അനൂപ് മിടുക്കനായ ഭരണാധികാരിയെങ്കിലും അച്ചാച്ചന്റെയത്ര പോരാ; മന്ത്രിയായ മകനെ വിലയിരുത്തി ഡെയ്‌സി ജേക്കബ് മറുനാടൻ മലയാളിയോട്
സുനിത ദേവദാസ്
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്. അന്തരിച്ച മുന്മന്ത്രി ടി എം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ അമ്മയുമായ ഡെയ്‌സി കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃനിരയിലേക്കെത്തുകയാണ്. ഈ സന്ദർഭത്തിൽ മറുനാടൻ മലയാളി ചീഫ് റിപ്പോർട്ടർ സുനിത ദേവദാസിന് നൽകിയ പ്രത്യേക അഭിമുഖം.
- കേരളാ കോൺഗ്രസ് ജേക്കബിന്റെ നേതൃത്വത്തിലേക്ക് ഡെയ്‌സി ജേക്കബ് കടന്നു വരികയാണോ? എന്താണ് പുതിയ മാറ്റങ്ങൾ?
1964-ൽ കേരളാ കോൺഗ്രസിലെ ആദ്യകാല മെമ്പറാണ് എന്റെ അമ്മ. പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാനും അച്ചാച്ചനോടൊപ്പം പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. എന്നാൽ ഫെഡറൽ ബാങ്കിൽ ജോലിയുള്ളത് കൊണ്ട് പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിഞ്ഞിരുന്നില്ല. ഈ ജൂലൈയിൽ ഞാൻ ജോലിയിൽ നിന്നും വിരമിച്ചു. ഇപ്പോഴെനിക്ക് സമയം ധാരാളമുണ്ട്. അതുകൊണ്ട് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.
പാർട്ടിയെ ശക്തിപ്പെടുത്തണം എന്നതാണ് ആഗ്രഹം. കുറച്ച് പ്രവർത്തകർ അസംതൃപ്തരായി മാറിനിൽക്കുന്നുണ്ട്. അവരെ തിരിച്ച് കൊണ്ടുവരണം. പുതിയ ആളുകളെ പാർട്ടിയിലേക്ക് കൊണ്ട് വരണം. ഇതൊക്കെയാണ് ആഗ്രഹം.
- അസംതൃപ്തരായി മാറിനിൽക്കുന്ന പ്രവർത്തകരുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?
അച്ചാച്ചൻ പാർട്ടിയെ നയിച്ചിരുന്നപ്പോൾ 24 മണിക്കൂറും ജനങ്ങൾക്കിടയിൽ തന്നെയായിരുന്നു. കഠിനാദ്ധ്വാനിയായിരുന്ന അദ്ദേഹം പാർട്ടി പ്രവർത്തനവും ഭരണവും പിഴവുകളില്ലാതെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഏത് സാധാരണക്കാരനും തന്റെ ഏത് ആവശ്യവും അദ്ദേഹത്തിനോട് നേരിട്ട് പറയാൻ കഴിയുമായിരുന്നു. ദീർഘകാലത്തെ ഭരണപരിചയം ഉള്ളതുകൊണ്ട് അദ്ദേഹത്തിന് ഭരണവും രാഷ്ട്രീയപ്രവർത്തനവും ഒന്നിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ ഭരണത്തിൽ തുടക്കക്കാരനായ അനൂപിന് ഭരണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെങ്കിലും പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടാൻ സാധിക്കുന്നില്ല. ആ കുറവ് നികത്താനാണ് ഞാൻ ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് അവർക്ക് പറയാനുള്ളത് മുഴുവൻ കേട്ട് അവരുടെ ആവശ്യങ്ങളിൽ നടത്തിക്കൊടുക്കാൻ പറ്റുന്നത് നടത്തിക്കൊടുക്കണം.
- പൊതുപ്രവർത്തനത്തിലും ഭരണത്തിലും അനൂപ് വലിയ പരാജയമാണോ?
