മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാൻ മുസ്ലിംലീഗ് മുന്നിട്ടിറങ്ങും; പാവങ്ങൾക്ക് വീട് നൽകുന്ന 'ബൈത്തുറഹ്മ' പദ്ധതിയിൽ രാഷ്ട്രീയ-മത വിവേചനങ്ങളില്ല; സോഷ്യൽ മീഡിയ നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കുക: മുനവ്വറലി ശിഹാബ് തങ്ങൾ മനസുതുറക്കുന്നു
കോഴിക്കോട്: കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ആത്മീയ ആചാര്യനായിരുന്നു വിടവാങ്ങിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി വളർത്തിയെടുക്കുന്നതിലും സംസ്ഥാനത്തെ മതസൗഹാർദ്ദം നിലനിർത്തുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെ ഇതര സമൂഹവും ആദരവോടെയാണ് കണ്ടിരുന്നത്. മലബാറിലെ മുസ്ലിംസമൂഹത്തിലെ സാമൂദായിക സൗഹൃദം നിലനിർത്തുന്നതിലും സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിൽ പിതാവിന്റെ പാത പിന്തുടരുകയാണ് കേരളത്തിലെ യുവജന നേതാക്കളിൽ പ്രമുഖനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും.
സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ വിവിധ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക,ഏഷ്യയിലെ ഒട്ടേറെ അറബ് രാഷ്ട്രങ്ങൾ തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളിൽ അക്കാദമിക് കോൺഫറൻസുകളിലും വിദ്യാഭ്യാസ ശിൽപശാലകളിലും പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ് അദ്ദേഹം. പിതാവിന്റെ പേരിൽ മുസ്ലിംലീഗ് തുടങ്ങിയ ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയിൽ അഭിമാനിക്കുന്ന ഇദ്ദേഹം പാവങ്ങൾക്ക് വേണ്ടി ലീഗ് നടത്തുന്ന ഈ പദ്ധതിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിവരുന്നു. സോഷ്യൽ മീഡയിയയിൽ മുസ്ലിംങ്ങൾ തമ്മിൽ കലഹിക്കുന്നതിനെകുറിച്ചും സമുദായത്തിലെ സംഘടനഖളുടെ ഐക്യത്തെയും ഘർവാപ്പസിയെ സംബന്ധിച്ചും മുനവ്വറലി ശിഹാബ് തങ്ങൾ മനസു തുറക്കുന്നു...
- പാവപ്പെട്ട ഒട്ടേറെ കുടുംബത്തിന് സഹായകരമായി പദ്ധതിയാണ് ബൈത്തു റഹ്മ. ഇതിന് പിന്നിലെ പ്രചോദനം വിശദീകരിക്കാമോ?
പിതാവിന്റെ സ്മരണയ്ക്കായിട്ടാണ് മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതിയുടെ ആദ്യ യോഗത്തിൽ ഒരു പഞ്ചായത്തിൽ ഒരു വീട്, മുൻസിപ്പാലിറ്റിയിൽ രണ്ട് തുടങ്ങി ഒട്ടേറെ ആശയങ്ങളുണ്ടായിരുന്നു. പിന്നീട് പഞ്ചായത്തിൽ ഒന്ന് എന്നത് യൂനിറ്റിൽ തന്നെ രണ്ടും മൂന്നും ആയി. എല്ലാറ്റിനും സഹായം നൽകാൻ നിരവധി പേർ രംഗത്തെത്തിയിരുന്നു. മതവും രാഷ്ട്രീയവും നോക്കാതെ സമൂഹത്തിൽ സഹായം വേണ്ടവർക്കാണ് ലീഗ് വീട് വച്ചു നൽകിയത്. 2011 ഓഗസ്റ്റ് 5ന് റമദാനിന്റെ ആദ്യ വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പൽ ഏരിയകളിലുമായി 151 വീടുകളുടെ ശിലാസ്ഥാപന കർമം ഒരേ ദിവസം നടന്നു.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന ചരിത്രത്തിലെ വേറിട്ട സംരംഭം തന്നെയായിരുന്നു ബൈത്തുറഹ്മ പദ്ധതി. പദ്ധതിയിലൂടെ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചു. തുടക്കത്തിൽ 150 കേന്ദ്രങ്ങളിൽ ഒരേസമയം 150 വീടുകൾക്കാണ് തറക്കല്ലിട്ടത്. എന്നാൽ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പദ്ധതിക്ക് ആവേശകരമായ പ്രതികരണം ലഭിച്ചതോടെ വീടുകളുടെ എണ്ണം ഇരട്ടിയായി ഉയർത്തുകയായിരുന്നു. മുസ്ലിംങ്ങൾ അല്ലാത്തവർക്കും ഞങ്ങൾ വീട് വച്ച് നൽകിയിട്ടുണ്ട്. ആലിപ്പറമ്പിലെ സദാനന്ദൻ, മോങ്ങത്തെ വേലുആശാരി, ഇരിങ്ങാമൂലയിലെ രവി, കോട്ടക്കലിലെ പുഷ്പലത, മങ്കടയിലെ തങ്കച്ചൻ,എടക്കരയിലെ സുജിത്ത് ഇങ്ങനെ ആയിരത്തിലധികം വീടുകൾ ഈ പദ്ധതിയിലൂടെ നൽകി കഴിഞ്ഞു.
