ഡിഎംആർസിയുടെ തൊഴിൽ സംസ്ക്കാരം കേരളത്തിന് മാതൃകയാകണം; പച്ചാളത്ത് 52 കോടിയുടെ പാലം 39 കോടിക്ക് തീർത്തത് ഇ ശ്രീധരന്റെ മിടുക്ക്; എംഎൽഎ എന്ന നിലയിൽ ഇതിൽ അഭിമാനം; കൊച്ചി മെട്രോ കുതിക്കും മുമ്പ് ഹൈബി ഈഡന് പറയാനുള്ളത്
കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി നഗരം ഒരു കുതിപ്പിന് ഒരുങ്ങിയിരിക്കയാണ്. കൊച്ചി മെട്രോ ഉദ്ഘാടന ഓട്ടത്തിന് ഒരുങ്ങുകയാണ് എന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായത്. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ പാകത്തിന് മെട്രോ ഒരുങ്ങുണമെങ്കിൽ ഇനിയും കാത്തിരിക്കണം. എന്നാൽ, മെട്രോ നിർമ്മാണം പൂർത്തിയാകും മുമ്പ് കൊച്ചിയുടെ അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ഡിഎംആർസിയുടെയും ഇ ശ്രീധരൻ എന്ന ക്രാന്തദർശിയുടെയും ഇടപെടൽ തന്നെയാണ് ഇക്കാര്യത്തിൽ നിർണ്ണായകമായത്. പച്ചാളം റെയിൽവേ മേൽപ്പാലം വകയിരുത്തിയ തുകയിൽ നിന്നും കുറഞ്ഞ തുകയ്ക്ക് നിർമ്മിച്ചു നൽകി എല്ലാവരെയും ഞെട്ടിച്ചു ഇ ശ്രീധരൻ. കൊച്ചി മെട്രോ സമയബന്ധിതമായി പൂർത്തിയാക്കാനും ഒരുങ്ങുന്നു. ഇക്കാര്യത്തിൽ സ്ഥലം എംഎൽഎ കൂടിയായ ഹൈബി ഈഡൻ സന്തോഷവാനാണ്.
59 കോടി വകയിരുത്തിയ പദ്ധതി 39 കോടിക്ക് തീർത്ത് ബാക്കി തുക സർക്കാറിന് തിരിച്ചു നൽകിയതിന്റെ ക്രെഡിറ്റ് ഇ ശ്രീധരനാണെന്ന് ഹൈബി പറയുന്നു. നമ്മുടെ തൊഴിൽ സംസ്ക്കാരം എങ്ങനെയാണ് മാറേണ്ടതെന്നാണ് ഡിഎംആർസിയുടെ മികവ് ചൂണ്ടിക്കാട്ടി ഹൈബി വ്യക്തമാക്കുന്നത്. ടോൾ രഹിതമായാണ് പച്ചാളം മേൽപ്പാലം നിർമ്മിച്ചതെന്നത് ജനങ്ങളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം കൂടിയാണ്. പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണത്തിന്റെ പശ്ചാത്തലത്തിലും കൊച്ചി മെട്രോ കുതിപ്പിന് ഒരുങ്ങിയതിനെ കുറിച്ചും എറണാകുളം എംഎൽഎ മറുനാടൻ മലയാളിയോട് സംസാരിച്ചു. രണ്ട് പദ്ധതികളെ കുറിച്ചും ഡിഎംആർസിയുടെ മികവിനെ കുറിച്ചും ഹൈബി മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
ഡിഎംആർസിയുടെ കൊച്ചി മെട്രോ റെയിൽ പ്രോജക്റ്റും പച്ചാളം മേൽപാല നിർമ്മാണവും വിജയം കൈവരിക്കുന്നത് കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. തന്റെ മണ്ഡലത്തിലെ പച്ചാളം മേൽപാലം അനുവദിച്ച തുകയേക്കാളും, ഉദ്ദേശിച്ച സമയത്തെകാൾ മുമ്പാണ് യാഥാർത്ഥ്യമായത്. ഇത് മെട്രോമാൻ ഇ ശ്രീധരന്റെ മിടുക്കു തന്നെയാണ്. ഇതോടൊപ്പെ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ ഇടപെടലും ശ്രദ്ധേയമാണ്.
കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ തനിക്കും അഭിമാനമുണ്ടെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
മെട്രോ പാക്കേജ് പ്രകാരമാണ് പച്ചാളം പാലത്തിനു വേണ്ടി കുടിയൊഴിപ്പിച്ച വാടകക്കാർക്കും സ്ഥലമുടമകൾക്കുമുള്ള തുക കൊടുത്തത്. ഭൂമിക്ക് സെന്റിന് 15 ലക്ഷം വച്ചും വാടകക്കാർക്ക് 1.36 ലക്ഷവും കൊടുത്തു. മോഹവില കൊടുത്തതുകൊണ്ട് സ്ഥലം ഏറ്റെടുക്കലിൽ വലിയ പ്രശനങ്ങൾ ഉണ്ടായില്ല. ഇത് ഡിഎംആർസിയുടെ ഇടപെടലുകൾ കൊണ്ടാണെന്നും ഇവരുടെ തൊഴിൽ മേഖലയിൽ കാണിക്കുന്ന ഈ നല്ല രീതികളും കേരളം ഇതുവരെ കാണാത്ത ഈ പുതിയ സംസ്ക്കാരവും നമ്മൾ മാതൃകയാക്കേണ്ടതാണ്. ഈ പുതുരീതിയാണ് കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയത് തന്റെ നിയോജക മണ്ഡലത്തിലെ പദ്ധതി വഴിയാണെന്നതിൽ അഭിമാനമുണ്ടെന്നും ഹൈബി വ്യക്തമാക്കി.