ഒരിക്കലുമല്ല. അനൂപ് വളരെ സത്യസന്ധനായ, സ്‌ട്രൈറ്റ്‌ഫോർവേഡ് ആയ, വ്യക്തിയാണ്. അച്ചാച്ചന്റെ ഒരു വ്യക്തി പ്രഭാവം വച്ചാണ് ആളുകൾ അനൂപിനെ വിലയിരുത്തുന്നത്. അത് ശരിയല്ല. അച്ചാച്ചൻ ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെയാണ് മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും രാഷ്ട്രീയക്കാരനുമായി മാറിയത്. അനൂപിന്റെ തുടക്ക കാലഘട്ടമാണിത്. എങ്കിലും വളരെ ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ അനൂപ് ശ്രമിക്കുന്നുണ്ട് എന്നു തന്നെയാണ് എന്റെ അഭിപ്രായം. മണ്ഡലത്തിലും നിരവധി വികസനപ്രവർത്തനങ്ങൾ അനൂപ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. നമ്മുടെ നാടിന്റെ പ്രത്യേകതയനുസരിച്ച് നല്ല കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെടുന്നില്ല എന്നേയുള്ളൂ.
അനൂപ് നല്ല കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടല്ല അവ ജനശ്രദ്ധയിൽ എത്തിക്കാൻ കഴിയാത്തതാണ് യഥാർത്ഥ പ്രശ്‌നം. അനൂപിനെക്കുറിച്ചുള്ള വിമർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്നു. തിരുത്തലുകൾ ആവശ്യമായ മേഖലയിൽ അവനത് ചെയ്യും. ദൈവം കൈപിടിച്ച് നടത്തിയ കുട്ടിയാണ് അനൂപ്. അനൂപിന് ഈ ജീവിതത്തിൽ ലഭിച്ചിട്ടുള്ളതെല്ലാം ദൈവാനുഗ്രഹത്താൽ ലഭിച്ചതാണ്. അതുകൊണ്ട് തന്നെ ആ നന്മ അവന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.
- ടിഎം ജേക്കബുമായി താരതമ്യം ചെയ്യുമ്പോൾ അനൂപ് എന്ന ഭരണാധികാരി എവിടെ നിൽക്കുന്നു?
അച്ചാച്ചന്റെ വ്യക്തിത്വം താരതമ്യം ചെയ്യാനോ പകരം വയ്ക്കാനോ കഴിയാത്ത ഒന്നായിരുന്നു. നൂറ് ശതമാനവും സത്യസന്ധനും കഠിനാദ്ധ്വാനിയുമായ വ്യക്തിയായിരുന്നു അദ്ദേഹം. എന്ത് കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ എത്ര വിമർശനമുണ്ടായാലും ഉറച്ച് നിൽക്കുമായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുന്ന മികച്ച നേതാവായിരുന്നു അദ്ദേഹം. എങ്കിലും ചിലരെങ്കിലും അദ്ദേഹത്തെ തലക്കനമുള്ള നേതാവ് എന്ന് വിളിച്ചിരുന്നു.
എന്നാൽ അനൂപ് ജനകീയനായ നേതാവാണ്. അച്ചാച്ചന്റെ ഗുണങ്ങളൊക്കെ അനൂപിനും ലഭിച്ചിട്ടുണ്ടെങ്കിലും കാലക്രമേണ പ്രവർത്തന പരിചയത്തിലൂടെ മാത്രമേ അവൻ അച്ചാച്ചന്റെ പിൻഗാമിയാകുകയുള്ളൂ. അനൂപ് എന്നെപ്പോലെയും മകൾ അമ്പിളി അച്ചാച്ചനെപ്പോലെയുമാണെന്ന് എല്ലാവരും പറയും.