- പദ്ധതിക്ക് പ്രധാനമായും സഹായം നൽകുന്നത് വിദേശ മലയാളികൾ അല്ലേ?
ഗൾഫ് രാഷ്ട്രങ്ങളിൽ പോകുമ്പോൾ പലർക്കും അറിയാനുള്ളതും ചോദിക്കാനുള്ളതും ബൈത്തുറഹ്മയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചുമാണ്. വാതോരാതെ അതിനെ കുറിച്ച് പറയാനും സഹായം വിഹിതം തരുവാനും ആവേശമാണവർക്ക്. ഗൾഫിൽ നിന്നു തന്നെയാണ് ഇതിന്റെ പ്രധാന പങ്കും. പലർക്കും പാവങ്ങളെ സഹായിക്കാനുള്ള വെമ്പലാണ്. അവരുടെയൊക്കെ അകമഴിഞ്ഞുള്ള സഹായ മനസ്കത കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും. അത്തരം ആളുകളാണ് സമൂഹത്തിൽ വളർന്നുവരേണ്ടത്.
- കേരളത്തിലെ മതസൗഹാർദം സംരക്ഷിക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനം എത്രത്തോളം ഉപകാരപ്രദമായിട്ടുണ്ട്?
എല്ലാ മതങ്ങളേയും ഒരുമിപ്പിച്ചുള്ള ഒരു കൂട്ടായ്മ അനിവാര്യമാണ്. പ്രത്യേകിച്ചും നമ്മെ ഞെട്ടിപ്പിക്കുന്ന പല വർഗീയ സംഘർഷങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ഏറെ നിരാശ തോന്നാറുണ്ട്. എല്ലാവരും സൗഹാർദത്തോടെ മുന്നോട്ടുപോകണം. മറ്റു മതവിഭാഗങ്ങളുടെ നേതാക്കളെ കാണാൻ പോകുന്നതും വേദി പങ്കിടലും ഉണ്ട്. പൊതുജനങ്ങൾ ഏറെ ഉത്സാഹത്തോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും മറ്റു മതസ്ഥരുടെ പിന്തുണ കിട്ടുമ്പോൾ ഒരുപാട് സന്തോഷം നൽകാറുണ്ട്.
- മുസ്ലിം സമൂഹത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി? ഈ പക്ഷങ്ങൾ തമ്മിലുള്ള ഒരുമിക്കൽ സാധ്യമാണോ?
പൊതു വിഷയങ്ങൾ വരുമ്പോൾ എല്ലാവരുംകൂടി ഒരുമിച്ച് തീരുമാനമെടുക്കും. അത്തരം വിഷങ്ങളിൽ പലപ്പോഴും പരസ്പരം ഒരുമിച്ച് തീരുമാനമെടുത്തിട്ടുമുണ്ട്. അത് മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് മുസ്ലിംലീഗിന്റെ തീരുമാനം.
- സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഉള്ള വ്യക്തിയാണ് താങ്കൾ. ഫേസ്ബുക്ക് കൂട്ടായ്മെയെ കുറിച്ച് എന്ത് പറയുന്നു?