കൊച്ചി മെട്രോ ഉമ്മൻ ചാണ്ടി സർക്കാറിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമാണെന്നും ഹൈബി വ്യക്തമാക്കുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കുകയും അതിൽ കെഎംആർഎൽ എന്ന കമ്പനി ഉണ്ടായതുമാണ് മെട്രോയുടെ ആദ്യ വിജയം. ഇപ്പോഴും തൊഴിൽ സമരങ്ങൾ ഉള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, ട്രാഫിക് പ്രശ്നങ്ങൾ എന്നും ഉണ്ടാവുന്ന നഗരത്തിൽ മെട്രോ തൂണുകൾ മുഴുവൻ ഉയർത്തി എന്ന് പറയുന്നത് ഡിഎംആർസിയുടെ കാര്യക്ഷമതയും ഇ ശ്രീധരന്റെ നേതൃപാടവവുമാണ് വ്യക്തമാക്കുന്നത്.
ഇതിന്റെ ഒപ്പം തന്നെയാണ് കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ ഇടപെടലും. ഇതുകൊച്ചി മെട്രോയുടെ നിർമ്മാണം എളുപ്പത്തിൽ മുന്നോട്ടു പോകാൻ സഹായകമായി. പദ്ധതിയോട് അനുകൂലമായി സഹകരിച്ച കൊച്ചി നഗരവാസികളോടും ഏറെ നന്ദി അറിയിക്കുന്നു. നഗരവാസികളുടെ മറക്കാനാവില്ല. ഭൂമി വിട്ടു കൊടുക്കാനും, ട്രാഫിക് പ്രശ്നങ്ങളിൽ സഹകരിക്കാനും കൊച്ചിക്കാർ ശ്രമിച്ചു. ഇടയ്ക്കു ചില തൊഴിലാളി സംഘടനകൾ ചെറിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി ഇവർ പിന്നീട് പെരുമാറിയതും സഹകരിച്ചതും മെട്രോ നിർമ്മാണത്തിനു ഗുണമായി- ഹൈബി പറയുന്നു.
കൊച്ചി മെട്രോ കൊച്ചിയുടെ യാത്ര സൗകര്യങ്ങൾക്ക് മാത്രമല്ല കേരളത്തിന്റെ വികസന സംസ്കാരത്തിന് പുതുവഴിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുപോലെ മുന്നോട്ടു പോകാൻ സാധിച്ചാൽ ഒരുപാട് വികസന അജണ്ടകൾ കേരളത്തിൽ ഉണ്ടാവും. വിശാല കൊച്ചിയുടെ തനതായ ഭംഗി നിലനിർത്തിക്കൊണ്ടാണ് ഡിഎംആർസി മെട്രോ ഡിസൈൻ ചെയ്തിരിക്കുനത്. മെട്രോ കോച്ചുകളുടെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യയിലെ മറ്റു മേട്രോകളേക്കാൾ ഭംഗിയിലും സാങ്കേതിക വിദ്യയിൽ ഒന്നാമതാണ് നമ്മൾ. ഭൂമിശാസ്ത്ര പരമായ കേരളത്തിലെ സവിശേഷകളെ അതിജീവിച്ചു 2017 ജൂൺ മാസത്തിൽ കൊച്ചി മെട്രോ പൂർണമായും യാഥാർത്ഥ്യമാകും. വലിയ പ്രശ്നമായിരുന്ന ഭൂമി ഏറ്റെടുകൽ പ്രക്രിയ പൂർത്തീകരിച്ചത് മുതൽ മെട്രോ വിജയത്തിന്റെ ട്രാക്കിലായിരുന്നു. മാർച്ച് മാസത്തോടെ ഇടപ്പള്ളി വരെ ട്രയൽ റൺ നടത്താൻ കൊച്ചി മെട്രോക്ക് ഇപ്പോഴത്തെ നിലയിൽ സാധിക്കുമെന്നാണ് പ്രതീക്ഷ.- ഹൈബി വ്യക്തമാക്കുന്നു.
Getting closer to the dream...As the city brims with plenty of resources, Kochi marks the perfect platform for forming a major metropolis and an economic as well as a business capital for south India. It is evident that Kochi Metro Rail is a wide opened gate to the upcoming fortune to the state.#KochiMetro www.kochimetro.org
Posted by Kochi Metro Rail on Saturday, January 16, 2016
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