അനൂപ് ഒരു ഭരണാധികാരി എന്ന രീതിയിൽ പരാജയമാണെന്ന് ഞാൻ കരുതുന്നില്ല. അനൂപിനെക്കുറിച്ചുള്ള ആരോപണങ്ങൾ എല്ലാം പൊതുവാണ്. കൃത്യമായി ഇന്ന തെറ്റ് പറ്റി, ഇതാണ് ഭരണവീഴ്ച, എന്ന് ആരും ഇന്നേവരെ ചൂണ്ടിക്കാട്ടിയിട്ടില്ല. പിന്നെ സിവിൽ സപ്ലൈസ് വകുപ്പ് എല്ലാക്കാലത്തും ആര് ഭരിക്കുമ്പോഴും നിരവധി ആരോപണങ്ങൾ ഏറ്റുവാങ്ങുന്ന വകുപ്പാണ്. അനൂപിന്റെ പ്രത്യേക ഭരണവീഴ്ചകൾ എന്നതിനപ്പുറം വകുപ്പിന് പൊതുവായിട്ടുള്ള പ്രശ്‌നങ്ങൾ തന്നെയാണ് ഇപ്പോഴും ചർച്ചയാകുന്നത്.
- മക്കളെക്കുറിച്ച് ടിഎം ജേക്കബിനുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്തൊക്കെയായിരുന്നു?
അച്ചാച്ചൻ എത്ര തിരക്കിനിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയിരുന്ന ആളാണ്. മക്കളുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെടുമായിരുന്നു. മക്കളെ രണ്ട് പേരെയും ഐഎഎസുകാരായി കാണാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മക്കൾ രണ്ട്‌പേരും ഉയർന്ന വിദ്യാഭ്യാസം നേടിയെങ്കിലും ആരും ഐഎഎസ് ഒന്നും എടുത്തില്ല. എങ്കിലും നല്ല രണ്ട് വ്യക്തികളായി എന്റെ മക്കൾ വളർന്നു വന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെ, ഞങ്ങൾ അവരെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ എല്ലാം യാഥാർത്ഥ്യമാക്കാൻ കൂടെ നിന്നിട്ടുണ്ട്.
- കേരളാ കോൺഗ്രസിൽ പൊതുവായും ജേക്കബ് ഗ്രൂപ്പിൽ ഇപ്പോൾ പ്രത്യേകിച്ചും കുടുംബവാഴ്ചയാണോ നിലനിൽക്കുന്നത്? ജോണി നെല്ലൂരിനെപ്പോലെ മുതിർന്ന ഒരു നേതാവിനെ പിന്തള്ളി ടിഎം ജേക്കബിന്റെ മകൻ ആയതുകൊണ്ട് മാത്രമല്ലേ അനൂപ് പാർട്ടിയുടെ തലപ്പത്ത് എത്തിയത്?
അനൂപ് രാഷ്ട്രീയത്തിൽ വരണമെന്ന് അച്ചാച്ചൻ ആഗ്രഹിച്ചിരുന്നു. മാർ ഇവാനിയോസ് കോളേജിൽ അനൂപ് പഠിക്കുമ്പോൾ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഒരു യൂണിറ്റ് കോളേജിൽ സ്ഥാപിച്ചിരുന്നു. അവൻ മാഗസിൻ എഡിറ്റർ ആയിരുന്നു. പിന്നീട് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായി. അച്ചാച്ചൻ അനൂപിനെ രാഷ്ട്രീയത്തിൽ കൈപിടിച്ചിറക്കിയില്ലെങ്കിലും അവന്റെ പ്രവർത്തനങ്ങൾക്കൊക്കെ മാനസികമായ പിന്തുണ നൽകിയിരുന്നു.
മരിക്കുന്നതിന് 15 വർഷം മുമ്പേ അദ്ദേഹം രോഗിയായിരുന്നു. തന്റെ കാലശേഷം മകൻ രാഷ്ട്രീയത്തിൽ സജീവമാകണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
ജോണി നെല്ലൂർ പാർട്ടിയുടെ ചെയർമാനായി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. അനൂപ് പാർട്ടിയുടെ ലീഡർ എന്ന രീതിയിലും മന്ത്രി എന്ന നിലയിലും നല്ല പ്രവർത്തനമാണ് നടത്തുന്നത.് ജോണി നെല്ലൂരും അനൂപും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. അവർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്താണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്.
