താൻ കാറ് മേടിച്ചതു ആദിവാസി സമൂഹം മാതൃകയാക്കണം; താൻ സംഘിയല്ല, രാഷ്ട്രീയ ജനാധിപത്യസഭയുടെ നേതാവാണ്; സംഘിയായി താറടിക്കാനുള്ള നീക്കം അപലപനീയം; എൻഡിഎക്കൊപ്പം അടിയുറച്ചു നിൽക്കും; മുന്നണി സംവിധാനത്തിനൊപ്പം ചേരാത്തതാണ് ആദിവാസികൾക്ക് അപചയത്തിന് കാരണം: സി കെ ജാനു മനസു തുറക്കുന്നു
അഡ്വ. ശ്രീജിത്ത് പെരുമന
മാനന്തവാടി: കേരളത്തിൽ മുന്നണി സംവിധാനത്തിന്റെ ഭാഗമായി കയറിക്കൂടിയാൽ ഏതൊരു ഈർക്കിലി പാർട്ടിക്കും അധികാരത്തിന്റെ വഴിയേ സഞ്ചരിക്കാം. അത്തരം രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഇപ്പോഴുമുണ്ട്. എന്നാൽ, ഇത്തരം പാർട്ടികൾക്ക് എത്ര അനുയായികൾ ഉണ്ടെന്ന് ചോഗദിച്ചാൽ അവരുടെ വാചകമടി പൊളിയും. അണികൾ ഇല്ലാത്ത പാർട്ടിയാണെങ്കിലും ഇപ്പോഴും അധികാരത്തിന്റെ സുഖം നുകർന്ന് അവർ ജീവിക്കുന്നു. എന്നാൽ, അധികാരമൊന്നും ഇല്ലെങ്കിലും അനുയായികൾ കൊണ്ട് സമ്പന്നമാണ് ആദിവാസി നേതാവ് സി കെ ജാനു.കേരളത്തിലെ ആദിവാസി ഭൂസമരത്തിൽ നിർണായകമായ മുത്തങ്ങ സമരത്തിന്റെ അമരക്കാരി.
മുത്തങ്ങ സമരം നടന്ന വേളയിൽ നാട്ടുകാർ പിടിച്ചു പൊലീസിൽ ഏൽപ്പിച്ച ജാനുവിന്റെ ചിത്രം ഒരിക്കലും മലയാളികൾ മറന്നിട്ടുണ്ടാകില്ല. അടികൊണ്ടു വീങ്ങിയ മുഖവുമായി നീങ്ങിയ ജാനുവിനെ തുറുങ്കലിൽ അടയ്ക്കുമ്പോൾ നിരാലംബരായ ആദിവാസി സമൂഹവും അവർക്കൊപ്പം നിന്നു. ജാനുവിന്റെ വീർത്ത മുഖം മലയാളി മനസ്സാക്ഷിയോട് ഉയർത്തിയ ചോദ്യങ്ങൾ അനവധിയായിരുന്നു. ഭൂമിയുടെ അവകാശികളായ ജനതയെ തള്ളിപ്പറഞ്ഞ കേരള സമൂഹം അന്ന് ലജ്ജകൊണ്ട് തലതാഴ്ത്തി. എന്നാൽ, അന്ന് ജാനു തുടങ്ങിവെച്ച ഭൂമസമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തിപ്പടർന്നു. അനന്തരഫലമായി കേരളത്തിലെ ആദിവാസികളിൽ ഒരു വിഭാഗത്തിനെങ്കിലും ഭൂമി ലഭിച്ചു.
വർഷങ്ങൾക്ക് ശേഷം നിരവധി രാഷ്ട്രീയപാതയിലൂടെ സി കെ ജാനു എന്ന നേതാവ് സഞ്ചരിച്ചു. ആദിവാസി സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി മുന്നണികൾക്കൊപ്പം മാറിമാറി നിന്നു. ഒടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എൻഡിഎക്കൊപ്പമായിരുന്നു സി കെ ജാനു. രാഷ്ട്രീയ ജനാധിപത്യ സഭ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് ജാനു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. എൻഡിഎക്ക് ഒപ്പം ചേർന്നതോടെ ജാനുവിനെ വിമർശിക്കാൻ ആളുകൾ തിരക്കു കൂട്ടി. ഇക്കാര്യത്തിൽ മുന്നിൽ നിന്നത് സിപിഎമ്മായിരുന്നു. ഏറ്റവും ഒടുവിൽ ജാനു കാർ വാങ്ങിയതിനെ വലിയ തെറ്റെന്ന് കണ്ട് വിമർശിച്ചു. സോഷ്യൽ മീഡിയയിൽ നിശിദമായ വിമർശനം ഉയർന്നതോടെ ജാനു മറുപടിയും നൽകി. എന്നിട്ടും അടങ്ങാതെ വിമർശനം തുടരുകയാണ് ചിലർ. ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളിക്ക് വേണ്ടി സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനും കൂടിയായ അഡ്വ. ശ്രീജിത്ത് പെരുമൺ സി കെ ജാനുവിന്റെ അഭിമുഖം എടുത്തത്.