അങ്ങനെയും കുറേപേരുണ്ട്. പലരുടേയും കോംപ്ലക്സാണ് ഇതിന് കാരണം. അത്തരക്കാർക്ക് സോഷ്യൽ മീഡിയ വലിയ ഉപകാരം തന്നെയാണ്. അവർ അത്തരത്തിലൂടെയെങ്കിലും സൗഹൃദം തുടരട്ടെ. എന്നാൽ ചിലർ സോഷ്യൽ മീഡിയയിലൂടെ കലഹിക്കുന്നതും കാണാം. സ്വതന്ത്രമായി ഇടപെടാൻ പറ്റിയ ഒരു ഇടമായതുകൊണ്ടുതന്നെയാണ് പരസ്പരം അങ്ങോട്ടു ഇങ്ങോട്ടും പഴിചാരുന്നത്. അതുകൊണ്ടു തന്നെ ഇത് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മോശം പരമാർശം നടത്തുന്നവരെ ബോധവൽക്കരണം നടത്തി അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കണം. ഇതിനായി ശക്തമായ ഇടപെടൽ നടത്താനും സമൂഹത്തിനിടയിൽ നിന്ന് ശ്രമം ഉണ്ടാവണം.
- മുസ്ലിം യൂത്ത് ലീഗിലേയും എംഎസ്എഫിലേയും നേതാക്കൾ വളരെ സജീവമായി പല വിഷയങ്ങളിലും ഇടപെടുന്നു?
ശരിയാണ്, സോഷ്യൽ മീഡിയയും, മാദ്ധ്യമങ്ങളും വർധിച്ചതുകൊണ്ടുതന്നെ അഭിപ്രായം പ്രകടിപ്പാക്കാൻ ഒട്ടേറെ വേദികൾ ഇവർക്ക് ലഭിക്കുന്നുണ്ട്. പല വിഷയങ്ങളും ദൃശ്യ, പത്ര മാദ്ധ്യമങ്ങളിലൂടെ കൂടുതൽ ഇടപെടൽ നടത്താനും അവർക്ക് സാധിക്കുന്നുണ്ട്. മുമ്പുള്ള നേതാക്കൾക്ക് ഇത്തരം അവസരം ലഭിച്ചില്ലെങ്കിലും മികച്ച പ്രവർത്തനം നടത്തിയിരുന്നു.
- ഘർ വാപസിയെ കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു?
പ്രത്യേക മതത്തെ അടിച്ചേൽപ്പിക്കാൻ ഒരിക്കലും പാടില്ല. മതം പ്രചരിപ്പാക്കനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. നിർബന്ധിച്ചുള്ള മതപരിവർത്തനം ശരിയല്ല. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മതത്തിന്റെ പേരിലുള്ള സംഘർഷം വർധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യൻ സന്ദർശനത്തിൽ പറഞ്ഞിരുന്നു. ഇന്ത്യ വൈവിധ്യങ്ങളാൽ സമ്പന്നമായ മനോഹര രാജ്യമാണ്. എന്നാൽ, പൈതൃകത്തെയും വിശ്വാസത്തെയും ചൊല്ലി പ്രശ്നങ്ങളും വഴക്കുകളും അസഹിഷ്ണുതയും കൂടുകയാണ്. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ഇവയൊക്കെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്.
- അടുത്തിടെ മരണപ്പെട്ട നവാസ് നിസാറിനെ എങ്ങനെ ഓർക്കുന്നു?
ഡൽഹി യൂനിവേഴ്സിറ്റിയിൽ വച്ചായിരുന്നു നവാസ് നിസാറിനെ പരിചയപ്പെടുന്നത്. ആകർഷണീയമായ പ്രഭാഷണമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവിനെ കുറിച്ച് കോഴിക്കോട് നടത്തിയ പ്രഭാഷണമാണ് നവാസ് നിസാറിനെ ശ്രദ്ധേയനാക്കിയത്. പൊളിറ്റിക്കൽ സയൻസ്,ഇന്റർ നാഷണൽ വിഷയങ്ങളിലെല്ലാം മാദ്ധ്യമങ്ങളിൽ വിശകലനം നടത്താനും നവാസ് എത്താറുണ്ട്.
കാഴ്ചയെക്കാൾ പ്രധാനം ഉൾക്കാഴ്ചയാണെന്നു ജീവിതത്തിലൂടെ പകർന്നുതന്നൊരു സഹോദരനാണ് നവാസ് നിസാർ. അന്ധതയെ ഇച്ഛാശക്തിയിലൂടെ തോൽപിച്ച്, ഡൽഹി യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ പദവിയോളം വളർന്നപ്പോഴും വിനീതമായ വ്യക്തിത്വവും സ്നേഹമസൃണമായ ഇടപെടലുകളും അദ്ദേഹത്തെ വേറിട്ടുനിർത്തി.അവസാന പൊതുപരിപാടിയായ 'സമർഖന്ദ്' സമ്മേളന നഗരിയിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ആ സമുദായ ഗുണകാംക്ഷിയുടെ ആത്മാർത്ഥതയും പ്രതിബദ്ധതയും അടിവരയിടുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്