രാഷ്ട്രീയത്തിലും ഭരണത്തിലും തുടക്കക്കാരനായ അനൂപിനെ ഇരുത്തം വന്ന നേതാവായ ടിഎം ജേക്കബുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അവൻ ആരോപണങ്ങൾ കേൾക്കേണ്ടി വരുന്നത്. വ്യക്തിപരമായി അവൻ മികച്ച നേതാവ് തന്നെയാണ്.
- യുഡിഎഫ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളും എങ്ങനെ വിലയിരുത്തുന്നു?
നല്ല ഭരണമാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കാഴ്ചവയ്ക്കുന്നത്. എന്നാൽ എല്ലായ്‌പ്പോഴും വിവാദങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുന്നത് കൊണ്ട് ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. മുഖ്യമന്ത്രി എന്ന നിലയിലും ജനനേതാവ് എന്ന നിലയിലും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. ഇത്രയും കഠിനാദ്ധ്വാനിയായ ഒരു മനുഷ്യനെ കാണാൻ തന്നെ കിട്ടില്ല. അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയിലൂടെ നിരവധി സാധാരണക്കാർക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ട്. അച്ചാച്ചൻ മന്ത്രിയായിരുന്നപ്പോൾ അസുഖം മൂർച്ഛിച്ചിരുന്ന അവസാന കാഘട്ടങ്ങളിൽ പറയുമായിരുന്നു മുഖ്യമന്ത്രിയോടൊപ്പം ഓടിയെത്താൻ കഴിയുന്നില്ലെന്ന്.
- മന്ത്രി പത്‌നി, അമ്മ, ബാങ്കിലെ തിരക്കുള്ള ജോലി എന്നിവ എങ്ങിനെയാണ് മുന്നോട്ട് കൊണ്ടുപോയത്? എല്ലാ റോളുകളും ഭംഗിയായി നിർവ്വഹിക്കുവാൻ കഴിഞ്ഞുവോ?
ഞാൻ വലിയ ദൈവവിശ്വാസിയാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാൻ സാധിച്ചു. ഒരു ദിവസം പോലും ബാങ്കിൽ നിന്ന് ഞാൻ ലീവെടുക്കുമായിരുന്നില്ല. റിട്ടെയർ ചെയ്ത് കഴിയുമ്പോൾ കൂടുതൽ സമയം അച്ചാച്ചനോടൊപ്പം കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും പൊതുപ്രവർത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം പങ്കാളിയാകണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ അതിന് മുമ്പ് അദ്ദേഹം എന്നെ തനിച്ചാക്കി കടന്നുപോയി. എങ്കിലും ഞാൻ ദൈവത്തെ കുറ്റം പറയുന്നില്ല. എത്രയേറെ സൗഭാഗ്യങ്ങളാണ് ജീവിതത്തിൽ എനിക്ക് ലഭിച്ചത്. എത്ര നന്മകൾ എത്ര നല്ല നിമിഷങ്ങൾ, എത്ര നേട്ടങ്ങൾ!
- സാമൂഹ്യപ്രവർത്തനത്തിലേക്ക് സജീവമായി ഇറങ്ങുക എന്ന് പറയുമ്പോൾ സമൂഹത്തിലെ എന്തെല്ലാം പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാനാണ് ആഗ്രഹിക്കുന്നത്?
സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും ചെറിയ പ്രശ്‌നങ്ങളിലും ഇടപെട്ട് എന്നെക്കൊണ്ടാകുന്നത് ഓരോരുത്തർക്കും ചെയ്ത് കൊടുക്കുക എന്നതാണ് എന്റെ ഉദ്ദേശം. ഞാൻ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും ജനങ്ങൾ എന്നെവന്ന് കണ്ട് എല്ലായ്‌പ്പോഴും ഓരോന്ന് ആവശ്യപ്പെടും. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ഏറ്റെടുക്കുക എന്ന കാര്യം ഞാൻ ആലോചിച്ചത്. സ്ഥാനമാനങ്ങൾ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും.