തനിക്കെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിശദീകരിച്ചും സി കെ ജാനു സംസാരിച്ചു. തന്നെ സംഘിയായി താറടിക്കാനുള്ള തത്പര കക്ഷികളുടെ നീക്കം തന്തയില്ലായ്മയും അപലപനീയവുമാണെന്ന് ജാനു അഭിമുഖത്തിൽ പറഞ്ഞു. ഭൂനികുതിയെടുക്കാതെ രണ്ടാംതരം പൗരന്മാരായി കണ്ടു ഭിക്ഷയായ് തന്ന ഒന്നര ഏക്കർ കാടുമൂടി സ്ഥലത്ത് സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ ആദായത്തിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ചാണ് കാറ് മേടിച്ചതെന്നു അവർ വിവാദത്തിന് മറുപടിയായി പറഞ്ഞു. താൻ കാറ് മേടിച്ചതു ആദിവാസിസമൂഹം മാതൃകയാക്കണമെന്നും അവർ അഭിമുഖത്തിൾ പറഞ്ഞു.
വരണം വരണം.. ഇതാണ് വിവാദമായ ആ സാധനം.. മുൻകൂട്ടി അറിയച്ചത് പ്രകാരം സി കെ ജാനുവിന്റെ മാനന്തവാടി പനവല്ലിയിലെ വീട്ടിലെത്തിയപ്പോൾ വീടിന് മുന്നിൽ പാർക്ക് ചെയ്ത വെള്ള കാറിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചെറുചിരിയോടെയാണ് സി കെ ജാനു വരവേറ്റത്. 'ആദിവാസികൾക്ക് ഒരു കാറുപോലും വാങ്ങാൻ പാടില്ലേ ഇതെന്തു ലോകം? കസേരകളെടുക്കാൻ വീട്ടിലേക്ക് കയറവേ ജാനു ആത്മഗതമായി പറഞ്ഞത് ഇങ്ങനെ. വിവാദത്തിന് ആധാരമായ ആ 'സൂപ്പർ കാറിന്' മുന്നിൽ ഇരുന്നാണ് അഭിമുഖത്തിലേ കടന്നത്. വിശദമായ അഭിമുഖത്തിലേക്ക്.
- സി കെ ജാനു എന്ന ആദിവാസി നേതാവ് ആദിവാസികളെ വഞ്ചിച്ച് കാറുമേടിച്ചിരിക്കുന്നു. ഇത് നാട്ടിലെ വലിയൊരു രാഷ്ട്രീയ വിഭാഗത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. എൻഡിഎയിൽ ചേർന്ന് കള്ളപ്പണം മേടിച്ചിട്ടാണ് ഇപ്പോൾ കാറുമായി വിലസുന്നത് എന്നാണ് ആരോപണം. എന്താണ് മറുപടി?
എനിക്കെതിരെയുള്ള ദുഷ്പ്രചരങ്ങൾ ഇതാദമായല്ല. സർക്കാരിന്റെ ഒരു നയാപൈസ പോലും വാങ്ങാതെ സ്വപ്രയത്ന്നം കൊണ്ട് ഒരു കൊച്ച് വീട് വെച്ചപ്പോൾ ജാനു ഏഴുനില കെട്ടിടംകെട്ടി എന്ന പേരിൽ ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങളിൽ ഫീച്ചറുകളും പരമ്പരകളും വന്നിരുന്നു. അതുകൊണ്ടു തന്നെ ഈ ആരോപണങ്ങളെ പുല്ലുപോലെ തള്ളിക്കളയുകയാണ്. കാറുമായി ബന്ധപ്പെട്ട വിവാദം സൃഷ്ടിച്ചവർ കാണിച്ചത് ശുദ്ധ തന്തയില്ലായ്മ തന്നെയാണ്.
- അങ്ങനെയെങ്കിൽ സി കെ ജാനുവിന് ആഡംബര കാർ മേടിക്കാനുള്ള പണം എവിടെന്നുകിട്ടി?
