ള പൗര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ രംഗത്തു വരികയാണെങ്കിൽ അവരെ പിന്തുണക്കാൻ ജമാഅത്തെ ഇസ്ലാമി സന്നദ്ധരാകും.
- പുതിയൊരു രാഷ്ട്രീയ പാർട്ടിയായിട്ടും ആം ആദ്മി ഡൽഹിയിൽ അധികാരം പിടിച്ചു. ആം ആദ്മിയുടെ മുന്നേറ്റത്തെയും നയത്തെയും എങ്ങനെ കാണുന്നു?
ആം ആദ്മി ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പക്ഷെ ആംആദ്മിയുടെ എല്ലാ നിലപാടുകളോടും ഞങ്ങൾക്ക് യോജിപ്പില്ല. എന്ത് നിലപാടിന് വേണ്ടിയാണ് പോരാടുന്നതെന്ന് ആം ആദ്മിക്ക് ഉറപ്പില്ല. കേരളത്തിലേക്ക് വരുമ്പോഴുള്ള പ്രശ്നം കേരളത്തിൽ രണ്ടു മുന്നണിയും യാഥാർത്ഥത്തിൽ ഒറ്റക്കെട്ടാണ്. അവർ തമ്മിലുള്ള പരസ്പര ധാരണയാണ് ഇവിടെ നടക്കുന്നത്. ഈ രണ്ടെണ്ണത്തിനല്ലാതെ വിജയം നേടാൻ കേരളത്തിൽ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ നിലവിലുള്ള സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളിൽ ഏതെങ്കിലും ഒരു മുന്നണിയിൽ നിൽക്കാതെ കഴിയില്ല, ആം ആദ്മിക്കും.
ഇടത് - വലത് മുന്നണികളിൽ ഉള്ളവർ അതൃപ്തരാണ്. അവർക്ക് തിരിച്ചുപോരണമെങ്കിൽ ആശ്രയിക്കാൻ പറ്റുന്ന സ്ട്രോങ്ങ് പാർട്ടി ഉണ്ടാവണം. അതില്ലാത്തതു കൊണ്ടാണ് അവർ ആ മുന്നണികളിൽ കഴിഞ്ഞു കൂടുന്നത്. ഒരു പൗര രാഷ്ട്രീയം കേരളത്തിൽ ഇപ്പോൾ ഉയർന്നു വരില്ല. ഈ തിരഞ്ഞെടുപ്പിൽ ഇതിനുവേണ്ടിയുള്ള ഒരു തറയിടാൻ കേരളത്തിൽ കഴിയുമെന്നതിൽ സംശയമില്ല.
- ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായാണെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുകയുണ്ടായി. ഇതിനെ എങ്ങനെയെനാണ് സംഘടന നോക്കി കാണുന്നത്?
കഴിഞ്ഞ കുറേക്കാലമായി അന്തരീക്ഷത്തിൽ ഇസ്ലാം പേടി പ്രചരിപ്പിക്കുന്നുണ്ട്. അത് അമേരിക്കയും ഇസ്രയേലും താൽപര്യമെടുത്തുകൊണ്ട് ലോകമെങ്ങും പ്രചരിപ്പിക്കുന്ന ഒരു ആശയമാണ്. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങൾ ഈ ഇസ്ലാം പേടിയുടെ പ്രചാരകരാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു പൊതുബോധം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഡീപ്പ് സ്റ്റേറ്റ് എന്ന ഒരു ആശയമുണ്ട്. എന്നു പറഞ്ഞാൽ പൊലീസ്, ബ്യൂറോകാറ്റുകൾ, ഇന്റലിജൻസ്, ജുഡീഷ്യറി ഇതെല്ലാം ഉൾക്കൊള്ളുന്ന ഡീപ്പസ്റ്റേറ്റ്. അതായത് ഉദ്യോഗവശാൽ എത്തിപ്പെടുന്ന ആളുകളുടെ ഒരു ഭരണ സംവിധാനമായ ഡീപ്പ് സ്റ്റേറ്റിൽ ഇസ്ലാം പേടിയുടെ ആനൂകൂല്യം ഉപയോഗപ്പെടുത്തി കേരളത്തിൽ ഒരു മുസ്ലിം വിരുദ്ധത വളർത്തുന്നുണ്ട്.
ആ അന്തരീക്ഷം ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പ്രസ്താവന കൊടുക്കാൻ കേരള സർക്കാറിനു കഴിയുന്നത്. ആഭ്യന്തര മന്ത്രി പറയുന്നത് അദ്ദേഹം ഇത് അറിഞ്ഞിട്ടില്ലെന്നാണ്. ഞാൻ ആഭ്യന്തര മന്ത്രിയെ വിശ്വസലിക്കുന്നു. ഒരു മുസ്ലിം സംഘടനയെക്കുറിച്ച് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾ തെറ്റ്, കുറ്റം എന്ന് അവതരിപ്പിക്കുന്ന അർത്ഥത്തിൽ ആഭ്യന്തരമന്ത്രി അറിയാതെ കോടതിയിൽ കൊടുക്കാൻ കഴിയുന്ന അന്തരീക്ഷം, ഒരു മുസ്ലിം വിരുദ്ധ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നു. ഇത് കോടതിയിൽ നിലനിൽക്കുന്ന വിഷയമായതുകൊണ്ട് അതിനെ നിയമപരമായി തന്നെ നേരിടും.
ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ മൗലിക വിശ്വാസം അനുസരിച്ചാണ് മുന്നോട്ടു പോവുന്നത്. അങ്ങിനെ ഇസ്ലാമിന്റെ വിശ്വാസമനുസരിച്ച് ഒരു സമൂഹത്തിന് മുന്നോട്ടു പോകാൻ കഴിയുമോ എന്നത് ഭരണഘടനയാണ് പറയേണ്ടത്. ഇന്ത്യൻ ഭരണഘടനയാണല്ലോ നമ്മുടെ അടിസ്ഥാനം. ആ ഭരണഘടന അനുസരിച്ച് ഞങ്ങൾക്കിവിടെ ജീവിക്കാൻ അർഹതയുണ്ടോ..? വിശ്വാസവും ആദർശവും എന്തു തന്നെയും ആകട്ടെ അതനിസരിച്ചു ജീവിച്ചു പോകാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ പോരാട്ടം ഞങ്ങളുടെ മാത്രം പോരാട്ടമല്ല. ഇന്ത്യയിലെ മുഴുവൻ മുസ്ലിംങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിലെ എല്ലാ മതസമൂഹങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണിത്. കാരണം ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇന്ത്യക്ക് ഒരു ഔദ്യോഗിക മതമില്ല. അങ്ങിനെ ഒരു ഔദ്യോഗിക മതമുണ്ടങ്കിലല്ലേ മറ്റൊരു മതമനുസരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കാൻ പാടില്ല എന്ന് ഒരു ആഭ്യന്തര സെക്രട്ടറിക്ക് പറയാൻ പറ്റുകയുള്ളു. അതുകൊണ്ട് ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള നിയമപോരാട്ടവുമായി ജമാഅത്തെ ഇസ്ലാമി ഇപ്പോൾ മുന്നോട്ടു പോകും.
- ജമാഅത്തെ ഇസ്ലാമിയുടേതിന് സമാനമായ ആദർശം പുലർത്തുന്ന ഒന്നിലേറെ സംഘടനകളെ അന്തർദേശീയ തലത്തിൽ നിരോധിച്ചിരുന്നല്ലോ? ഇത്തരത്തിൽ കേരളത്തിലും സംഘടന നിരോധന ഭീഷണി നേരിടുന്നുണ്ടോ?
ഇഖ്വാനുൽ മുസ്ലിമൂൻ എന്ന സംഘടനയെ ഈജിപ്തിൽ നിരോധിച്ചത് ഗൗരവത്തോടെ കാണേണ്ടതാണ്. കേരളത്തിൽ ജാതിരാഷ്ട്രീയം വർധിച്ചുകൊണ്ടിരിക്കയാണ്. ഓരോ ദിവസവും ജാതി ആവശ്യപ്പെട്ട് വരികയാണ്. ഈ ജാതി രാഷ്ട്രീയത്തിന്റെ ഇരയാക്കപ്പെടുകാണ് ജമാഅത്തെ ഇസ്ലാമി. ഞങ്ങൾ മാത്രമല്ല, ഈ ജാതിരാഷ്ട്രീയം നേരിടുന്നത്. മുസ്ലിം ലീഗ് അഞ്ചാം മന്ത്രി സ്ഥാനം നേടിയതിന് ശേഷം മുസ്ലിം ലീഗിനെ എങ്ങനെയാണ് കേരളത്തിലെ ജനത കാണുന്നത്. അല്ലെങ്കിൽ നായർ, ഈഴവ ജാതി രാഷ്ട്രീയം കാണുന്നത്.
20 എംഎൽഎമാരുളള പാർട്ടിയാണ് മുസ്ലിംലീഗ്. അഞ്ചാം മന്ത്രിപ്രശ്നത്തിൽ സംഭവിച്ച കാര്യങ്ങൾ നമുക്ക് അറിവുള്ളത്. അഞ്ചാം മന്ത്രിസ്ഥാനം ലീഗിന്റെ ന്യായമായ അവകാശമാണ്. ന്യായമായ അവകാശം ചോദിച്ചതിലും വാങ്ങിയതിലും രീതിയിലുമെല്ലാം നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷേ, അത് വാങ്ങിക്കഴിഞ്ഞതിന് ശേഷം മുസ്ലിം സമൂഹത്തിന് വേണ്ടിയാതൊന്നും ചെയ്യാൻ ലീഗിനെ സമ്മതിക്കാത്ത വിധം പിടിമുറുക്കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിയോട് മാത്രമല്ല, മുസ്ലിം സമുദായത്തോട് തന്നെ ഈ ഒരു രൂപത്തിലാണ് ഇന്ത്യയും കേരളവും മുന്നോട്ട് പോകുന്നതെങ്കിൽ വലിയ ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത്.
ഇപ്പോൾ ഇന്ത്യയിലുടനീളം മുസ്ലിം ചെറുപ്പക്കാർ അന്യായമായി ജയിലുകളിലുണ്ട്. ഇന്ത്യൻ പ്രസിഡന്റും പ്രധാനമന്ത്രിയും പറയുന്നു മുസ്ലിം ചെറുപ്പക്കാർ അന്യായമായി ജയിലുകളിൽ അടയ്ക്കപ്പെട്ടു എന്ന്. അത് പറയുന്ന സമയത്ത് പോലും ഏതെങ്കിലും ഒരു മുസ്ലിം ചെറുപ്പക്കാരന്റെ വീട്ടിൽ പൊലീസ് കയറിവന്നു കൊണ്ടിരിക്കും. അതായത് ഇന്ത്യൻ പ്രസിഡന്റിനോ പ്രധാനമന്ത്രിക്കോ നിയന്ത്രിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിലെ അവസ്ഥ എന്ന് പറയുന്നത്. അത് ഡീപ്പ്സ്റ്റോറുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതിൽ ആദ്യ ഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയാണ് നോട്ടപ്പുള്ളിയാകുന്നെങ്കിൽ മൊത്തം ന്യൂനപക്ഷമാണ് ഇതിൽ സംശയിക്കപ്പെടുന്നത്.
(തുടരും).
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്