പൊതുപ്രവർത്തനത്തിൽ അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എത്ര ചെറിയ സഹായം കൊണ്ടാണെങ്കിലും ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അത് വലിയ പുണ്യമായി ഞാൻ കണക്കാക്കുന്നു. ബൈബിളിൽ പറയുന്നതുപോലെ നിങ്ങൾ ഒരുവന് ചെയ്യുന്ന സഹായം ദൈവത്തിന് ചെയ്യുന്നത് പോലെയാണ് എന്ന രീതിയിൽ ഒരു ദൈവീകപ്രവൃത്തിയായിട്ടാണ് ഞാൻ സാമൂഹ്യപ്രവർത്തനത്തെ കാണുന്നത്.
- എന്തൊക്കെയാണ് ഭാവിപരിപാടികൾ? എന്തൊക്കെയാണ് ആഗ്രഹങ്ങൾ ?
ടിഎം ജേക്കബ് മെമോറിയൽ ട്രസ്റ്റ് കുടുംബ ട്രസ്റ്റാണ്. ഞാനും അനൂപും അമ്പിളിയുമാണ് ട്രസ്റ്റ് അംഗങ്ങൾ. അച്ചാച്ചന്റെ ആഗ്രഹമനുസരിച്ചുള്ള കാര്യങ്ങൾ ട്രസ്റ്റിലൂടെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഈ വർഷം മികച്ച സാമാജികനുള്ള അവാർഡ് അടക്കം ചില പുരസ്‌കാരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകിയിരുന്നു. അച്ചാച്ചന് അസുഖമായി കിടന്നപ്പോൾ ചികിത്സാചെലവുകളും മരുന്നിന്റെ ഉയർന്ന വിലയും സാധാരണക്കാരെ എത്രമാത്രം ബാധിക്കുന്നുണ്ടാകുമെന്ന് അച്ചാച്ചൻ പറയുമായിരുന്നു. അതുകൊണ്ട് കുറഞ്ഞ ചെലവിൽ രോഗികൾക്ക് മരുന്നും ഭക്ഷണവും വസ്ത്രവും നൽകാൻ ആഗ്രഹമുണ്ട്.
കാലമെത്ര മാറിയാലും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നും കൂടി വരികയാണ്. എത്ര നിയമങ്ങളുണ്ടെങ്കിലും അവയൊന്നും ഒരു സ്ത്രീക്കും പൂർണ്ണ സുരക്ഷിതത്വം നൽകുന്നില്ല. സ്ത്രീകൾക്കാവശ്യമായ നിയമസഹായവും സംരക്ഷണവും നൽകണമെന്നുണ്ട്.
- ചെറിയ ചെറിയ കാര്യങ്ങളിലൂടെ എനിക്കാവുന്നത് പൊതുസമൂഹത്തിന് വേണ്ടി ചെയ്യാൻ ശ്രമിക്കുന്നു.
ഭരണത്തിലിടപെടാറുണ്ടോ?
ഇല്ല. അനൂപിന്റെ പൂർണ്ണമായ നിയന്ത്രണത്തിലാണ് വകുപ്പ്. ഒരു കാര്യത്തിലും ഞാൻ ഇടപെടാറില്ല. എന്നെ പരിചയമുള്ളവർ ചിലപ്പോഴൊക്കെ വന്ന് ഓരോ ആവശ്യങ്ങൾ പറയാറുണ്ട്. അവരെ അനൂപിനടുത്തേക്ക് പറഞ്ഞ് വിടുകയല്ലാതെ ഞാൻ ഒന്നും ചെയ്യാറില്ല.
- കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് മാണി വിഭാഗവുമായുള്ള പ്രധാന വ്യത്യാസം എന്താണ്? ഒന്നിച്ച് പ്രവർത്തിക്കാനുള്ള എന്തെങ്കിലും സാഹചര്യം ഉണ്ടോ?