തൊണ്ണൂറ്റി അഞ്ചിൽ സമരം ചെയ്തു പിടിച്ചെടുത്ത തരിശായും കാടുമൂടിയും കിടന്നിരുന്ന ഒരു ഏക്കർ മുപ്പത്തി അഞ്ചു സെന്റ് സ്ഥലത്തു സ്വയം അദ്ധ്വാനിച്ച് പൊന്നുവിളയിച്ച് സമ്പാദിച്ചതാണ് പണം. ദാ ഈ കാണുന്ന സ്ഥലങ്ങളിലെല്ലാം കാപ്പിയിൻ കുരുമുളകും നട്ടുപിടിപ്പിച്ചു. (തോട്ടത്തിലേക്ക് കൈ ചൂണ്ടിക്കാണിക്കുന്നു ) പഴയ വർഷങ്ങളിലെ കുരുമുളക് സ്റ്റോക്ക് ചെയ്തു വെയ്ക്കും. ഈ വർഷം നല്ല വില ലഭിച്ചപ്പോൾ ഈ വർഷത്തെ ആദായവും കൂട്ടി വിറ്റു. എട്ട് ക്വിന്റൽ മുളകാണ് പഴയതും പുതിയതുമായി ഉണ്ടായിരുന്നത്. ലഭിച്ച പണത്തിൽ നിന്നും നാല് ലക്ഷം രൂപ നൽകിയാണ് ടൊയോട്ട എത്തിയോസ് എന്ന കാറ് മേടിച്ചത്. ബാക്കി തുക ലോണെടുക്കുകയായിരുന്നു മാസാ മാസം രൂപ അടവും നൽകണം. കാറിന്റെ ലോൺ അടവിനുള്ള എഗ്രിമെന്റിന്റെ പകർപ്പ് കാണിച്ചുതരുന്നൂ.
- സ്വന്തം അദ്ധ്വാനിച്ചുണ്ടാക്കിയ കാറ് കണ്ട് നാട്ടുകാർക്കെന്താണിത്ര ചൊറിച്ചിൽ? ഇപ്പോഴത്തെ വിവാദതതിൽ സി കെ ജാനു മനസിലാക്കുന്നതെന്താണ്?
അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് പ്രത്യേകം അജണ്ടകളുണ്ട്. കാറ് മേടിച്ചതു വിവാദമാക്കുന്നവർ മനസിലാക്കേണ്ടത്് ചില വസ്തുതകളാണ്. ഞാൻ ആദ്യമായി മേടിക്കുന്ന വാഹനമല്ല ഈ കാറ്. ആദ്യം മേടിച്ചത് ഒരു ജീപ്പാണ്. സേട്ടുവിന്റെ പക്കൽ നിന്നും ലോണെടുത്തിട്ടാണ് ജീപ്പു മേടിച്ചത്. എന്നാൽ, കൃഷി മോശമാകുകയും തിരിച്ചടവ് പലതവണ മുടങ്ങുകയും ചെയ്തപ്പോൾ ഞാൻ തന്നെ ജീപ്പ് സേട്ടുവിനെ തിരിച്ചേൽപ്പിക്കുകയായിരുന്നു. അന്നെന്തേ യാതൊരു വിവാദവും ഉണ്ടായില്ല? ഈ കാറ് മേടിച്ചിട്ട് ഇപ്പോൾ ഒൻപത് മാസങ്ങൾ കഴിയുന്നു. എന്തേ ഇപ്പോൾ മാത്രം വിവാദങ്ങളുണ്ടാകുന്നു? ഉത്തരം വളരെ വ്യക്തമാണ് അതായത് ആദിവാസികൾ ഇപ്പോഴും രാഷ്ട്രീയഅടിമകളായി മാത്രം നിലനിൽക്കണം എന്നാഗ്രഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇതിനു പിന്നിൽ.
- കുടിൽകെട്ടി സമരം മുതൽ മുത്തങ്ങ,ആറളം,നിൽപ്പ് സമരം തുടങ്ങിയുള്ള സമരങ്ങൾക്കെല്ലാം വിദേശ ഫണ്ടുകൾ ലഭ്യമായിട്ടുണ്ട് എന്നാണ് മറ്റൊരു ആരോപണം. ഇതിനോടുള്ള പ്രതികരണം?
ഒരു രൂപപോലും ഇന്നേവരെ ഞാൻ വിദേശ ഫണ്ട് കൈപ്പറ്റിയിട്ടില്ല. ആദിവാസി കുടുംബങ്ങളിലെ ചില്ലിക്കാശുകളും സമാനമനസ്ക്കരായിട്ടുള്ള ആളുകളുടെ സംഭാവനകളുമാണ് സ്വീകരിച്ചിട്ടുള്ളത്. അതും ആദിവാസി ഗോത്ര മഹാസഭാ എന്ന സംഘടനയുടെ പേരിലാണ്. എനിക്ക് രണ്ടു ബാങ്ക് അകൗണ്ടുകളാണ് ഉള്ളത് രണ്ടും ആർക്കുവേണമെങ്കിലും പരിശോധിക്കാം.
- എൻഡിഎക്കൊപ്പമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇപ്പോഴും മുന്നണിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ?
രാഷ്ട്രീയ ജനാധിപത്യസഭ എന്ന പാർട്ടിയുടെ നേതാവായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചത്. എൻഡിഎക്കൊപ്പമായിരുന്നു മത്സരിച്ചത്. അതുകൊണ്ട് തന്നെ ആ മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനം. എന്തുകൊണ്ട് എൻഡിഎയിൽ ചേർന്നു എന്നതിന് മറുപടി പറയേണ്ടിത് യുഡിഎഫും എൽഡിഎഫുമാണ്.
- സി കെ ജാനു പാർലമെന്ററി മോഹമുള്ളവളാണെന്നാണ് ആരോപണം?
സി കെ ജാനുവിനെ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫും യുഡിഎഫും വിളിച്ചിട്ടുണ്ട്. അവരുടെ പാർട്ടി ടിക്കറ്റിൽ മത്സരിക്കില്ല എന്നു തീരുമാനിച്ചിട്ടാണ് ഞാൻ പിന്മാറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിളിച്ചിട്ടുണ്ട്. എൽഡിഎഫും വിളിച്ചിട്ടുണ്ട്. ഒരുമിച്ച് നിന്നു പ്രവർത്തിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഞാൻ അവരോട് പറഞ്ഞത് നൂറ്റാണ്ടുകളായി നിങ്ങളെ കൂടെ ഉണ്ടായിരുന്നപപ്പോൾ എന്തുകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാക്കാൻ സാധിച്ചില്ല.? ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ നിങ്ങൾ പരാജയപ്പെടുമ്പോഴാണ് സി കെ ജാനു എൻഡിഎ മുന്നണിയിലേക്ക് പോകുന്നത്. അല്ലാതെ വ്യക്തിപരമായ താൽപ്പര്യം സംരക്ഷിക്കാനല്ല. ആദിവാസികളുടെ ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ഒരു മുന്നണി സംവിധാനത്തിന് മാത്രമേ സാധിക്കുകയുള്ളൂ. ഇവിടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നണി സംവിധാനത്തിൽ പോയിട്ടുണ്ട്. ഇപ്പോൾ ഒരാൾ മരിച്ചാൽ അടുക്കളയുടെ അരകല്ല് പൊളിച്ച് അടക്കേണ്ട അവസ്ഥയായി മാറിയിട്ടുണ്ട് കേരളം. അല്ലാതെ ജനാധിപത്യവും സോഷ്യലിസവും പാലിക്കുന്ന കേരളമല്ല ഇത്.
- എൻഡിഎക്കൊപ്പം തുടരാൻ തന്നെയാണ് തീരുമാനം
എൻഡിഎ വിട്ടുപോകാൻ തൽക്കാലം ഉദ്ദേശമില്ല. ഒരു പ്രധാന പദവി ഡൽഹിയിൽ ചേരുന്ന അടുത്ത എൻ ഡി എ മീറ്റിംഗിൽ തീരുമാനിക്കും എന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ സംഘിയെന്ന് വിളിച്ചാണ് അവഹേളിക്കുന്നത്. എന്നാൽ, താൻ സംഘിയോ ബിജെപിയോ അല്ല രാഷ്ട്രീയ ജനാധിപത്യ സഭാ എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. ബിജെപിയുടെ ദലിതർക്കെതിരെയുള്ള ആക്രമണത്തിൽ അപലപിക്കുന്നു. ശക്തമായ ഭാഷയിൽ വിയോജിപ്പ് എൻ ഡി എയെ അറിയിക്കും.
- വ്യക്തിജീവിതത്തെ കുറിച്ച്
വിവാഹ ജീവിതം വേണ്ടെന്ന് വെച്ച ആളാണ് ഞാൻ. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. ആദിവാസികളെ അടിമത്തത്തിൽ നിന്നും രക്ഷിക്കാൻ മരണം വരെ ശ്രമിക്കും. ഛത്തീസ്ഗഡിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്തു വളർത്തുന്നുണ്ട് സി കെ ജാനകി എന്നാണു അവളുടെ പേര്. ഇപ്പോൾ എന്റെ എല്ലാമാണവവൽ, യു കെ ജിയിൽ പഠിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്