അടിസ്ഥാനപരമായി കർഷകരുടെ പാർട്ടിയാണ് കേരളാ കോൺഗ്രസ്. വലിയ വ്യത്യാസം ഞങ്ങൾക്കിടയിലില്ല. യോജിക്കാവുന്ന ധാരാളം മേഖലകളുണ്ട്. എന്നാൽ ലയനത്തെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല.
- ആം ആദ്മി പാർട്ടിയുടെ വിജയത്തേയും അതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുളപൊട്ടുന്ന പുതിയ ചില പ്രവണതകളേയും എങ്ങനെ കാണുന്നു?
വിവരസാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഇനിയുള്ള കാലഘട്ടത്തിൽ ആർക്കും ഒന്നും ഒളിച്ചുവയ്ക്കാൻ സാധിക്കുകയില്ല. സുതാര്യമായ പ്രവർത്തനവും ഭരണവും മാത്രമേ ഇനിയുള്ള കാലഘട്ടങ്ങളിൽ പൊതുപ്രവർത്തകരെ പിന്തുണയ്ക്കൂ. അഴിമതിയെന്നത് രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന വലിയ പ്രശ്‌നംതന്നെയാണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുമ്പോൾ അവൻ മറ്റ് മാർഗ്ഗങ്ങൾ തേടും. നമ്മുടെ നാട്ടിലാണെങ്കിലും ചിലപ്പോഴെങ്കിലും അഞ്ച് മിനിട്ട് കൊണ്ട് നടക്കേണ്ട കാര്യങ്ങൾ അഞ്ച് ദിവസം എടുത്താണ് നടക്കുന്നത്. അസംതൃപ്തരായ ഒരു വലിയ വിഭാഗം ജനങ്ങൾ അതിനെതിരെ നിലകൊള്ളുന്നവരുടെയും ശബ്ദമുയർത്തുന്നവരുടേയും കൂടെ അണിചേർന്നാൽ അതിൽ അത്ഭുതമില്ല. അഴിമതിക്കെതിരായ മുന്നേറ്റം എന്ന നിലയിൽ ആം ആദ്മി പാർട്ടിയുടെ പ്രവർത്തനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.
ക്ലിഫ് ഹൗസ് ഉപരോധം ഉണ്ടായപ്പോൾ സന്ധ്യ എന്ന സാധാരണക്കാരിയായ സ്ത്രീ പ്രതികരിച്ചത് പോലെ സാമൂഹ്യ തിന്മകൾക്കെതിരെ ഓരോരുത്തരും പ്രതികരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്ധ്യയുടെ പ്രതികരണത്തിന് നല്ല റിസൽട്ട് ഉണ്ടായി. ഇതിനകത്ത് താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കറിയാം ആ ഉപരോധം നടക്കുമ്പോൾ ഇവിടുത്തെ താമസക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം എന്തുമാത്രം തടസ്സപ്പെട്ടിരുന്നു എന്ന്.
സ്ത്രീകൾ യഥാർത്ഥത്തിൽ വലിയ കഴിവുള്ളവരാണ്. കുടുംബത്തെ നയിക്കുക എന്നത് എത്രമാത്രം പ്രയാസമുള്ള ജോലിയാണ്. അത് ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച ഭരണം കാഴ്ചവയ്ക്കാനും കഴിയും .നിരവധി സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തണം എന്നാണ് എന്റെ ആഗ്രഹം. അതുവഴി തിന്മകളും അഴിമതിയും സ്വജനപക്ഷപാതവും ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയും. തന്റേടവും കഴിവും ആത്മധൈര്യവുമുള്ള സ്ത്രീകൾപൊതുപ്രവർത്തനത്തിലേക്ക് കൂടുതൽ ആയി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം മൂല്യങ്ങൾക്ക് കൂടുതൽ വിലകല്പിക്കുന്നവരാണ് സ്ത്രീകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